crime
കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്തു; ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി നേതാവിന് 40 വർഷം തടവ്
ബലാത്സംഗത്തിന് 13 കേസുകളും, ബലാത്സംഗം ചെയ്യാൻ ഉദ്ദേശിച്ച് ലഹരിവസ്തുക്കൾ നൽകിയതിന് ആറ് കേസുകളും, സമ്മതമില്ലാതെ ഇന്റിമേറ്റ് വീഡിയോകൾ പകർത്തിയതിന് 17 കേസുകളും, ലൈംഗികാതിക്രമം നടത്തിയതിന് മൂന്ന് കേസുകളുമാണ് ധൻഘഢിനെതിരെ ചുമത്തിയത്.

കൊറിയൻ യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ‘ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി’ ആസ്‌ത്രേലിയ ഘടകം സ്ഥാപകരിലൊരാളായ ബലേഷ് ധൻഘഢിന് 40 വർഷം തടവ്. ബലാത്സംഗത്തിന് 13 കേസുകളും, ബലാത്സംഗം ചെയ്യാൻ ഉദ്ദേശിച്ച് ലഹരിവസ്തുക്കൾ നൽകിയതിന് ആറ് കേസുകളും, സമ്മതമില്ലാതെ ഇന്റിമേറ്റ് വീഡിയോകൾ പകർത്തിയതിന് 17 കേസുകളും, ലൈംഗികാതിക്രമം നടത്തിയതിന് മൂന്ന് കേസുകളുമാണ് ധൻഘഢിനെതിരെ ചുമത്തിയത്.
മൊത്തത്തിൽ, 2018 ജനുവരി മുതൽ ഒക്ടോബർ വരെ ചെയ്തതായി കണ്ടെത്തിയ 39 കുറ്റങ്ങളാണ് ധൻഘഢിനെതിരെ ചുമത്തിയിരിക്കുന്നത്. 2023 ഏപ്രിലിൽ സിഡ്‌നി ജൂറി 39 കുറ്റങ്ങളിലും ബലേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
കൊറിയൻ യുവതികളോട് താത്പര്യമുണ്ടായിരുന്ന ബലേഷ് കൊറിയൻ-ഇഗ്ലീഷ് പരിഭാഷകരുടെ ജോലിയുണ്ടെന്ന് വ്യാജ പരസ്യം നൽകിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്. പരസ്യം കണ്ട് ജോലി അന്വേഷിച്ചെത്തുന്ന യുവതികളെ ഹോട്ടലിലേക്കോ തന്റെ ഫ്‌ളാറ്റിലേക്കോ വരുത്തിയ ശേഷം മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു.
മുറിയിലെ ക്ലോക്കിലാണ് ഇയാൾ ഒളിക്യാമറ സ്ഥാപിച്ചിരുന്നത്. ഈ ദൃശ്യങ്ങളെല്ലാം യുവതികളുടെ പേരുകൾ നൽകിയുള്ള പ്രത്യേകം ഫോൾഡറുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു. വ്യാജപരസ്യത്തോട് പ്രതികരിച്ച യുവതികളുടെ പേരും ഇ-മെയിൽ വിലാസവും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ലെഡ്ജറും ഇയാൾ സൂക്ഷിച്ചിരുന്നു.
ഓരോ യുവതികൾക്കും ഇയാൾ നൽകിയ വിശേഷണങ്ങളും ലെഡ്ജറിൽ പ്രത്യേകമായാണ് രേഖപ്പെടുത്തിയിരുന്നത്. ഫോണിൽ ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിക്കുന്ന ‘കോൾ നോട്ട്‌സ്’, നേരിട്ട് കണ്ടതിന് ശേഷമുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ ‘മീറ്റിങ് ഇൻഫോ’, നേരിട്ട് കണ്ട സമയം തുടങ്ങിയ കോളങ്ങൾ ലെഡ്ജറിലുണ്ടായിരുന്നു. ബലേഷിന്റെ ലെഡ്ജറും ഇതിലെ വിവരങ്ങളുമാണ് അന്വേഷണത്തിനിടെ പൊലീസ് കണ്ടെടുത്ത പ്രധാന തെളിവ്.
ന്യൂ സൗത്ത് വെയിൽസിൽ സമാനമായ ഒരു കുറ്റകൃത്യവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ കോടതി ജഡ്ജി മൈക്കൽ കിങ് പറഞ്ഞു. വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും ഇരകൾ ക്രൂരമായ പീഡനമാണ് നേരിട്ടതെന്നും ജഡ്ജി പറഞ്ഞു. ഇരകൾക്ക് മയക്കുമരുന്ന് നൽകി അവരുടെ അനുമതിയില്ലാതെയാണ് ലൈംഗിക പീഡനം നടത്തിയതെന്ന കുറ്റം ബലേഷ് നിഷേധിച്ചു. കൺസെന്റ് എന്നതിന് തനിക്കും നിയമത്തിനും രണ്ട് തരത്തിലുള്ള വ്യാഖ്യാനമാണ് ഉള്ളത് എന്നായിരുന്നു ബലേഷിന്റെ വാദം.
2018ൽ അറസ്റ്റിലാകുന്നത് വരെ ആസ്‌ത്രേലിയൻ ഇന്ത്യക്കാർക്കിടയിൽ ബിജെപിയുടെ മുഖമായിരുന്നു ബലേഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബന്ധമുണ്ടായിരുന്ന ബലേഷ് ഹിന്ദു കൗൺസിൽ ഓഫ് ആസ്‌ത്രേലിയയുടെ വക്താവായാണ് പ്രവർത്തിച്ചിരുന്നതെന്ന് 9 ന്യൂസ് റിപ്പോർട്ട് ചെയ്തു.
സിഡ്‌നി ട്രെയിൻസിൽ ലീഡ് ഡാറ്റ വിഷ്വലൈസേഷൻ കൺസൽട്ടന്റായിരുന്നു ബലേഷ് ധൻഘഢ്. 2018-ൽ ഒട്ടേറെ സ്ത്രീകളെ ചൂഷണംചെയ്ത വേളയിലെല്ലാം ഇയാൾ സിഡ്നി ട്രെയിൻസിലാണ് ജോലിചെയ്തിരുന്നത്. ബലാത്സംഗക്കേസിൽ അറസ്റ്റിലായ ബലേഷ് ജാമ്യം ലഭിച്ചതിന് പിന്നാലെ മറ്റു ചില വൻകിട കമ്പനികളിലും കരാറടിസ്ഥാനത്തിൽ ജോലിചെയ്തു. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും മാധ്യമസ്ഥാപനമായ എബിസിയുമാണ് ഒരു വർഷത്തെ കരാറിൽ ഇയാളെ ജോലിക്ക് നിയമിച്ചത്. 2019 മുതൽ 2021 വരെയുള്ള കാലയളവിലാണ് ബലേഷ് ഈ കമ്പനികളിൽ ജോലി ചെയ്തിരുന്നത്.
ബിജെപിയെ പിന്തുണയ്ക്കുന്ന ആഗോളസംഘടനയായ ‘ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി’യുടെ ആസ്ത്രേലിയയിലെ സ്ഥാപകരിൽ ഒരാളാണ് ബലേഷ് ധൻഘഢ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2014-ൽ സിഡ്നിയിൽ ഒരുക്കിയ സ്വീകരണത്തിൽ ഇയാൾ സജീവസാന്നിധ്യമായിരുന്നു.
അതേസമയം, ബലാത്സംഗക്കേസ് ഉയർന്നുവന്നതോടെ ബലേഷ് നേരത്തെ തന്നെ സംഘടനയിൽനിന്ന് രാജിവെച്ചിരുന്നതായാണ് ഓവർസീസ് ഫ്രണ്ട്സ് നൽകിയ വിശദീകരണം. 2018 ജൂലൈയിൽ ബലേഷ് സംഘടനയിൽനിന്ന് രാജിവെച്ചതാണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം നിയമനടപടി നേരിടണമെന്നുമായിരുന്നു ആസ്േ്രതലിയ ഓവർസീസ് ഫ്രണ്ട്സ് നേതൃത്വത്തിന്റെ പ്രതികരണം.
crime
തിരുവനന്തപുരം പഞ്ചാവുഴിയിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പനച്ചുമൂട് നിന്ന് 48 കാരിയെ കാണാതായ സംഭവത്തിൽ കൊലപാതകമെന്ന സംശയത്തെത്തുടർന്ന് അയൽവാസിയെ പോലീസ് ചോദ്യം ചെയ്യുന്നു.വിനോദ് കൊന്നു കുഴിച്ചുമൂടിയെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് വെള്ളറട പൊലീസിന്റെ നടപടി. പ്രിയംവദയും വിനോദും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് പ്രിയംവദയെ കാണാതായത്. ഇതിനെത്തുടർന്ന് പ്രിയംവദയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
crime
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22കാരന്‍ അറസ്റ്റില്‍

crime
ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്‌ഐടി ലിവിയയെ പിടികൂടിയത്.
ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.
എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
വിമാനാപകടം; തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെടുത്തു
-
india3 days ago
വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന് അഹമ്മദാബാദിലേക്ക്
-
kerala2 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
News3 days ago
ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം; ടെഹ്റാനില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്
-
kerala3 days ago
ഇറാനെതിരായ ആക്രമണം; ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി