Connect with us

Video Stories

ബാബരി മസ്ജിദ് തകര്‍ത്തത് രാജ്യത്തിന്റെ ശത്രുക്കള്‍

Published

on

നൗഷാദ് മണ്ണിശ്ശേരി

ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് 26 വര്‍ഷമാവുകയാണ്. 1992 ഡിസംബര്‍ 6 ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഒരു സംഘം വര്‍ഗീയവാദികളാല്‍ തച്ചു തകര്‍ക്കപ്പെട്ടതിന്റെ വേദനാജനകമായ ഓര്‍മ്മ ദിനമാണ്. അന്നത്തെ ഇന്ത്യന്‍ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായ കെ.ആര്‍ നാരായണന്‍ ഈ സംഭവത്തെ കുറിച്ച് പറഞ്ഞത് മഹാത്മജിയുടെ വധത്തിനു ശേഷം ഇന്ത്യ നേരിട്ട രണ്ടാമത്തെ ഏറ്റവും വലിയ ദുരന്തം എന്നായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരിക്കുകയും ദേശീയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുകയും ചെയ്ത് ബ്രിട്ടീഷുകാരന് വിടുപണി ചെയ്ത ആര്‍.എസ്.എസ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ആദ്യം ചെയ്ത മഹാപാതകം മഹാത്മജിയെ കൊന്നുതള്ളുക എന്നതായിരുന്നു.

ബാബരി മസ്ജിദ് തകര്‍ത്തത് ഇന്ത്യയിലെ ഹിന്ദുക്കളല്ല. രാജ്യത്തെ യഥാര്‍ത്ഥ ഹൈന്ദവ സമൂഹത്തിന്റെ പിന്തുണ ആ സംഭവത്തിന് ഇല്ല എന്നതിന് ഒരുപാട് തെളിവുകള്‍ നിരത്താന്‍ സാധിക്കും. സോമനാഥ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് നിന്ന് അയോധ്യയിലേക്ക് എല്‍ കെ അദ്വാനി ബാബരി മസ്ജിദ് തകര്‍ക്കാന്‍ വേണ്ടി രഥയാത്ര നടത്തിയപ്പോള്‍ ആ രഥയാത്രയില്‍ പങ്കെടുത്തതും അതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതും സംഘപരിവാര പ്രവര്‍ത്തകര്‍ മാത്രമായിരുന്നു. ആ രഥയാത്ര നയിച്ച അദ്വാനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് പതുക്കെപ്പതുക്കെ അപ്രസക്തമാകുന്നതാണ് പിന്നീട് നാം കണ്ടത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഒട്ടനവധി നേതാക്കള്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി എന്നതാണ് സത്യം. അക്കാലത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിനെ പോലെ തിരസ്‌കൃതനായ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിട്ടില്ല.

അന്നത്തെ യു.പി മുഖ്യമന്ത്രിയായിരുന്ന ‘ കല്യാണ്‍ സിംഗ് ബി.ജെ.പി ഉപാധ്യക്ഷനും ഗവര്‍ണറുമൊക്കെ ആയെങ്കിലും രാഷ്ട്രീയമായി ഒരു മേല്‍ക്കയ്യും അദ്ദേഹത്തിന് ലഭിച്ചില്ല. ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷനു മുന്നില്‍ രഥയാത്രയില്‍ അദ്വാനിയെ അസിസ്റ്റ് ചെയ്തിരുന്ന അദ്വാനിയുടെ മരുമകള്‍ ഗൗരിഅദ്വാനി പറഞ്ഞത് എല്‍ കെ അദ്വാനിക്കൊ രഥയാത്രയുടെ മാനേജറായിരുന്ന നരേന്ദ്ര മോദിക്കോ യഥാര്‍ത്ഥത്തില്‍ രാമനെയൊ ലക്ഷ്മണനെയൊ എന്തിനേറെ ദൈവവിശ്വാസം പോലുമില്ല എന്നാണ്. ഗൗരി അദ്വാനി പറഞ്ഞ ഗൗരവതരമായ മറ്റൊരു കാര്യമുണ്ട്.

ഈ യാത്രക്കിടയില്‍ സംഘ്പരിവാറുകള്‍ പാരിതോഷികമായി നല്‍കിയിരുന്ന രാമന്റെയും ലക്ഷ്മണന്റെയും സീതയുടെയുമൊക്കെ വെള്ളിയിലും സ്വര്‍ണത്തിലും തീര്‍ത്ത കൊച്ചു വിഗ്രഹങ്ങള്‍ രഥയാത്ര അവസാനിച്ചതിനുശേഷം സ്വര്‍ണ്ണപ്പണിക്കാരെ കൊണ്ട് ഉരുക്കി സ്പൂണും മുള്ളും ഭക്ഷണ പാത്രങ്ങളുമാക്കി മാറ്റി തന്റെ വീട്ടിലെ തീന്‍മേശയുടെ അലങ്കാരമാക്കി മാറ്റി അഡ്വാനി ഉപയോഗിച്ചു എന്നാണ്. ഭക്ത്യാദരപൂര്‍വ്വം തന്റെ അനുയായികള്‍ നല്‍കിയ വിഗ്രഹങ്ങള്‍ തന്റെ തീന്‍മേശയിലെ ഉപകരണങ്ങളാക്കി മാറ്റിയ അധ്വാനിക്കും അദ്വാനിയുടെ പാര്‍ട്ടിയായ ബിജെപിക്കും അയോധ്യ വെറുമൊരു രാഷ്ട്രീയ ആയുധം മാത്രമാണ്. രാമന്‍ അവര്‍ക്ക് ദൈവമല്ല. അധികാരത്തിലേക്ക് കയറി വരാനുള്ള വെറുമൊരു ചവിട്ടുപടി മാത്രമാണ്. ശ്രീരാമ ജന്മഭൂമി അവര്‍ക്ക് വര്‍ഗീയമായ അജണ്ടയാണ്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ ആയിരുന്നു ഈ നാല് സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. പിന്നീട് അവിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബാബരി മസ്ജിദ് തകര്‍ത്ത് താല്‍ക്കാലിക ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച ബി.ജെ.പിയെ മഹാഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍ തിരസ്‌കരിക്കുന്നതാണ് കണ്ടത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു പതിറ്റാണ്ടിലേറെക്കാലം ബി.ജെ.പിയെ ജനങ്ങള്‍ മാറ്റിനിര്‍ത്തി. ഇതിനര്‍ത്ഥം ബാബരി മസ്ജിദ് തകര്‍ത്തതിനെ ഇന്ത്യയിലെ ഹിന്ദു സമൂഹം അംഗീകരിക്കുന്നില്ല എന്നു തന്നെയല്ലെ. മഹാത്മജിയെ കൊന്നുതള്ളിയ അതെ രാഷ്ട്രത്തിന്റെ ശത്രുക്കള്‍ തന്നെയാണ് ബാബരി മസ്ജിദ് തകര്‍ത്തതും എന്നതായിരുന്നു വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും നിലപാട്. നരേന്ദ്രമോദി ഇസ്ലാമിന്റെയൊ മുസ്ലിംകളുടെയൊ മാത്രം ശത്രുവല്ല മതേതര ഇന്ത്യയുടെ ശത്രുവും മഹത്തായ ആര്‍ഷഭാരത സംസ്‌കൃതിയുടെ ആരാച്ചാരും കൂടിയാണ്. ബാബരി മസ്ജിദ് തകര്‍ന്നതിനു ശേഷം 26 വര്‍ഷം ഇന്ത്യയില്‍ കഴിഞ്ഞുപോയി അതിനിടയില്‍ ഉത്തര്‍പ്രദേശ് ബി.ജെ.പി ഭരിച്ച കാലം ഉണ്ടായിട്ടുണ്ട്. ഒന്നിലേറെ തവണ അടല്‍ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. വര്‍ഗ്ഗീയതയുടെ മുടി അഴിച്ചാടിയ രൂപമായ നരേന്ദ്രമോദി നാലേമുക്കാല്‍ വര്‍ഷം രാഷ്ട്രത്തിന്റെ അധികാരത്തിലിരുന്നു.

പക്ഷേ ബാബരി അവര്‍ക്ക് ഒരു അജണ്ട ആയിരുന്നില്ല. ബാബരി മസ്ജിദിനെ കുറിച്ചുള്ള ചര്‍ച്ചകളോ ആ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള വാദഗതികളോ ഇവിടെ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ ഈ സമയത്ത് വീണ്ടും രാമജന്മഭൂമി അജണ്ട പൊടിതട്ടി എടുത്തിരിക്കുകയാണ്. അദാനിയുടെയും അംബാനിയുടെയും മുന്നില്‍ ഓഛാനിച്ച് നില്‍ക്കുകയും കോര്‍പ്പറേറ്റുകളുടെ റിമോട്ട് കണ്‍ട്രോള്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന റോബോട്ടായി മാറിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പിടിച്ചു നില്‍ക്കാന്‍ അവരുടെ കയ്യിലുള്ള ആയുധമാണ് വര്‍ഗീയത. അതിനുള്ള എളുപ്പവഴിയാണ് ശ്രീരാമ ജന്മഭൂമി വിഷയം. ഇന്ത്യയിലെ സനാതന ഹിന്ദുക്കളുടെ വികാരത്തെ ആളിക്കത്തിച്ച് വോട്ടാക്കി മാറ്റി ഇനിയും അധികാരത്തിലിരിക്കാന്‍ കഴിയുമോ എന്നതിനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെതിരായ ജാഗ്രത നമ്മള്‍ പാലിക്കേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Trending