Culture
റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്.

ലണ്ടന്‍ : റയല്‍മാഡ്രിഡിന്റെ സൂപ്പര്‍താരം ഇസ്‌കോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എന്ന പ്രമുഖ സ്പാനിഷ് മാധ്യമങ്ങള്‍. അറ്റാകിങ് മിഡ്ഫീല്‍ഡറായ ഇസ്‌കോക്ക് റയല്‍ നിരയില്‍ വേണ്ടത്ര അവസരം ലഭിക്കാത്തതാണ് അടുത്ത സീസണില്‍ താരത്തെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ ഹാട്രിക് നേടിയ ഇസ്‌കോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് അര്‍ജന്റീനയെ സ്‌പെയ്‌നിനെ തുരത്തുകയായിരുന്നു. ദേശീയ കുപ്പായത്തില്‍ ഇസ്‌കോയുടെ ആദ്യ ഹാട്രിക്കായിരുന്നു ഇത്.
Isco: Star man for Spain. Second choice at Real Madrid.
pic.twitter.com/UnQiA0wgtP
— FOX Soccer (@FOXSoccer) March 28, 2018
സ്പാനിഷ് ലീഗില്‍ കിരീടം ബാര്‍സലോണക്ക് ഏറെക്കുറെ അടിയറവുവെച്ച റയല്‍മാഡ്രിഡ് അടുത്ത സീസണില്‍ ടീം ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തിലാണ്. സീസണ്‍ അവസാനത്തോടെ പല പ്രമുഖ താരങ്ങളേയും റയല്‍ വില്‍ക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടെ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ റയലില്‍ കളിക്കുമ്പോള്‍ തനിക്ക് ഒരു കളിക്കാരനു വേണ്ട ആത്മവിശ്വാസം ഇല്ലെന്നും പരിശീലകന്‍ സിദ്ദാന് തന്റെ മേല്‍ വിശ്വാസമില്ലെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ഇസ്‌കോ ചുവടുമാറ്റത്തിന് ഒരുങ്ങുന്നയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
Manchester City are eyeing a club-record £75m summer move for Real Madrid midfielder Isco. pic.twitter.com/RcsFV9dGjb
— Transfer Posts (@TransferPosts) March 28, 2018
ചെല്‍സിയില്‍ നിന്നും പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിച്ച മാഞ്ചസ്റ്റര്‍ സിറ്റി മികച്ച ഫോമിലാണ്. പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ മികച്ച അറ്റാകിങ് ഫുട്‌ബോള്‍ കളിക്കുന്ന സിറ്റി സ്പാനിഷ് താരം ഡേവിഡ് സില്‍വക്ക് പകരക്കാരനായാണ് ഇസ്‌കോയെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണില്‍ ജര്‍മന്‍ ക്ലബ് ബെറൂസിയ ഡോട്ടമുണ്ടില്‍ നിന്നുമെത്തിയ ഗുഡോഗണ്‍ ഫോമിലേക്ക് ഉയരാത്തതും മധ്യനിരയിലേക്ക് പുതിയൊരു താരത്തെ വാങ്ങാന്‍ ഗ്വാര്‍ഡിയോളയെ നിര്‍ബന്ധിതനാക്കുന്നുണ്ട്. ഇസ്‌കോയുമായി ഗ്വാര്‍ഡിയോള ഫോണില്‍ സംസാരിച്ചെന്നും അടുത്ത സീസണില്‍ തന്റെ ടീമിലെ പ്രധാന കളിക്കാരനായിട്ടാണ് കാണുന്നതെന്നും ഇസ്‌കോയെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സീസണില്‍ 40 മത്സരങ്ങളില്‍ റയലിനായി കളിച്ച ഇസ്‌കോ ലാലീഗയില്‍ വെറും പതിനൊട്ട് മത്സരങ്ങളില്‍ മാത്രമാണ് ആദ്യ പതിനൊന്നില്‍ സിദ്ദാന്‍ അവസരം നല്‍കിയത്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala3 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്