Connect with us

Video Stories

ദുബൈയില്‍ വീട്, ഭൂമി വില്‍പന നിയന്ത്രണം: ശൈഖ് മുഹമ്മദ് ഉത്തരവിറക്കി

Published

on

 

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ദുബൈയില്‍ അനുവദിക്കപ്പെട്ട വീടുകളുടെയും ഭൂമികളുടെയും വില്‍പന നിയന്ത്രണവുമായി ബന്ധപ്പെട്ട് 2018ലെ ഒന്നാം നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഭൂമിയും വീടും അനുവദിക്കപ്പെട്ടവരുടെ അനുഭവാവകാശക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രയോജനപ്പെടാനുള്ള ലക്ഷ്യാര്‍ത്ഥമാണ് ഉത്തരവ്. ഭവന സംരക്ഷണത്തിനും പൗരന്മാരുടെ ജനസംഖ്യക്കനുസൃതമായ വിഭവ സംരക്ഷണത്തിനും ഈ ഉത്തരവ് സഹായകമാകും. ഇതനുസരിച്ച്, അനുഭവാവകാശക്കാര്‍ക്കോ, അല്ലെങ്കില്‍ അവരുടെ നിയമ പ്രതിനിധികള്‍ക്കോ മറ്റൊരു വീടോ, പ്‌ളോട്ടോ ഉണ്ടെങ്കില്‍ നിലവിലെ വീട് ആവശ്യാനുസരണം തൃപ്തികരമല്ലെന്നു വരികില്‍ മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്‌ളിഷ്‌മെന്റ് വില്‍പനക്ക് അനുമതി നല്‍കുന്നു. നിലവിലെ വീടോ ഭൂമിയോ വില്‍ക്കുന്നത് മറ്റൊരു വീടോ ഭൂമിയോ വാങ്ങാനായിരിക്കണമെന്ന് നിയമം വ്യവസ്ഥപ്പെടുത്തുന്നു. പ്രസ്തുത നടപടിക്രമം മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്‌ളിഷ്‌മെന്റിന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് അനുഭവാവകാശക്കാര്‍ എഴുതി നല്‍കണം. ഇതുകൂടാതെ, ഒരിക്കല്‍ അനുവദിക്കപ്പെട്ട ഭൂമിയോ, വീടോ വില്‍പന നടത്തിയാല്‍ പിന്നീട് മറ്റൊരു ഭൂമിക്കോ, വീടിനോ അയാള്‍ക്ക് അപേക്ഷിക്കാനാവില്ല. വാങ്ങുന്നയാള്‍ യുഎഇ പൗരനായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഏതെങ്കിലും നിയമ-ധന കാര്യ ബാധ്യതകളുമായി ബന്ധപ്പെടുത്തിയുള്ളതാവരുത് പ്രോപര്‍ട്ടി. വില വിപണി വിലയെക്കാള്‍ കുറയാന്‍ പാടില്ല. നിര്‍ദിഷ്ട വ്യവസ്ഥകള്‍ പാലിക്കപ്പെടുന്ന പക്ഷം മാത്രമേ ദുബൈയിലെ ഭൂമി-സ്വത്തു വകുപ്പ് ടൈറ്റില്‍ ഡീഡ്‌സ് ഇഷ്യൂ ചെയ്യുകയുള്ളൂ. അനന്തരാവകാശ സ്വത്ത്, വ്യാപാര സ്വത്തുകള്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്വത്ത് വാങ്ങല്‍, അനുവദിക്കപ്പെട്ട ഭൂമിയില്‍ നിര്‍മിച്ച വീട് വാടകക്ക് നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വില്‍പനയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ചട്ടങ്ങളും നിയമം മുന്നോട്ട് വെക്കുന്നു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ ഈ നിയമം നടപ്പാകും.

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending