Connect with us

Culture

ബി.ജെ.പിയില്‍ പോര് മുറുകുന്നു; സീറ്റിന് വേണ്ടി രാജിയും കൂട്ടത്തല്ലും

Published

on

അഹമ്മദാബാദ്: നിയമസാഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ ബി.ജെ.പിക്കുള്ളില്‍ സീറ്റിനായുളള തര്‍ക്കം രൂക്ഷമാകുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏകപക്ഷീയമായി എന്നാരോപിച്ച് എം.എല്‍.എ ജീതാ സോളങ്കിയടക്കം നിരവധി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ സ്ഥിതി കൂടുതല്‍ വശളാവുകയും ഒടുവില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയായിരുന്നു. സോളങ്കി രാജി വെച്ചതിന് ശേഷം
കമാലം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. സിറ്റിംഗ് ലോക്‌സഭ എം.പി. യും മോദി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ലീലാദര്‍ വഗേലയും മകന്റെ സീറ്റിനായി ആവശ്യം ഉയര്‍ത്തുകയായിരുന്നു. തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മതിയായ സീറ്റ് നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഹമ്മദാബാദ് സിറ്റിംഗ് എം.എല്‍.എ യും ബി.ജെ.പി. സിറ്റിങ് പ്രസിഡന്റ്ും സ്ഥിരം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജഗദീഷ് പഞ്ചലിനെതിരെയും അണികള്‍ പ്രതിഷേധമുയര്‍ത്തി. പ്രാദേശിക ബി.ജെ.പി. നേതാക്കള്‍ പട്യാദാര്‍ സമുദായത്തില്‍ നിന്നുള്ളവരെക്കൂടി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ഇവര്‍ രംഗത്തെത്തിയത്. പട്ടിദാര്‍ വിഭാഗത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണ് നിക്കോള്‍ മണ്ഡലം. മാത്രമല്ല ഒബിസി മണ്ഡലം കൂടിയായ പഞ്ചലിനു വേണ്ടിയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നരോദ എം.എല്‍.എ ആയ നിര്‍മ്മല വാധ്വാനിയുടെ ഭാര്യക്ക് ഈ മണ്ഡലം മത്സരത്തിനായി നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ രൂക്ഷമാക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പി.ലേക്ക് മാറിയ ദാല്‍സുഖ് പ്രജാപതിയുടെ നേതൃത്വത്തിലുള്ള പ്രജാപതി സമുദായ, നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ആവശ്യപ്പെട്ടാണ് മുന്നോട്ടു വന്നിരിക്കുന്നത്.

സിറ്റിംഗ് എം.പി യും അഞ്ചുതവണ എം.എല്‍.എ യുമായ പ്രഭാത് സിംഗ് ചൗഹാന്‍ ബി.ജെ.പി. നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഭാര്യയായ രാംലിബെന്‍ ചൗഹാന് സീറ്റ് നല്‍കണമെന്ന ആവശ്യം പാര്‍ട്ടി അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ പരസ്യ പ്രതിഷേധം. ഒ.ബി.സി വിഭാഗത്തിന്റെ പിന്തുണയുള്ള ചൗഹാന്‍ 2002-2009 കാലത്തെ മോദി മന്ത്രിസഭയിലെ മന്ത്രിയായിരുന്നു.
പാര്‍ട്ടി നേതൃത്വം പുറത്തുവിട്ട ആദ്യ മത്സാരാര്‍ഥികളുടെ പട്ടികയില്‍ തൃപ്തരല്ലാത്ത ഒരുവിഭാഗം അണികള്‍ ഇപ്പോഴും പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഒന്ന് ആദിവാസി എക്ത മഞ്ചാണ്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിച്ചിരിക്കുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കയിട്ടില്ലെന്നാണ് ഇവരുടെ പരാതി.

