Connect with us

Culture

ഹരണ്‍പാണ്ഡ്യ വധക്കേസിലും ബെഹ്‌റയുടെ നിലപാട് അമിത്ഷാക്ക് അനുകൂലം

Published

on

അഹമ്മദാബാദ്: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സംഘപരിവാര്‍ അനൂകൂല നിലപാടിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രി ഹരണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസിലും ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ അമിത്ഷാക്ക് അനുകൂലമായിരുന്നു. 2011ല്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി ബെഹ്‌റക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

ഹരണ്‍ പാണ്ഡ്യ വധക്കേസില്‍ സി.ബി.ഐ കുറ്റക്കാരായി കണ്ടെത്തിയ 12 പ്രതികളെയും വിട്ടയച്ച കോടതി സി.ബി.ഐയുടെ അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അന്ന് ഉന്നയിച്ചത്. അന്വേഷണം നടത്തിയ ഓഫിസര്‍ വീഴ്ചകള്‍ക്ക് ഉത്തരവാദിയാണെന്നും വന്‍തോതില്‍ പണവും സൗകര്യങ്ങളും ദുരുപയോഗം ചെയ്തതിന് സി.ബി.ഐ ഉത്തരം പറയണമെന്നും കോടതി പറഞ്ഞിരുന്നു.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ ഹരണ്‍ പാണ്ഡ്യ അഹമ്മദാബാദിലെ ലോ ഗാര്‍ഡനില്‍ പ്രഭാത സവാരിക്കിടെ 2003 ലാണ് വെടിയേറ്റു മരിച്ചത്. 2003 ഏപ്രില്‍ 16ന് ഹൈദരാബാദില്‍നിന്ന് മുഹമ്മദ് അസ്ഗര്‍ അലി, മുഹമ്മദ് അബ്ദുല്‍ ബാരി എന്നിവരടക്കമുള്ളവരെ പൊലീസ് പിടികൂടി. 2007ല്‍ 12 പേരെ കുറ്റക്കാരായി കണ്ട പ്രത്യേക കോടതി ഇതില്‍ 9 പേര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു. കേസ് പിന്നീട് സി.ബി.ഐക്ക് വിട്ടു. സി.ബി.ഐ ഡി.ഐ.ജി ആയിരുന്ന ബെഹ്‌റയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

2011 ഓഗസ്റ്റ് 29ന് ആണ് യഥാര്‍ഥ പ്രതികളല്ല ഇവര്‍ എന്ന സൂചനയോടെ കോടതി ഇവരെ വിട്ടയച്ചത്. കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന് ഹരണ്‍ പാണ്ഡ്യയുടെ പിതാവ് വിത്തല്‍ ഭായി പട്ടേലും മറ്റ് കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. പ്രതികളാക്കപ്പെട്ടവരെ വിട്ടയച്ചതില്‍ ഹരണ്‍ പാണ്ഡ്യയുടെ കുടുംബം സന്തോഷം പ്രകടിപ്പിച്ചിരുന്നു. പില്‍ക്കാലത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തുളസി റാം പ്രജാപതിയെ ഉപയോഗിച്ച് പൊലീസിലെ ഉന്നതരാണ് ഹരണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയതെന്നാണ് ഐജി ആയിരുന്ന സഞ്ജീവ് ഭട്ടിന്റെ ആരോപണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഓടിടി റിലീസിനൊരുങ്ങി ‘എമ്പുരാന്‍’; ഏപ്രില്‍ 24-ന് സ്ട്രീമിങ് ആരംഭിക്കും

Published

on

തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു.

തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.

ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്,

ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

Continue Reading

Film

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ കൈകളിലേന്തി പ്രേക്ഷകർ

പെയിന്റ് തൊഴിലാളിയുമായ ദീപക്കേട്ടൻ എന്ന കഥാപാത്രത്തിൽ നിന്നും ബോക്സർ ആയി മാറുന്ന ഗണപതിയുടെ ട്രാൻസ്ഫമേഷൻ ഞെട്ടിക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം

Published

on

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഗണപതി. സ്പോർട്സ് കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദീപക്കേട്ടൻ എന്ന കഥാപാത്രമായാണ് ഗണപതി എത്തിയിരിക്കുന്നത്. പെയിന്റ് തൊഴിലാളിയുമായ ദീപക്കേട്ടൻ എന്ന കഥാപാത്രത്തിൽ നിന്നും ബോക്സർ ആയി മാറുന്ന ഗണപതിയുടെ ട്രാൻസ്ഫമേഷൻ ഞെട്ടിക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം. ജീവിതത്തോടുള്ള പോരാട്ടവീര്യവും ബോക്സിങ് റിങ്ങിനകത്തുള്ള ആവേശവും ഒരുപോലെ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ ഗണപതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ദീപക്കേട്ടനെന്നും സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നുണ്ട്. ചിരിയിലും നല്ല പൊരിഞ്ഞ ഇടിയിലും കേർത്തെടുത്ത ആലപ്പുഴ ജിംഖാന ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണവുമായി തീയേറ്ററുകളിൽ നിറഞോടുകയാണ്.

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രത്തിൽ ജിംഷി ഖാലിദ്ന്റെ ചായാഗ്രഹണം പ്രധാന ആകർഷണമാണ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ.

Continue Reading

Film

ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടൻ

Published

on

48മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. 2024ലെ മികച്ച ചിത്രം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ്. അപ്പുറം സിനിമയുടെ സംവിധായക ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക.

അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീമും (സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കലും (തിയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.

സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വർഷം പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ചലച്ചിത്ര നിരൂപണരംഗത്ത് 50 വര്‍ഷവും എഴുത്തുജീവിതത്തില്‍ 60 വര്‍ഷവും പിന്നിടുന്ന ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവും ചലച്ചിത്രനിരൂപകനും സംവിധായകനുമായ ശ്രീ വിജയകൃഷ്ണന് സമ്മാനിക്കും.

അഭിനയത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട നടിയും നിർമാതാവുമായ സീമ, അഭിനയ ജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ബാബു ആന്റണി, മുതിര്‍ന്ന ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, ദക്ഷിണേന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

  • മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദര്‍ശിനി -സംവിധാനം-എം.സി ജിതിന്‍
  • മികച്ച സഹനടന്‍: സൈജു കുറുപ്പ് (ഭരതനാട്യം, ദ തേഡ് മര്‍ഡര്‍,സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍), അര്‍ജ്ജുന്‍ അശോകന്‍ (ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളന്‍, അന്‍പോട് കണ്മണി)
  • മികച്ച സഹനടി :ഷംല ഹംസ (ചിത്രം ഫെമിനിച്ചി ഫാത്തിമ), ചിന്നു ചാന്ദ്‌നി (ചിത്രം വിശേഷം)
  • അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ജാഫര്‍ ഇടുക്കി (ഒരുമ്പെട്ടവന്‍, ഖല്‍ബ്, മന്ദാകിനി, ചാട്ടുളി, അം അ:, കുട്ടന്റെ ഷിനിഗാനി, ആനന്ദപുരം ഡയറീസ്, പൊയ്യാമൊഴി), ഹരിലാല്‍ (കര്‍ത്താവ് ക്രിയ കര്‍മ്മം, പ്രതിമുഖം), പ്രമോദ് വെളിയനാട് (തിയറ്റര്‍ ദ് മിത്ത് ഓഫ് റിയാലിറ്റി, കൊണ്ടല്‍)
  • മികച്ച ബാലതാരം : മാസ്റ്റര്‍ എയ്ഞ്ചലോ ക്രിസ്റ്റിയാനോ (കലാം സ്റ്റാന്‍ഡേഡ് 5 ബി), ബേബി മെലീസ(കലാം സ്റ്റാന്‍ഡേഡ് 5 ബി)
  • മികച്ച തിരക്കഥ : ഡോണ്‍ പാലത്തറ, ഷെറിന്‍ കാതറീന്‍ (ഫാമിലി)
  • മികച്ച ഗാനരചയിതാവ് : വാസു അരീക്കോട് (രാമുവിന്റെ മനൈവികള്‍),വിശാല്‍ ജോണ്‍സണ്‍ (പ്രതിമുഖം)
  • മികച്ച സംഗീത സംവിധാനം : രാജേഷ് വിജയ് ( മങ്കമ്മ)
  • മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം ഓം സ്വസ്തി, ചിത്രം സുഖിനോ ഭവന്തു)
  • മികച്ച പിന്നണി ഗായിക : വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം അജയന്റെ രണ്ടാം മോഷണം), ദേവനന്ദ ഗിരീഷ് (ഗാനം നാട്ടിനിടിയണ ചേകാടി പാടത്തെ, ചിത്രം സുഖിനോ ഭവന്തു)
  • മികച്ച ഛായാഗ്രാഹകന്‍ : ദീപക് ഡി മേനോന്‍ (കൊണ്ടല്‍)
  • മികച്ച ശബ്ദവിഭാഗം :റസൂല്‍ പൂക്കുട്ടി, ലിജോ എന്‍ ജയിംസ്, റോബിന്‍ കുഞ്ഞുകുട്ടി (വടക്കന്‍)
  • മികച്ച കലാസംവിധായകന്‍ : ഗോകുല്‍ ദാസ് (അജയന്റെ രണ്ടാം മോഷണം)
  • മികച്ച ജനപ്രിയ ചിത്രം : അജയന്റെ രണ്ടാം മോഷണം
  • മികച്ച ബാലചിത്രം- കലാം സ്റ്റാന്‍ഡേഡ് 5 ബി, സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍

Continue Reading

Trending