Connect with us

More

മഞ്ഞില്‍ വിരിയുന്ന ഫുട്‌ബോള്‍

Published

on

കെ.പി മുഹമ്മദ് ഷാഫി

നാലു സിവിലിയന്മാര്‍ക്ക് ഒരാളെന്ന വിധം സൈനികസാന്നിധ്യമുള്ള ശ്രീനഗര്‍ നഗരം. പുകമഞ്ഞിന്റെ നേരിയ ആവരണമുള്ള പ്രഭാതത്തില്‍ ഫുട്‌ബോള്‍ പരിശീലനത്തിനു പോവുകയായിരുന്ന ദാനിഷ് എന്ന ചെറുപ്പക്കാരനെ തോക്കേന്തിയ കമാന്റോകള്‍ തടഞ്ഞുനിര്‍ത്തി. സന്തോഷ് ട്രോഫിയില്‍ ജമ്മുകശ്മീരിനു വേണ്ടി ബൂട്ടുകെട്ടിയ താരമാണ് താനെന്നും ഐലീഗ് രണ്ടാം ഡിവിഷനിലെ ഒരു ക്ലബ്ബിനു വേണ്ടിയാണ് കളിക്കുന്നതെന്നും കൊല്‍ക്കത്തയിലെ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ കളിക്കാരനായിരുന്ന ഫാറൂഖ് അഹ്മദ് ഭട്ട് തന്റെ പിതാവാണെന്നും ആ ചെറുപ്പക്കാരന്‍ വിശദീകരിച്ചു. ക്രിക്കറ്റിനപ്പുറമുള്ള കായികവിനോദങ്ങളെപ്പറ്റി വലിയ വിവരമില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതു കൊണ്ടാവണം, സൈനികര്‍ക്ക് അയാളുടെ ന്യായവാദങ്ങളൊന്നും മനസ്സിലായില്ല. അവസാനം മുതിര്‍ന്ന ഒരുദ്യോഗസ്ഥന്‍ എത്തിച്ചേരേണ്ടി വന്നു, ദാനിഷിന് മോചനം ലഭിക്കാന്‍.
.
പ്രക്ഷോഭങ്ങളും സൈനിക ഇടപെടലും കല്ലേറും കര്‍ഫ്യൂവും കടുത്ത കാലാവസ്ഥയും ദുഷ്‌ക്കരമാക്കുന്ന കശ്മീര്‍ സ്വാഭാവിക ഗതിയില്‍ ഫുട്‌ബോളിന് വളക്കൂറുള്ള മണ്ണല്ല. സാധാരണക്കാരന് സൈ്വര്യമായി ഇറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്ത, വെടിയുണ്ടകള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും കല്ലേറുകള്‍ക്കുമിടയില്‍ ജീവിതം തള്ളിനീക്കുന്ന ആ ജനതക്ക് കായിക വിനോദങ്ങള്‍ തങ്ങളുടെ പരിഗണനയിലെ അവസാന തട്ടില്‍ വരുന്ന കാര്യങ്ങളാണെങ്കില്‍ അത് അത്ഭുതവുമല്ല. മിഹ്‌റാജുദ്ദീന്‍ വദൂവിനെയും ഇഷ്ഫാഖ് അഹ്മദിനെയും പോലെ വിരലിലെണ്ണാവുന്ന ചില കശ്മീരികള്‍ക്കേ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖ്യധാരയിലേക്കു മുന്നേറാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദയവും അണ്ടര്‍ 17 ലോകകപ്പ് ആതിഥേയത്വവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫുട്‌ബോളിന് ഉണര്‍വുണ്ടാക്കിയപ്പോള്‍ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ ഇന്ത്യയില്‍ അക്കാദമികള്‍ തുറക്കാനെത്തിയപ്പോഴും കശ്മീരിന്റെ കാല്‍പ്പന്തുകളി അവഗണനയുടെ മഞ്ഞില്‍പ്പുതഞ്ഞു കിടന്നു.
.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ സ്വയം കരുത്താര്‍ജിച്ചേ മതിയാകൂ എന്നത് കശ്മീരികള്‍ പതിറ്റാണ്ടുകളായി സ്വന്തം ജീവിതം കൊണ്ട് പഠിച്ചതാണ്. ആ ജീവിതപാഠം കാല്‍പ്പന്തു കളിയിലേക്കും അവര്‍ പകര്‍ന്നപ്പോള്‍ ഒട്ടേറെ കൗതുകങ്ങളുള്ള ഒരു ഫുട്‌ബോള്‍ ക്ലബ്ബ് അവിടെ പിറവികൊണ്ടു: റിയല്‍ കശ്മീര്‍ എഫ്.സി. 2016ല്‍ പരിമിതമായ സൗകര്യങ്ങളില്‍ രൂപീകൃതമായ ക്ലബ്ബ് രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഒന്നാം ഡിവിഷനായ ഐലീഗില്‍ പന്തുതട്ടാന്‍ യോഗ്യത നേടി. ഉദ്ഘാടന മത്സരത്തില്‍ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ മുട്ടുകുത്തിക്കുക വരെ ചെയ്തു. ദാനിഷ് ഫാറൂഖും അഹ്മദ് ഹമ്മാദും ഫര്‍ഹാന്‍ ഗനിയും ബിലാല്‍ ഖാനുമെല്ലാം ഇന്ത്യന്‍ ഫുട്‌ബോളില്‍ കശ്മീരിനെ ബലമായിത്തന്നെ മുദ്രണം ചെയ്യുകയാണ്.
.
കാലുകള്‍ക്കിടയിലെ തുകല്‍പ്പന്തിന്റെ സഞ്ചാരഗതി പോലെ വിചിത്രമാണ് തീരെ ചെറിയ കാലയളവില്‍ റിയല്‍ കശ്മീര്‍ ക്ലബ്ബ് താണ്ടിയ ദൂരങ്ങള്‍. മഞ്ഞില്‍ തണുത്തുനില്‍ക്കുന്ന താഴ്‌വരയിലേക്ക് കാല്‍പ്പന്തുകളിയുടെ ചുടുകാറ്റ് വീശുന്ന റിയല്‍ കശ്മീര്‍, ഫുട്‌ബോളിന് മാത്രം സാധ്യമാകുന്ന വിധം വൈജാത്യങ്ങള്‍ നിറഞ്ഞ ആ ജനതയെ ഒരുമിച്ചു നിര്‍ത്തുന്നു.

***

‘കശ്മീര്‍ മോണിറ്റര്‍’ ദിനപത്രത്തിന്റെ എഡിറ്റര്‍ ഷമീം മിറാജിന്റെ ഒരു സായാഹ്നസവാരിയില്‍ നിന്നാണ് എല്ലാം തുടങ്ങുന്നത്. 2014ലായിരുന്നു അത്. താഴ്‌വരയെ ഒട്ടുമുക്കാലും ബാധിച്ച പ്രളയത്തില്‍ നിന്ന് കശ്മീര്‍ കരകയറിത്തുടങ്ങുന്ന സമയം. ഒരു വൈകുന്നേരത്തെ പതിവു നടത്തത്തിനിടയിലാണ് പല പ്രായത്തിലുള്ള കുട്ടികള്‍ ഒന്നും ചെയ്യാനില്ലാതെ ചുറ്റിക്കറങ്ങുന്നതും മടിപിടിച്ച് കൂനിയിരിക്കുന്നതും മിറാജിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വിനാശകാരിയായ പ്രളയം ജനങ്ങളില്‍ പ്രത്യേകിച്ചും കുട്ടികളില്‍ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയുടെ ആഴം തിരിച്ചറിയുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും ചെയ്‌തേ തീരൂ എന്ന് മിറാജിനു തോന്നി.
.
സെന്റ് സ്റ്റീഫന്‍സിലെ പൂര്‍വവിദ്യാര്‍ത്ഥിയായ മിറാജ് ഡല്‍ഹിയിലെ തന്റെ ചില സുഹൃത്തുക്കളെ ബന്ധപ്പെടുകയാണ് ആദ്യം ചെയ്തത്. അവരില്‍ ചിലര്‍ കയ്യയഞ്ഞു സഹായിച്ചു. ആ പണം കൊണ്ട് മിറാജ് ആയിരക്കണക്കിന് പന്തുകള്‍ വാങ്ങി കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്തു. അലസമായ കാലുകളില്‍ പൊടുന്നനെ ചടുലതയും മ്ലാനമായ മുഖങ്ങളില്‍ ആഹ്ലാദവും നിറക്കുന്ന അത്ഭുതപ്രവൃത്തിയായിരുന്നു അത്. പഠിക്കുന്ന കാലത്ത് നല്ലൊരു പന്തുകളിക്കാരനായിരുന്ന മിറാജിന് കുട്ടികളുടെ മടുപ്പ് മാറ്റണമെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ആ പ്രവൃത്തിക്ക് ലഭിച്ച പിന്തുണ ഒരു ക്ലബ്ബ് രൂപീകരിക്കുക എന്ന ആലോചനക്ക് തുടക്കമിട്ടു. ബിസിനസുകാരനായ സുഹൃത്ത് സന്ദീപ് ചട്ടുവിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ അത് രൂപഭാവങ്ങള്‍ കൈവരിച്ചു. 2016ല്‍ ജമ്മു കശ്മീര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതോടെ ആ സ്വപ്‌നത്തിന്റെ പ്രാഗ്‌രൂപം യാഥാര്‍ത്ഥ്യമായി.
.
അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കശ്മീര്‍; കായിക സൗകര്യങ്ങളാണെങ്കില്‍ തീര്‍ത്തും ദരിദ്രവും. താഴ്‌വരയിലെ മൈതാനങ്ങളില്‍ പലതും പ്രളയത്തില്‍ നശിച്ചുപോയതിനാല്‍ ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്റര്‍ മൈതാനത്താണ് റിയല്‍ കശ്മീര്‍ ടീം കളിക്കുന്നതും പരിശീലിക്കുന്നതും. മതിലുകളില്ലാതെ തുറസ്സായി കിടക്കുന്ന ആ ഗ്രൗണ്ടിനെ തന്നെയാണ് ലോണ്‍സ്റ്റാര്‍ എഫ്.സിയടക്കം പ്രദേശത്തെ മറ്റു ക്ലബ്ബുകളും ആശ്രയിക്കുന്നത്. ഊഴമിട്ടു വേണം ടീമുകള്‍ക്കവിടെ പരിശീലനം നടത്താന്‍. പലപ്പോഴും സൈന്യത്തിന്റെ വിചാരണ കടന്നുവേണം കളിക്കാര്‍ക്ക് പരിശീലനത്തിനെത്താന്‍.
.
2016ല്‍ വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ സൈന്യം വെടിവെച്ചു കൊന്നതോടെ താഴ്‌വരയൊന്നാകെ സംഘര്‍ഷങ്ങളില്‍ തിളച്ചുമറിഞ്ഞു. പന്തുകളിക്കാന്‍ താല്‍പര്യമുള്ള ചെറുപ്പക്കാരുമായി റിയല്‍ കശ്മീര്‍ എഫ്.സി പിച്ചവെച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വിദ്യാര്‍ത്ഥികളും ജോലിക്കാരുമായിരുന്നു ടീമംഗങ്ങളില്‍ മിക്കവരും. സംഘര്‍ഷങ്ങള്‍ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന സമയത്ത് ഷമീം മിറാജിന് ജമ്മു കശ്മീര്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് ഒരു കത്ത് വന്നു; മറ്റു ക്ലബ്ബുകളൊന്നും സന്നദ്ധരല്ലാത്തതിനാല്‍ ഇത്തവണ ഡ്യൂറന്റ് കപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിക്കുക റിയല്‍ കശ്മീര്‍ ആയിരിക്കുമെന്നതായിരുന്നു അതിന്റെ ഉള്ളടക്കം. പ്രാദേശിക ലീഗില്‍ പോലും കളിച്ചു തുടങ്ങിയിട്ടില്ലായിരുന്നെങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കാമെന്ന് ഷമീം മിറാജിനും സന്ദീപ് ചട്ടൂവിനും ഉള്‍വിളിയുണ്ടായി. സ്ഥിരമായി പരിശീലനത്തിനു വരുന്ന കളിക്കാരെ ഉള്‍പ്പെടുത്തി അവര്‍ ഒരു ടീമിനെ തട്ടിക്കൂട്ടിയെടുത്തു. ജെ ആന്റ് കെ ബാങ്കിന്റെ കളിക്കാരായിരുന്നു കൂടുതലും. ഐസ്‌വാള്‍, നെറോക്ക, ഡെംപോ, ആര്‍മി, എയര്‍ഫോഴ്‌സ് തുടങ്ങിയ ടീമുകളോടാണ് ഡ്യൂറന്റ് കപ്പില്‍ ഏറ്റുമുട്ടേണ്ടി വന്നത്. റിയല്‍ കശ്മീര്‍ നാല് ഗോളടിച്ചു, 14 എണ്ണം തിരിച്ചുവാങ്ങി. തോറ്റു തുന്നംപാടിയെങ്കിലും ആ ടൂര്‍ണമെന്റ് മുന്നോട്ടുള്ള കുതിപ്പിന്റെ ചവിട്ടുപടിയായി.

***

അതിനിടയിലേക്കാണ് അത്ഭുതം കണക്കെ ഇംഗ്ലീഷ് കോച്ച് ഡേവിഡ് റോബര്‍ട്‌സന്റെ വരവ്. സ്‌കോട്ട്‌ലാന്റിനു വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള റോബര്‍ട്‌സണ്‍ അമേരിക്കയില്‍ മികച്ച സൗകര്യങ്ങളുള്ള ഒരു ക്ലബ്ബിനെ പരിശീലിപ്പിച്ചു വരികയായിരുന്നു. ഒരു ഏജന്റ് വഴിയാണ് ഷമീം മിറാജ് അദ്ദേഹത്തെ ബന്ധപ്പെടുന്നത്. അങ്ങനെ ജീവിതത്തിലാദ്യമായി റോബര്‍ട്‌സണ്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തു. കനത്ത ഹിമപാതമുള്ള സമയത്താണ് അദ്ദേഹം ശ്രീനഗറിലെത്തുന്നത്. റിയല്‍ കശ്മീരിന്റെ ശുഷ്‌കമായ അടിസ്ഥാന സൗകര്യങ്ങള്‍ കണ്ട ഉടന്‍ തന്നെ അദ്ദേഹം തിരിച്ചുപോകാന്‍ തീരുമാനിച്ചു. പക്ഷേ, ടീമുടമകളുടെ ആത്മവിശ്വാസവും കളിക്കാരുടെ ആര്‍ജവവും തീര്‍ത്തും അപരിചിതമായ ആ ദേശത്ത് പിടിച്ചുനിര്‍ത്തി.
.
കഴിഞ്ഞ രണ്ടു വര്‍ഷമായി റോബര്‍ട്‌സണ്‍ ആണ് റിയല്‍ കശ്മീരിന്റെ നെടുംതൂണാണ്; സ്വന്തം നാട്ടുകാരനായ ഒരു അസിസ്റ്റന്റ് കോച്ചുമുണ്ട് അദ്ദേഹത്തിനൊപ്പം. സാമ്പത്തിക പരാധീനതയില്‍ പെട്ടുഴലുന്ന ക്ലബ്ബിനു വേണ്ടി കോച്ച് സ്വന്തം കീശയില്‍ നിന്നുവരെ പണമിറക്കാറുണ്ടെന്ന് മിറാജ്. മാത്രവുമല്ല, പന്തുകളിക്കാരനായ സ്വന്തം മകന്‍ മേസണ്‍ റോബര്‍ട്‌സണെ അദ്ദേഹം റിയല്‍ കശ്മീരിലേക്ക് കൊണ്ടുവന്നു. നൈജീരിയക്കാരന്‍ ലവ്‌ഡേയും മേസണും അടങ്ങുന്ന പ്രതിരോധമാണ് ഇപ്പോള്‍ ക്ലബ്ബിന്റെ ഏറ്റവും ശക്തമായ മേഖല.
ഐലീഗ് രണ്ടാം ഡിവിഷന്‍ പാതിവഴി പിന്നിട്ടപ്പോഴാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാമെന്ന ആത്മവിശ്വാസം തനിക്കും കളിക്കാര്‍ക്കും ഉണ്ടായതെന്ന് റോബര്‍ട്‌സണ്‍ പറയുന്നു. ‘എപ്പോഴും അടുത്ത മത്സരത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നതാണ് എന്റെ രീതി. പരിമിതികള്‍ നിറഞ്ഞ തുടക്കക്കാരായതിനാല്‍ ഞങ്ങള്‍ക്കു മേല്‍ പ്രതീക്ഷകളുടെ അമിതഭാരമില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഐലീഗിനെ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഈ ടീമിന് വളരെ ദൂരം മുന്നേറാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്…’ കോച്ചിന്റെ വാക്കുകള്‍. ഐലീഗില്‍ റിയല്‍ കശ്മീരിന് ഗുണകരമാകാന്‍ പോകുന്നത് സ്വന്തം നാട്ടിലെ മത്സരങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള ശ്രീനഗറില്‍ കളിക്കുക മറ്റു ടീമുകള്‍ക്ക് ദുഷ്‌ക്കരമാകും.
.
മാധ്യമശ്രദ്ധയും ആരാധക പിന്തുണയുമുണ്ടെങ്കിലും റിയല്‍ കശ്മീര്‍ ദാരിദ്ര്യത്തില്‍ നിന്നു കരകയറിയിട്ടില്ല. മിറാജിന്റെയും സന്ദീപിന്റെയും സുഹൃത്തുക്കളുടെ സഹായമാണ് ക്ലബ്ബിനെ പിടിച്ചുനിര്‍ത്തുന്നത്. ടീം യാത്രചെയ്യുന്ന സ്ഥലങ്ങളിലെല്ലാം സൗഹൃദത്തിന്റെ പറ്റില്‍ താമസവും മറ്റു സൗകര്യവും ഏര്‍പ്പെടുത്താന്‍ പത്രാധിപരായ മിറാജിന് കഴിയുന്നുണ്ട്. ഐലീഗിന് യോഗ്യത നേടിയപ്പോള്‍ ടീമിനെ സ്‌കോട്ട്‌ലാന്റിലും ജര്‍മനിയിലും പരിശീലനത്തിനയക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി ടീമുടമകള്‍ കരുതുന്നു. ബഹുരാഷ്ട്ര വസ്ത്ര പാദുക നിര്‍മാതാക്കളായ അഡിഡാസ് റിയല്‍ കശ്മീരിന്റെ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു കഴിഞ്ഞു. എങ്കിലും പരാധീനതകള്‍ അടുത്തെങ്ങും മാറുന്ന ലക്ഷണമില്ല. ‘മോഹന്‍ ബഗാന്റെ വാര്‍ഷിക ബഡ്ജറ്റ് എത്രയുണ്ടാകുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? അതിന്റെ രണ്ടു ശതമാനമൊക്കെയേ ഞങ്ങളുടേത് കാണൂ…’ ഷമീം മിറാജ് പറയുന്നു.

***

ഇന്ത്യന്‍ പൊതുബോധത്തിന് കശ്മീര്‍ പലപ്പോഴും പ്രശ്‌നബാധിതമായ ഒരു അന്യരാജ്യമാണ്. ആട്ടിയോടിക്കപ്പെടുന്ന പണ്ഡിറ്റുകളെപ്പറ്റിയുള്ള പര്‍വതീകരിക്കപ്പെട്ട കഥകളാണെങ്ങും. പക്ഷേ, ഊതിവീര്‍പ്പിച്ച ആ മുന്‍വിധികളെ തകര്‍ക്കാന്‍ ഫുട്‌ബോളിന് കഴിയുമെന്ന് റിയല്‍ കശ്മീര്‍ തെളിയിക്കുന്നു.
‘ഞാനൊരു കശ്മീരി മുസ്ലിമാണ്. സന്ദീപ് കശ്മീരി പണ്ഡിറ്റും. ഞങ്ങളുടെ ടീമില്‍ ആഫ്രിക്കക്കാരുണ്ട്, സ്‌കോട്ട്‌ലാന്റുകാരുണ്ട്, ഹിന്ദുക്കളും മുസ്ലിംകളും ബുദ്ധമതക്കാരുമുണ്ട്.’ മിറാജിന്റെ വാക്കുകളില്‍ കശ്മീരിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവും ഫുട്‌ബോളിന്റെ മാന്ത്രികശേഷിയും പൂര്‍ണാര്‍ത്ഥത്തില്‍ പതിഫലിക്കുന്നുണ്ട്.

Article

ലഹരി വിപത്തിനൊപ്പം എയ്ഡ്സ് കൂടി

EDITORIAL

Published

on

മദ്യ, മയക്കുമരുന്ന്, ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിനവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ഈ ഭയപ്പാടുകള്‍ക്കിടയില്‍തന്നെ മറ്റൊരു ദുരന്തവും കൂടി സംസ്ഥാനത്ത് പതുക്കെ തലപൊക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് വ്യാപിക്കുന്നുവെന്ന അത്യന്തം ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നലെ അധികൃതര്‍ പങ്കുവെച്ചത്.

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ പത്ത് പേര്‍ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഒരു സര്‍വേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വേയില്‍ ആദ്യം വളാഞ്ചേരിയില്‍ നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ വ്യക്തിയടക്കം ഉള്‍പ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും രോഗബാധയുള്ളതായി കണ്ടെത്തി. എച്ച്.ഐ.വി സ്ഥിരീകരിച്ച സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കിയുള്ളവര്‍ മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ ലഹരി കുത്തി വെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ഇവരില്‍ പലരും വിവാഹിതരുമാണ്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട് എന്ന വാര്‍ത്ത വളരെ ഗൗരവതരമാണ്. വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

കേരളത്തില്‍ 2021ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോല്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതല്‍ കണ്ടിരുന്നത്. എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.

പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തില്‍ 0.06 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമ ത്തിലാണ് ലോക രാജ്യങ്ങള്‍. 2025 ആവുന്നതോടെ എച്ച്.ഐ.വി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളായിരുന്നു നടന്നുവന്നിരുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതാണ്.

മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഒരാളെ തിരികെ കൊണ്ടുവരാന്‍ ചികിത്സയുണ്ട്. എന്നാല്‍ എച്ച്.ഐ.വി ബാധിച്ചാല്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മാത്രമല്ല, നിരപരാധികള്‍ക്കും അവര്‍ രോഗം പരത്തുന്നു എന്നതിനാല്‍ വലിയ സാമൂഹ്യ പ്രശ്നമാണ് ഇത് സൃഷ്ടിക്കുക. ഇത്തരത്തില്‍ രോഗ ബാധിതരായവര്‍ അറിയാതെ തന്നെ അവരുടെ ലൈംഗിക പങ്കാളികള്‍ക്കും സന്തതികള്‍ക്കും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്നിന്റെ തിക്ത ഫലങ്ങള്‍ നുഭവിക്കേണ്ടിവരുന്നത് പലപ്പോഴും വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്.

ഇവിടെയും അവര്‍ തന്നെയാണ് ഒന്നുമറിയാതെ ഇരകളാകുന്നത്. മയക്കുമരുന്നു തന്നെ വലിയ സാമൂഹ്യ വിപത്താണ്. അക്കൂട്ടത്തില്‍ എയ്ഡ്സ് വ്യാപനത്തിനുകൂടി മയക്കുമരുന്ന് ഉപയോഗം കാരണമായി തീരുന്നുവെന്നറിയുമ്പോള്‍ വല്ലാത്ത നിരാശയാണ്. ലഹരി വില്‍പ്പനക്കാര്‍ സിറിഞ്ചില്‍ നിറച്ചാണ് ലഹരി നല്‍കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ ഒരേ സിറിഞ്ച് തന്നെയാണ് നല്‍കുന്നത്. പല ആളുകള്‍ ഉപയോഗിച്ച ഇത്തരം സിറിഞ്ചുകളാണ് എയ്ഡ്‌സ് പരത്തുന്നത്.

സമൂഹത്തെ ബാധിച്ച ലഹരി വിപത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന വാര്‍ത്ത നിരാശാജനകമാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേര്‍ക്ക് രണ്ട് മാസത്തിനിടെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. എം.ഡി.എം.എക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ യുവാവ് ആക്രമിച്ച വാര്‍ത്തയും മലപ്പുറത്തു നിന്ന് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജോലിക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തതോടെ ജോലിക്ക് പോകാതാവുകയും മയക്കുമരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പണം ആവശ്യപ്പെടാനും തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്.

ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. ലഹരിയിലൂടെയും എയ്ഡ്സിലൂടെയും അത് നശിക്കാന്‍ പാടില്ല. നാടിനെ പിടിമുറുക്കിയ വിപത്തിനെതിരെ ശക്തമായ നടപടി ഉണ്ടായോ പറ്റൂ.

Continue Reading

kerala

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ്യവുമായി എത്തി; പത്തനംതിട്ടയിൽ 4 വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകും

ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു

Published

on

കോഴഞ്ചേരി: കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം.

