Connect with us

More

‘വലിയ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഉഴലുമ്പോഴും അന്യന്റെ പ്രയാസത്തില്‍ സഹായിക്കാന്‍ മനസ്സു കാണിച്ചവനാണ് ശുഹൈബ്’; ശുഹൈബിനെക്കുറിച്ചുള്ള റിജില്‍മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്

Published

on

കോഴിക്കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെക്കുറിച്ചുള്ള റിജില്‍മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശുഹൈബിന്റെ അപേക്ഷ പ്രകാരം മധ്യസ്ഥത നിന്ന് ഒരു നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന് സ്വര്‍ണ്ണം എടുത്തുകൊടുത്തുവെന്നും എന്നാല്‍ പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ശുഹൈബ് ആ ബാധ്യത ഏറ്റെടുത്തുവെന്നും ശുഹൈബിനെ സ്മരിച്ച് റിജില്‍ ഫേസ്ബുക്കില്‍ എഴുതി. പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ജ്വല്ലറിക്കാരന്‍ റിജിലിനെ ബന്ധപ്പെടുകയായിരുന്നു. കോണ്‍ടാക്റ്റ് നമ്പറില്‍ പണം കൊടുത്ത് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ ശുഹൈബിന്റെ പെങ്ങളും ഉപ്പയുമാണ് ഫോണ്‍ അറ്റന്റ്് ചെയ്തത്. അങ്ങനെ ആ ബാധ്യത ശുഹൈബ് ഏറ്റെടുക്കുകയായിരുന്നുവെന്ന് റിജില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എടാ ഷുഹൈബേ ഈ കാര്യം എന്നോടു പോലും പറഞ്ഞില്ലല്ലോ? രണ്ട് മാസം മുമ്പ് ഷുഹൈബ് എന്നെ വിളിച്ചു
മാക്കുറ്റി നാട്ടില്‍ ഒരാളുടെ മകളുടെ കല്ല്യാണം ഉണ്ട്. പെണ്‍കുട്ടിയുടെ കല്ല്യാണമാണ്. കുട്ടിയുടെ അച്ഛന്‍ എന്നെ കാണാന്‍ വന്നിരുന്നു. സ്വര്‍ണ്ണം എടുക്കേണ്ട പണം തികഞ്ഞില്ല. രണ്ട് ആഴ്ചത്തെ സാവകാശം വേണം അവര്‍ക്ക് നിങ്ങള്‍ ഏതെങ്കിലും ജ്വല്ലറികാരോട് പറഞ്ഞ് ഒന്ന് സഹായിക്കാന്‍ പറ്റുമോ?
ഷുഹൈബ് പറഞ്ഞാല്‍ ഞാന്‍ വേറെ ഒന്നും ആലോചിക്കാറില്ല ഞാന്‍ എന്റെ സുഹൃത്തായ കൂത്തുപറമ്പുള്ള പ്രകാശ് ജ്വല്ലറിയുടെ ഉടമ പ്രകാശേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം
സഹായിക്കാം എന്നും പറഞ്ഞു. ഒരു ലക്ഷത്തിനാല്‍പ്പത്തിനാലായിരം രൂപയുടെ സ്വര്‍ണ്ണം അവര്‍ കൊടുത്തു. പക്ഷേ ഷുഹൈബ് അവിടെ കൊടുത്ത ഫോണ്‍ നമ്പര്‍ അവന്റെ സഹോദരിയുടെതായിരുന്നു. അത് എനിക്ക് അറിയില്ലായിരുന്നു. ഇന്ന് പ്രകാശേട്ടന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ സ്വര്‍ണ്ണം
വാങ്ങിയവരുടെ നമ്പര്‍താ ഞാന്‍ അവരെ വിളിക്കാം എന്ന്.
ഞാന്‍ പ്രകാശേട്ടന്‍ തന്ന നമ്പറില്‍ വിളിച്ചു.
ഞാന്‍ പറഞ്ഞു ഞാന്‍ ഷുഹൈബിന്റെ സുഹൃത്താണ്. നിങ്ങളുടെ പേര് എന്താ എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഷര്‍മിലഎന്നാ പറഞ്ഞത്
ഞാന്‍ കേട്ടത് പ്രമീള എന്നാണ്. നിങ്ങളെ അവന്‍ സഹായിച്ചതല്ലേ ആ പൈസ ഒന്ന് പെട്ടന്ന് കൊടുത്തൂടെ എന്ന്.
അപ്പോള്‍ അവര്‍ എന്നോട്
പറഞ്ഞു ഉപ്പയ്ക്ക് ഫോണ്‍ കൊടുക്കാം എന്ന്.
അപ്പോള്‍ തന്നെ ഞാന്‍ ആകെ ഞെട്ടി. പ്രമീള എന്താ ഉപ്പയ്ക്ക് ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞത്. പിന്നെ ഞാന്‍ കേട്ട ശബ്ദം എന്റെ അനിയന്‍ ഷുഹൈബിന്റെ
ഉപ്പയുടെ ശബ്ദമാണ്.
മാക്കുറ്റി അവര്‍ക്ക് പൈസ അടയ്ക്കാന്‍ വഴിയില്ലാത്തത് കൊണ്ട്
ഷുഹൈബ് അത് ഏറ്റും
അതാണ് പെങ്ങളുടെ നമ്പര്‍ ജ്വല്ലറിയില്‍ കൊടുത്തത്.
ഈ വിവരം അവന്‍ എന്നോട് പോലും പറഞ്ഞില്ല. ഈ വിവരം പ്രകാശേട്ടനോട് പറഞ്ഞപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു പന്ത്രണ്ടാംതീയ്യതി അവനെ വിളിച്ചിരുന്നു രാവിലെ എന്നോട് പറഞ്ഞത് Blood കൊടുക്കുകയാ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് കട്ട് ചെയ്തു. അന്ന് Blood കൊടുത്തത് ആ ഗര്‍ഭിണിയായ സഹാദരിക്കായിരുന്നു. അറിയാതെ ആണെങ്കിലും ഈ ഒരു സമയത്ത് സഹോദരിയെയും ഉപ്പയെയും വിളിച്ചല്ലോ എന്ന് ഓര്‍ത്ത് വല്ലാത്ത ദുഃഖം.
ജാതി നോക്കാതെ മതം നോക്കാതെ ,രാഷ്ടീയം നോക്കാതെ സഹായിക്കുന്ന ഷുഹൈബ് , വലിയ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഉഴലുമ്പോഴും അന്യന്റെ
പ്രയാസത്തില്‍ സഹായിക്കാന്‍ മനസ്സു കാണിക്കുന്ന സഹോദരനെ വെട്ടി നുറുക്കിയ നരാധമന്‍മാരെ പ്രകൃതിക്ക് ഒരു ശക്തി ഉണ്ടെങ്കില്‍ പുഴുത്തിട്ടേ
നിങ്ങള്‍ ഒക്കെ മരിക്കൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശ്ചിമബംഗാളിലെ ഈ നഗരത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം; എതിര്‍പ്പുമായി ബിജെപി

പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്

Published

on

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ശാന്തിനികേതനിലെ ബിര്‍ഭും ജില്ലയിലെ സോനാജ്ഹുരി ഹാത്തില്‍ ഇത്തവണ ഹോളി ആഘോഷങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്‍പ്പെട്ട വിശ്വഭാരതി സര്‍വകലാശാല ക്യാംപസിനടുത്താണ് പ്രശസ്തമായ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഹോളി ആഘോഷിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബോല്‍പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. കൂടാതെ ആഘോഷങ്ങളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധനം നടപ്പിലാക്കുന്നതിന് പൊലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടതിനാല്‍ ഹോളി ആഘോഷങ്ങള്‍ക്കായി ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്ന് വിശ്വഭാരതി സര്‍വകലാശാല വക്താവ് അറിയിച്ചു.

സോനാജ്ഹുരിയിലെ വനപ്രദേശത്ത് ഹോളി ആഘോഷിക്കുന്നതില്‍ വിശദീകരണവുമായി ഡിഎഫ്ഒയും രംഗത്തെത്തി. ’’ ഞങ്ങള്‍ ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ല. ദോല്‍ യാത്ര ദിവസമായ മാര്‍ച്ച് 14ന് വലിയ കൂട്ടമായി ആളുകള്‍ സോനാജ്ഹുരി ഖൊവായ് ബെല്‍റ്റിലേക്ക് നടന്നുനീങ്ങുന്നത് തടയും,’’ ഡിഎഫ്ഒ പറഞ്ഞു.

’’ ഹോളി ദിനത്തില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിറങ്ങള്‍ കലര്‍ത്തിയ വെള്ളം തളിക്കുന്നത് മരങ്ങള്‍ക്ക് കേടുപാട് വരുത്തും. മാര്‍ച്ച് പതിനാലിന് സോനാജ്ഹുരിയെ പരിസ്ഥിതി നാശത്തില്‍ നിന്ന് രക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം,’’ അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വനംവകുപ്പ് സോനാജ്ഹുരി ഹാത്തില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനാല്‍ ബസന്ത് ഉത്സവിനായി സര്‍വകലാശാല ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് വിശ്വഭാരതി വക്താവ് അറിയിച്ചു.

Continue Reading

crime

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു

Published

on

തൃശൂർ: പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകാനായി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ വീട്ടിൽ നിന്നാണ് താന്ന്യം സ്വദേശി വിവേക് മദ്യവും ബീഡിയും നൽകുന്നതിനായി ആൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്.

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ പ്രതി വിവേകിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണം, പിന്തുണ’; തുഷാര്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് വി.ഡി സതീശന്‍

Published

on

തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുവെന്നും പറഞ്ഞു.

അതേസമയം, തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ഹരികുമാര്‍, കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു.

തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാര വാകുപ്പായതിനാലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടത്. ഗാന്ധിമിത്ര മണ്ഡലത്തിന്റെ പരിപാടിക്കിടെ തുഷാര്‍ ഗാന്ധി ആര്‍എസ്എസിനെതിരെയും ഭരണകൂടത്തിനെതിയും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. തുഷാര്‍ ഗാന്ധിയുടെ പരാമര്‍ഷം പിന്‍വലിക്കണമെന്നറിയിച്ച് മുദ്രാവാക്യം വിളിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കാറില്‍ നിന്നുമിറങ്ങി പ്രതിഷേധമറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

Trending