ബറൂച് ജില്ലാ പഞ്ചായത്ത്അംഗം വിജയസിന്‍ഹ് പട്ടേല്‍, സൗരാഷ്ട്രയിലെ മഹുവ കൗണ്‍സിലര്‍ ബിപിന്‍ സങ്‌വി, ജസ്ദാന്‍ മണ്ഡലത്തിലെ ഗജേന്ദ്ര രമണി, മധ്യഗുജറാത്തിലെ വഡോദര ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കമലേഷ് പര്‍മര്‍ തുടങ്ങിയവരാണ് രാജിവെച്ച പ്രമുഖര്‍. കോദിനാര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് രാജിവെച്ച ജെത സോളങ്കി. ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ രാജി. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പാര്‍ലമെന്ററി സെക്രട്ടറിമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇപ്രാവശ്യം സീറ്റു നല്‍കില്ലെന്ന് പാര്‍ട്ടി നേരത്തെ ഇദ്ദേഹത്തെ അറിയിച്ചിരുന്നു. അങ്ക്‌ലേശ്വര്‍ മണ്ഡലത്തില്‍ സീറ്റ് മോഹിച്ചിരുന്നയാളായിരുന്നു രാജിവെച്ച വിജയസിന്‍ഹ പട്ടേല്‍. ഇവിടെ സിറ്റിങ് എം.എല്‍.എ കൂടിയായ ഈശ്വരസിന്‍ഹ പട്ടേലിനാണ് സീറ്റ് നല്‍കിയിട്ടുള്ളത്. ഇരുവരും സഹോദരന്മാരാണ്.

പട്ടേല്‍മാരുടെ വോട്ടുകള്‍ ചോരുമെന്ന ഭയമുള്ള സൗരാഷ്ട്രയില്‍ അംറേലി സീറ്റ് സിറ്റിങ് എം.എല്‍.എ രാഘവ്ജിഭായ് മക്‌വാനയ്ക്കു തന്നെ നല്‍കിയതിനാണ് ബിപിന്‍ സങ്‌വി രാജിവെച്ചത്. നാലു തവണ ടിക്കറ്റ് ചോദിച്ചതാണെന്നും മണ്ഡലത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പടുത്തത് താനാണെന്നും സങ്‌വി പറയുന്നു. അംറേലിയോട് ചേര്‍ന്നു കിടക്കുന്ന മണ്ഡലമായ ജസ്ദാനില്‍ ഭാരത് ബോഗ്രയ്ക്ക് സീറ്റു നല്‍കിയതിനെ തുടര്‍ന്നാണ് രമണി പാര്‍ട്ടി വിട്ടത്. നിലവില്‍ കോണ്‍ഗ്രസിന്റെ കൈയിലുള്ള മണ്ഡലമാണിത്. രമണി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.

വഡോദരയിലെ പദ്ര സീറ്റില്‍ ദിനേശ് പട്ടേലിന് സീറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവായ കമലേഷ് പര്‍മര്‍ പാര്‍ട്ടി വിട്ടത്. മണ്ഡലത്തില്‍നിന്ന് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് പട്ടേല്‍.

അതിനിടെ, ഗോത്രവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ദക്ഷിണ ഗുജറാത്തിലെ പത്ത് മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ബി.ജെ.പി അനുകൂല സംഘടനയായ ആദിവാസി ഏക്താ മഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ട പട്ടികയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നാണ് ഇവരുടെ പരാതി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഷായുമായി സ്ഥാനാര്‍ത്ഥി വിഷയം മൂന്നു മണിക്കൂറിലേറെ നേരം ചര്‍ച്ച ചെയ്തിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ജിതു വഗാനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ പ്രവര്‍ത്തകരുടേയും നേതാക്കന്മാരുടേയും രാജിയും പ്രതിഷേധങ്ങളും രൂക്ഷമാകുമ്പോഴും സ്ഥിതിഗതികള്‍ പരിഹരിക്കാനാകുമെന്ന പ്രതീക്ഷിലാണ് ഗുജറാത്ത് പാര്‍ട്ടി നേതൃത്വം. എറ്റവും കൂടുതല്‍ തൊഴിലാളികള്‍ വിശ്വസിക്കുന്ന പാര്‍ട്ടി നേതൃത്വമാണ് തങ്ങളുടേതെന്നും തര്‍ക്കങ്ങള്‍ പരിഹരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending