Connect with us

kerala

ജീവനെടുക്കുന്ന റീല്‍സ് ചിത്രീകരണങ്ങള്‍

ബീച്ചില്‍ വെച്ച് കാര്‍ ചെയ്‌സ് ചെയ്യുന്ന റീല്‍സ് ചിത്രീക രിക്കുന്നതിനിടെ അതേ വാഹനമിടിച്ച് വടകര കടമേരി സ്വദേശിയായ ആല്‍വിനാണ് മരണപ്പെട്ടത്.

Published

on

പതിവായി വാര്‍ത്തകളില്‍ ഇടംപിടിച്ചുകൊണ്ടരിക്കുന്ന റീല്‍സ് ചിത്രീകരണത്തിനിടെയുള്ള മരണത്തിന് ഇന്നലെ കോഴിക്കോട് നഗരവും സാക്ഷ്യംവഹിച്ചിരിക്കുകയാണ്. ബീച്ചില്‍ വെച്ച് കാര്‍ ചെയ്‌സ് ചെയ്യുന്ന റീല്‍സ് ചിത്രീക രിക്കുന്നതിനിടെ അതേ വാഹനമിടിച്ച് വടകര കടമേരി സ്വദേശിയായ ആല്‍വിനാണ് മരണപ്പെട്ടത്. റോഡിന്റെ ഡിവൈഡറില്‍നിന്നു കാര്‍ വരുന്നതിന്റെ വിഡിയോ എടുക്കു മ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ ആല്‍വിനെ ഇ ടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോഷ്യല്‍ മീഡിയയുടെ ശ്രദ്ധകവരുന്നതിന് സാഹസികവും അപകടകരവുമായ റീല്‍സുകള്‍ ചിത്രീകരിക്കുന്നതിനായി വ്യത്യസ്ത വഴികളിലൂടെയാണ് കൗമാരക്കാരുടെയും യുവാക്കളുടെയും നിലവിലെ സഞ്ചാരം. സ്വാഭാവികമായും ഇത്തരം ശ്രമങ്ങള്‍ക്കിടയിലുള്ള അപകടങ്ങള്‍ക്കും മരണ ങ്ങള്‍ക്കുമൊന്നും യാതൊരു പഞ്ഞവുമില്ലാതായിത്തീര്‍ ന്നിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നി ന്നെല്ലാമായിരുന്നു കാര്യമായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ സമീപകാലത്തായി നമ്മുടെ നാടും ഇതിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ചെയ്തതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊന്നിനാ യുള്ള ശ്രമത്തിനിടയില്‍ സംഭവിച്ചുപോകുന്ന ഒരുനിമി ഷത്തെ അശ്രദ്ധയാണ് കുടുംബത്തിന്റെയും നാടിന്റെയു മെല്ലാം ഒരിക്കലും തീരാത്ത വേദനയോ ഒരായുസിന്റെ തന്നെ കണ്ണീരോ ആയി മാറുന്നത്. റെയില്‍വേ ട്രാക്കുകള്‍, വെള്ളച്ചാട്ടങ്ങള്‍, തിരക്കുള്ള റോഡുകള്‍ തുടങ്ങിയ അ പകടകരമായ സ്ഥലങ്ങളാണ് റീല്‍സിന്റെ ഹോട്‌സ്‌പോട്ടുകളായി മാറുന്നത്. അതിനാല്‍ അപകടസാധ്യതകളും പതിന്മടങ്ങായി മാറുന്നു.

മഹാരാഷ്ട്രയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫളുവന്‍സര്‍ ശ്വേത ദീപക് സുര്‍വാ സെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ടത്, മഹാരാഷ്ട്രയിലെ തന്നെ നാ സിക് ജില്ലയില്‍ സങ്കേത് കൈലാസ് റാത്തോഡ്, സച്ചിന്‍ ദിലീപ് കാര്‍വാര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചത്, ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ 16കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചത് തുടങ്ങിയവയെല്ലാം നമ്മുടെ രാജ്യത്ത് ഏതാനും ദിവസങ്ങള്‍ക്കകമുണ്ടായിട്ടുള്ള മരണങ്ങളാണ്. ഉത്തര്‍ പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രയിനിന്റെ ഡോറില്‍ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന് റീല്‍ സെടുക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ തലയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റതും ഈയിടെതന്നെയാണ്.

ഇങ്ങനെ കൈയ്യുംകണക്കുമില്ലാതെ യുവാക്കള്‍ മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുമ്പോഴും ഇത്തരംസംഭവങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. മാരകമായി പരിക്കേറ്റ് സ്വപ്‌നങ്ങള്‍ക്ക് കൂച്ചുവിലങ്ങുവീണുപോയ ഹതഭാഗ്യരായ ചെറുപ്പക്കാര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം സാഹസികതകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിരന്തരം അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നതിനും സോഷ്യല്‍ മീഡിയ സാക്ഷിയാണ്. പക്ഷേ കൗമാരത്തിന്റെ ചോരത്തിളപ്പില്‍ നമ്മുടെ യുവാക്കള്‍ക്ക് അതൊന്നും പാഠമായിമാറുന്നില്ലെന്നതാണ് വസ്തു.

സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവനുകൂടി ഈ അതിസാഹസികത വിനയായിമാറുന്നുവെന്നതാണ് മറ്റൊ രുവസ്തുത. പ്രകൃതി സുന്ദരമായ പ്രദേശങ്ങളിലെ റോ ഡില്‍നടക്കുന്ന അപകടകരമായ റീല്‍സ് ചിത്രീകരണങ്ങള്‍ ആ നാട്ടുകാരുടെ ഉറക്കംകെടുത്തുന്ന അവസ്ഥയി ലേക്കാണ് എത്തുന്നത്. തദ്ദേശീയരുടെ വാഹനയാത്രയും കാല്‍നടയാത്രയുമെല്ലാം അപകട നിഴലിലായി മാറുമ്പോള്‍ പരസ്യപ്രതികരണവുമായി അവര്‍ രംഗത്തെത്തുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. യുവാക്കള്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ‘ഇ വിടെ ഇരുചക്രവാഹനത്തില്‍ റീല്‍സ് ചിത്രീകരിച്ചാല്‍ കൈയ്യും കാലും തല്ലിയൊടിക്കും’ എന്ന ബാനര്‍സ്ഥാപി ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പുതുതായി നിര്‍മിക്കുന്ന റോഡുകളിലെല്ലാം ഇത്തരം മുന്നറിയിപ്പുകള്‍ സ്ഥാപിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കാണു ന്നതെന്തും റീല്‍സാക്കി മാറ്റാനുള്ള പരിസരം മറന്നുള്ള ശ്രമങ്ങള്‍ അപകടങ്ങളെപ്പോലെ തന്നെ മറ്റുപല സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നത് പതിവാണ്. നിരന്തരമായ മുന്നറിയിപ്പുകളും കര്‍ശനമായ നിയന്ത്രണങ്ങളുമാണ് ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. വിളിപ്പാടകലെയുണ്ടായ വേദനാജനകമായ മരണം ഒരുമുന്നറിയിപ്പാകട്ടേയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം.

 

 

 

kerala

കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്

ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

Published

on

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം ആറാം ദിവസത്തിലേക്ക്. ഇന്നലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

കടുവക്കായി തെരച്ചില്‍ നടക്കുന്ന റാവുത്തന്‍ കാടില്‍ നിന്നും 5 കിലോമീറ്റര്‍ അപ്പുറത്ത് മഞ്ഞള്‍ പാറയിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. കാല്‍പാടുകള്‍ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ഞള്‍ പാറയിലും ഇന്ന് രാവിലെ ക്യാമറകള്‍ സ്ഥാപിച്ചു.

Continue Reading

kerala

പാലക്കാട്ടെ കാട്ടന ആക്രമണം; കൊല്ലപ്പെട്ട ഉമ്മറിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന ആക്രമിച്ച് കൊന്നത്.

Published

on

പാലക്കാട് എടത്തനാട്ടുകരയില്‍ കാട്ടന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉമ്മറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന ആക്രമിച്ച് കൊന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

ടാപ്പിങ് തൊഴിലാളിയായ ഉമ്മര്‍ അതിരാവിലെ ജോലിക്കായി പോയിരുന്നു. നടത്തിയ തിരച്ചിലിലാണ് വൈകുന്നേരത്തോടെ കൃഷിയിടത്തില്‍ ഉമ്മറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്തും, തലയിലും മുറിവുണ്ട്. ആനയുടെ ആക്രമണത്തിലാണ് ഉമ്മര്‍ മരിച്ചതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചു. കാട്ടന തുമ്പികൈ കൊണ്ട് എടുത്ത് എറിഞ്ഞതാകാനാണ് സാധ്യത.

രാത്രി ഏഴരയോടെയാണ് മൃതദേഹം ആംബുലന്‍സിനരികെ എത്തിച്ചത്. രാത്രി ഒന്‍പതരയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. രാവിലെ ഒന്‍പത് മണിക്ക് പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഉമ്മറിന്റെ കുടുംബത്തിന് നഷ്ട്ടപരിഹാര തുകയുടെ ആദ്യഘടുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും.

Continue Reading

kerala

ആലുവയിലെ മൂന്ന് വയസുകാരിയുടെ മരണം; കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത് മാതാവ് എന്ന് മൊഴി

കുഞ്ഞിനെ പുഴയിലെറിഞ്ഞത് താന്‍ തന്നെയാണെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Published

on

ആലുവയില്‍ മൂന്ന് വയസുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ അമ്മ തന്നെയാണ് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് മൊഴി. മറ്റക്കുഴി സ്വദേശി മൂന്ന് വയസുകാരി കല്യാണിയാണ് മരിച്ചത്. മൂഴിക്കുളം പുഴയില്‍ നിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്‌കൂബ ഡൈവിങ് സംഘവും രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് പിഞ്ചോമനയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികളിയായിരുന്നു.

കുഞ്ഞിനെ പുഴയിലെറിഞ്ഞത് താന്‍ തന്നെയാണെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

മുന്‍പും കുട്ടിയെ യുവതി കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കയിരുന്നെന്നും മറ്റൊരു ദിവസം ടോര്‍ച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തന്‍കുരിശ് പൊലീസിന് മൊഴി നല്‍കി.

തങ്ങള്‍ക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞിനെ താന്‍ പുഴയിലെറിഞ്ഞെന്നും കല്യാണിയുടെ മാതാവ് തന്നെ ബന്ധുക്കളോട് പറഞ്ഞതായും വിവരമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി അയല്‍വാസികളും സ്ഥിരീകരിക്കുന്നുണ്ട്.

കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. മൂഴിക്കുളത്ത് വച്ച് ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു.

Continue Reading

Trending