Connect with us

Culture

സംസാരം വെള്ളിയാണെങ്കില്‍ മൗനം സ്വര്‍ണമാണെന്ന ആപ്തവാക്യം- റമസാന്‍ ചന്ദ്രിക

നാവ് വരുത്തുന്ന വിനകളിലേക്ക് നോക്കിയാല്‍ മൗനം എത്രയോ ഭേദമാണെന്ന് ആരും സമ്മതിക്കും.

Published

on

സിദ്ദീഖ് നദ് വി ചേറൂര്‍

സംസാരം വെള്ളിയാണെങ്കില്‍ മൗനം സ്വര്‍ണമാണെന്ന ആപ്തവാക്യം പ്രസിദ്ധമാണ്. രണ്ടിന്റെയും നിലയും വിലയും മൂല്യവും വ്യക്തമാക്കാന്‍ വേണ്ടിയാണിത് ഉദ്ധരിക്കപ്പെടാറുള്ളത്. ഓരോരുത്തരും അവരവര്‍ക്ക് താല്‍പര്യമുള്ളതിനെ പൊക്കിപ്പറയുന്ന രീതി പൊതുവേ ഉണ്ടല്ലോ. ഇവിടെയും അത് തന്നെയാണ് സ്ഥിതി. അല്ലെങ്കില്‍ ഇവ രണ്ടില്‍ ഒന്നിന് നിരുപാധികം മുന്‍തൂക്കം നല്‍കുന്നതെങ്ങനെ?. ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ല വാക്ക് സംസാരിക്കുകയോ മൗനം പാലിക്കുകയോ ചെയ്യട്ടെ.’ മൗനമാണോ മെച്ചം അതോ സംസാരമോ എന്ന ചോദ്യത്തിന് ഏറ്റവും ഉചിതവും കൃത്യമമായ മറുപടിയാണ് പ്രസിദ്ധമായ ഈ നബിവചനം. നല്ലത് സംസാരിക്കുക, അല്ലെങ്കില്‍ മൗനം പാലിക്കുക. സ്വന്തം നിലയ്ക്ക് ഒന്നിനും പ്രത്യേക സ്ഥാനമില്ല. അതേ സമയം പറയുന്നത് നല്ല കാര്യമാണെങ്കില്‍ അതില്‍ വലിയ പുണ്യമുണ്ട്. മോശം കാര്യം പറയാതിരിക്കാനാണ് മൗനമെങ്കില്‍ അതിലും മെച്ചം മറ്റൊന്നില്ല. നൂറ്റാണ്ടുകളായി പണ്ഡിതരും ദാര്‍ശനികരും തമ്മില്‍ വലിയ സംവാദങ്ങള്‍ നടന്ന വിഷയമാണിത്. പ്രമുഖ പണ്ഡിതനായ ശംസുദ്ദീന്‍ സഫാരീനിയുടെ നിലപാട് സംസാരമാണ് ശ്രേഷ്ഠമെന്നാണ്. കാരണം അതൊരു അണിയിക്കലാണ്. മൗനം ഒഴിവാക്കലാണ്. അണിയിക്കല്‍ ഒഴിവാക്കലിനേക്കാള്‍ മേത്തരമാണ്.

അതായത് സംസാരിക്കുന്നയാള്‍ക്ക് മൗനം പാലിക്കുന്നയാള്‍ക്ക് ലഭിക്കുന്ന നേട്ടവും അതിലപ്പുറവും ലഭിക്കും. കാരണം മൗനിക്ക് പരമാവധി ലഭിക്കുക സംസാരത്തിന്റെ ദൂഷ്യത്തില്‍ നിന്നുള്ള സുരക്ഷിതത്വമാണ്. അതേ സമയം നല്ല കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ക്ക് ആ സുരക്ഷിതത്വവും ഒപ്പം നല്ല സംസാരത്തിന്റെ പ്രതിഫലവും കൂടി ലഭിക്കുമല്ലോ.
പ്രമുഖ ദാര്‍ശനികനായ അഹ് നഫ് ബിന്‍ ഖൈസിന്റെ സദസില്‍ ഇത് സംബസിച്ച തര്‍ക്കം നടന്നു. ചിലര്‍ മൗനത്തെ പൊക്കിപ്പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ സംസാരത്തിന് പിന്‍ബലം നല്‍കി. അഹ് നഫ് പറഞ്ഞു സംസാരമാണ് ഉത്തമം. കാരണം. മൗനത്തിന്റെ മഹത്വം അതിന്റെ ഉടമയില്‍ ഒതുങ്ങുന്നു. നല്ല സംസാരത്തിന്റെ ഫലം അത് ശ്രവിക്കുന്നവരെയെല്ലാം സ്വാധീനിക്കുന്നു. ശൈഖ് ഇബ്‌നു തൈമിയ്യ പറഞ്ഞതാണ് ശരി. നല്ല കാര്യം സംസാരിക്കുക അതിനെ തൊട്ട് മൗനം പാലിക്കുന്നതിനേക്കാള്‍ നല്ലതാണ്. ചീത്ത കാര്യം പറയാതെ മൗനിയാകല്‍ അത് സംസാരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. അതാണ് തിരുനബി(സ) ആദ്യമേ പറഞ്ഞു വച്ചത്: നല്ലത് പറഞ്ഞു നേടുകയോ അല്ലെങ്കില്‍ മൗനം പാലിച്ചു രക്ഷപ്പെടുകയോ ചെയ്തവനെ അല്ലാഹു അനുഗ്രഹിക്കട്ടെ.( സഹീഹുല്‍ ജാമീ 3496) മൗനം പാലിച്ചവന്‍ രക്ഷപ്പെട്ടുവെന്ന നബിവചനത്തിന്റെ (തിര്‍മുദി 2501) പൊരുളും ഇത് തന്നെ.സംസാരം ഔഷധം പോലെയെന്നാണ് ചില ദാര്‍ശനികരുടെ വിലയിരുത്തല്‍.

ഔഷധം അല്‍പ്പം കഴിച്ചാല്‍ പ്രയോജനപ്പെടും. അതേ സമയം അമിതമായാല്‍ മാരകമാകും. ഇങ്ങനെയൊക്കെ ആണെങ്കിലും നാവ് വരുത്തുന്ന വിനകളിലേക്ക് നോക്കിയാല്‍ മൗനം എത്രയോ ഭേദമാണെന്ന് ആരും സമ്മതിക്കും.

 

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending