Connect with us

Video Stories

‘ഗുജറാത്ത് കലാപത്തിലെ മോദിയുടേയും അമിത്ഷായുടേയും പങ്ക് നിര്‍ണ്ണായകം; പുനരന്വേഷണം സത്യം വെളിപ്പെടുത്തും’

Published

on

ദോഹ:  ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയേയും പൊലീസ് ഉദ്യോഗസ്ഥരേയും രാഷ്ട്രീയമായി സ്വാധീനിച്ച് തങ്ങള്‍ പ്രതികളല്ലെന്ന പ്രചാരണം നടത്തിയാല്‍ ഇല്ലാതാവുന്നതല്ല അമിത്ഷായുടേയും രേന്ദ്രമോദിയുടേയും ഗുജറാത്ത് കലാപത്തിലെ പങ്കെന്ന്   പ്രമുഖ ഇന്ത്യന്‍  അന്വേഷണാത്മക പത്രപ്രവര്‍ത്തക റാണാ അയ്യൂബ്. അല്‍ജസീറാ ചാനലുമായി സമംസാരിക്കുകയായിരുന്നു അവര്‍. തങ്ങള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലല്ലോ എന്ന ന്യായവാദം ഉന്നയിക്കാം. പക്ഷെ യാഥാര്‍ത്ഥ്യം മറിച്ചാണ്. പുനരന്വേഷണം നടത്തിയാല്‍ സത്യം വെളിപ്പെടും.

rana-ayub-book-cover

താന്‍ ജോലി ചെയ്ത മാഗസിന്‍ പോലും സത്യസന്ധമായി ഗുജറാത്ത് പരമ്പര പ്രസിദ്ധീകരിക്കാന്‍ സന്നദ്ധമാവാത്ത തരത്തില്‍ കോര്‍പ്പറേറ്റ് ലോബിയിംഗ് ഇന്ത്യന്‍ മാധ്യമരംഗത്ത് നടക്കുകയാണ്. കലാപത്തിനിരയായ പലരുമായും നേരില്‍ സംസാരിക്കുകയും സാക്ഷികളായവരേയും ഉദ്യോഗസ്ഥരേയും കാണുകയും ചെയ്തിട്ടുണ്ട്. ഇവര്‍ പറഞ്ഞ സത്യങ്ങളാണ് പുറംലോകത്തെ അറിയിച്ചത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ പല പ്രസാധകന്മാരേയും പത്രസ്ഥാപനങ്ങളേയും സമീപിച്ചിരുന്നു. ആരും തയ്യാറാവാതെ വന്നപ്പോള്‍ സ്വയം പ്രസിദ്ധീകരിക്കുകയായിരുന്നു. തന്നെ കോണ്‍ഗ്രസ്സുകാരിയായി ആക്ഷേപിച്ചാല്‍ സത്യം ഇല്ലാതാവില്ലെന്നും താന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും ഭാഗമല്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അവര്‍ വ്യക്തമാക്കി. തന്റെ മുസ്‌ലിം സ്വത്വമാണ് ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ഇന്ത്യയിലെ ദലിതുകളേക്കുറിച്ചും താഴ്ന്ന ജാതിക്കാരേക്കുറിച്ചും സിഖുകാരെക്കുറിച്ചുമെല്ലാം ഞാനെഴുതിയിട്ടുണ്ട്. മറ്റു പല അസമത്വങ്ങള്‍ക്കെതിരെയും പ്രതികരിച്ചിട്ടുണ്ട്. പക്ഷെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രം മുസ്‌ലിം സ്വത്വം പുറത്തുവരികയാണ്. ജിഹാദിയെന്നും പാക്കിസ്ഥാനിയെന്നും വിളിക്കുന്നു. മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന എനിക്ക് ഇന്ത്യയില്‍ മതസൗഹാര്‍ദ്ദം ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളിലാണ് വിശ്വാസം. ഇന്ത്യയിലെ സാധാരണക്കാര്‍ വിഭജനം ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വിശദീകരിച്ചു. ഗുജറാത്തിലെ വംശഹത്യ തെളിവു സഹിതം അവതരിപ്പിക്കുന്ന രചനയായ ‘ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ്’ പുസ്തകം ഇന്ത്യയിലും ബ്രിട്ടനിലും റിലീസ് ചെയ്തു കഴിഞ്ഞു. 2016 ബെസ്റ്റ് സെല്ലറുകളിലൊന്നായി മാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Trending