Connect with us

india

റെയില്‍വേ സ്‌റ്റേഷനുകളുടെ പേര് പിന്നീട് മാറ്റാം, ആദ്യം ട്രെയിൻ അപകടങ്ങൾ കുറക്കൂ: യു.പി സർക്കാരിനെതിരെ അഖിലേഷ് യാദവ്

വടക്കന്‍ റെയില്‍വേയിലെ ലഖ്നൗ ഡിവിഷനിലെ എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുകളിലാണ് മാറ്റം വരുത്തുന്നത്.

Published

on

യു.പിയിലെ 8 റെയില്‍വേ സ്റ്റേഷനുകളുടെ പേര് സന്യാസികളുടേതാക്കി മാറ്റാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വടക്കന്‍ റെയില്‍വേയിലെ ലഖ്നൗ ഡിവിഷനിലെ എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുകളിലാണ് മാറ്റം വരുത്തുന്നത്.

റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ മാറ്റുന്നതിനുള്ള ശുഷ്‌കാന്തി ട്രെയിന്‍ അപകടങ്ങള്‍ തടയുന്നതിലും സ്റ്റേഷനുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിലും കാണിക്കണമെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

‘പേര് മാറ്റല്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് ഒഴിവ് കിട്ടുമ്പോള്‍, കുറച്ച് സമയമെടുത്ത് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന റെയില്‍വേ അപകടങ്ങളെക്കുറിച്ച് ചിന്തിക്കുക. അവയെങ്ങനെ തടയാം എന്ന് ആലോചിക്കുക,’ അദ്ദേഹം എക്സില്‍ കുറിച്ചു. അമേഠി ജില്ലയിലെ 8 റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് അനുമതി നല്‍കിയ റെയില്‍വേ മന്ത്രാലയത്തിന്റെ സമീപകാല പ്രഖ്യാപനത്തിന് മറുപടിയായാണ് അദ്ദേഹം വിമര്‍ശനവുമായെത്തിയത്.

കാസിംപൂര്‍ ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ ജെയ്സിറ്റി റെയില്‍വേ സ്റ്റേഷനെന്നും, മിസ്രൗളി സ്റ്റേഷന്‍ കാലികാന്‍ ധാം എന്നും അറിയപ്പെടുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കൂടാതെ നിഹാല്‍ഗര്‍ സ്റ്റേഷന്‍ മഹാരാജ ബിജിലി പാസിയെന്നും അക്ബര്‍ഗഞ്ച് സ്റ്റേഷന്‍ മാ അഹോര്‍വാ ധാം എന്നും ഫുല്‍സത്ത് ഗഞ്ച് തപേശ്വര രാജ് എന്നും അമര്‍ ഷാഹിദ് ഭലേ സുല്‍ത്താന്‍, ഫുര്‍സത്ഗഞ്ച് തപേശ്വര്‍നാഥ് ധാം എന്നും മാറ്റി.

അമേഠിയുടെ സാംസ്‌കാരിക തനിമയും പൈതൃകവും കാത്തുസൂക്ഷിക്കണമെന്ന മുന്‍ ബി.ജെ.പി എം.പി സ്മൃതി ഇറാനിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സ്റ്റേഷനുകളുടെ പേര് മാറ്റിയത്. പ്രമുഖ ഗുരു ഗോരഖ്നാഥ് ധാം ആശ്രമം ജെയ്സ് സ്റ്റേഷനു സമീപമായതിനാലാണ് സ്റ്റേഷന്റെ പേര് ആശ്രമത്തിന്റെ പേരില്‍ മാറ്റാന്‍ നിര്‍ദേശിച്ചതെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മിശ്രൗലി, ബാനി, അക്ബര്‍ഗഞ്ച്, ഫുര്‍സത്ഗഞ്ച് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപം ശിവന്റെയും കാളിയുടെയും നിരവധി ക്ഷേത്രങ്ങള്‍ ഉണ്ടെന്നും അതനുസരിച്ച് അവ പുനര്‍നാമകരണം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിഭാഗം കര്‍ഷകരും പാസികളുടെ ഗണ്യമായ ജനസംഖ്യയുള്ള പ്രദേശത്താണ് നിഹാല്‍ഗഡ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ സമുദായത്തില്‍ നിന്നുള്ള രാജാവായ മഹാരാജ ബിജിലി പാസിയുടെ പേരില്‍ സ്റ്റേഷന്റെ പേര് മാറ്റി എന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 മരണം; 6 പേര്‍ ഗുരുതരാവസ്ഥയില്‍

അമൃത്സറിലെ മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്.

Published

on

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 പേര്‍ മരിച്ചു. നിരവധി പേര്‍ ചികിത്സയില്‍. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. അമൃത്സറിലെ മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യം കഴിച്ചവരില്‍ പലര്‍ക്കും അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രഭ്ജീത് സിങ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ വ്യാജമദ്യത്തിന്റെ പ്രധാന വിതരണക്കാരനാണെന്ന് 2അമൃത്സര്‍ എ.എസ്.പി മനീന്ദര്‍ സിങ് പറഞ്ഞു.

‘ഇന്നലെ രാത്രി 9.30ഓടെയാണ് വിഷ മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആളുകള്‍ മരിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഉടന്‍ തന്നെ നടപടി സ്വീകരിച്ച് നാല് പേരെ കസ്റ്റഡിയിലെടുത്തു’ -എ.എസ്.പി പറഞ്ഞു.

