Culture
പെനാല്‍ട്ടി എങ്ങനെ പാഴാക്കാം; റയല്‍ വക സ്റ്റഡീ ക്ലാസ്

ലോസാഞ്ചലസ്: എങ്ങനെ പെനാല്‍ട്ടി ഷോട്ടുകള്‍ പാഴാക്കാം…? ഈ വിഷയത്തില്‍ ഒരു സ്റ്റഡീ ക്ലാസായിരുന്നു ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലെ റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മല്‍സരം. ലോകത്തിലെ രണ്ട് വലിയ ടീമുകളാണ് ഏറ്റുമുട്ടിയത്. കാല്‍പ്പന്ത് ലോകത്തെ വിഖ്യാതരായ താരങ്ങളാണ് പന്ത് തട്ടിയത്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം…? നിശ്ചിത സമയത്ത് 1-1 ല്‍ കലാശിച്ച സൂപ്പര്‍ പോരാട്ടം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോയപ്പോള്‍ ഇരു ടീമുകളില്‍ നിന്നുമായി ഏഴ് സൂപ്പര്‍ താരങ്ങള്‍ അവസരങ്ങള്‍ പാഴാക്കി. ആന്റണി മാര്‍ഷ്യല്‍ അടിച്ച ഷോട്ട് പുറത്ത്.
മാത്യു കോവീച്ചിന്റെ ഷോട്ട് ഗോള്‍ക്കീപ്പറുടെ കരങ്ങളിലേക്ക്. സ്‌ക്കോട്ട് മക്ടോമിനി പന്തടിച്ചത് ആകാശത്തേക്ക്. ഓസ്‌ക്കാര്‍ റോഡ്രിഗസിന്റെ ഷോട്ട് വാരകള്‍ പുറത്ത്. വിക്റ്റര്‍ ലിന്‍ഡലിന്റെ ഷോട്ടും പുറത്ത്. തിയോ ഹെര്‍ണാണ്ടസ് എന്ന റയല്‍ യുവതാരത്തിനും പിഴച്ചു. ഡെയിലെ ബ്ലെന്‍ഡ് എന്ന അനുഭവസമ്പന്നന്റെ കാര്യത്തിലും നോ രക്ഷ. അനുഭവക്കരുത്തില്‍ റയലിന്റെ വിലാസമായ കാസിമിറോക്കും പിഴച്ചു. രണ്ടേ രണ്ട് ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഹെന്‍ട്രി മിത്രായന്റെയും ലൂയിസ് കുസാദയുടെയും.
ഈ നേട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മല്‍സരം നേടി.സൈനുദ്ദീന്‍ സിദാന്റെ സംഘം യൂറോപ്പിലെ ചാമ്പ്യന്മാരാണ്. കൃസ്റ്റിയാനോ റൊണാള്‍ഡോ ഒഴികെ ബാക്കിയെല്ലാ സൂപ്പര്‍ താരങ്ങളും കളിക്കെത്തിയിരുന്നു. പക്ഷേ സീസണിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ വന്‍കരാ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനത്തിന് പകരം ശരാശരി മികവ് മാത്രമാണ് റയലിന് പുറത്തെടുക്കാന്‍ കഴിഞ്ഞത്. ജെസി ലിന്‍ഗാര്‍ഡിന്റെ ഗോളില്‍ മാഞ്ചസ്റ്ററാണ് ലീഡ് നേടിയത്. എന്നാല്‍ തിയോ ഹെര്‍ണാണ്ടസിനെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി ഷോട്ട് കാസിമിറോ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ മല്‍സരം 1-1 ല്‍. തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്. അവിടെയാണ് റയലിന്റെ സൂപ്പര്‍ താരങ്ങള്‍ ദയനീയമായത്.
എല്ലാ ഷോട്ടുകളും അവര്‍ തുലച്ചപ്പോള്‍ തലയില്‍ കൈ വെക്കാന്‍ മാത്രമായിരുന്നു കോച്ച് സിദാന്റെ വിധി. റയല്‍ ഇത്തവണ സ്വന്തം ക്യാമ്പിലേക്ക് ലക്ഷ്യമിട്ട ഗോള്‍ക്കീപ്പറായ ഡേവിഡ് ഡി ഗിയയായിരുന്നു പെനാല്‍ട്ടി വേളയില്‍ മാഞ്ചസ്റ്ററിന്റെ വല കാത്തത്. കോവിച്ചിന്റെയും ഒസ്‌ക്കാറിന്റെയും ഷോട്ടുകള്‍ തടഞ്ഞ് തന്റെ കരുത്തും അദ്ദേഹം പ്രകടിപ്പിച്ചു. റയല്‍ വല കാത്തത് അവരുടെ അനുഭവസമ്പന്നനായ കോസ്റ്റാറിക്കന്‍ ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസായിരുന്നു. പക്ഷേ ഒരു ഷോട്ട് പോലും തടയാന്‍ നവാസിനായില്ല.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്