Connect with us

GULF

യുഎഇയിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം; ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു

ഈ മാസം 15ന് നിയമം നിലവിൽ വരും

Published

on

ദുബായ്: യുഎഇയിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചു. ഈ മാസം 15ന് നിയമം നിലവിൽ വരും. സെപ്റ്റംബർ 15 വരെ രാജ്യത്തെ തൊഴിലാളികൾ വെയിലത്ത് ജോലിചെയ്യുന്നത് നിയമ വിരുദ്ധമായിരിക്കും. നിർമ്മാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ 3.30വരെ തൊഴിൽ ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ നിയമം തെറ്റിച്ച് ഉച്ചവിശ്രമ വേളയിൽ ജോലിചെയ്താൽ 5000 ദിർഹം വരെ പിഴ നൽകേണ്ടിവരും. നിയമം കർശനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തുടർച്ചയായി 20-ാമത്തെ വർഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.

തൊഴിൽ മേഖലകളിൽ ശീതീകരണ സംവിധാനം, ആവശ്യത്തിന് വെള്ളം എന്നിവ ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. നിർജലീകരണം തടയാനുള്ള ഭക്ഷണം, ഉപ്പ്, പ്രാഥമിക ശുശ്രൂഷക്ക് ആവശ്യമായ സംവിധാനങ്ങൾ എന്നിവയും തയ്യാറാക്കിയിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

GULF

കെ എം സി സി നാഷണൽ സോക്കർ : ബദറും ഖാലിദിയ്യയും സെമിയിൽ ഏറ്റ് മുട്ടും

Published

on

ദമ്മാം: സൗദി കെ എം സി സി കായിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എൻജിനീയർ സി ഹാഷിം സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൻ്റെ സെമി ഫൈനൽ പോരാട്ടത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്സിയും, ദിമ ടിഷ്യൂ ഖാലിദിയ്യ എഫ്സിയും തമ്മിൽ ഏറ്റ് മുട്ടും.

ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയഷൻ്റെ സഹകരണത്തോട് കൂടി അൽതറജ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ റിയാദിലെ ഫുട്ബോൾ അധികായൻമാരായ ഫ്യൂച്ചർ മൊബൈലിറ്റി യൂത്ത് ഇന്ത്യയുടെയും, കറിപോട്ട് ഫോക്കസ് ലൈൻ എഫ്സിയുടെയും വെല്ല് വിളികളെ അതിജയിച്ചാണ് ദമ്മാമിൻ്റെ ഇരു ടീമുകളും സെമി ഫൈനലിലേക്ക് കടന്നത്.

ദമ്മാമിലെ ഫുട്ബോൾ പ്രേമികളുടെ ആവേശാരവങ്ങളോട് കൂടി വെള്ളിയാഴ്ച അൽ-തറജിൽ നടന്ന ആദ്യ മത്സരത്തിൽ ഖാലിദിയ്യയും ഫോക്കസ് ലൈൻ എഫ്സിയും കനത്ത പോരാട്ടം തന്നെയാണ് കാഴ്ച വെച്ചത്. ഇരുഭാഗത്തും പ്രതിരോധവും ആക്രമണവും ഒരു പോലെ ശക്തമാക്കി പൊരുതിയപ്പോൾ മത്സരഫലം ഇരുടീമുകളും രണ്ട് വീതം ഗോളുകൾ നേടി സമനിലയിലായി. ആദ്യ പകുതിയുടെ ഇരുപത്തി രണ്ടാം മിനുട്ടിൽ യാസർ ഖാലിദിയ്യക്കായി ആദ്യം സ്കോർ ചെയ്തപ്പോൾ ഏറെ വൈകാതെ മുപ്പത്തി ഏഴാം മിനുട്ടിൽ ക്യാപ്റ്റൻ അബ്ബാസ് ഫോക്കസ് ലൈനിനായി ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ കളി തുടങ്ങി അൻപത്തി അഞ്ചാം മിനുട്ടിൽ ജസീം ഖാലിദിയ്യക്കായി ലീഡ് നേടിയെങ്കിലും, പത്ത് മിനുട്ടിനകം ഒരിക്കൽ കൂടി പോരാട്ടം ശക്തമാക്കിയ ഫോക്കസ് ലൈൻ മഹ്റോഫിൻ്റെ തകർപ്പൻ ഫിനിഷിങ്ങിലൂടെ മത്സരം സമനിലയിലാക്കി. ഇതോട് കൂടി ഗ്രൂപ്പ് ഘട്ടത്തിൽ ഒരു കളിയും തോൽക്കാതെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഖാലിദിയ്യ സെമിയിലേക്ക് കടന്നപ്പോൾ, മൂന്ന് കളികളിൽ നിന്നായി രണ്ട് സമനിലയും ഒരു തോൽവിയുമായി ഫോക്കസ് ലൈൻ പുറത്തായി. മത്സരത്തിൽ ഫോക്കസ് ലൈനിനായി മികച്ച പ്രകടനം നടത്തിയ ക്യാപ്റ്റൻ അബ്ബാസ് ആണ് പ്ലയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

