Connect with us

More

നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ വായ്പാനയം; വളര്‍ച്ചാ നിരക്ക് താഴ്ത്തി

Published

on

ന്യൂഡല്‍ഹി: പ്രതീക്ഷിക്കപ്പെട്ട പോലെ പ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനവായ്പാ നയസമിതി തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ റിപ്പോ നിരക്ക് ആറും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ഉം ശതമാനമായി തുടരും. കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍) നാലു ശതമാനമാണ്.

അതേസമയം, സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 6.7 ആക്കി ചുരുക്കി. നേരത്തെ ഇത് 7.3 ശതമാനമായിരുന്നു. വാണിജ്യ ബാങ്കുകളുടെ ഇടക്കാല വായ്പാ പദ്ധതിയുടെ (മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി) പലിശയിലും മാറ്റം വരുത്തിയില്ല. ഇത് 6.25 ശതമാനമായി തുടരും. അതേസമയം, ബാങ്ക് ക്രഡിറ്റുകളെ നിയന്ത്രിക്കുന്ന സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി അനുപാതം (എസ്.എല്‍.ആര്‍) അമ്പത് ബേസിസ് പോയിന്റ് കുറച്ച് 19.5 ശതമാനമാക്കി. ഇത് ഒക്ടോബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും. ബാങ്കുകളിലെ പണലഭ്യത വര്‍ധിപ്പിക്കാനാണ് എസ്.എല്‍.ആര്‍ കുറയ്ക്കുന്നത്.

ജൂണിലെ റെക്കോര്‍ഡ് താഴ്ചയ്ക്കു ശേഷം പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. തുടര്‍ച്ചയായ രണ്ടു മാസങ്ങളിലെ ഉപഭോക്തൃത വിലസൂചികയും (സി.പി.ഐ) മൊത്തവില സൂചികയും (ഡബ്യൂ.പി.ഐ) ഉയര്‍ന്നു നില്‍ക്കുകയാണ്. ജൂലൈ-ഓഗസ്റ്റില്‍ ഡബ്യൂ.പി.ഐ 246 ഉം സി.പി.ഐ 182 ഉം ബേസിസ് പോയിന്റാണ് ഉയര്‍ന്നത്. ഓഗസ്റ്റില്‍ 3.36 ശതമാനമാണ് സി.പി.ഐ. ഡബ്യൂ.പി.ഐ 3.24 ശതമാനവും. ഇന്ധന-ഭക്ഷ്യ-പച്ചക്കറി വില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നതാണ് മൊത്ത വില സൂചികയെ ബാധിച്ചത്. ഇന്ധനവിലയില്‍ മാറ്റങ്ങളില്ലാത്ത സാഹചര്യത്തില്‍ പണപ്പെരുപ്പം താഴാനിടയില്ലെന്നാണ് വിലയിരുത്തല്‍.

സാമ്പത്തിക വളര്‍ച്ച മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആര്‍.ബി.ഐ വീണ്ടും താഴ്ത്തിയത്. 5.7 ശതമാനമാണ് ഇപ്പോഴത്തെ സാമ്പത്തിക വളര്‍ച്ച. അതേസമയം, ഇന്നലെ പുറത്തുവിട്ട കണക്കു പ്രകാരം പ്രധാന മേഖലകളിലെ വളര്‍ച്ചയില്‍ നേട്ടമുണ്ടായിട്ടുണ്ട്. ഓഗസ്റ്റില്‍ ഇത് 4.9 ശതമാനമാണ്. ജൂലൈയില്‍ ഇത് 2.9 ശതമാനമായിരുന്നു.
ഒന്നിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് വായ്പാ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ആര്‍.ബി.ഐ ധനനയ സമിതി തീരുമാനിച്ചത്. നിരക്ക് കാല്‍ശതമാനം കുറയ്ക്കണമെന്നായിരുന്നു രവീന്ദ്ര എച്ച് ധോല്‍കിയയുടെ ആവശ്യം. എന്നാല്‍ ഉര്‍ജിത് പട്ടേല്‍, വിരാള്‍ വിച ആചാര്യ, മൈക്കല്‍ ദെബാബ്രത പത്ര, പമി ദുവ, ചേതന്‍ ഘാട്ടെ എന്നിവര്‍ ഇതിനെ അനുകൂലിച്ചില്ല.

india

‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍

Published

on

കേണൽ സോഫിയ ഖുറേഷിക്കെതിരായ BJP മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ MP. BJP അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അം​ഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.

ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി. കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.

കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ ഈ മേഖലയില്‍ കാലവര്‍ഷം എത്തിയാല്‍ പത്ത് ദിവസത്തിനകം കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ മെയ് 27 ന് കാലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

Published

on

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. ഒരു മണിക്കൂറിലേറേ നേരം തീയണയ്ക്കാന്‍ ശ്രമം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായാക്കാനായിട്ടില്ല.

കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാന്നെ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.

 

Continue Reading

Trending