Connect with us

Video Stories

മുസ്‌ലിങ്ങളുടെ സ്വര്‍ഗത്തിലെ ഹൂറന്‍മാരെ തിരയുന്ന എസ്.എഫ്.ഐക്കാരനോട്

Published

on

ശുഐബുല്‍ ഹൈത്തമി

ഒന്ന്
——-

ആദർശേ , സ്വർഗത്തിൽ പെണ്ണുങ്ങൾക്ക് ഉറച്ച ലിംഗമുള്ള ഉറപ്പുള്ള പുരുഷന്മാർ ഉണ്ടെങ്കിൽ പർദ്ധയണിയാം എന്നാണ് നിങ്ങൾ സമ്മതിക്കുന്നതെന്ന് നിങ്ങളറിഞ്ഞോ ? പാർട്ടിയിലെ പ്രധാന പരിപാടി നോക്കി സ്വർഗത്തിലെ പ്രധാന പരിപാടി തീരുമാനിച്ച് കളഞ്ഞത് കൊള്ളാം ,അടിപൊളി .
സ്വർഗത്തിലെത്തുന്ന പെണ്ണുങ്ങൾക്ക് അടിപൊളി ഹൂറന്മാരുണ്ട് , വിഷണ്ണിക്കണ്ട. നൂറുപ്രാവശ്യം ഒറ്റയെടുപ്പിൽ ബന്ധപ്പെടാം .കസ്തൂരി ഗന്ധമാണ് സ്ഖലനം .ക്ഷീണമേ ഉണ്ടാവില്ല, പോരേ. ഇങ്ങനെ വിശ്വസിക്കുന്ന ഉമ്മച്ചിക്കുട്ടികൾക്ക് ചുറ്റിത്തുണി ആവാം അല്ലേ ,എങ്കിൽ അതാണ് കാര്യം .നിങ്ങൾക്കെന്തറിയാം സ്വർഗത്തിന്റെ അതൃപ്പകൃതൃപ്പങ്ങളെ സംബന്ധിച്ച് .

രണ്ട് .
——–

ഒരു അധിക വായനക്ക് താൽപര്യമുള്ളവർക്ക് തുടരാം .

” ഹൂറികൾ ” എന്നാണ് മലയാളികൾ അപ്സരസുകളെ സംബന്ധിച്ച് മറബീകരിച്ച് പറയുന്നത്. “ഹൂറുൻ ഈൻ / ഹൂറുൽഈൻ ” (حورعين / حورالعين ) എന്നതാണ് ശരിയായ അറബി പദം . ” ഹൂർ” എന്നത് ബഹുവചനമാണ് . ” അഹ് വർ , ഹൗറാഅ ‘ ” ( احور ، حوراء )എന്നീ രണ്ട് പദങ്ങങ്ങളാണ് അതിന്റെ ഏകവചനം . വിശ്വ പ്രസിദ്ധമായ അറബി ഭാഷാവ്യാകരണ നിയമഗ്രന്ഥമായ അൽഫിയതുബിനിൽ മാലിക് ഈ നിയമം ചൊവ്വേ പറയുന്നുണ്ട് .

( فعل لنحو احمر وحمرا
و فعلة جمعا بنقل يدرى)

അതായത് ” സുറുമാലങ്കൃതനായ നയന മനോഹരൻ ” (പുരുഷൻ) എന്നർത്ഥമുള്ള احور എന്ന പദത്തിന്റെയും ” സുറുമാലാങ്കൃതയായ നയന മനോഹരി ” ( സ്ത്രീ) എന്നർത്ഥമുള്ള حوراء എന്ന പദത്തിന്റെയും ബഹുവചനമാണ് ” ഹൂർ ” . അപ്പോൾ തീർച്ചയായും ആ പദത്തിന്റെ സാരം അതിസുന്ദരന്മാർ എന്നും അതിസുന്ദരികൾ എന്നുമാണ്. അല്ലാതെ അതിസുന്ദരികൾ എന്ന് മാത്രമല്ല . ” ഈൻ ” എന്നതിനർത്ഥം തിളങ്ങുന്ന കണ്ണുള്ളത് എന്നാണ്. വദനശോഭയാണ് ഉദ്ദേശ്യം . ഭാഷാ നിയമം ഇതായിരിക്കേ ” പുരുഷന്മാർക്ക് ഹൂറികൾ കിട്ടുന്നത് പോലെ സ്ത്രീകൾക്ക് ആരാണുള്ളത് എന്ന ചോദ്യം സംഗതമല്ല.
മാത്രമല്ല , സ്വർഗത്തിൽ സുന്ദരന്മാരായ ദേവപുരുഷന്മാർ ഇല്ല എന്ന് ഖുർആനിലോ പ്രവാചക വചനങ്ങളിലോ ഇല്ല. ( മേൽ സന്ദേഹമുന്നയിക്കുന്നവരുടെ ഇസ്ലാം രേഖകൾ അവയാണല്ലോ , അവരവയെ സമീപിക്കുന്നതാവട്ടെ ഭാഷാമാപിനികൾ വെച്ചും).

ഇവിടെ വരുന്ന ഒരു സംശയം , ഖുർആനിക ഭാഷാഖ്യാന ശൈലി “സ്ത്രീ ഹൂറികൾ ” മാത്രമായത് എന്ത് കൊണ്ടാവും എന്നതാണ്. പൊതുവേ അഭിസംബോധനാ ലിംഗം ഖുർആനിൽ പുലിംഗമാണ് . ( അതെന്തേയെന്ന് വേറെ പറയാം ) അപ്പോൾ വാഗ്ദാനം വിപരീത ലിംഗക്കാരെ കുറിച്ചാവലാണ് കാൽപ്പനികത . മാത്രമല്ല , പരസ്ത്രീഗമനമാണ് അന്നുമിന്നും പരപുരുഷഗമനത്തേക്കാൾ സ്വാഭാവികം .
ചുരുക്കത്തിൽ ,
സ്വർഗപ്രവേശം ലഭിക്കുന്ന സ്ത്രീകൾക്ക് ശാരീരികാടനങ്ങൾക്കായി അഴക് തികഞ്ഞ ആണുങ്ങളുണ്ടാവുക എന്നത് ഭാഷാപരമായോ യുക്തിപരമായോ പ്രകട പ്രമാണങ്ങളോട് എതിരാവുന്നില്ല .

എന്നാൽ അങ്ങനെ ദേവകുമാരന്മാർ ഉണ്ടായാൽ മാത്രമേ സ്വർഗത്തിൽ ലിംഗ നീതിയുണ്ടാവുകയുള്ളൂ എന്ന യുക്തിന്യായങ്ങൾ യുക്തിഭദ്രമല്ല.

(ഈ ഭാഗം ഇസ്ലാമിക പക്ഷമല്ല ,യുക്തിപക്ഷമാണ് )

കാരണം ആഗ്രഹിക്കുന്നതൊക്കെ ലഭിക്കുന്ന ഇടമാണ് ഇസ്ലാം പറയുന്ന സ്വർഗം . പക്ഷെ ഭൂമിയിൽ വെച്ച് ആഗ്രഹിച്ചത് / ആഗ്രഹിക്കുന്നതെല്ലാം കിട്ടുന്ന ഇടമാണ് സ്വർഗം എന്നല്ല ആ പറഞ്ഞത്. സ്വർഗത്തിൽ വെച്ച് ആഗ്രഹിക്കുന്നത് കിട്ടും എന്നാണ്. സ്വർഗത്തിൽ വെച്ച് സ്ത്രീ സമൂഹം ദേവന്മാരേയോ പരപുരുഷന്മാരെയോ ഒക്കെ ആഗ്രഹിക്കുമെന്ന് വന്നാലല്ലേ ആ പറഞ്ഞ അനീതിയുടെ പ്രശ്നം ഉദിക്കുന്നുള്ളൂ . ആഗ്രഹിച്ചിട്ട് കിട്ടാതിരിക്കുമ്പോഴേ സ്വർഗം അപൂർണ്ണമാവുകയുള്ളൂ.
സ്വർഗത്തിലെ സ്ത്രീകൾ തങ്ങളാഗ്രഹിക്കുന്ന ഫെയർബഡീസിനെ കിട്ടാതെ ലൈംഗികഭംഗം വന്ന് വിഷണ്ണരാവുന്നത് ശരിയാണോ എന്ന് ചോദിക്കുന്നത് സ്വർഗത്തിലോ പരലോകത്തിലോ വിശ്വസിക്കാൻ പാടില്ലാത്ത ഭൗതികമാത്ര വാദികളാണ് എന്ന വൈരുധ്യമാണ് മറ്റൊരു തമാശ .

സ്ത്രീ – പുരുഷ ലൈംഗിക ചോയിസിന്റെ നാച്വറലിസം യുക്തിവാദികൾ മറന്നെന്ന് കളിക്കുകയാണ് . സ്നേഹ മസൃണവും സുരക്ഷാ നിർഭരവുമായ ഒരു സാഹചര്യത്തിൽ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെ ഒപ്പമുള്ള സഹശയനമാണ് സ്ത്രീയുടെ നോർമൽ & നാച്വറൽ ചോയിസ്. പുരുഷന്റെ സൗന്ദര്യം പെണ്ണിന് ലൈംഗികതയിൽ അടിസ്ഥാന ഘടകമല്ല. സ്നേഹമാണ് ഫസ്റ്റ് ഫാക്ടർ .ഒരു ടേമിൽ ഒന്നിലേറെ പുരുഷന്മാർ സ്ത്രീക്ക് അചിന്ത്യമാണ്. പക്ഷെ പുരുഷന് ലൈംഗികതൃഷ്ണ ഉണരണമെങ്കിൽ സൗന്ദര്യ പ്രലോഭനം മതി. സ്നേഹമോ സുരക്ഷിതത്വമോ ആദ്യ ഘടകമല്ല. ഒരേ സമയം നിരവധി പങ്കാളികൾ അചിന്ത്യവുമല്ല.
നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ ആണിന് കമ്പം ഫ്രൂട്ട് സലാഡും പെണ്ണിന് തികഞ്ഞ മധുരമുള്ള ഒറ്റപ്പഴവുമാണ് .
പറഞ്ഞു വന്നത് , സ്വർഗത്തിലെ സ്ത്രീകൾ ” ഹൂറികളെ ” ആഗ്രഹിക്കാതിരിക്കാനാണ് യുക്തി ന്യായം കാണുന്നത് എന്നാണ്. എന്നാൽ സ്ത്രീകൾ പോൺ ബൈ സെക്സൊക്കെ ഷൂട്ട് ചെയ്യുന്ന ഇക്കാലത്ത് അപ്പറഞ്ഞ ന്യായം ശരിയാണോ എന്ന് ചോദിച്ചാൽ , നമ്മുടെ ചർച്ച ഇസ്ലാം പറഞ്ഞ സ്വർഗത്തിൽ കടക്കുന്ന സ്ത്രീകളെ സംബന്ധിച്ചാണ്. അവരുടെ മനോഗതി നടേ പറഞ്ഞ പോലെ നാച്വറൽ ശാലീനതണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍.

Published

on

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്‌മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി

Published

on

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.

അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രിംകോടതിയെയും സമീപിച്ചത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Continue Reading

Video Stories

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വീണ്ടും 70000 ത്തിന് മുകളില്‍

കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്

Published

on

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വിലയില്‍ അല്‍പം ഇടിവ് വന്നതിന് ശേഷം ഇന്ന വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് 760 രൂപ കൂടി 70,520 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8,815 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്.

കേരളത്തില്‍ ഏപ്രില്‍ 12-നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 70,160 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഇന്നലെ വില 69,760 രൂപയായിരുന്നു. അത് ഇന്ന് വീണ്ടും വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡില്‍ എത്തുകയായിരുന്നു.

Continue Reading

Trending