‘ഡെത്ത് ക്വോർട്ടർ, വിശേഷണവുമായി നടന്ന രണ്ടാം മത്സരത്തിൽ കനത്ത വെല്ല് വിളിയുയർത്തിയ യൂത്ത് ഇന്ത്യാ റിയാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ബദർ എഫ്സി സെമിയിലേക്ക് കടന്നത്. ആക്രമണ പ്രത്യാക്രമണങ്ങളുടെ തിരമാലകൾ ഏറെ കണ്ട മത്സരത്തിൻ്റെ ഇരുപത്തിയെട്ടാം മിനുട്ടിൽ കെ എസ് ഇ ബി താരം സഫ് വാൻ്റെ ത്രൂപാസ് സ്വീകരിച്ച് ഒറ്റക്ക് മുന്നേറി ഹസ്സൻ മുസ്ലിയാരകത്ത് ആണ് ബദറിനായി നിർണ്ണായക ഗോൾ നേടിയത്. ടൂർണ്ണമെൻ്റിൽ ഹസ്സൻ്റെ തുടർച്ചയായ മൂന്നാം ഗോൾ ആയിരുന്നു ഇത്. ഗോൾ മടക്കാനായി യൂത്ത് ഇന്ത്യ രാജുവിൻ്റെയും, അജിത്ശിവൻ്റേയും, അഖിലിൻ്റെയും ഒക്കെ നേതൃത്വത്തിൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡിഫൻസിൽ അനസ് – റഫീഖ് എന്നിവരും, ഗോൾബാറിന് കീഴിൽ സാദിഖും ഉരുക്ക് കോട്ട കണക്കേ നിൽപ്പുറപ്പിച്ചതോടെ വിജയം ബദറിനൊപ്പം നിന്നു. ബദറിനായി ഗോൾ നേടിയ ഹസ്സനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.

ദമ്മാമിലെ രണ്ടാം വാരാന്ത്യത്തിലേ മത്സരങ്ങൾ സൗദി കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞുമോൻ കാക്കിയ ഉൽഘാടനം ചെയ്തു. സൗദി നാഷണൽ ബാങ്ക് ഇന്ത്യൻ കമ്മ്യൂണിറ്റി മാനേജർ ഹൈദർ അൽ ഷൈഖ്, നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, കിഴക്കൻ പ്രവിശ്യ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ആലിക്കുട്ടി ഒളവട്ടൂർ, മുജീബ് ഉപ്പട, മാലിക് മക്ബൂൽ ആലുങ്ങൽ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല ഈസ്റ്റേൺ പ്രൊവിൻസ് ഓർഗ സെക്രട്ടറി റഹ്‌മാൻ കാരയാട് വൈസ് പ്രസിഡന്റ് മാരായ ഖാദർ മാസ്റ്റർ വാണിയമ്പലം, അബ്ദുൽ മജീദ് കൊടുവള്ളി, അസീസ് എരിവാട്ടി, സെക്രട്ടറിമാരായ ഒ. പി ഹബീബ്, ടി.ടി കരീം വിവിധ സെൻട്രൽ – ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഹമീദ് വടകര, മുജീബ് കൊളത്തൂർ, ഹുസൈൻ വേങ്ങര, ജൗഹർ കുനിയിൽ, ജമാൽ മീനങ്ങാടി, മുഷ്താഖ് പേങ്ങാട്, ജുനൈദ് കാസർകോട്, സമദ് വേങ്ങര, ഫഹദ് കൊടിഞ്ഞി, ഖാദർ അണങ്കൂർ, ഷെരീഫ് പാറപ്പുറത്ത്, അസീസ് കാരാട്, ജമാൽ ആലമ്പാടി, അമീൻ കളിയിക്കാവിള, കലാം മീൻചന്ത ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ, റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ബഷീർ ചേലേമ്പ്ര, ഇന്ത്യൻ ഡോക്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ ഇസ്മായിൽ, തമിഴ് കമ്മ്യൂണിറ്റി പ്രതിനിധി ഉമാശങ്കർ, മാധ്യമപ്രവർത്തകൻ മുജീബ് കളത്തിൽ, മുൻ ഡിഫ പ്രസിഡണ്ട് റഫീഖ് കൂട്ടിലങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു. സഹീർ മുസ്ലിയാരങ്ങാടി അവതാരകനായിരുന്നു.
ഡിഫ കോർ കമ്മിറ്റി അംഗങ്ങളായ ഫസൽ ജിഫ്രി, അബ്ദുൾ റഷീദ്, ലയാൻ ഹൈപ്പർ മാർക്കറ്റ് അഡ്മിൻ മാനേജർ അഷ്റഫ് ആളത്ത്, പർച്ചേഴ്സ് മാനേജർ ഷഫീർ, ബഷീർ ഷഹബാസ്- (ഫഫബേക്കറി), അബ്ദുൾ കബീർ മച്ചിഞ്ചേരി കെൻസോടെക്, അഷ്റഫ് കുന്നുമ്മൽ, മരക്കാർഹാജി, റഹ്മത്ത്,(ബി ടീം),
തുടങ്ങിയവർ കളിക്കാരുമായി പരിജയപ്പെട്ടു. സ്വദേശി റഫറിമാരായ ഫൈസൽ അൽ-ഖാലിദി, ഖാലിദ് അൽ ഖാലിദി, വാഹിൽ അൽ ഫൈഹാനി, അബ്ദുറഹ്മാൻ വാണിയമ്പലം എന്നിവർ ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു. ഡിഫ കോർ- ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ ഷഫീർ മണലോടി, റഷീദ് ചേന്ദമംഗല്ലൂർ, ഫസൽ ജിഫ്രി, ഫവാസ് കോഴിക്കോട് എന്നിവർ മത്സരങ്ങൾ നിരീക്ഷിച്ചു.

ആസിഫ് മേലങ്ങാടി, ഫസൽ മഞ്ചേരി, ഹുസൈൻ ചേലേമ്പ്ര, റിയാസ് വണ്ടൂർ നൗഷാദ് തിരുവനന്തപുരം, ബഷീർ വെട്ടുപാറ, നൗഷാദ് കെ എസ് പുരം, ശംസുദ്ധീൻ പള്ളിയാളി, അറഫാത്ത് കാസർഗോഡ്, മുഹമ്മദ്‌ കരിങ്കപ്പാറ, ഷബീർ തേഞ്ഞിപ്പലം, ബൈജു കുട്ടനാട്, അബ്ദു റഹ്‌മാൻ താനൂർ, അലി ബായ് ഊരകം തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

GULF

അറഫ, മിനാ സേവനം പൂർത്തിയാക്കി ‘വിഖായ’ വളണ്ടിയർമാർ മടങ്ങി

Published

on

മക്ക: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകർക്ക് വിശുദ്ധ മക്കയിലും മിനായിലും കൈത്താങ്ങായി സന്നദ്ധ സേവനരംഗത്ത് സമസ്ത ഇസ്‌ലാമിക് സെൻർ സൗദി നാഷണൽ കമ്മിറ്റിയുടെ വിഖായ നീലപ്പടയണിയുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. ഇരുപത്തഞ്ച് ലക്ഷത്തോളം വരുന്ന ഹാജിമാർക്ക് ലോകോത്തര സൌകര്യങ്ങളൊരുക്കി ആതിഥേയത്വം വഹിക്കുന്ന സൗദി ഭരണകൂടത്തിന്റെ കീഴിൽ ഹജ്ജ് മന്ത്രാലയവും അനുബന്ധ വകുപ്പുകളും സജ്ജമാക്കുന്ന ഔദ്യോഗിക സേവന സംവിധാനങ്ങൾക്ക് സഹായകമാകുംവിധം സന്നദ്ധ സേവന രംഗത്ത് മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും എസ് ഐ സി വിഖായ കർമ്മനിരതരായിരുന്നു. അറഫ സംഗമം മുതൽ ഇരുന്നൂറോളം വരുന്ന വളണ്ടിയർമാരാണ് രംഗത്തുണ്ടായിരുന്നത്.

മക്കയിലേക്കും ഹജ്ജ് അനുബന്ധ കർമ്മ ഭൂമികളിലേക്കും പ്രവേശിക്കുന്നതിന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള സ്വദേശികളും വിദേശികളുമായ മുഴുവൻ ആളുകൾക്കും കടുത്ത നിയന്ത്രണങ്ങൾ എർപ്പെടുത്തി അധികൃതർ മുന്നറിയിപ്പ് നല്കിയതിനാൽ; മറ്റു സന്നദ്ധ സംഘടനകളെ പോലെ തന്നെ സഊദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും ഹജ്ജ് സേവനത്തിനായി പരിശീലനം നേടി തയാറെടുത്തിരുന്ന എസ് ഐ സി വിഖായ വളണ്ടിയർമാർക്ക് ഇത്തവണ ഹജ്ജ് സേവനങ്ങളില് പങ്കുചേരാൻ അവസരം ലഭിച്ചിരുന്നില്ല. നിർണായക ഘട്ടത്തിൽ മക്കയിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള വിഖായ വളണ്ടിയർമാർ ചേർന്നാണ് ഈ വർഷം സന്നദ്ധ സേവന ദൌത്യം പൂർത്തീകരിച്ചത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സന്നദ്ധ സേവന സംഘം നാട്ടിലും മറുനാട്ടിലും പ്രശംസനീയമായ സേവനങ്ങളാണ് കാഴ്ച വെക്കുന്നത്. കേരളത്തിലെ പ്രളയവും കോവിഡ് കാലവും മറക്കാനാവുന്നതല്ല. ഈയടുത്ത് ദുബായിലെ പ്രളയ കാലത്തും ബഹ്റൈനിൽ അഗ്നിബാധയുണ്ടായപ്പോഴും നടത്തിയ സേവനങ്ങൾ സ്മരണീയമാണ്.
സൗദി നാഷണൽ വിഖായ എല്ലാ വർഷവും നടത്തുന്ന ഹജ്ജ് വോളണ്ടിയർ സേവനമടക്കം വിഖായയുടെ സന്നദ്ധ പ്രവർത്തനങ്ങൾ വലിയ ജനശ്രദ്ധയും അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തകളിൽ ഇടം നേടിയതുമാണ്. കടുത്ത ചൂടിലും വേറിട്ട പ്രവർത്തനങ്ങളാണ് വിഖായ നടത്തിയത്. ആതിഥ്യരായ മക്ക എസ്‌ഐസി വിഖായ ആദ്യ ഹജ്ജ് സംഘം എത്തിയതുമുതൽ അവസാന ഹജ്ജ് സംഘവും മടങ്ങുന്നതുവരെയുള്ള നിരന്തരമായ സേവനങ്ങൾ നടത്തിവരുന്നു. അതോടൊപ്പം ജിദ്ദാ എസ്‌ഐസി വിഖായ പെരുന്നാൾ സുദിനത്തിൽ ഇന്ത്യൻ എംബസ്സിയുടെ കാർഡുമായി മിനായിൽ പ്രവേശിക്കുകയും വീൽ ചെയറുകളുമായും കഞ്ഞി വിതരണം കൊണ്ടും വഴിതെറ്റിയ ഹാജിമാരെ ടെന്റുകളിലേക്ക് തിരിച്ചെത്താൻ സഹായിച്ചും വളരെ ശ്രദ്ധേയമായ സേവനങ്ങൾ കൊണ്ട് പ്രത്യേകം ശ്രദ്ധാ കേന്ദ്രമായി.

പ്രവർത്തകർക്ക് ആവേശം പകർന്ന് SIC സൗദി നാഷണൽ കമ്മിറ്റിയുടെ മക്കയിലെ മിനാ ഓപ്പറേഷൻ ക്യാമ്പ് എസ്.വൈ.എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ സന്ദർശിക്കുകയും വിഖായ വളണ്ടിയർ സേവനങ്ങൾ ഒട്ടേറെ മതിപ്പുളവാക്കുന്നതായിരുന്നുവെന്നും പേരുപോലെ തന്നെ സേവനങ്ങൾ അഭിമാനകരവുമായിരുന്നുവെന്നും അതിപ്രായപ്പെട്ടു.
പരിശുദ്ധ ഹറമുകളിൽ എത്തുന്ന ഹാജിമാർക്ക് വിഖായ പ്രവർത്തകർ നൽകുന്ന സേവനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.

നാഷണൽ പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി അധ്യക്ഷത വഹിച്ച സംഗമത്തിൽ എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി മുഖ്യ പ്രഭാഷണം നടത്തി.
അറഫാ, മുസ്ദലിഫ, മിന തുടങ്ങിയ സ്ഥലങ്ങളിൽ വളണ്ടിയർ സേവനങ്ങൾ നടത്തുന്നതിന് അവസാന സമയം വരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും വിഖായ സംഘത്തിന് മിന ഓപ്പറേഷനിൽ ഹാജിമാർക്ക് ശ്രദ്ധേയവും ശ്ലാഘനീയവുമായ സേവനങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തുഷ്ടി രേഖപ്പെടുത്തുന്നതോടൊപ്പം വരും വർഷങ്ങളിൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കുമെന്നും സയ്യിദ് ഉബൈദുല്ല തങ്ങൾ പറഞ്ഞു.

യോഗത്തിൽ അസീസിയ മാപ്പ് റീഡിങ് മുനീർ ഫൈസി മാമ്പുഴ (മക്ക) നിർവ്വഹിച്ചു. നാഷണൽ വൈസ് പ്രസിഡന്റ്‌ അബൂബക്കർ ദാരിമി ആലമ്പാടി, ഓർഗനൈസിങ് സെക്രട്ടറി നൗഫൽ തേഞ്ഞിപ്പലം (മക്ക), ഹറമൈൻ സോണൽ ജനറൽ സെക്രട്ടറി സലീം നിസാമി ഗൂഡല്ലൂർ, വർക്കിങ് സെക്രട്ടറി സൈനുദ്ധീൻ ഫൈസി പൊന്മള, മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി, സെക്രട്ടറി സിറാജുദ്ധീൻ പേരാമ്പ്ര മക്ക സെൻട്രൽ കമ്മിറ്റി നേതാക്കളായ ജാസിം കാടാമ്പുഴ, സ്വലാഹുദ്ധീൻ വാഫി, മുബശ്ശിർ അരീക്കോട്, ഫിറോസ് ഖാൻ, യൂസുഫ് ഒളവട്ടൂർ, നിസാർ നിലമ്പൂർ, മുഹമ്മദ് അസീസിയ്യ, അയ്യൂബ് എടരിക്കോട്, മരക്കാർ പാങ്ങ്, അബ്ദുൽ നാസർ കൊളമ്പൻ എന്നിവരും ജിദ്ദാ എസ്‌ഐസി സാരഥികളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് ദുൽഫുഖാർ തങ്ങൾ ജെമലുല്ലൈലി, സലീം മലയിൽ അമ്മിനിക്കാട്, ഷമീർ താമരശ്ശേരി, അസീസ് പുന്നപ്പാല, ഷൗക്കത്ത് കരുവാരകുണ്ട്, നജീബ് മംഗലാപുരം, എഞ്ചിനീയർ ഫാറൂഖ് അരീക്കോട് തുടങ്ങിയവരും സംബന്ധിച്ചു.
വിഖായ നാഷണൽ സമിതി ചീഫ് കോർഡിനേറ്റർ ദിൽഷാദ് തലാപ്പിൽ സ്വാഗതവും വിഖായ നാഷണൽ സമിതി ചെയർമാൻ സയ്യിദ് ടി.പി മാനു തങ്ങൾ അരീക്കോട് നന്ദിയും പറഞ്ഞു.

അവസാനത്തെ ഹാജിയും മടങ്ങുന്നത് വരെ തുടർന്നുള്ള ദിവസങ്ങളിലും മക്കയിലും മദീനയിലും വിഖായ സേവനം തുടരുമെന്ന് നാഷണൽ വിഖായ ചെയർമാൻ സയ്യിദ് മാനു തങ്ങളും ജനറൽ കൺവീനർ ഷജീർ കൊടുങ്ങല്ലൂരും അറിയിച്ചു.
ഈ വർഷത്തെ ഹജ്ജിന് എത്തി അറഫയിലും മിനയിലും മറ്റു സ്ഥലങ്ങളിലുമായി മരണപ്പെട്ട ഹാജിമാർക്കും, ഈ വർഷത്തെ ഹജ്ജ് സേവനങ്ങളിൽ പങ്കെടുത്ത എല്ലാ വിഖായ പ്രവർത്തകർക്കും ലോക മുസ്ലിംകൾക്കും വേണ്ടി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ അൽഹസനി കണ്ണന്തളി ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ പ്രത്യേകം പ്രാർത്ഥന നിർവ്വഹിച്ചു.

Continue Reading

GULF

ഒമാൻ മുസാണ്ടം തീരത്ത് ഈദ് ആഘോഷമാക്കി ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്തിന്റെ ചെങ്കിളിയൻ പെരുമ സീസൺ-2

Published

on

ഷാർജ :ബലിപെരുന്നാളിനോടനുബന്ധിച്ച് ഇത്തിരി നേരം ഒത്തിരി കാര്യം, കളിച്ചും ചിരിച്ചും വിനോദയാത്രയിലൂടെ കൂടാൻ ഒരു ദിനം, എന്ന പ്രമേയത്തിൽ ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ചെങ്കളീയൻ പെരുമ 2024, സീസൺ 2 ഒമാനിലെ മുസാണ്ടം തീരത്ത്, സ്വിമ്മിങ്ങും സ്പീഡ് ബോട്ട് റൈഡിങ്ങും ബനാന റൈഡിങ്ങും ഫിഷിങ്ങും കൊണ്ട് ആവേശമായി മാറി.

