Connect with us

Culture

റൊണാള്‍ഡോയ്ക്ക് ഇരട്ടഗോള്‍; റയല്‍ മാഡ്രിഡിന് വിജയത്തുടക്കം

Published

on

ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അപ്പോയല്‍ എഫ്‌സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. കിരീടം നിലനിര്‍ത്താനുറച്ചാണ് സിദാനും സംഘവും ആദ്യ മത്സരത്തിനിറങ്ങിയത്. ലാലീഗയില്‍ സസ്‌പെന്‍ഷനിലായിരുന്ന റൊണാള്‍ഡോ തിരിച്ചെത്തിയതോടെ ഉണര്‍ന്നു കളിച്ച റയല്‍ മൂന്ന് ഗോളിനാണ് സൈപ്രസ് ക്ലബ്ബ് അപ്പോയല്‍ എഫ്‌സിയെ തകര്‍ത്തത്. രണ്ട് തവണയാണ് റോണോ ലക്ഷ്യം കണ്ടത്. സെര്‍ജ്യോ റാമോസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.

 

https://twitter.com/realmadrid/status/908052102160764928
മറ്റൊരു മത്സരത്തില്‍ ഫെയ്‌നൂര്‍ദിനെ മാഞ്ചസ്റ്റര്‍ സിറ്റി നാല് ഗോളിന് തകര്‍ത്തപ്പോള്‍ ബൊറൂസിയക്കെതിരെ ടോട്ടനവും ജയം കണ്ടു. സെവിയ്യ-ലിവര്‍പൂള് മത്സരം സമനിലയില്‍ പിരിഞ്ഞു. ഫെയ്‌നൂര്‍ദിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിയും ആദ്യമത്സരം അവിസ്മരണീയമാക്കി. ജോണ്‍ സെറ്റോണ്‍സിന്റെ ഇരട്ട ഗോളിന് പുറമെ സെര്‍ജ്യോ അഗ്യൂറോയും ഗബ്രിയേല്‍ ജീസസും സിറ്റിക്കായി വലകുലുക്കി. ഹാരികെയ്‌നിന്റെ തര്‍പ്പന്‍ പ്രകടനമാണ് ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ ടോട്ടനത്തിന് 3-1 ന്റെ ജയം സമ്മാനിച്ചത്. അതേസമയം ലിവര്‍പൂള്‍- സെവിയ്യ മത്സരം രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

Film

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും

36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ഏറെ പ്രതീക്ഷയുണര്‍ത്തുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കാനാണ് സാധ്യത. 36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നാളെ വാര്‍ത്താ സമ്മേളനം നടത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് സൂചന. നടന്‍ പ്രകാശ് രാജിന്റെ അധ്യക്ഷനായ ഏഴംഗ ജൂറിയാണ് അന്തിമ പട്ടിക പരിശോധിക്കുന്നത്.

മികച്ച നടനുള്ള വിഭാഗത്തില്‍ കടുത്ത മത്സരം പ്രതീക്ഷിക്കുന്നു. മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടിലെ പ്രധാന താരങ്ങള്‍. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം പുരസ്‌കാര സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്. ‘കിഷ്‌കിന്ധാകാണ്ഡം’ , ‘ലെവല്‍ ക്രോസ്’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ആസിഫ് അലി ശക്തമായ മത്സരാര്‍ഥിയാകുമ്പോള്‍, ‘എആര്‍എം’ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലൂടെ കൈയടി നേടിയ ടൊവിനോയും മുന്നിലാണ്. ‘ആവേശം’ എന്ന ചിത്രത്തിലെ കഥാപാത്രം ഫഹദ് ഫാസിലിനെയും ഫൈനല്‍ റൗണ്ടിലേക്കെത്തിച്ചു.

മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാലും മത്സരിക്കുന്നുവെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത.

മികച്ച ചിത്രത്തിനുള്ള റേസില്‍ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ , ‘ഫെമിനിച്ചി ഫാത്തിമ’ തുടങ്ങിയ ചിത്രങ്ങളാണ് മുന്നില്‍. ഈ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവര്‍ മികച്ച നടിയാവാനുള്ള സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്. അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്.

ജനപ്രിയ ചിത്രങ്ങളുടെ വിഭാഗത്തില്‍ ‘അജയന്റെ രണ്ടാം മോഷണം’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’, ‘പ്രേമലു’, ‘വര്‍ഷങ്ങള്‍ക്കുശേഷം’, ‘സൂക്ഷ്മദര്‍ശിനി’, ‘മാര്‍ക്കോ’, ‘ഭ്രമയുഗം’, ‘ആവേശം’, ‘കിഷ്‌കിന്ധാകാണ്ഡം’ തുടങ്ങിയവയാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നത്.

Continue Reading

Film

കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ പേരിൽ ‘പൊന്നിൻകുടം വഴിപാട്’

Published

on

കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി പൊന്നിൻകുടം വഴിപാട്. മമ്മൂട്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാർ പൊന്നിൻകുടം വഴിപാട് നടത്തി. ഉത്രം നക്ഷത്രത്തിലായിരുന്നു വഴിപാട്. ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നൽകിയാണ് ജയകുമാറിനെ ക്ഷേത്ര ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
ഈ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷേത്രത്തിലെത്തി ‘പൊന്നിൻകുടം’ വഴിപാട് കഴിപ്പിച്ച വിവരം വാർത്തയായിരുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ഐസിസി മുൻ ചെയർമാൻ എൻ. ശ്രീനിവാസൻ എന്നിവരും മുൻകാലങ്ങളിൽ ക്ഷേത്രത്തിലെത്തി ഇതേ വഴിപാട് കഴിപ്പിച്ചിട്ടുണ്ട്.
Continue Reading

Film

‘പരം സുന്ദരി’ മലയാളികളെയും കേരളത്തെയും തെറ്റായി ചിത്രീകരിക്കുന്നു: രഞ്ജിത്ത് ശങ്കര്‍

സിനിമ കേരളത്തെയും മലയാളികളെയും ”വളരെ മോശമായി” ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.

Published

on

കൊച്ചി: ജാന്‍വി കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവര്‍ നായകനായെത്തിയ പുതിയ ഹിന്ദി ചിത്രം ‘പരം സുന്ദരി’യെ കടുത്ത വിമര്‍ശനവുമായി മലയാള സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. സിനിമ കേരളത്തെയും മലയാളികളെയും ”വളരെ മോശമായി” ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.

തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ഈ സിനിമയില്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ഒരു മലയാളി പെണ്‍കുട്ടിയായി അഭിനയിക്കുന്നു. എന്നാല്‍ ചിത്രത്തിലെ മലയാളം സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ ആവിഷ്‌കാരവും സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

”മറ്റേതൊരു സിനിമയെയും പോലെ തന്നെ ‘പരം സുന്ദരി’യും കേരളത്തെ വളരെയധികം പിന്നാക്കമായ ഒരു സംസ്ഥാനമായി ചിത്രീകരിക്കുന്നു. മൊബൈല്‍ ഡാറ്റയോ ഇന്റര്‍നെറ്റോ പരിണാമമോ ഇല്ലാത്ത പ്രദേശമായി കേരളത്തെ കാണിക്കുന്നതാണ് സിനിമ. യഥാര്‍ത്ഥ കേരളം ഇതിനേക്കാള്‍ മുന്നോട്ടുപോയിരിക്കുകയാണ്. സിനിമകളും അതിനനുസരിച്ച് മാറേണ്ട സമയമിതിവരെ കഴിഞ്ഞു,” എന്നായിരുന്നു രഞ്ജിത്ത് ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ചിത്രത്തില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര ഒരു ഉത്തരേന്ത്യന്‍ യുവാവായും ജാന്‍വി കപൂര്‍ മലയാളി പെണ്‍കുട്ടിയായ സുന്ദരിയായും എത്തുന്നു. സിദ്ധാര്‍ഥ് അവതരിപ്പിച്ച കഥാപാത്രം പരം ആണെന്ന് വലിരല വേല ശേഹേല ‘പരം സുന്ദരി’.

ചങ്ങനാശ്ശേരിയിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗ് നടന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ നിര്‍മ്മിച്ച ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ മലയാളി നടന്‍ രഞ്ജി പണിക്കരും പ്രധാന വേഷമിട്ടിട്ടുണ്ട്.

Continue Reading

Trending