Connect with us

kerala

അരിവില കുതിക്കുന്നു: റേഷന്‍ കടകളും കാലി;സര്‍ക്കാര്‍ വന്‍ പരാജയം

അരിക്ഷാമംപരിഹരിക്കാന്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ സംഭരിച്ച് പൊതുവിതരണ സംവിധാനം വഴി ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുള്‍പ്പെട വലിയ വായില്‍ പറഞ്ഞിരുന്നു.

Published

on

പി.എ.അബ്ദുല്‍ ഹയ്യ്
മലപ്പുറം

സംസ്ഥാനത്ത് അരിവില കുതിച്ചുയരുമ്പോഴും പരിഹാര നടപടിയില്ലാതെ സര്‍ക്കാര്‍. ഒരു മാസത്തിനുള്ളില്‍ അരിക്ക് കിലോഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിനെ പഴിചാരി രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. മന്ത്രിമാരുടെ പ്രഖ്യാപനങ്ങളില്‍ മയങ്ങി ജനങ്ങള്‍ റേഷന്‍ കടകളിലെത്തുമ്പോള്‍ കാലിച്ചാക്കുകള്‍ കാണിച്ച് ഗുണഭോക്താക്കളെ തിരിച്ചയക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്ന അരി വിഹിതം കഴിഞ്ഞ മാസം മുതല്‍ നിലച്ചതാണ് ഇതിന് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം പൊതുജനങ്ങള്‍ക്കില്ലേ എന്ന ചോദ്യത്തിന് റേഷന്‍വ്യാപാരികള്‍ ഉത്തരംമുട്ടുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഒരു വിഹിതവും കേരളത്തിലെ ജനങ്ങളുടെ പട്ടിണിമാറ്റാനില്ലായെന്നതാണ് വസ്തുത.

ഒരു മാസത്തിനിടെ ചില്ലറ വിപണിയില്‍ 10-15 രൂപ വരെയാണ് വിവിധ ഇനം അരികളുടെ വില കൂടിയത്. മലയാളികള്‍ കൂടുതലായി ഉപയോഗിച്ച വടി മട്ട അരിയുടെ വില കിലോക്ക് 55-60 രൂപയിലെത്തി. 40 രൂപയുണ്ടായിരുന്ന ജ്യോതിക്ക് 49-50 രൂപയായി. 33 രൂപയുടെ മട്ടക്ക് 37-40 രൂപ നല്‍കണം. കുറുവ 28ല്‍ നിന്ന് 34 ആയും സുരേഖ 35ല്‍നിന്ന് 45 ആയും ഉയര്‍ന്നു. ജയക്ക് 56-60 രൂപയാണ്. ബ്രാന്റഡ് അരികളുടെ വിലയും കുത്തനെ കൂടി. ബംഗാളില്‍നിന്നുള്ള നൂര്‍ജഹാന്‍ അരിക്ക് മൊത്തവിപണിയില്‍ 35- 40 രൂപയാണ്. ഒന്നര മാസം മുമ്പ് 28-35 ആയിരുന്നു. മട്ടക്ക് 60-63 രൂപയാണ്. പച്ചരി വില മൊത്ത വിപണിയില്‍ 4550 രൂപയിലെത്തി. വില ഉയരുന്നതോടെ ചില്ലറ വ്യാപാരികള്‍ സ്റ്റോക്കെടുക്കുന്നത് കുറച്ചിട്ടുണ്ട്.

ശക്തമായ മഴയും കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടി പരിഷ്‌കാരവും കേരളത്തിലേക്ക് അരി എത്തുന്ന സംസ്ഥാനങ്ങളിലെ ലഭ്യതക്കുറവുമാണ് പൊതു വിപണിയിലെ അരിലഭ്യത കുറവിന് കാരണം. കര്‍ണാടകയില്‍ ശിവമൊഗ, കൊപ്പാള്‍ ജില്ലകളില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. ഹെക്ടര്‍ കണക്കിന് കൃഷിനാശമാണുണ്ടായത്. ഇതിനു പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചതും തിരിച്ചടിയായി. 25 കിലോ വരെയുള്ള പാക്കിന് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയതാണ് ബ്രാന്റഡ് അരിയുടെ വില കൂടുന്നതിന് പ്രധാന കാരണമായി.

അരിക്ഷാമംപരിഹരിക്കാന്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ സംഭരിച്ച് പൊതുവിതരണ സംവിധാനം വഴി ജനങ്ങളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുള്‍പ്പെട വലിയ വായില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലുള്ള സംവിധാനങ്ങള്‍ നിലവിലില്ല. റേഷന്‍ കടയില്‍ എ.എ.വൈ കാര്‍ഡിന് 35 കിലോക്ക്പുറമെ ഒരാള്‍ക്ക് അഞ്ച് കി.ഗ്രാം വീതവും സൗജന്യമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്.എന്നാല്‍ ഇതെല്ലാം പ്രതീക്ഷിച്ച് റേഷന്‍കടകളിലെത്തിയാല്‍ കാലി ചാക്കുകള്‍ കാണിച്ച് തിരിച്ചയക്കുകയാണ് വ്യാപരികള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു; മൂന്ന് പേര്‍ക്ക് മിന്നലേറ്റു

പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Published

on

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. തിരുവേഗപ്പുറ സ്വദേശി പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അതേസമയം, കൊപ്പത്ത് മൂന്ന് പേര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Continue Reading

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending