Connect with us

More

ധീരചരിതം രചിച്ച് റസാന്‍ യാത്രയായി

Published

on

 

ഖാന്‍ യൂനുസ്: ഗസ്സയില പോരാട്ട ഭൂമിയില്‍ ഇസ്രാഈല്‍ സേനയുടെ വെടിയേറ്റ് പിടഞ്ഞു മരിച്ച റസാന്‍ അല്‍ നജ്ജാറിനെ അവസാനമായി കണ്ട നിമിഷം സഹോദരി സബ്രീന്‍ അല്‍ നജ്ജാറിന്റെ മനസ്സില്‍ ഒരു നീറ്റലായി ഇപ്പോഴുമുണ്ട്. ദക്ഷിണ ഗസ്സയിലെ ഖുസാഅയിലുള്ള വീട്ടില്‍ സബ്രീനോട് യാത്ര ചോദിക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പ് റസാന്‍ എത്തിയിരുന്നു.
‘അവള്‍ എഴുന്നേറ്റ് എന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചു. പ്രക്ഷോഭ ഭൂമിയിലേക്ക് പോകുകയാണെന്ന് അറിയിച്ചു. നിമിഷങ്ങള്‍ക്കകം അവള്‍ വാതില്‍ കടന്ന് പുറത്തെത്തി. അവള്‍ പോകുന്നത് കാണാന്‍ ഞാന്‍ ബാല്‍ക്കണിയിലേക്ക് ഓടി. പക്ഷെ, അപ്പോഴേക്കും അവള്‍ തെരുവില്‍നിന്ന് ഏറെ അകലെയെത്തിയിരുന്നു.’ ഫലസ്തീന്‍ ജനതയെ ഒന്നടങ്കം കണ്ണീരണിയിച്ചാണ് റസാന്‍ കടന്നുപോയതെന്നതിന് കഴിഞ്ഞ ദിവസം ഗസ്സയിലെ തെരുവുകള്‍ സാക്ഷിയാണ്. ആയിരക്കണക്കിന് ആളുകളാണ് റസാന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
മാര്‍ച്ച് 30ന് ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരവിന് വേണ്ടി ഗസ്സയിലെ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ റസാന്‍ ജീവന്‍ പണയപ്പെടുത്തി ഇസ്രാഈല്‍ വെടിയുണ്ടകള്‍ക്കു മുന്നില്‍ സേവന സന്നദ്ധയായി ഓടി നടക്കുന്നുണ്ടായിരുന്നു. അവസാനം വെടിയേറ്റു വീണ പ്രക്ഷോഭകന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവര്‍ രക്തസാക്ഷിയാവുകയും ചെയ്തു. റസാന്റെ അവസാന നിമിഷങ്ങള്‍ ദൃക്‌സാക്ഷികള്‍ കൃത്യമായി ഓര്‍ക്കുന്നുണ്ട്. വെള്ളിയാഴ്ച ആളിക്കത്തിയ പ്രക്ഷോഭത്തിനിടെ ഒരാള്‍ ഇസ്രാഈല്‍ അതിര്‍ത്തിയുടെ വേലിക്കപ്പുറത്ത് വെടിയേറ്റ് വീണു. വെടിയൊച്ചകളും ഗ്രനേഡ് വര്‍ഷവും അവഗണിച്ച് റസാന്‍ ഓടിയെത്തി. വേലിക്കപ്പുറത്തുനിന്ന് അയാളെ എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ റസാനുനേരെയും ഇസ്രാഈല്‍ പട്ടാളക്കാര്‍ വെടിയുതിര്‍ത്തു. ഒരു വെടിയുണ്ട റസാന്റെ നെഞ്ച് തുളച്ച് പുറത്തേക്ക് തെറിച്ചുപോയി. വെള്ളക്കോട്ട് ധരിച്ച് നഴ്‌സാണെന്ന് സൂചന നല്‍കി കൈ ഉയര്‍ത്തിയായിരുന്നു അവര്‍ വെടിയേറ്റ പ്രതിഷേധക്കാരനെ പരിചരിച്ചിരുന്നതെങ്കിലും കിരാതരായ ഇസ്രാഈല്‍ പട്ടാളക്കാര്‍ റസാനെ വെടിവെച്ചുകൊല്ലാന്‍ മടിച്ചില്ല.
റസാന് വെടിയേല്‍ക്കുമ്പോള്‍ താന്‍ തൊട്ടടുത്തു തന്നെയുണ്ടായിരുന്നുവെന്ന് മറ്റൊരു മെഡിക്കല്‍ വൊളണ്ടിയര്‍ റിദ നജ്ജാര്‍ പറയുന്നു. ‘ഞങ്ങള്‍ അതിര്‍ത്തി വേലിയോട് അടുത്തപ്പോള്‍ തന്നെ ഇസ്രാഈല്‍ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. തൊട്ടുപിന്നാലെ ഒരു പട്ടാളക്കാരന്‍ റസാന് നേരെ നിറയൊഴിച്ചു. ആ വെടിയുണ്ടയുടെ ചീളുകള്‍ പറ്റി മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുക പോലും ചെയ്തു. തനിക്ക് വെടിയേറ്റതായി റസാന് ആദ്യം മനസ്സിലായിരുന്നില്ല. ഒരു നിമിഷം തരിച്ചുനിന്ന അവര്‍ കരഞ്ഞുകൊണ്ട് നിലംപതിച്ചു. പ്രതിഷേധക്കാരെ പരിചരിക്കാനെത്തിയ മെഡിക്കല്‍ സംഘത്തില്‍ പെട്ടവരാണ് ഞങ്ങളെന്ന് യൂണിഫോമുകളും മെഡിക്കല്‍ ബാഗുകളും തെളിയിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടെ ഞങ്ങളല്ലാതെ പ്രക്ഷോഭകരാരും തൊട്ടടുത്തുണ്ടായിരുന്നില്ല. മെഡിക്കല്‍ സംഘത്തെ തന്നെയാണ് ഇസ്രാഈല്‍ സേന ലക്ഷ്യംവെച്ചതെന്ന് വ്യക്തമായിരുന്നു’-റിദ നജ്ജാര്‍ പറഞ്ഞു. ഫലസ്തീന്‍ രണഭൂമിയില്‍ പോരാടുന്നവരോടൊപ്പം സേവന സന്നദ്ധയായി നില്‍ക്കാന്‍ റസാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.
പരിക്കേറ്റ പ്രക്ഷോഭകരെ സഹായിക്കുകയെന്നത് തന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് അല്‍ജസീറക്കുള്ള അഭിമുഖത്തില്‍ ഒരിക്കല്‍ റസാന്‍ പറയുകയുണ്ടായി. ‘പരമാവധി ആളുകളെ വെടിവെച്ചു കൊല്ലുകയെന്നതാണ് ഇസ്രാഈല്‍ സേനയുടെ ലക്ഷ്യം. എന്റെ ജനത വെടിയേറ്റ് പിടയുമ്പോള്‍ അവിടെനിന്ന് അകന്നുനില്‍ക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു’-അല്‍ജസീറക്കുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ആളുകള്‍ പറയുന്നതൊന്നും വകവെക്കാതെ മാര്‍ച്ച് 30 മുതല്‍ ഖാന്‍ യൂനുസിലെ അതിര്‍ത്തിക്ക് സമീപം മെഡിക്കല്‍ തമ്പില്‍ റസാന്‍ സജീവമായിരുന്നുവെന്ന് സഹോദരി സബ്രീന്‍ ഓര്‍ക്കുന്നു. ‘മെഡിക്കല്‍ വളണ്ടിയറെന്ന നിലയില്‍ ജോലിയില്‍ മാത്രമായിരുന്നു അവളുടെ ശ്രദ്ധ. അവളുടെ പ്രവര്‍ത്തനങ്ങളില്‍ നിശ്ചദാര്‍ഢ്യവും കരുത്തും പ്രകടമായിരുന്നു എന്റെ മകളുടെ കൈയില്‍ ആയുധമൊന്നും ഉണ്ടായിരുന്നില്ല. ഒരു മെഡിക്കല്‍ വളണ്ടിയര്‍ മാത്രമായിരുന്നു അവള്‍. സേവനം മാത്രമായിരുന്നു അവളുടെ കൈമുതല്‍. എന്നിട്ടും…’-സബ്രീന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മകനെ കഴുത്തറുത്ത് കൊന്നക്കേസിൽ ഇന്ത്യൻ വംശജ അമേരിക്കയിൽ അറസ്റ്റിൽ

Published

on

അമേരിക്കയിൽ ഇന്ത്യൻ വംശജയായ സ്ത്രീ 11കാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. അമേരിക്കയിലെ ഡിസ്‌നിലാൻ്റിൽ മൂന്ന് ദിവസത്തെ അവധി ആഘോഷിച്ച ശേഷമായിരുന്നു കൊലപാതകം. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 26 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കന്നത്.

2018ൽ വിവാഹമോചനത്തിനു ശേഷം വിർജീനിയയിലെ ഫെയർഫാക്സിൽ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് കാലിഫോർണിയയിൽ എത്തിയത്. സാന്ത അന്നയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. മൂന്ന് ദിവസത്തെ ഡിസ്‌നിലാൻഡ് സന്ദര്‍ശനത്തിനുള്ള ടിക്കറ്റാണ് മകനും തനിക്കുമായി സരിത ബുക്ക് ചെയ്തത്.

മാർച്ച് 19 നായിരുന്നു സരിത കുഞ്ഞിനെ തിരിച്ചേൽപ്പിക്കേണ്ടിയിരുന്നത്. അന്ന് രാവിലെ ഹോട്ടലിൽ നിന്ന് 911 ലേക്ക് വിളിച്ച അവർ താൻ മകനെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ചുവെന്നും അറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മകൻ മരിച്ചിട്ട് അപ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി മുറിയിൽ നിന്നും കണ്ടെത്തി. പിന്നാലെ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതോടെ ഇവരെ ചികിത്സയ്ക്കായി മാറ്റി.

 

Continue Reading

kerala

എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു; ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 232 പേര്‍ അറസ്റ്റില്‍

വിവിധ കേസുകളിലായി 0.0253 കിലോഗ്രാം എംഡിഎംഎ 7.315 കിലോഗ്രാം കഞ്ചാവ്, 159 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് പിടിച്ചെടുത്തു

Published

on

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ പിടിയിലായത് 232 പേർ. നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും അധികൃതർ അറിയിച്ചു. വിവിധ കേസുകളിലായി 0.0253 കിലോഗ്രാം എംഡിഎംഎ 7.315 കിലോഗ്രാം കഞ്ചാവ്, 159 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

Continue Reading

Cricket

‘പൊരുതിയിട്ടും ഫലമുണ്ടായില്ല’; ഹൈദരാബാദിന്റെ കൂറ്റന്‍ സ്‌കോറില്‍ മുട്ടുമടക്കി രാജസ്ഥാന്‍

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി

Published

on

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് രാജസ്ഥാൻ. സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല. ആദ്യ ഓവറിൽ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ധ്രുവ് ജുറെലിന്റെയും വെടിക്കെട്ട് എടുത്ത് പറയേണ്ട ഇന്നിംഗ്സ് തന്നെയാണ്

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി. 35 പന്തിൽ 5 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ധ്രുവ് ജുറെൽ 70 റൺസ് നേടി. അവസാന ഓവറുകളിൽ ശുഭം ദുബെയും ഷിമ്രോൺ ഹെറ്റ്മെയറും തകർത്തടിച്ചതോടെയാണ് ടീം സ്കോർ 200 കടന്നത്. സൺറൈസേഴ്സിന് വേണ്ടി ഹർഷൽ പട്ടേൽ, സിമർജിത് സിംഗ് എന്നിവർ രണ്ടും ആദം സാമ്പ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.

Continue Reading

Trending