Connect with us

Video Stories

കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഒരു ലക്ഷമോ? വടക്കാഞ്ചേരിയുടെ പ്രചരണത്തിന്റെ വാസ്തവം

Published

on

രഞ്ജിത് മാമ്പിള്ളി എഴുതുന്നു:

ഈ അടുത്ത് പിന്നെയും ആരോ ഷെയർ ചെയ്തൊരു ജേക്കബ് വടക്കഞ്ചേരിയുടെ ഒരു വീഢിയൊ കണ്ടു. പല പ്രാവശ്യം ഈ വീഢിയൊ കണ്ടിട്ടുണ്ട്. കേൾക്കുമ്പോളൊക്കെ ചിരി വരുന്ന ഒരു വാചകം ആ വീഢിയോയിലുണ്ട്.

“വെറും ഒരു ലക്ഷം രൂപ പോലും ചിലവില്ലാത്ത കരൾമാറ്റ ശസ്‌‌ത്രക്രിയയ്‌‌ക്ക് വാങ്ങുന്നത് വില 30 ലക്ഷം”

മോഢേണ് മെഡിസിൻറെ ചൂഷണമാണ് വടക്കഞ്ചേരി ഉദ്ദേശിക്കുന്നത്. പക്ഷെ, മുപ്പത് ലക്ഷം വാങ്ങുന്ന ആശുപത്രിയും; മുപ്പതു ലക്ഷമില്ല ഒരു ലക്ഷമേ ഉള്ളു എന്നവകാശപ്പെടുന്ന വടക്കഞ്ചേരിയും തത്വത്തിൽ ഒരേ കാര്യമാണ് ചെയ്യുന്നത്. ആതുര ശുശ്രൂഷയെ ഒരു ഫ്രീ മാർക്കെറ്റ് കമ്മോഡിറ്റിയായാണ് രണ്ട് പേരും കാണുന്നത്. പെട്രോൾ, പേന, മേശ, കസേര, കാറ് എന്ന പോലൊരു ചരക്ക് മാത്രമാണ് വൈദ്യ ശുശ്രൂഷ എന്നാണ് രണ്ട് പേരും പറയാതെ പറയുന്നത്.ഇത് കേൾക്കുന്ന ശരാശരി ഒരു ശ്രോതാവിനെ അതിനെ ചൂഷണമായി ധരിപ്പിക്കാനുള്ള പ്രാസംഗ്യ ഗുണം വടക്കഞ്ചേരിക്കുണ്ട്.

ഇവിടെ അമേരിക്കയിൽ ഒരു കഷ്ണം ചക്ക വാങ്ങണമെങ്കിൽ $5 – $12 ആകും. ഞാനൊരു വീഢിയൊ ഇറക്കുന്നു എന്ന് വെയ്‌‌ക്കുക. “ഞങ്ങടെ നാട്ടിൽ ചുമ്മാ വീണ് അളിഞ്ഞ് പോകുന്ന ഈ സാധനത്തിനാണോ $12. വെറും 10 സെൻറ് പോലും വിലയില്ലാത്ത സാധനമാണിത്”. ആരും ചിരിച്ചു പോകും. കാരണം ചക്ക എന്നത് കമ്മോഡിറ്റി ആണെന്നും. അതിൻറെ വില മാർക്കെറ്റിൻറെ സപ്ലൈ – ഡിമാൻറ് ഇക്വേഷനിൽ അധിഷ്ഠിതമാണെന്നും, അമേരിക്കയിലെങ്ങും പ്ലാവില്ലാത്തത് കാരണം ചക്ക ഇറക്കുമതി ചെയ്യുന്നതാണെന്നും അതിനാലാണ് അതിന് $12 വില എന്നും എല്ലാവർക്കും അറിയാം.

ഇതാണ് ഒരു കമ്മോഡിറ്റിക്ക് ഞാൻ കാണുന്ന മതിപ്പു വിലയും (Percieved value), മാർക്കെറ്റ് കാണുന്ന വിലയും (Actual Value) തമ്മിലുള്ള വത്യാസം.

ഒരു വാദത്തിന് ജേക്കബ് വടക്കഞ്ചേരി പറയുന്നത് സമ്മതിക്കാം. ആതുര ശുശ്രൂഷ ഒരു കമ്മോഡിറ്റി തന്നെ. വടക്കഞ്ചേരി തൻറെ ശരീരത്തിൽ ചെയ്യുന്ന രണ്ട് “ഓപ്പറേഷനെ” ഉള്ളു. ഒന്ന് രാവിലെ പല്ലു തേയ്‌‌ക്കും. രണ്ടാമത് കക്കൂസിൽ പോയാൽ ചന്തി കഴുകും. പുള്ളിയുടെ ബോധത്തിൽ പല്ലു തേപ്പും, ചന്തു കഴുക്കും പോലെ വളരെ എളുപ്പമുള്ള പണിയാണ് കരൾ മാറ്റ ശസ്‌‌ത്രക്രിയ എന്നാണ് പുള്ളി പറയുന്നത്. അതിന് പുള്ളി ഒരു ലക്ഷം പോലും കൊടുക്കാൻ ഉദ്ദേശ്ശിക്കുന്നില്ല (വടക്കൻചേരിയുടെ Percieved value), സ്വാഭാവികം. പക്ഷെ, കേരളത്തിൽ കരൾ മാറ്റ ശസ്‌‌ത്രക്രിയ നടത്താൻ കെൽപ്പുള്ള ഡോക്ടർമ്മാർ നൂറിൽ താഴെയാണെന്നും. അതിൽ തന്നെ ശസ്ത്രക്രിയ വിജയ ശതമാനം കൂടുതലുള്ള ഡോക്ടർമ്മാർ തുലോം തുച്ഛമാണെന്നും അത് കൊണ്ടാണ് റേറ്റ് കൂടി ഇരിക്കുന്നതെന്നും വടക്കഞ്ചേരി മിണ്ടില്ല (Actual Value). അതും കൂടെ പറഞ്ഞാൽ പുള്ളിക്ക് ചൂഷണത്തിൻറെ ആങ്കിളിൽ കാര്യം ധരിപ്പിക്കാൻ ഒക്കില്ല. അദ്ദേഹത്തിന് തൻറെ പ്രകൄതി ചികിത്സ ബിസ്സിനസ്സ് വിൽക്കാൻ പറ്റില്ല.

വടക്കഞ്ചേരി തത്വത്തിൽ ഊട്ടി ഉറപ്പിക്കുന്നത് നമ്മുടെ പൊതു ബോധമാണ്. ചികിത്സ, അത് പ്രകൄതി ആയാലും, മോഡേണ് മെഡിസിനായാലും ഒരു കമ്മോഡിറ്റി ആണ്. മോഡേണ് മെഡിസിനിൽ അതിന് ഇത്രയാണ് വില, പ്രകൄതി ചികിത്സയിൽ അതിന് പത്തിലൊന്ന് വിലയേ ഉള്ളു. അതിനാൽ നിങ്ങൾ ഞാൻ നടത്തുന്ന ആശുപത്രികളിലേയ്‌‌ക്ക് വരൂ എന്നാണ് വടക്കഞ്ചേരി പറയുന്നത്. വടക്കഞ്വേരിയുടെ പ്രസംഗങ്ങൾ പുള്ളിയുടെ സെയിൽസ് പിച്ചാണ്.

ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയെ ഫ്രീ മാർക്കെറ്റ് ഇക്കണോമിയിൽ കൊണ്ട് കെട്ടാൻ പറ്റില്ല. ആരോഗ്യമുള്ള മനുഷ്യരും, വിദ്യാഭ്യാസമുള്ള പൌരൻമ്മാരുമുണ്ടെങ്കിലെ ഫ്രീ മാർക്കെറ്റ് ഇക്കണോമി വർക് ചെയ്യുകയുള്ളു. അതിനാൽ ഫ്രീ മാർക്കെറ്റ് ഇക്കണോമിയെ പരിപോഷിപ്പിക്കാനുള്ള ഇൻവെസ്‌‌റ്റ്മെൻറ് ആയി കണ്ട് വൈദ്യ ചികിത്സയും, വിദ്യഭ്യാസവും അത് നൽകുന്ന പോയിൻറിൽ ഫ്രീ ആയിരിക്കണം. ടാക്സായി അതിനുള്ള ചിലവ് കണ്ടെത്തണം. വടക്കഞ്ചേരിയുടെ വീഢിയൊ ഷെയർ ചെയ്തതിട്ട്, സാധനം വാങ്ങുമ്പൊ ബില്ലടിക്കാതെ വാങ്ങുകയും, ഇൻകം ടാക്സിൻറെ സമയത്ത് കള്ള വാടക ചീട്ട് ഉണ്ടാക്കുകയും ചെയ്താൽ പല്ലെടുക്കുന്നതിന് മുപ്പത് ലക്ഷം കൊടുക്കണ്ട സമയം വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ഇന്റര്‍പോള്‍ തേടുന്ന അമേരിക്കന്‍ കൊടുംകുറ്റവാളി തിരുവനന്തപുരത്ത് പിടിയില്‍

വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

Published

on

അമേരിക്കന്‍ കൊടുംകുറ്റവാളിയായ ലിത്വാനിയന്‍ പൗരനെ തിരുവനന്തപുരത്തുനിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അലക്സാസ് ബെസിയോക്കോവ് (46) ആണ് വര്‍ക്കലയിലെ ഹോംസ്റ്റേയില്‍നിന്ന് ചൊവ്വാഴ്ച പിടിയിലായത്. വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സൈബര്‍ ആക്രമണം, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാട് കേസുകളില്‍ പ്രതിയാണ്. യു.എസ്.എ സമര്‍പ്പിച്ച അപേക്ഷപ്രകാരം 1962ലെ കൈമാറ്റ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയം പട്യാല ഹൗസ് കോടതിയില്‍നിന്ന് പ്രതിക്കെതിരെ താല്‍ക്കാലിക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.

 

Continue Reading

Trending