Connect with us

More

മെഗാ റയല്‍; തോല്‍വിയറിയാതെ 40 മല്‍സരങ്ങള്‍

Published

on

മാഡ്രിഡ്: കിങ്‌സ് കപ്പില്‍ സെവില്ലയുമായി 3-3ന് സമനില പാലിച്ചതോടെ റയല്‍ മാഡ്രിഡ് തോല്‍വിയറിയാതെ തുടര്‍ച്ചയായി 40 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സ്പാനിഷ് റെക്കോര്‍ഡിന് ഉടമകളായി. സെവില്ലയുമായുള്ള മത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു റയലിന്റെ സമനില. 77-ാം മിനിറ്റ് വരെ 3-1ന് പിന്നില്‍ നിന്ന ശേഷമായിരുന്നു സെര്‍ജിയോ റാമോസ്, കരീം ബെന്‍സീമ എന്നിവര്‍ നേടിയ ഗോളുകളിലൂടെ റയല്‍ തോല്‍വി ഒഴിവാക്കിയത്. സമനില നേടിയതോടെ ഇരു പാദങ്ങളിലുമായി 6-3ന്റെ വിജയത്തോടെ റയല്‍ ക്വാര്‍ട്ടറില്‍ ഇടം നേടുകയും ചെയ്തു. മത്സരത്തിന്റെ പത്താം മിനിറ്റില്‍ പാബ്ലോ സരാബിയയിലൂടെ സെവില്ല മുന്നിലെത്തി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന റയല്‍ 48-ാം മിനിറ്റില്‍ മാര്‍കോ അസന്‍സിയയിലൂടെ സമനില പിടിച്ചു. എന്നാല്‍ അഞ്ചു മിനിറ്റി്‌ന് ശേഷം ജോവറ്റിച്ചിലൂടെ സെവില്ല വീണ്ടും മുന്നിലെത്തി. 77-ാം മിനിറ്റില്‍ ഇബോറയിലൂടെ സെവില്ല ലീഡ് രണ്ടായി ഉയര്‍ത്തി. തുടര്‍ച്ചയായി 39 മത്സരങ്ങള്‍ക്കു ശേഷം പരാജയമറിയാതെ മുന്നേറിയ റയല്‍ ആദ്യമായി പരാജയം രുചിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു റയലിന് അനുകൂലമായി 83-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്. കാസമിറോയെ പെനാല്‍റ്റി ബോക്‌സില്‍ മാത്യാസ് ക്രാനവിറ്റര്‍ തള്ളിയിട്ടതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത സെര്‍ജിയോ റാമോസിന് പിഴച്ചില്ല. മത്സരം 90 മിനിറ്റ് പിന്നിട്ടതോടെ റയലിന്റെ തോല്‍വി സെവില്ല ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ കരീം ബെന്‍സീമ റയലിന്റെ സമനില ഗോളും ഒപ്പം ബാഴ്‌സലോണയെ പിന്തള്ളി 40 മത്സരങ്ങളില്‍ തോല്‍വി അറിയാത്ത മുന്നേറ്റമെന്ന പുതിയ റെക്കോര്‍ഡും നേടിക്കൊടുത്തു. ലാ ലീഗയില്‍ നാലു പോയിന്റ് വ്യത്യാസത്തില്‍ റയലിനു പിന്നില്‍ രണ്ടാം സ്ഥാനത്തു തുടരുന്ന സെവില്ല ഞായറാഴ്ച ലാ ലീഗയില്‍ റയലുമായി വീണ്ടും ഏറ്റുമുട്ടുന്നുണ്ട്. കൂടുതല്‍ ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും ഞായറാഴ്ച നടക്കാനിരിക്കുന്നതെന്ന് റയല്‍ കോച്ച് സിദാന്‍ മത്സര ശേഷം പറഞ്ഞു.

india

പഹൽഗാം ആക്രമണം; കൊൽക്കത്തയിൽ ഗർഭിണിയായ മുസ്‌ലിം സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ഗൈനകോളജിസ്റ്റ്

ഏഴ് മാസമായി ഇതേ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു സ്ത്രീയെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Published

on

കോൽക്കത്തയിലെ കസ്‌തൂരി ദാസ് മെമ്മോറിയൽ ആശുപത്രി ഗൈനക്കോളജിസ്റ്റും ഒബ്‌സ്ടട്രീഷ്യനുമായ ഡോക്ടർ സി. കെ. സർക്കാറാണ് പഹൽഗാം ആക്രമണത്തിന് ശേഷം ഇനി മുസ്‌ലിംകൾക്ക് ചികിത്സ ഇല്ല എന്ന് പറഞ്ഞ് ഗർഭിണിയായ സ്ത്രീക്ക് ചികിത്സ നിഷേധിച്ചത്.

പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയിൽ പലയിടങ്ങളിലും നടക്കുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഭവം. ഏഴ് മാസമായി ഇതേ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു സ്ത്രീയെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“നിന്റെ ഭർത്താവിനെ ഹിന്ദുക്കൾ കൊല്ലണം, അപ്പോഴേ അവർ അനുഭവിച്ച വേദന നീയറിയൂ” എന്നും ഡോക്ടർ പറഞ്ഞതായി പ്രസ്‌തുത സ്ത്രീയുടെ ബന്ധുവും അഭിഭാഷകയുമായ മെഹ്‌ഫൂസ് ഖാത്തൂൻ ഫേസ്ബുക്കിൽ കുറിച്ചു.“ആരോഗ്യസംരക്ഷണം മതാടിസ്ഥാനത്തിൽ ഉള്ള ആനുകൂല്യം അല്ല, അതൊരു അടിസ്ഥാനവകാശമാണ് ” എന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

Continue Reading

india

ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊന്നു; പഹൽഗാം ആക്രമണത്തിനുള്ള പ്രതികാരമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്

Published

on

ഉത്തർപ്രദേശ് ആ​ഗ്ര സ്വദേശിയായ മുഹമ്മദ് ​ഗുൽഫഹാം എന്ന 25 കാരനെയാണ് പഹൽ​ഗാം ആക്രമണത്തിന് പ്രതികാരമെന്നാക്രോശിച്ചു കൊണ്ട് ഹിന്ദുത്വ വാദികൾ വെടിവെച്ച് കൊന്നത്. ആ​ഗ്രയിൽ ബിരിയാണി റെസ്റ്റോറ​ന്റ് നടത്തുകയായിരുന്ന ​ഗുൽഫഹാം രാത്രി കടയടക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേർ യുവാവിനും സഹോദരനും നേരെ വെടിവെക്കുകയായിരുന്നു. ​ഗുൽഫഹാമി​ന്റെ സഹോദരൻ സൈഫ് അലിക്കും വെടിയേറ്റെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ​

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വയം ഗോ രക്ഷക് ആണെന്നവശപ്പെട്ട മനോജ് ചൗധരി എന്നയാളാണ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഡിയോ പോസ്റ്റ് ചെയ്തത്. ആ​ഗ്ര പൊലീസ് കൊലപാതകത്തിന് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

Continue Reading

india

പാക് പ്രകോപനത്തിന് മറുപടിയുമായി നാവികസേന; എന്തിനും തയ്യാറെന്ന് ഇന്ത്യന്‍ നാവികസേനയുടെ പോസ്റ്റ്

Published

on

ദൗത്യത്ത് സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്‌സിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോയും ഇന്ത്യൻ നാവികസേന പങ്കുവച്ചു. “ദൗത്യത്തിന് തയ്യാർ; എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും”- ഇന്ത്യൻ നാവികസേന എക്‌സിൽ കുറിച്ചു. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവർ കുറിക്കുന്നു.

അതേസമയം അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

ഐഎന്‍എസ് സൂറത്തില്‍നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്.

അതേസമയം, അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

 

Continue Reading

Trending