Connect with us

Culture

ചാമ്പ്യന്‍സ് ലീഗ്: റയല്‍-പി.എസ്.ജി സൂപ്പര്‍ പോരാട്ടം മണിക്കൂറുകള്‍ക്കം : സാധ്യതകള്‍ ഇങ്ങനെ

Published

on

മാഡ്രിഡ് : ചാമ്പ്യന്‍സ് ലീഗിലെ ഗ്ലാമര്‍ പോരാട്ടമായ റയല്‍ മാഡ്രിഡ് – പി.എസ്.ജി ആദ്യപാദ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ഇന്ത്യന്‍ സമയം രാത്രി 1.15നാണ് കിക്കോഫ്. നിലവിലെ ചാമ്പ്യന്‍മാരും പരമ്പരാഗത ശക്തികളുമായ റയല്‍ പുത്തന്‍ ശക്തികളായ പി.എസ്.ജിയെ നേരിടുമ്പോള്‍ ആവേശകരമായ മത്സരമാവും അരങ്ങേറുക.

സീസണില്‍ ആഭ്യന്തര ലീഗില്‍ മുടന്തുന്ന റയല്‍ മാഡ്രിഡിന് ഇനി നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ഏക കീരിടം ചാമ്പ്യന്‍സ് ലീഗ് മാത്രമാണ്. കഴിഞ്ഞ വാരം ലീഗില്‍ ഹാട്രിക് നേടി ഫോമില്‍ തിരിച്ചെത്തിയ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തന്നെയാവും റയല്‍ കൂടുതലായും ആശ്രയിക്കുക. ലാലീഗില്‍ ഗോള്‍ നേടാന്‍ വിഷമിക്കുമ്പോഴും ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ റയലിനായി ഒമ്പതു ഗോളാണ് പോര്‍ച്ചുഗീസ് താരം അടിച്ചു കൂട്ടിയത്. ക്രിസ്റ്റ്യാനോക്കൊപ്പം റയലിന്റെ ആക്രമണത്തിന് വെയ്ല്‍സ് താരം ഗാരെത് ബെയ്‌ലിനേയും ഫ്രഞ്ച് താരം കരീം ബെന്‍സീമയേയുമായിരിക്കും പരിശീലകന്‍ സിനദിന്‍ സിദ്ദാന്‍ അണിനിരത്തുക. മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ചും കാസമിറേയും ടോണി ക്രൂസും എത്തുന്നതോടെ റയല്‍ കൂടുതല്‍ അപകടകാരിയായിമാറും. നായകന്‍ സെര്‍ജിയോ റാമോസിന്റെ അണിനിരക്കുന്ന പ്രതിരോധ നിരയില്‍ റാഫേല്‍ വരാനെയും മാഴ്‌സെലോയും നാച്ചോ ഫെര്‍ണാണ്ടസുമാവും ഒപ്പമുണ്ടാകുക. സസ്‌പെന്‍ഷന്‍ മൂലം ഡാനി കാര്‍വഹാള്‍ കളിക്കാത്തത് റയലിന് തിരിച്ചടിയാവും. വെറ്ററന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസായിരിക്കും വലകാക്കുക.

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ തന്നെയാവും പി.എസ്.ജി നിരയിലെ ശ്രദ്ധാകേന്ദ്രം. റയലിലേക്ക് നെയ്മര്‍ കൂടുമാറുമെന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ക്കിടെയാണ് നെയ്മര്‍ സാന്റിയാഗോയില്‍ എത്തുന്നതെന്ന പ്രതേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബാര്‍സയുടെ കുപ്പായത്തില്‍ റയലിനെതിരെ നേടിയ വിജയങ്ങള്‍ പി.എസ്.ജിക്കൊപ്പം താരത്തിന് നേടാനാവുമോ എന്നാകും ഫൂട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. അതേസമയം റയല്‍ ആരാധകര്‍ നെയ്മറിനെ ഇന്ന് എങ്ങനെ സ്വീകരിക്കുമെന്നതും കണ്ടറിയേണ്ടതാണ്. നെയ്മര്‍-എംബാപെ-കവാനി ത്രയം നിലവിലെ ഫോമില്‍ റയലിന്റെ മുന്നേറ്റ നിരയെക്കാള്‍ ഫോമിലാണ്. മാര്‍കോ വെറാറ്റി-ആന്‍ഡ്രിയന്‍ റാബിയോട്ട്-ലാസ്സന്ന ഡിയാറ എന്നിവര്‍ മധ്യനിരയില്‍ കരുത്തു പകരുമ്പോള്‍ ഡാനി ആല്‍വേസ്-മാര്‍ക്വിനോസ്-തിയാഗോ ഡി സില്‍വ തുടങ്ങി ബ്രസീലിയന്‍ താരങ്ങള്‍ക്കൊപ്പം പ്രതിരോധ കോട്ടയില്‍ ലെയ്‌വിന്‍ കുര്‍സാവയും ചേരും. ഗ്രൂപ്പ് പോരാട്ടത്തില്‍ ആറു കളികളില്‍ നിന്നായി നാല് ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയ അല്‍ഫോണ്‍സ് അരിയോള തന്നെയാവും പോസ്റ്റിനു കീഴില്‍.

കളിയിലെ കണക്കുകള്‍

ആറു തവണയാണ് ഇതുവരെ റയലും പി.എസ്.ജിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇരുടീമും രണ്ടു വീതം മത്സരം വിജയിച്ചപ്പോള്‍ രണ്ടു കളികള്‍ സമനിലയില്‍ അവസാനിച്ചു.

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരങ്ങളില്‍ പരിശീലകന്‍ സിദ്ദാനു കീഴില്‍ റയല്‍ കളിച്ച 14 കളിയില്‍ പത്തെണ്ണത്തിലും റയല്‍ ജയിച്ചു. കൂടാതെ നോക്കൗട്ട് റൗണ്ടില്‍ സ്വന്തം തട്ടകത്തില്‍ സിദ്ദാനു കീഴില്‍ റയല്‍ ഇതുവരെ പരാജയം പിണഞ്ഞിട്ടില്ല.

തുടര്‍ച്ചയായ 21-ാം തവണയാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പന്തു തട്ടുന്നത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ റെക്കോര്‍ഡാണിത്

കഴിഞ്ഞ ഏഴു ചാമ്പ്യന്‍സ് ലീഗ് സീസണില്‍ റയല്‍ അവസാന നാലില്‍ ഇടം നേടിയിട്ടുണ്ട്.

അതേസമയം പി.എസ്.ജിക്ക് അവസാന അഞ്ച് വര്‍ഷമായി ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കഴിഞ്ഞ് മുന്നേറാന്‍ ആയിട്ടില്ല.

ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയുടെ ഏറ്റവും മികച്ച നേട്ടം 1994-95 സീസണില്‍ സെമിയില്‍ പ്രവേശിച്ചതാണ്. അന്ന് ഇറ്റാലിയന്‍ ടീം എ.സി മിലാനോട് തോറ്റു പുറത്താവുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ കഴിഞ്ഞ ആറു എവേ മത്സരത്തില്‍ നാലിലും തോല്‍വിയായിരുന്നു പി.എസ്.ജിയുടെ ഫലം

നടപ്പു സീസണിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ 25 ഗോളുകളാണ് പി.എസ്.ജി എതിരാളികളുടെ പോസ്റ്റില്‍ അടിച്ചു കയറ്റിയത്. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഗ്രൂപ്പ് തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീം പി.എസ്.ജിയായി

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending