Connect with us

Video Stories

ബാബരി മസ്ജിദ് തകര്‍ത്തത് രാജ്യത്തിന്റെ ശത്രുക്കള്‍

Published

on

നൗഷാദ് മണ്ണിശ്ശേരി

ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് 26 വര്‍ഷമാവുകയാണ്. 1992 ഡിസംബര്‍ 6 ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഒരു സംഘം വര്‍ഗീയവാദികളാല്‍ തച്ചു തകര്‍ക്കപ്പെട്ടതിന്റെ വേദനാജനകമായ ഓര്‍മ്മ ദിനമാണ്. അന്നത്തെ ഇന്ത്യന്‍ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായ കെ.ആര്‍ നാരായണന്‍ ഈ സംഭവത്തെ കുറിച്ച് പറഞ്ഞത് മഹാത്മജിയുടെ വധത്തിനു ശേഷം ഇന്ത്യ നേരിട്ട രണ്ടാമത്തെ ഏറ്റവും വലിയ ദുരന്തം എന്നായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരിക്കുകയും ദേശീയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുകയും ചെയ്ത് ബ്രിട്ടീഷുകാരന് വിടുപണി ചെയ്ത ആര്‍.എസ്.എസ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ആദ്യം ചെയ്ത മഹാപാതകം മഹാത്മജിയെ കൊന്നുതള്ളുക എന്നതായിരുന്നു.

ബാബരി മസ്ജിദ് തകര്‍ത്തത് ഇന്ത്യയിലെ ഹിന്ദുക്കളല്ല. രാജ്യത്തെ യഥാര്‍ത്ഥ ഹൈന്ദവ സമൂഹത്തിന്റെ പിന്തുണ ആ സംഭവത്തിന് ഇല്ല എന്നതിന് ഒരുപാട് തെളിവുകള്‍ നിരത്താന്‍ സാധിക്കും. സോമനാഥ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് നിന്ന് അയോധ്യയിലേക്ക് എല്‍ കെ അദ്വാനി ബാബരി മസ്ജിദ് തകര്‍ക്കാന്‍ വേണ്ടി രഥയാത്ര നടത്തിയപ്പോള്‍ ആ രഥയാത്രയില്‍ പങ്കെടുത്തതും അതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതും സംഘപരിവാര പ്രവര്‍ത്തകര്‍ മാത്രമായിരുന്നു. ആ രഥയാത്ര നയിച്ച അദ്വാനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് പതുക്കെപ്പതുക്കെ അപ്രസക്തമാകുന്നതാണ് പിന്നീട് നാം കണ്ടത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഒട്ടനവധി നേതാക്കള്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി എന്നതാണ് സത്യം. അക്കാലത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിനെ പോലെ തിരസ്‌കൃതനായ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിട്ടില്ല.

അന്നത്തെ യു.പി മുഖ്യമന്ത്രിയായിരുന്ന ‘ കല്യാണ്‍ സിംഗ് ബി.ജെ.പി ഉപാധ്യക്ഷനും ഗവര്‍ണറുമൊക്കെ ആയെങ്കിലും രാഷ്ട്രീയമായി ഒരു മേല്‍ക്കയ്യും അദ്ദേഹത്തിന് ലഭിച്ചില്ല. ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷനു മുന്നില്‍ രഥയാത്രയില്‍ അദ്വാനിയെ അസിസ്റ്റ് ചെയ്തിരുന്ന അദ്വാനിയുടെ മരുമകള്‍ ഗൗരിഅദ്വാനി പറഞ്ഞത് എല്‍ കെ അദ്വാനിക്കൊ രഥയാത്രയുടെ മാനേജറായിരുന്ന നരേന്ദ്ര മോദിക്കോ യഥാര്‍ത്ഥത്തില്‍ രാമനെയൊ ലക്ഷ്മണനെയൊ എന്തിനേറെ ദൈവവിശ്വാസം പോലുമില്ല എന്നാണ്. ഗൗരി അദ്വാനി പറഞ്ഞ ഗൗരവതരമായ മറ്റൊരു കാര്യമുണ്ട്.

ഈ യാത്രക്കിടയില്‍ സംഘ്പരിവാറുകള്‍ പാരിതോഷികമായി നല്‍കിയിരുന്ന രാമന്റെയും ലക്ഷ്മണന്റെയും സീതയുടെയുമൊക്കെ വെള്ളിയിലും സ്വര്‍ണത്തിലും തീര്‍ത്ത കൊച്ചു വിഗ്രഹങ്ങള്‍ രഥയാത്ര അവസാനിച്ചതിനുശേഷം സ്വര്‍ണ്ണപ്പണിക്കാരെ കൊണ്ട് ഉരുക്കി സ്പൂണും മുള്ളും ഭക്ഷണ പാത്രങ്ങളുമാക്കി മാറ്റി തന്റെ വീട്ടിലെ തീന്‍മേശയുടെ അലങ്കാരമാക്കി മാറ്റി അഡ്വാനി ഉപയോഗിച്ചു എന്നാണ്. ഭക്ത്യാദരപൂര്‍വ്വം തന്റെ അനുയായികള്‍ നല്‍കിയ വിഗ്രഹങ്ങള്‍ തന്റെ തീന്‍മേശയിലെ ഉപകരണങ്ങളാക്കി മാറ്റിയ അധ്വാനിക്കും അദ്വാനിയുടെ പാര്‍ട്ടിയായ ബിജെപിക്കും അയോധ്യ വെറുമൊരു രാഷ്ട്രീയ ആയുധം മാത്രമാണ്. രാമന്‍ അവര്‍ക്ക് ദൈവമല്ല. അധികാരത്തിലേക്ക് കയറി വരാനുള്ള വെറുമൊരു ചവിട്ടുപടി മാത്രമാണ്. ശ്രീരാമ ജന്മഭൂമി അവര്‍ക്ക് വര്‍ഗീയമായ അജണ്ടയാണ്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ ആയിരുന്നു ഈ നാല് സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. പിന്നീട് അവിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബാബരി മസ്ജിദ് തകര്‍ത്ത് താല്‍ക്കാലിക ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച ബി.ജെ.പിയെ മഹാഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍ തിരസ്‌കരിക്കുന്നതാണ് കണ്ടത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു പതിറ്റാണ്ടിലേറെക്കാലം ബി.ജെ.പിയെ ജനങ്ങള്‍ മാറ്റിനിര്‍ത്തി. ഇതിനര്‍ത്ഥം ബാബരി മസ്ജിദ് തകര്‍ത്തതിനെ ഇന്ത്യയിലെ ഹിന്ദു സമൂഹം അംഗീകരിക്കുന്നില്ല എന്നു തന്നെയല്ലെ. മഹാത്മജിയെ കൊന്നുതള്ളിയ അതെ രാഷ്ട്രത്തിന്റെ ശത്രുക്കള്‍ തന്നെയാണ് ബാബരി മസ്ജിദ് തകര്‍ത്തതും എന്നതായിരുന്നു വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും നിലപാട്. നരേന്ദ്രമോദി ഇസ്ലാമിന്റെയൊ മുസ്ലിംകളുടെയൊ മാത്രം ശത്രുവല്ല മതേതര ഇന്ത്യയുടെ ശത്രുവും മഹത്തായ ആര്‍ഷഭാരത സംസ്‌കൃതിയുടെ ആരാച്ചാരും കൂടിയാണ്. ബാബരി മസ്ജിദ് തകര്‍ന്നതിനു ശേഷം 26 വര്‍ഷം ഇന്ത്യയില്‍ കഴിഞ്ഞുപോയി അതിനിടയില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പി ഭരിച്ച കാലം ഉണ്ടായിട്ടുണ്ട്. ഒന്നിലേറെ തവണ അടല്‍ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. വര്‍ഗ്ഗീയതയുടെ മുടി അഴിച്ചാടിയ രൂപമായ നരേന്ദ്രമോദി നാലേമുക്കാല്‍ വര്‍ഷം രാഷ്ട്രത്തിന്റെ അധികാരത്തിലിരുന്നു.

പക്ഷേ ബാബരി അവര്‍ക്ക് ഒരു അജണ്ട ആയിരുന്നില്ല. ബാബരി മസ്ജിദിനെ കുറിച്ചുള്ള ചര്‍ച്ചകളോ ആ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള വാദഗതികളോ ഇവിടെ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ ഈ സമയത്ത് വീണ്ടും രാമജന്മഭൂമി അജണ്ട പൊടിതട്ടി എടുത്തിരിക്കുകയാണ്. അദാനിയുടെയും അംബാനിയുടെയും മുന്നില്‍ ഓഛാനിച്ച് നില്‍ക്കുകയും കോര്‍പ്പറേറ്റുകളുടെ റിമോട്ട് കണ്‍ട്രോള്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന റോബോട്ടായി മാറിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പിടിച്ചു നില്‍ക്കാന്‍ അവരുടെ കയ്യിലുള്ള ആയുധമാണ് വര്‍ഗീയത. അതിനുള്ള എളുപ്പവഴിയാണ് ശ്രീരാമ ജന്മഭൂമി വിഷയം. ഇന്ത്യയിലെ സനാതന ഹിന്ദുക്കളുടെ വികാരത്തെ ആളിക്കത്തിച്ച് വോട്ടാക്കി മാറ്റി ഇനിയും അധികാരത്തിലിരിക്കാന്‍ കഴിയുമോ എന്നതിനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെതിരായ ജാഗ്രത നമ്മള്‍ പാലിക്കേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

Trending