Connect with us

News

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വസ്തുത വിരുദ്ധം: ബി.എൻ.പി നേതാവ്

മുന്‍ ബംഗ്ലാദേശ് മുഖ്യമന്ത്രി ഇന്ത്യയില്‍ തുടരുന്നത് ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍. മുന്‍ ബംഗ്ലാദേശ് മുഖ്യമന്ത്രി ഇന്ത്യയില്‍ തുടരുന്നത് ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ധാക്കയില്‍ തന്റെ വസതിയില്‍ വെച്ച് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളുടെ കണക്കുകള്‍ വസ്തുത വിരുദ്ധമാണ്. കാരണം മിക്ക സംഭവങ്ങളും വര്‍ഗീയ പ്രക്ഷോഭങ്ങളല്ല മറിച്ച് രാഷ്ട്രീയ പ്രേരിതമാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ആഭ്യന്തര കാര്യമാണ്,’ അദ്ദേഹം പറഞ്ഞു.

ഒപ്പം ബംഗ്ലാദേശിലെ ജനങ്ങളെ മനസിലാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും അത് ന്യൂദല്‍ഹിയുടെ നയതന്ത്ര പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഹസീനയെ ബംഗ്ലാദേശിന് കൈമാറ്റം ചെയ്ത് ഇന്ത്യ-ബംഗ്ലാ ബന്ധത്തില്‍ പുതിയ അധ്യായം ആരംഭിക്കേണ്ടത് നിര്‍ണായകമാണെന്ന് ആലംഗീര്‍ പറഞ്ഞു. ബംഗ്ലാദേശിലേക്ക് ഹസീനയുടെ തിരിച്ചുവരവ് ഇന്ത്യ ഉറപ്പാക്കിയില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാകുമെന്നും ആലംഗീര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയ്ക്കെതിരെ ഇപ്പോള്‍ത്തന്നെ ബംഗ്ലാദേശിലെ ജനരോഷമുണ്ട്. കാരണം ഇന്ത്യയെ ഞങ്ങളുടെ ജനങ്ങള്‍ ഏകാധിപത്യ ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പിന്തുണക്കാരനായാണ് കാണുന്നത്. നിങ്ങള്‍ ബംഗ്ലാദേശില്‍ ആരോടെങ്കിലും ചോദിച്ചാല്‍, അവര്‍ പറയും, ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയത് ശരിയായില്ല എന്ന്,’ അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ഔട്ട് ക്യാമ്പൈനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശില്‍ പ്രകടമായ എതിര്‍പ്പുണ്ടെന്നും ആലംഗീര്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ഒരു പ്രവര്‍ത്തനവും ബി.എന്‍.പി ബംഗ്ലാദേശില്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളിനോട് ഹസീനയെ കൈമാറുന്നതിനായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഔപചാരികമായ അഭ്യര്‍ത്ഥന അയച്ചിരുന്നോ എന്ന് ചോദിച്ചെങ്കിലും അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. ‘സുരക്ഷാ കാരണങ്ങളാലാണ് ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയിലെത്തിയത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് കൂടുതലൊന്നും പറയാനില്ല,’ ജയ്സ്വാള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹജ്ജ് – 2025 വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3756 വരെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടു

Published

on

2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3756 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.

പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ മെയ് 13നകം മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും, നോമിനിയും ഒപ്പിടണം), ഒറിജിനൽ പാസ്‌പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ എത്രയും പെട്ടെന്ന് സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് സർക്കുലർ നമ്പർ 47-കാണുക.

കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ്.
Phone: 0483-2710717. Website: https://hajcommittee.gov.in

Continue Reading

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

india

തിരുനെല്‍വേലിയിലെ ലൈബ്രറിക്ക് ഖാഈദെ മില്ലത്തിന്റെ പേര് നല്‍കും; എം.കെ സ്റ്റാലിന്‍

Published

on

തമിഴ് പൈതൃകത്തിന് സംഭാവന നൽകിയവരെ ആദരിക്കാനുള്ള തമിഴ് നാട് സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, തിരുനെൽവേലിയിൽ ഉടൻ നിർമിക്കാനിരിക്കുന്ന ലൈബ്രറിക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിരുച്ചിയിൽ പറഞ്ഞു.

എം.ഐ.ഇ.ടി കോളേജിൽ നടന്ന 9-ാമത് ലോക ഇസ്‌ലാമിക, തമിഴ് സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ന്യൂനപക്ഷ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ മാത്രമല്ല, ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരെ സഹായിക്കാനും ഡി.എം.കെ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബിനെയും നവാസ് കനി എം.പിയെയും ചടങ്ങിൽ ആദരിച്ചു.

Continue Reading

Trending