Connect with us

Culture

മോദിയെ വാഴ്ത്തിയ കര്‍ഷകന്റേത് കള്ളത്തരം: സത്യം പുറത്തുകൊണ്ടുവന്ന പ്രമുഖമാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പി സമ്മര്‍ദ്ദം മൂലം രാജിവെച്ചു

Published

on

ന്യൂഡല്‍ഹി: ഏതൊരു നുണയും യാതൊരു മടിയുമില്ലാതെ പ്രചരിപ്പിക്കുന്നതാണ് സംഘ്പരിവാറുകാരുടെ മുഖ്യതൊഴില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ കര്‍ഷകരെ കൊണ്ടുവന്ന് കള്ളത്തരം പറയിപ്പിക്കുന്നതിനും മോദിസര്‍ക്കാരിന് മടിയുണ്ടായില്ല. മോദിയുടെ ഭരണംകൊണ്ട് കൃഷിയില്‍ മെച്ചമുണ്ടായെന്നും വരുമാനം ഇരട്ടിയായെന്നും ചണ്ഡീഗഡിലെ ചന്ദ്രമാണി കൗശിക്കിനെക്കൊണ്ട് സര്‍ക്കാര്‍ പരിപാടികളില്‍ കള്ളത്തരം പറയിപ്പിച്ചിരുന്നു. എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു രണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍. പക്ഷേ, അതിന്റെ അനന്തരഫലം അവരെ സമ്മര്‍ദ്ദത്തിലാഴ്ത്തി തൊഴില്‍ ഉപേക്ഷിപ്പിക്കുക എന്നതായിരുന്നു.

മോദിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തില്‍ ദേശീയമാധ്യമമായ എ.ബി.പി ന്യൂസില്‍ നിന്ന് ആ രണ്ടുപേരും രാജിവെച്ചു. മോദിയുടെ പരിപാടിയിലെ പൊള്ളത്തരം പുറത്തുകൊണ്ടുവന്ന മിലിന്ദ് ഖന്ദേകറും പുണ്യ പ്രസൂണ്‍ ഭാജ്പായുമാണ് ചാനലില്‍ നിന്ന് രാജിവെച്ചത്. 14 വര്‍ഷത്തെ സേവനത്തിനു ശേഷം ചാനലിലെ മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്തുനിന്നും താന്‍ രാജിവെക്കുകയാണെന്ന് മിലിന്ദ് ഖന്ദേക്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

‘മാസ്റ്റര്‍ സ്‌ട്രോക്ക്’ എന്ന പരിപാടിയിലൂടെയാണ് മോദിസര്‍ക്കാരിന്റെ ഗുണങ്ങളെക്കുറിച്ചുള്ള കള്ളത്തരം പുറത്തുകൊണ്ടുവന്നത്. വിവിധ സര്‍ക്കാര്‍ പരിപാടികളിലായി ആ യുവതി നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് വെളിപ്പെടുത്തുകയായിരുന്നു മാസ്റ്റര്‍ സ്‌ട്രോക്ക് പരിപാടി. മാസ്റ്റര്‍ സ്‌ട്രോക്കിന്റെ ആ എപ്പിസോഡ് ക്ലിപ്പുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ജനശ്രദ്ധയാകര്‍ഷിച്ചതോടെ മോദിസര്‍ക്കാര്‍ വെട്ടിലാവുകയും ചെയ്തു. പരിപാടിക്കെതിരെ കേന്ദ്രമന്ത്രിമാരായ രാജ് വര്‍ധന്‍ റാത്തോഡും, നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു.

മാപ്പര്‍ഹിക്കാത്തവിധം ചില മാധ്യമങ്ങള്‍ മോദി സര്‍ക്കാരിനെതിരെ അസത്യം പ്രചരിപ്പിക്കുകയാണെന്നായിരുന്നു റാത്തോഡിന്റെ വിമര്‍ശനം. കൂടാതെ ബി.ജെ.പി നേതാക്കള്‍ ചാനല്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ മാസം 13-ാം തിയ്യതിമുതല്‍ രാത്രി ചാനല്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് പ്രമുഖരും പ്രേക്ഷകരും പരാതി നല്‍കി. മാസ്റ്റര്‍ സ്‌ട്രോക്കിന്റെ പ്രക്ഷേപണ സമയം രാത്രി ഒമ്പതുമുതല്‍ 10 വരെ ചാനലില്‍ സിഗ്നല്‍ പ്രശ്‌നം കാണിക്കുകയാണെന്ന് പരാതി ഉയരുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട മിലിന്ദ് ഖന്ദേകറും, പുണ്യ പ്രസൂണ്‍ ഭാജ്പായും ചാനലില്‍ നിന്ന് രാജിവെക്കുകയായിരുന്നു അഭീസര്‍ ശര്‍മ്മ എന്ന മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഇപ്പോള്‍ ലീവിലുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending