Connect with us

Video Stories

ആര്‍.കെ നഗര്‍ ആര്‍ക്കൊപ്പം

Published

on

കെ.പി ജലീല്‍

അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സീറ്റായ ചെന്നൈ ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ ആര് നേടുമെന്നത് തമിഴ്‌നാട്ടിനും രാജ്യത്തിനു തന്നെയും നിര്‍ണായകമാണ്. വിധി ആര്‍ക്കെതിരാകുമെന്നതാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്. ഒരു പക്ഷേ ഇത്രയും സ്ഥാനാര്‍ഥികള്‍ ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബി.ജെ.പി രംഗത്തുണ്ടെങ്കിലും ചതുഷ്‌കോണ മല്‍സരമാണ് ആര്‍.കെ നഗറില്‍ നടക്കുക. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജയലളിത 39, 545 (55.87 ശതമാനം) വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ അവരുടെ പാര്‍ട്ടി നെടുകെ പിളര്‍ന്ന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്ന സവിശേഷതയാണ് രാധാകൃഷ്ണന്‍ നഗര്‍ എന്ന ആര്‍.കെ നഗറിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. അണ്ണാ ഡി. എം.കെയുടെ ശശികല പക്ഷത്തിന് ജയിലില്‍ കിടക്കുന്ന ജയയുടെ തോഴി ശശികലയുടെ സഹോദരീ പുത്രന്‍ ടി.ടി.വി ദിനകരനാണ് സ്ഥാനാര്‍ഥിയെങ്കില്‍ മുന്‍മുഖ്യമന്ത്രി പനീര്‍സെല്‍വം പക്ഷത്തുനിന്നുള്ളത് ജയലളിതയുടെ അടുത്തയാളും പാര്‍ട്ടിയുടെ പ്രസീഡിയം ചെയര്‍മാനുമായിരുന്ന മുതിര്‍ന്ന നേതാവ് ടി. മധുസൂദനനാണ്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇരു പക്ഷത്തിനും പ്രത്യേകം കക്ഷിപ്പേരും ചിഹ്നവും അനുവദിച്ചതുവഴി മുപ്പത്തഞ്ചു കൊല്ലത്തിനു ശേഷമുള്ള പിളര്‍പ്പിനെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുകയാണ് അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം.
2014ല്‍ ജയില്‍ ശിക്ഷയെതുടര്‍ന്ന് മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വന്ന ജയലളിത 2015ല്‍ കുറ്റവിമുക്തയായി വന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇതേ മണ്ഡലത്തില്‍ 1,60432 വോട്ട് നേടിയപ്പോള്‍ 9,710 ആയിരുന്നു തൊട്ടടുത്ത സി.പി.ഐ സ്ഥാനാര്‍ഥിയുടെ വോട്ടുകളുടെ എണ്ണം. എന്നാലിത് നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയായിരുന്ന തലൈവിക്ക് തൊട്ടടുത്ത വര്‍ഷം കഴിഞ്ഞില്ല എന്നതാണ് അണ്ണാ ഡി.എം.കെയുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. 2015ല്‍ ഡി.എം.കെ വിട്ടുനില്‍ക്കുകയായിരുന്നെങ്കില്‍ ’16ല്‍ അവരുടെ ഷിംല മുത്തുച്ചേഴന്‍ 33 ശതമാനം വോട്ട് നേടി. ഏപ്രില്‍ 12ന് മലപ്പുറത്തോടൊപ്പം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ യുടെ ശശികലയുടെ പക്ഷത്തിന് ‘അണ്ണാ ഡി.എം.കെ അമ്മ’ എന്നും പനീര്‍ശെല്‍വം പക്ഷത്തിന് ‘അണ്ണാ ഡി.എം.കെ പുരട്ചി തലൈവി അമ്മ’ എന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചിരിക്കുന്ന പേരുകള്‍. ഇരുവര്‍ക്കും യഥാക്രമം തൊപ്പിയും വൈദ്യുതിക്കാലുമാണ് ചിഹ്നങ്ങള്‍. ഫലത്തില്‍ കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി അണ്ണാ ഡി. എം.കെ കൊണ്ടുനടന്ന രണ്ടില ചിഹ്നത്തിന് ആര്‍.കെ നഗറില്‍ ഇടമില്ലാതായിരിക്കുന്നു.
ഇതിനുമുമ്പ് 1989ലെ തെരഞ്ഞെടുപ്പിലാണ് അണ്ണാ ഡി.എം.കെയുടെ രണ്ടുപക്ഷം വെവ്വേറെയായി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. നിയമസഭാതെരഞ്ഞെടുപ്പില്‍ എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ പക്ഷവും ജയലളിതയുടെ പക്ഷവും തമ്മിലായിരുന്നു പോര്. അന്ന് ഇരുപക്ഷവും ജാനകിയുടെയും ജയലളിതയുടെയും പേര്‍ ചേര്‍ത്താണ് അണ്ണാ ഡി.എം.കെയുടെ വിഭാഗങ്ങള്‍ മല്‍സരിച്ചത്. അതില്‍ ജാനകിപക്ഷം ദയനീയമായി പരാജയപ്പെട്ടതിനെതുടര്‍ന്ന് ജയലളിത പക്ഷത്തോട് ലയിക്കുകയായിരുന്നു. ജയലളിത പക്ഷത്തിന് 75ഉം ജാനകി വിഭാഗത്തിന് രണ്ടും സീറ്റ് മാത്രമാണ് ലഭിച്ചത്. അധികാരത്തിലെത്തിയത് പ്രതിപക്ഷത്തുണ്ടായിരുന്ന ഡി.എം.കെയും. ജയലളിത പക്ഷത്തിന് രണ്ടു പ്രാവും ജാനകിപക്ഷത്തിന് കോഴിയുമായിരുന്നു അന്നത്തെ ചിഹ്നങ്ങള്‍.
ആര്‍.കെ നഗറില്‍ ഫലം വരുമ്പോള്‍ സമാനമായി സ്ഥിതി ഉണ്ടാകുമെന്ന് കരുതുന്നവരും പ്രതീക്ഷിക്കുന്നവരും തമിഴ്‌നാട്ടില്‍ ഇപ്പോഴുണ്ട്. അധികാരത്തിലാണെങ്കിലും ജയലളിതയുടെ യഥാര്‍ത്ഥ അനന്തരാവകാശികള്‍ പനീര്‍ശെല്‍വം വിഭാഗമാണെന്നാണ് പലരും കരുതുന്നത്. അതിന് കാരണം ജയയുടെ തോഴി ശശികലയുടെ ബന്ധുവായ ദിനകരനെ ജയലളിത അവസാനവര്‍ഷങ്ങളില്‍ അടുപ്പിച്ചിരുന്നില്ല എന്നതാണ്. 2011ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശശികലയോടൊപ്പം ദിനകരനുമുണ്ടായിരുന്നെങ്കിലും ദിനകരനെ തള്ളിപ്പറഞ്ഞ് മാപ്പെഴുതിക്കൊടുത്താണ് ശശികല തിരിച്ചെത്തിയതെങ്കില്‍ ദിനകരനെയുള്‍പ്പെടെ ജയ തിരിച്ചെടുത്തിരുന്നില്ല. മാത്രമല്ല, തന്നെ അട്ടിമറിച്ച് തമിഴ്‌നാടിന്റെ അധികാരം കവരാന്‍ ദിനകരനും കൂട്ടരും പദ്ധതിയിട്ടു എന്ന ഗുരുതര ആരോപണമാണ് ദിനകരനെതിരെ ജയലളിത ആരോപിച്ചിരുന്നത്. പനീര്‍ശെല്‍വവും മധുസൂദനനും മറ്റും അന്നും എന്നും ജയയോടൊപ്പമുണ്ടായിരുന്നവരാണുതാനും. ഇതിന്റെ അഭിപ്രായ വോട്ടെടുപ്പുകൂടിയാണ് ഈ തെരഞ്ഞെടുപ്പ്.
ജയയുടെ ജയില്‍വാസ കാലത്ത് രണ്ടു തവണ മുഖ്യമന്ത്രിയായ ആളാണ് ഒട്ടക്കാര പനീര്‍ശെല്‍വം. പിന്നീട് ജയലളിത മരിച്ചപ്പോഴും. 2016 ഡിസംബര്‍ അഞ്ചിന് അപ്പോളോ ആസ്പത്രിയില്‍ ജയലളിത മരിക്കുമ്പോള്‍ അടുത്തുണ്ടായിരുന്നത് ശശികല മാത്രമായിരുന്നുവെന്നും അവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മുഴങ്ങുന്നുണ്ട്.തന്നെയടക്കം മുതിര്‍ന്ന നേതാക്കളെയാരെയും ജയയുടെ കിടക്കക്കരികിലേക്ക് കടത്തിവിടാതിരുന്നത് ശശികലയുടെ നിര്‍ദേശപ്രകാരമാണെന്നാണ് പനീര്‍ശെല്‍വം വിഭാഗം പറയുന്നത്. ഇതുപറഞ്ഞാണ് ഒരു മാസത്തിനകം പനീര്‍ശെല്‍വം മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ചതും. ഇതോടെയാണ് തമിഴ് ജനതക്ക് ശശികലയോട് കൂടുതല്‍ വിരോധം വരുന്നത്. എടപ്പാടി പളനി സ്വാമിയെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തി പനീര്‍ശെല്‍വം വെറും ആറ് എം.എല്‍.എമാരുമായി പുറത്തുപോയെങ്കിലും ജനങ്ങളുടെ പിന്തുണ ഇപ്പോഴും അവര്‍ക്കുതന്നെയാണെന്നാണ് പലരും കരുതുന്നത്. അതുകൊണ്ടുതന്നെ മധുസൂദനന്റെ വിജയം സുനിശ്ചിതമാണെന്ന് അവര്‍ പറയുന്നു. അതേസമയം തന്നെ പനീര്‍ശെല്‍വത്തിന് ആര്‍.കെ നഗര്‍ ജനവിധി അത്ര സുഗമമായി അനുകൂലമാവില്ലെന്നതിന്റെ സൂചനയാണ് ജയയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം. ആദ്യമൊക്കെ പനീര്‍ശെല്‍വത്തോടൊപ്പം അടുത്തുനിന്നിരുന്ന ദീപ പൊടുന്നനെ ആര്‍.കെ നഗറില്‍ പത്രിക നല്‍കിയത് പനീര്‍ പക്ഷത്തിന് ക്ഷീണമായി. പനീര്‍ വിഭാഗത്തിന്റെ വോട്ടുകള്‍ ഇതിലൂടെ ഭിന്നിപ്പിക്കപ്പെടുമെന്നാണ് പലരും കരുതുന്നത്.
ദിനകരന്‍ വിജയിക്കുക എന്നാല്‍ എടപ്പാടി പളനിസ്വാമിക്ക് ക്ഷീണമാകുമെന്ന നിരീക്ഷണവും ഉയരുന്നുണ്ട്. ശശികല സ്വത്തു കേസില്‍ ബംഗളൂരു പരപ്പന ജയില്‍ പോകുന്നതിനുമുമ്പ് ദിനകരനെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിപദം ഏല്‍പിച്ചത് മുഖ്യമന്ത്രി പദത്തിലേക്കുള്ള സൂചനയായാണ് പലരും കാണുന്നത്. തനിക്ക് വിശ്വസ്ഥനായ ആളെ പാര്‍ട്ടിയുടെ നേതൃ ചുമതല എല്‍പിക്കുക എന്ന ദീര്‍ഘ ദൃഷ്ടിയാണ് ശശികല പയറ്റിയത്. സര്‍ക്കാരും പാര്‍ട്ടിയുടെ എം.എല്‍.എമാരും എം.പിമാരുമടങ്ങുന്ന ഭൂരിപക്ഷവും തനിക്കൊപ്പമാണെങ്കിലും ദിനകരന്‍ തോല്‍ക്കുന്നത് ശശികല പക്ഷത്തിന്റെ നട്ടെല്ലൊടിക്കും. പനീര്‍ശെല്‍വം പക്ഷത്തിന് താല്‍കാലികമായി ഭരണം പിടിക്കാനാവില്ലെങ്കിലും പാര്‍ട്ടി തന്റെ കൂടെയാണെന്ന് വരുത്താന്‍ മധുസൂദനന്റെ വിജയത്തിലൂടെ പനീരിന് കഴിയും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരാനും പനീര്‍ശെല്‍വം ശ്രമിക്കും.