അധ്യാപകർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് ബാഗുകൾ പരിശോധിച്ചത്. വിദ്യാർഥികൾക്ക് ആര് മദ്യം വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.

 

Continue Reading

More

വിട പറയുന്ന വിശുദ്ധ മാസം

Published

on

സഫാരി സൈനുല്‍ ആബിദീന്‍

എല്ലാ കാര്യത്തിലും ശുദ്ധിക്ക് പ്രധാന്യം നല്‍കുന്ന മതമാണ് ഇസ്ലാം. മനുഷ്യന്റെ ശരീരത്തിനും ഹൃദയത്തിനും ആത്മീവിനുമൊക്കെ ആ പരിശുദ്ധ കൊണ്ടുവരുന്നതില്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യശരീരത്തിന്റെയും ആത്മാവിന്റെയും പരിശുദ്ധി വീണ്ടെടുക്കനുള്ള ആരാധന കൂടിയാണ് വിശുദ്ധ മാസത്തിലെ വ്രതം. അള്ളാഹുവിന്റെ സാമീപ്യം സിദ്ധിക്കാന്‍ നോമ്പിനോട് കിടപിടിക്കുന്ന മറ്റൊന്നില്ലെന്ന് പരിശുദ്ധ ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നു. നോമ്പുകാലം ക്ഷമയുടെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും അനുകമ്പയുടെയും സമാഹ്യ ബാധ്യതകളുടെയും കാലമായാണ് ലോക മുസ്ലിം സമൂഹം കാണുന്നത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത് ശരിക്കും മനസ്സിലാക്കാനാകും.

റമളാനിന്റെ അവസാന പത്തിലെ അവസാന ദിനങ്ങളിലൂടെ കടന്നു പോവുമ്പോള്‍ വിശ്വാസിയില്‍ നിന്ന് വിട പറയാമനൊരുങ്ങുകയാണ് വിശുദ്ധ റമളാന്‍. റജബിലും റമളാനിലും പ്രാര്‍ത്ഥിച്ച് നേടിയെടുത്ത പുണ്യങ്ങളുടെ മാസം വിട പറയുമ്പോള്‍ മനസ്സില്‍ വേദന അനുഭവപ്പെടുന്നവരായിരിക്കും വിശ്വാസികള്‍. വിണ്ണില്‍ നിന്ന് മണ്ണിലേക്ക് അനുഗ്രഹങ്ങളുടെയും നന്മകളുടെയും വസന്തങ്ങളിറങ്ങി വന്ന രാപകലുകളാല്‍ അനുഗ്രഹീതമായ മാസം വിട ചൊല്ലുമ്പോള്‍
ഏതൊരു വിശ്വാസിയുടെ ഹൃദയമാണ് നൊമ്പരപ്പെടുമെന്നത് തീര്‍ച്ച. ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലതുല്‍ഖദ്റിന്റെ മാസം. അനുഗ്രഹത്തിന്റെയും പാപവിമുക്തിയുടെയും നരകമോചനത്തിന്റെയും ഓരോ പത്തുദിനങ്ങള്‍. റമളാനിന്റെ അനുഗ്രഹങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്.

അന്നപാനീയങ്ങളും വികാരവിചാരങ്ങളും തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്നവാനായ സര്‍വ്വശക്തന് വേണ്ടി ത്യജിച്ച് വ്രതമനുഷ്ഠിച്ച്, ഖുര്‍ആന്‍ പാരായണത്തിലും ദാനധര്‍മങ്ങളിലുമായി കഴിഞ്ഞുകൂടി, നിദ്രാവിഹീനരായി തറാവീഹും പാതിരാ നമസ്‌കാരങ്ങളും നിര്‍വഹിച്ച് രക്ഷിതാവുമായുള്ള തന്റെ ബന്ധം ശക്തമാക്കിയ അടിമകള്‍ക്ക് അല്ലാഹു നല്‍കുന്ന സന്തോഷ നിമിഷങ്ങളെ വരവേല്‍ക്കലാണല്ലോ പെരുന്നാള്‍. പുത്തനുടയാടകളണിഞ്ഞ്, വയര്‍ നിറച്ച് ഭക്ഷിച്ച്, കുടുംബസന്ദര്‍ശനം നടത്തി ചെറിയപെരുന്നാള്‍ സാഘോഷം കൊണ്ടാടുവാന്‍ അല്ലാഹു നമ്മോട് കല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അന്നേദിവസം നോമ്പെടുക്കല്‍ പോലും മതം വിലക്കിയത്. വിശ്വാസിയുടെ ജീവിതത്തിലെ സുപ്രധാന ആഘോഷദിനങ്ങളില്‍ ഒന്നാണ് ചെറിയപെരുന്നാള്‍.

റമദാനിനെ ഉപയോഗപ്പെടുത്തുന്നവര്‍ക്കുള്ള പവിത്രതകള്‍ക്ക് മൂല്യം നിശ്ചയിക്കാന്‍ സാധ്യമല്ല. പ്രവാചകന്‍ പറഞ്ഞതായി നമുക്ക് കാണാന്‍ സാധിക്കും ”വിശുദ്ധ ഖുര്‍ആനും നോമ്പും അല്ലാഹുവിന്റെ മുന്നില്‍ അടിമക്കുവേണ്ടി ജാമ്യം നില്‍ക്കും. നോമ്പ് പറയും അല്ലാഹുവേ, പകല്‍ നേരത്ത് ഞാന്‍ കാരണമാണ് അവര്‍ ഭക്ഷണത്തെയും വികാരങ്ങളെയും തടഞ്ഞത്, അതിനാല്‍ ഞാന്‍ അവര്‍ക്ക് ജാമ്യമാണ്. ഖുര്‍ആന്‍ പറയും. രാത്രികാലത്ത് ഞാനാണവരുടെ ഉറക്കം നഷ്ടപ്പെടാനുള്ള കാരണം. ഞാനും അവര്‍ക്ക് ജാമ്യമാണ്. നോമ്പും ഖുര്‍ആനും ഒരു വ്യക്തിക്കുവേണ്ടി ശിപാര്‍ശ ചെയ്താല്‍ അവ സ്വീകരിക്കപ്പെടും, ഫലത്തില്‍ അവര്‍ സ്വര്‍ഗം ഉറപ്പിക്കും.

അസൂയ, അഹങ്കാരം, അപര വിദ്വേഷം, ഏഷണി, ലോകമാന്യം, പൊങ്ങച്ചം, സ്വാര്‍ഥത തുടങ്ങി മനസ്സിനെ ദുഷിപ്പിക്കുന്ന മുഴുവന്‍ രോഗങ്ങള്‍ക്കും റമദാനിലൂടെ പ്രതിരോധശേഷി ആര്‍ജിച്ചെടുക്കാനാവും. വിശുദ്ധ റമദാനെ കൃത്യമായി ഉപയോഗിക്കുകയും ജീവിതത്തില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്ത ഒരു വ്യക്തി റമദാനുശേഷമുള്ള ജീവിതത്തിലും ഈ നല്ല സ്വഭാവഗുണങ്ങളെ പകര്‍ത്തും. അതിലൂടെ സന്തോഷകരവും മാതൃകായോഗ്യവുമായ വ്യക്തിത്വത്തിന് ഉടമകളാകാന്‍ നമുക്ക് സാധിക്കും.

നോമ്പുകളില്‍ വന്ന പിഴവുകള്‍ നികത്താന്‍ ഫിത്വ്റ് സകാത്ത് കൊടുത്താണ് സത്യവിശ്വാസികള്‍ പെരുന്നാളാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നത്. മുപ്പത് ദിനങ്ങളില്‍ തനിക്ക് വേണ്ടി വ്രതമനുഷ്ഠിച്ച്, തറാവീഹ് നിസ്‌കരിച്ച്, ദാനധര്‍മ്മങ്ങള്‍ നല്‍കി, അവസാനം പാവങ്ങള്‍ക്ക് ഫിത്വ്റ് സകാത്തും നല്‍കിയ സച്ചരിതരായ അടിമകള്‍ക്ക് ഞാന്‍ പൊറുത്തു കൊടുത്തിരിക്കുന്നു. അതിന് നിങ്ങള്‍ സാക്ഷികളാവണമെന്ന് മലക്കുകളോട് സസന്തോഷം അല്ലാഹു പറയുന്ന സുദിനമാണ് ചെറിയപെരുന്നാള്‍ ദിനം.

Continue Reading

Trending