Connect with us

More

മുഹമ്മദ് അലി ഇസ്‌ലാമിനെപ്പറ്റി അറിയാനുള്ള യഥാര്‍ത്ഥ കാരണം ടൈം മാഗസിന്‍ വെളിപ്പെടുത്തുന്നു

Published

on

ബോക്‌സിങ് ഇതിഹാസം മുഹമ്മദലി ഇസ്ലാം മതം സ്വീകരിച്ചതിനെപ്പറ്റി പലതരം കഥകളുണ്ട്. ഇസ്ലാമിലേക്ക് ആകൃഷ്ടനായതിനെപ്പറ്റി ഒന്നിലധികം കാരണങ്ങള്‍ അലി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എലിജാ മുഹമ്മദും മാല്‍കം എക്‌സും പ്രതിനിധീകരിച്ച ‘നാഷന്‍ ഓഫ് ഇസ്ലാമി’ന്റെ യോഗങ്ങളില്‍ പങ്കെടുത്തതിനു ശേഷമാണ് ഇസ്ലാമിനെ കുറിച്ച് അലി അറിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ജാക്ക് ഓള്‍സന്‍ പറയുന്നു. 1964-ലായിരുന്നു ലോകശ്രദ്ധയാകര്‍ഷിച്ച അലിയുടെ മതംമാറ്റം.

തന്നില്‍ ഇസ്ലാം സ്വാധീനമുണ്ടാക്കിയ ആദ്യ സംഭവത്തെക്കുറിച്ച് മുഹമ്മദ് അലി തന്റെ ഭാര്യക്കെഴുതിയ കത്ത് ടൈം മാഗസിന്‍ പുറത്തുവിട്ടു. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കത്തില്‍, ഇതുവരെ പുറംലോകമറിഞ്ഞിട്ടില്ലാത്ത കാരണമാണ് അലി തന്റെ മനംമാറ്റത്തിന്റേതായി വിശദീകരിക്കുന്നത്. ഒരു പത്രത്തില്‍ കണ്ട കാര്‍ട്ടൂണ്‍ ആണ് ആദ്യമായി തനിക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിയതെന്ന് ഭാര്യ ഖലീല കമാച്ചോയ്ക്ക് എഴുതിയ കത്തില്‍ അലി പറയുന്നു.

വെളുത്ത വര്‍ഗക്കാരായ ഉടമ കറുത്ത അടിമയോട്, യേശുവിനെ ആരാധനിക്കാന്‍ നിര്‍ബന്ധിക്കുന്നതും അതിനായി പ്രഹരിക്കുന്നതുമാണ് കാര്‍ട്ടൂണിന്റെ ഉള്ളടക്കം. ക്രിസ്തുമതം അടിച്ചമര്‍ത്തുന്ന വെള്ളക്കാരുടെ മതമാണെന്ന ചിന്ത തന്നിലുണ്ടാക്കാന്‍ ഈ കാര്‍ട്ടൂണ്‍ കാരണമായെന്ന് അലി പറുന്നു. പുറത്തിറങ്ങാനിരിക്കുന്ന ‘അലി: എ ലൈഫ്’ എന്ന പുസ്തകത്തില്‍ രചയിതാവായ ജൊനാതന്‍ എയ്ഗ് ഈ കത്ത് ഉള്‍പ്പെടുത്തുന്നുണ്ട്.

600 ഡോളര്‍ നല്‍കി ഖലീല കമാച്ചോയില്‍ നിന്ന് ജൊനാതന്‍ എയ്ഗ് സ്വന്തമാക്കിയ കത്തിന്റെ ചുരുക്കം ഇങ്ങനെ:

‘ഒരു ദിവസം ഞാന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലൂയിസ്‌വില്ലിലെ സ്‌കേറ്റിങ് റിങ്കിനടുത്ത് 400-ഓളം വരുന്ന കറുത്ത യുവാക്കളെ കണ്ടു. അതിനിടയില്‍ ഒരാള്‍ ‘മുഹമ്മദ് സ്പീക്ക്‌സ്’ എന്ന ന്യൂസ്‌പേപ്പര്‍ വില്‍ക്കുന്നുണ്ടായിരുന്നു. ആ സഹോദരന്‍ എന്റെ അടുത്തേക്കു വന്ന് പറഞ്ഞു: ‘സഹോദരാ, മുഹമ്മദ് സ്പീക്ക്‌സ് പത്രം വാങ്ങിയാല്‍ താങ്കള്‍ക്ക്, താങ്കളുടെ ആളുകളെപ്പറ്റിയും താങ്കളുടെ യഥാര്‍ത്ഥ ചരിത്രവും യഥാര്‍ത്ഥ മതവും വെള്ളക്കാരന്റെ അടിമയാവും മുന്നത്തെ താങ്കളുടെ യഥാര്‍ത്ഥ പേരും അറിയാന്‍ കഴിയും. ഇന്ന് വൈകുന്നേരം എട്ട് മണിക്ക് ചെസ്‌നട്ട് 27-ല്‍ ഒരു യോഗമുവുണ്ട്.’ സമയം ആറു മണി ആയിരുന്നു. അയാളോട് ഓ.കെ പറഞ്ഞെങ്കിലും യോഗത്തിന് പോകാന്‍ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല.

പക്ഷേ, ഞാന്‍ മുഹമ്മദ് സ്പീക്ക്‌സ് പത്രം വാങ്ങി. ആ പത്രത്തില്‍ എന്നെ ആകര്‍ഷിച്ചത് ഒരു കാര്‍ട്ടൂണ്‍ ആണ്. അമേരിക്കയില്‍ ആദ്യമായി അടിമകള്‍ എത്തിയതിനെക്കുറിച്ചായിരുന്നു അത്. തോട്ടത്തിലെ ജോലിക്കിടയില്‍ ഒഴിവു കണ്ടെത്തി അടിമകള്‍ കിഴക്കു വശത്തേക്ക് തിരിഞ്ഞ് അറബിയില്‍ പ്രാര്‍ത്ഥിക്കുന്നത് കാര്‍ട്ടൂണിലുണ്ടായിരുന്നു. ആ സമയം, യജമാനന്‍ പിന്നില്‍ വന്ന് ചാട്ട കൊണ്ട് അടിക്കുകയും ഇങ്ങനെ പറയുകയും ചെയ്യുന്നു: ‘ആ ഭാഷയില്‍ നീ എന്താണ് പ്രാര്‍ത്ഥിക്കുന്നത്. എന്താണ് സംസാരിക്കേണ്ടതെന്ന് ഞാന്‍ നിനക്ക് പറഞ്ഞു തന്നിട്ടില്ലേ?’ അപ്പോള്‍ അടിമ പറയുന്നു: ‘അതെ യജമാനേ. അതെ. ഞാന്‍ ഇനി യേശുവിനോട് പ്രാര്‍ത്ഥിച്ചോളാം.’ ആ കാര്‍ട്ടൂണ്‍ എനിക്കിഷ്ടമായി. അത് എന്നില്‍ എന്തോ ഉണ്ടാക്കി…

അലി പരാമര്‍ശിച്ച ‘മുഹമ്മദ് സ്പീക്ക്‌സി’ലെ കാര്‍ട്ടൂണ്‍ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എലിജാ മുഹമ്മദ്, മാല്‍ക്കം എക്‌സ് തുടങ്ങിയവര്‍ ഭാഗമായിരുന്ന നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രസിദ്ധീകരണമായിരുന്നു മുഹമ്മദ് സ്പീക്ക്‌സ്.

'മുഹമ്മദ് സ്പീക്ക്‌സി'ലെ കാര്‍ട്ടൂണ്‍

‘മുഹമ്മദ് സ്പീക്ക്‌സി’ലെ കാര്‍ട്ടൂണ്‍

ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ ഏറെ എതിര്‍പ്പുകളാണ് അലിക്ക് നേരിടേണ്ടി വന്നിരുന്നത്. അദ്ദേഹത്തിന്റെ ജന്മനാട്ടിലെ പത്രങ്ങള്‍ മുഹമ്മദ് അലി എന്നതിനു പകരം പഴയ നാമമായ കാഷ്യസ് ക്ലേ എന്നാണ് അദ്ദേഹത്തെ പരാമര്‍ശിക്കുന്നതിനായി പില്‍ക്കാലത്തും ഉപയോഗിച്ചിരുന്നത്. വിയറ്റ്‌നാമില്‍ സൈനിക സേവനം അനുഷ്ഠിക്കാന്‍ വിസമ്മതിച്ച അലിക്ക് തന്റെ ബോക്‌സിങ് ടൈറ്റിലും ജീവന മാര്‍ഗവും വരെ നഷ്ടമായി.

2016 ജൂണ്‍ മൂന്നിന് 74-ാം വയസ്സിലാണ് മുഹമ്മദ് അലി അന്തരിച്ചത്.

GULF

അബൂബക്കർ ബാഫഖി തങ്ങൾ, കെഎംസിസിക്കാരുടെ പ്രിയപ്പെട്ട നേതാവ്

Published

on

ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ, മത, സാമൂഹിക, മേഖലകളിൽ അമൂല്യ സംഭാവനകൾ നൽകിയ സയ്യിദ് അബ്ദുൽറഹ്മാൻ ബാഫഖി തങ്ങളുടെ പ്രിയ പുത്രനായ ഈയിടെ മരണപ്പെട്ട സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ, ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസിയുടെയും തുടക്കം മുതൽ നേതൃരംഗത്തു നിറഞ്ഞുനിന്ന സ്മരണീയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാരോപദേശങ്ങൾ കെഎംസിസി പ്രവർത്തകർക്ക് എന്നും പ്രചോദനം നൽകിയിരുന്നതായും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ അബൂബക്കർ ബാഫക്കി തങ്ങൾ അനുസ്‌മരണ യോഗത്തിൽ കെഎംസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
അബൂബക്കർ അരിമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം
സൗദി നാഷണൽ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ ഉത്ഘാടനം ചെയ്തു.

കെഎംസിസി ക്കാരോടൊത്തുള്ള തങ്ങളുടെ ജീവിതം ജിദ്ദയിലെ കെഎംസിസി നേതാക്കൾ ഓർത്തെടുത്തു. അത്യന്തം സൗമ്യതയോടെ ശാന്തനും വിനീതനുമായ തങ്ങളുടെ സംസാരശൈലി, അറിവും അനുഭവവുമുള്ള ഉപദേശങ്ങൾ കെഎംസിസി നേതൃത്വം എന്നും ബഹുമാനത്തോടെ സ്വീകരിച്ചു. ജിദ്ദയിലെ അനാക്കിഷ് കെഎംസിസി പ്രസിഡണ്ടായി തുടക്കം കുറിച്ച് സൗദി നാഷണൽ കെഎംസിസി യുടെ പ്രഥമ പ്രസിഡണ്ടായും തങ്ങൾ കെഎംസിസി ക്ക് നേതൃത്വം നൽകി. വാരാന്ത്യങ്ങളിൽ അദ്ദേഹം കെഎംസിസി പ്രോഗ്രാമുകളിൽ എത്തി രാഷ്ട്രീയ, മത-സാമൂഹിക ചർച്ചകളിൽ പങ്കുചേർന്നു, പിതാവിന്റെ പാത പിന്തുടർന്ന തങ്ങൾ, സംഘടനാ രംഗത്ത് ചെറുപ്പകാലത്ത് നേടിയ അനുഭവങ്ങളും മുഹൂർത്തങ്ങളും കെഎംസിസി പ്രവർത്തകരുമായി നിറസ്മിതത്തോടെ പങ്കുവെക്കുമായിരുന്നുവെന്നു നേതാക്കൾ അനുസ്മരിച്ചു.

പ്രവാസം നിർത്തി ഇടയ്ക്ക് പരിശുദ്ധ ഉംറക്ക് എത്തുമ്പോഴെല്ലാം ജന്നത്തുൽ മുഹല്ലയിൽ പ്രിയ പിതാവിനെ കാണാൻ പോവുന്ന പോലെ ജിദ്ദയിലെ കെഎംസിസി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ സ്നേഹപൂർവ്വം സന്ദർശിച്ച് അവരോടൊപ്പം ചിലവഴിച്ച ശേഷം മാത്രമാണ് നാട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നത്. അവസാന ദിവസങ്ങളിൽ നാട്ടിൽ അസുഖ ബാധിതനായി ആശുപത്രിയിലായിരിക്കുമ്പോഴും ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസി യുടെയും നേതാക്കൾ സ്ഥിരമായി സന്ദർശിച്ച് അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു.

പിതാവിന്റെ ആദർശങ്ങൾ പിന്തുടർന്ന് നാടിനും സമുദായത്തിനും ആത്മാർഥമായി സേവനമനുഷ്ഠിച്ച തങ്ങളുടെ നിര്യാണം കെ എം സി സിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് നേതാക്കൾ അനുസ്മരിച്ചു.
അനുസ്മരണ യോഗത്തിൽ നാസർ വെളിയംങ്കോട്, ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, നാഫിഹ് തങ്ങൾ, ഇസ്മായിൽ മുണ്ടക്കുളം, ഇബ്രാഹിം കൊല്ലി എന്നിവർ സംസാരിച്ചു വി പി മുസ്തഫ സ്വാഗതവും അബ്ദുൽറഹിമാൻ വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു.

Continue Reading

india

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും: സിദ്ധരാമയ്യ

RCBക്ക് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ, സർക്കാരിന് പങ്കില്ല

Published

on

RCB വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാ‍ർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ. സർക്കാരിന് ഒരുതരത്തിലുമുള്ള പങ്കുമില്ലെന്ന് അദ്ദേഹം അറിയിച്ചു. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സർക്കാർ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ജയത്തിന്‍റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകൾ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. വിധാൻസൗധയുടെ മുന്നിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 47 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകൾ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിക്ടറി പരേഡിന് അനുമതി നൽകിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തിൽ ദുരന്തമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നൽകാതിരുന്നത്. സ്റ്റേഡിയത്തിന് സമീപത്താണ് ഇത്ര വലിയ ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

Continue Reading

kerala

റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് നിരക്ക് കൂട്ടി; പ്രതിസന്ധിയിലായി യാത്രക്കാർ

പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്കിൽനിന്ന് 600 രൂപയിലേയ്ക്കാണ് വർധിപ്പിച്ചത്

Published

on

തിരുവനന്തപുരം∙ ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ്ങിന് ഈടാക്കുന്ന ഫീസ് കുത്തനെ വർധിപ്പിച്ചതായി പരാതി. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്കിൽനിന്ന് 600 രൂപയിലേയ്ക്കാണ് വർധിപ്പിച്ചത്. സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും പകൽ കൊള്ളയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ജെ.ലിയോൺസ് പറഞ്ഞു.

ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ മതിയായ റൂഫ് സൗകര്യം പോലും മിക്ക സ്റ്റേഷനിലുമില്ലെന്ന് ലിയോൺസ് പറഞ്ഞു. വാഹനത്തിന് യാതൊരു വിധ സുരക്ഷയും കരാർ ജീവനക്കാർ ഉറപ്പ് നൽകുന്നില്ല. സ്വന്തം റിസ്കിലാണ്  പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സിസിടിവി സൗകര്യം പോലുമില്ലാതെ ചെളിക്കുണ്ടിൽ പാർക്ക്‌ ചെയ്യുന്ന സ്ഥലങ്ങളുമുണ്ട്. വാഹനത്തിന് കേടു പാടുകൾ വരുന്നതും പെട്രോൾ മോഷണം മുതൽ വാഹനങ്ങൾ വരെ മോഷണം പോകുന്നതും നിത്യസംഭവങ്ങളാണ്.

വീടുകളിൽനിന്നു സ്റ്റേഷനിലേയ്‌ക്കു പോകാൻ വാഹനം ഉപയോഗിക്കുന്നവരുണ്ട്. എറണാകുളം, തൃപ്പൂണിത്തുറ, തൃശൂർ, തിരുവനന്തപുരം പോലെ മേജർ സ്റ്റേഷനുകളിൽനിന്ന് ഓഫിസിലേക്ക് പോകാൻ കമ്പനി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുണ്ട്. ട്രെയിൻ ടിക്കറ്റ് കൂടാതെ അവർക്ക് പ്രതിമാസം 1200 രൂപ എന്ന ഭീമമായ തുക ഇപ്പോൾ പാർക്കിങ്ങിനു വേണ്ടി മാത്രം നീക്കിവെക്കേണ്ടി‍ വരുന്നു. വലിയ സാമ്പത്തിക ബാധ്യതയാണ് റെയിൽവേ യാത്രക്കാരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും ലിയോൺസ് പറഞ്ഞു.
Continue Reading

Trending