പ്രസിഡന്റ് എംഎസ് ശരീഫ് പൈക്കയുടെ അധ്യക്ഷതയിൽ ജില്ല വൈസ് പ്രസിഡന്റ് മാഹിൻ ബാത്തിഷ പൊവ്വൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു, മണ്ഡലം പ്രസിഡണ്ട് മഹമൂദ് എരിയാൽ ആശംസകൾ നേർന്നു.
ഉല്ലാസ യാത്രയ്ക്ക് മാറ്റുകൂട്ടി ക്വിസ്മത്സരവും വിവിധ കലാപരിപാടികളും വനിത സംഗമവും നടന്നു, പഞ്ചായത്ത് കെഎംസിസി സെക്രട്ടറി കാദർ അർക്ക മാസ്റ്ററായ വിജ്ഞാനവും കുസൃതിയും നിറഞ്ഞ ക്വിസ്മത്സരത്തിൽ യൂസഫ് അർളടുക, നൗഷാദ് കുഞ്ഞിക്കാനം സമ്മാനങ്ങൾ വാരിക്കൂട്ടി , വിവിധ കലാപരിപാടികൾക് ജില്ലാ ഭാരവാഹികളായ മാഹിൻ ബാത്തിഷ, ശരീഫ് പൈക്ക, ഷാഫി കുന്നിൽ നേതൃത്വം നൽകി, പരിപാടിയിൽ മികച്ചതും ചിരി പടർത്തിയതും കാസർഗോഡ് കല്യാണങ്ങളിലെ പുതിയാപ്പിളനെ അറക്കാക്കൽ തന്നെയാണ്, ഒപ്പം മാപ്പിളപ്പാട്ടും ഒപ്പനയും കൈമുട്ടി പാട്ടും മികച്ചതാക്കാൻ പഞ്ചായത്ത് ഭാരവാഹികളായ, എംഎസ് ശരീഫ്, ജമാൽ കാസി, ഹാരിസ് ബേവിഞ്ച, നൗഷാദ് കുഞ്ഞിക്കാനം, ആബിദ് ഷാർജ, യൂസഫ് അർളടുക, സിഎം സലീം 4th മൈൽ, ഇക്ബാൽ ബേവിഞ്ച തുടങ്ങിയവർ നേതൃത്വം നൽകി, യാത്രയ്ക്ക് മാറ്റുകൂട്ടിയ വനിതാ സംഗമത്തിൽ പഞ്ചായത്തിന് കീഴിൽ വനിതാ വിംഗ് രൂപീകരണത്തിന് ആവശ്യമുയർന്നു.

യാത്രയിൽ സംബന്ധിച്ച ജില്ലാ വൈസ് പ്രസിഡന്റ് മാഹിൻ ബാത്തിഷ, മണ്ഡലം പ്രസിഡന്റ് മഹമൂദ് ഏരിയാൽ, എന്നിവർക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി, യാത്രയിൽ സംബന്ധിച്ച എല്ലാവർക്കും സ്നേഹസമ്മാനവും നൽകുകയുണ്ടായി.
യാത്രയുടെ പ്രചരണാർത്ഥം നടത്തിയ ഐ ഫോൺ 15 പ്രോ മാക്സ് ലക്കി ഡ്രോയുടെ നറുക്കെടുപ്പിലെ വിജയികളെ ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക പ്രഖ്യാപിച്ചു.
വിനോദ യാത്രയിൽ സംബന്ധിച്ചവർ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെച്ചു,

ഓർഗനയിസ്സിഗ് സെക്രട്ടറി, കരീം ചെങ്കള കോഡിനേറ്ററായ യാത്ര പഞ്ചായത്ത് ജനറൽ സെക്രട്ടറി, ജമാൽ ഖാസി സ്വാഗതവും ട്രഷറർ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു.

Continue Reading

Trending