വിവരം അറിഞ്ഞതോടെ ഗ്രാമങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചതായി അമൃത്സര്‍ ഡെപ്യൂട്ടി കമീഷണര്‍ സാക്ഷി സാഹ്നി പറഞ്ഞു. വീടുകള്‍ തോറും ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. ലക്ഷണങ്ങളുള്ള എല്ലാവരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കും. മദ്യവിതരണക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ് -ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു.

Continue Reading

india

വീണ്ടും പാകിസ്ഥാന്‍ പ്രകോപനം; സാംബയില്‍ ഡ്രോണ്‍ ആക്രമണം

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് ഭീകരര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ സാംബയില്‍ 10 മുതല്‍ 12 വരെ ഡ്രോണുകള്‍ തടഞ്ഞു.

Published

on

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് ഭീകരര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ സാംബയില്‍ 10 മുതല്‍ 12 വരെ ഡ്രോണുകള്‍ തടഞ്ഞു. സ്ഫോടന ശബ്ദം കേട്ടതായി പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ഭരണകൂടം സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരര്‍ക്കെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഒരു ആണവ ഭീഷണിയും ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും പാകിസ്ഥാനെതിരായ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ടെന്നും അവരുടെ പെരുമാറ്റം അനുസരിച്ച് ഭാവി നടപടികളുണ്ടെന്നും പറഞ്ഞു.

സൈനിക ആക്രമണം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍, പ്രകോപനം അവസാനിപ്പിക്കുമെന്ന് പാകിസ്ഥാന്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് ന്യൂഡല്‍ഹി അത് പരിഗണിച്ചതെന്നും മോദി പരാമര്‍ശിച്ചു.

പഹല്‍ഗാം ആക്രമണത്തെ തീവ്രവാദത്തിന്റെ ഏറ്റവും നിഷ്ഠൂരമായ മുഖമായി പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇത് തനിക്ക് വ്യക്തിപരമായി വേദനാജനകമാണെന്ന് പറഞ്ഞു, എന്നാല്‍ ‘നമ്മുടെ സ്ത്രീകളുടെ നെറ്റിയില്‍ നിന്ന് സിന്ദൂരം നീക്കം ചെയ്തതിന്റെ’ അനന്തരഫലങ്ങള്‍ ശത്രുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തിങ്കളാഴ്ചത്തെ ദിവസത്തെ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു.

ചര്‍ച്ചയുടെ ഫലം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സൈനിക നടപടികളും അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പും നിര്‍ത്താന്‍ മെയ് 10 ന് ഉണ്ടാക്കിയ കരാറിലെ പ്രധാന ഘടകങ്ങള്‍ ഇരു ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുടെ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സായുധ സേന തിങ്കളാഴ്ച മറ്റൊരു സമഗ്രമായ പത്രസമ്മേളനം നടത്തി, ഇന്ത്യയുടെ പോരാട്ടം പാകിസ്ഥാനിലെ തീവ്രവാദികളുടെയും ഭീകരരുടെയും അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും രാജ്യത്തിന്റെ സൈന്യത്തിനെതിരെയല്ലെന്നും ആവര്‍ത്തിച്ചു.

ഇന്ത്യയുടെ എല്ലാ സൈനിക താവളങ്ങളും സുരക്ഷിതമാണെന്നും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാണെന്നും രാജ്യത്തിനെതിരെയുള്ള ഏത് ഭീഷണിയും നേരിടാന്‍ തയ്യാറാണെന്നും സൈന്യം പൗരന്മാരെ അറിയിച്ചു.

Continue Reading

india

ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തലില്‍ എത്താനുള്ള പ്രധാന കാരണം വ്യാപാരം : ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നിലെ കാരണം വ്യാപാരം മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നിലെ കാരണം വ്യാപാരം മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെയും പാകിസ്ഥാനെയും സഹായിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷിമായി പരിഹരിക്കപ്പെടണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിന് അനുസൃതമായി, ഈ ക്രമീകരണം ന്യൂഡല്‍ഹിക്കും ഇസ്ലാമാബാദിനും ഇടയില്‍ കര്‍ശനമായി ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. യുഎസിലെ മാര്‍ക്കോ റൂബിയോ നിര്‍ദ്ദേശിച്ചതുപോലെ, ‘മറ്റൊരിടത്തും മറ്റേതെങ്കിലും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമില്ല,’ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അവര്‍ യുദ്ധം നിര്‍ത്തിയതിന്റെ വലിയ കാരണം വ്യാപാരമാണ്, വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രംപ് പറഞ്ഞു.

കൂടാതെ, തുടര്‍ച്ചയായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് ദക്ഷിണേഷ്യന്‍ എതിരാളികള്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതിന് ശേഷം, യുഎസ് ഇടപെടല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ‘മോശമായ ആണവയുദ്ധം’ തടഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.

‘ഞങ്ങള്‍ ഒരു ആണവ സംഘര്‍ഷം അവസാനിപ്പിച്ചു. അതൊരു മോശം ആണവയുദ്ധമായിരുന്നിരിക്കാം, ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടാമായിരുന്നു. അതിനാല്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നു,’ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍, പാക് അധീന കശ്മീരിലെ (പിഒകെ) ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സായുധ സേന ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്നു.

കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പുകളും സൈനിക നടപടികളും നിര്‍ത്താന്‍ ശനിയാഴ്ച, ഇരുരാജ്യങ്ങളും ധാരണയിലെത്തി.

Continue Reading

Trending