അതേസമയം ആര്‍.കെ നഗറില്‍ ഡി.എം.കെയുടെ ആര്‍.കെ മരുതന്‍ വിജയിച്ചാല്‍ സംഗതി അണ്ണാ ഡി.എം.കെക്കാകെ ക്ഷീണമാകുകയും പാര്‍ട്ടി പിരിഞ്ഞുപോകാനും അത് വഴിവെക്കും. ഇതാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നതും. ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ഗംഗൈ അമരന് അനുകൂലമായി അണ്ണാഡി.എം.കെയുടെ രണ്ടുപക്ഷവും വോട്ട് ചെയ്യുമെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഇത് സംഭവവ്യമല്ലെന്ന് പറയാനുമാവില്ല. ശക്തമായ നേതൃത്വം നഷ്ടപ്പെട്ട അണികള്‍ ബി.ജെ.പിയില്‍ പ്രതീക്ഷയര്‍പ്പിക്കുമെന്നും ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പക്ഷത്തെ വശത്താക്കാനാകുമെന്നുമാണ് മോദിയുടെ കണക്കൂകൂട്ടല്‍. 39 സീറ്റില്‍ 37 സീറ്റാണ് അണ്ണാ ഡി.എം.കെക്ക് ലോക്‌സഭയിലുള്ളത്. ഇതില്‍ പത്തുപേര്‍ മാത്രമാണിപ്പോള്‍ പനീര്‍പക്ഷത്തെത്തിയിട്ടുള്ളത്.
1972ലാണ് അന്നത്തെ വെള്ളിത്തിരയിലെ സൂപ്പര്‍താരം തമിഴ്‌നാട്ടുകാരുടെ പുരട്ചിതലൈവര്‍ എം.ജി രാമചന്ദ്രന്‍ ഡി.എം.കെ വിട്ട് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. മുന്‍കാല നേതാവ് അണ്ണാദുരൈയുടെ പേരിലായിരുന്നു അഖിലേന്ത്യാ അണ്ണാദ്രാവിഡമുന്നേറ്റ കഴകം അദ്ദേഹം രൂപീകരിച്ചത്. ഇതോടെ അന്ന് പാര്‍ട്ടി പ്രസിഡണ്ടായിരുന്ന എം. കരുണാനിധിയുമായി നേരിട്ടേറ്റുമുട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഒരു പതിറ്റാണ്ടിലധികം കാലം തമിഴ്‌നാട്ടിലുണ്ടായത്. രണ്ടു തവണ എം.ജി.ആര്‍ മുഖ്യമന്ത്രിയായപ്പോള്‍ കരുണാനിധിക്ക് തന്റെ കഥകളിലൂടെ സിനിമയില്‍ പ്രശസ്തിയാര്‍ജിച്ച എം.ജി.ആറിനെതിരെ പൊരുതിത്തോല്‍ക്കാനായിരുന്നു വിധി. കോണ്‍ഗ്രസുമായി അടുത്ത എം.ജി.ആര്‍ സ്ത്രീകളെയും അശരണരെയുമെല്ലാം തന്റെ കുടക്കീഴിലാക്കി. 1987ലായിരുന്നു അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള മരണം. പിന്നീടാണ് ജയലളിത ഉയര്‍ന്നുവരുന്നത്. ജാനകി രാമചന്ദ്രനെ ജയലളിത വിരുദ്ധര്‍ രംഗത്തിറക്കിയെങ്കിലും അത് വിജയിച്ചില്ലെന്നതിന്റെ തെളിവായിരുന്നു ആ പക്ഷത്തിന് കിട്ടിയ രണ്ടു സീറ്റ്. ഏതാണ്ട് അതേ പശ്ചാത്തലമാണ് ആര്‍.കെ നഗറിന്റെ കാര്യത്തിലുമിപ്പോള്‍ തമിഴ്‌നാട്ടില്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും കൂടെയുണ്ടായിരുന്ന മുഖ്യമന്ത്രി ജാനകീരാമചന്ദ്രന്‍ പക്ഷത്തിനെ നേരിട്ട ജയലളിതയുടെ അവസ്ഥയിലാണ് പനീര്‍ശെല്‍വം പക്ഷം ഇപ്പോള്‍. ഫലം വരുമ്പോള്‍ കണ്ടറിയാം.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending