Connect with us

Culture

ആത്മാഭിമാനമുള്ള ഒരു മലയാളിയും വര്‍ഗീയ മതിലിന്റെ ഭാഗമാകില്ല: രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ഏതാനും ഹിന്ദു സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നടത്തുന്നതു വര്‍ഗീയ മതില്‍ തന്നെയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, വനിതാ മതിലെന്ന പേരില്‍ നടത്തുന്ന വര്‍ഗീയ മതില്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച യു.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയമായ ചേരി തിരിവു സൃഷ്ടിക്കാനാണ് മതിലിലൂടെ ശ്രമിക്കുന്നത്. ആത്മാഭിമാനമുള്ള ഒരു മലയാളിയും ഈ മതിലിന്റെ ഭാഗമാകില്ല. നടി മഞ്ജുവാരിയര്‍ കാര്യങ്ങള്‍ മനസിലായതോടെ പിന്‍വാങ്ങി. മതിലുകള്‍ പൊളിക്കാനാണു പുതിയ കാലഘട്ടം ആവശ്യപ്പെടുന്നത്. ഒരു തവണയല്ല ആയിരം തവണ ഈ മതിലിനെ വര്‍ഗീയ മതിലെന്നു വിളിക്കാന്‍ പ്രതിപക്ഷം മടിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഏതാനും ഹൈന്ദവ സംഘടനകളെ മാത്രം ഉള്‍പ്പെടുത്തിയാണ് ഇതിനായുള്ള യോഗം ചേര്‍ന്നത്. മുസ്‌ലീം, ക്രൈസ്തവ സംഘടനകളെ വിളിച്ചില്ല. നവോത്ഥാന മതിലാണെങ്കില്‍ എല്ലാ വിഭാഗക്കാരെയും വിളിക്കേണ്ടതല്ലേ. ചുരുക്കത്തില്‍ വര്‍ഗീയതയ്ക്കെതിരെ എന്നു വീമ്പു പറയുന്ന എല്‍ഡിഎഫ് ഹൈന്ദവ സംഘടനകളുമായി ചേര്‍ന്നു നടത്തുന്ന വര്‍ഗീയമതിലാണു ജനുവരി ഒന്നിനു നടക്കുന്നത്.190 ഹിന്ദു സംഘടനകളെ വിളിച്ചുവെങ്കിലും 80 സംഘടനകളാണു പങ്കെടുത്തത്. അതില്‍ പകുതിയും ഇപ്പോള്‍ പിന്‍മാറി കഴിഞ്ഞു. പ്രതിപക്ഷ ഇടപെടലിനെ തുടര്‍ന്നു ഇതിനായി ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ അതിലും സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്നു ചെന്നിത്തല ആരോപിച്ചു.
വനിതാ ശിശു വികസന വകുപ്പിനെ മതിലിന്റെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റ് അനക്സ് ഒന്നു പരിസരത്താണ് ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പണപിരിവ് നടത്താനായി ആര്‍.ടി.ഒ മാരെയും കലക്ടര്‍മാരെയും നിയോഗിച്ചിരിക്കുകയാണ്. അനധികൃതമായി പിരിവു നടത്തിയാല്‍ ഇവര്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടി വരും. ആശാവര്‍ക്കര്‍മാരെയും കുടുംബശ്രീക്കാരെയും തൊഴിലുറപ്പു തൊഴിലാളികളെയും മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്. വി.എസിനെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത മതിലാണ് ഇപ്പോള്‍ സംഘടിപ്പിക്കാന്‍ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

നവോത്ഥാനത്തിന്റെ പേരിലാണു മതിലെങ്കില്‍ പുരുഷന്‍മാരെ മാറ്റി നിര്‍ത്തേണ്ട കാര്യമെന്താണെന്നു മുന്‍മുഖ്യമന്തി ഉമ്മന്‍ചാണ്ടി ചോദിച്ചു. നവോത്ഥാനത്തില്‍ പുരുഷന്‍മാരും പങ്കാളികളാണ്. ഇതു ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ നടത്തുന്ന മതിലാണ്. ഇതു പൊളിഞ്ഞു പോകുമെന്ന കാര്യത്തില്‍ സംശയമില്ല. ശബരിമലയിലെ യുവതി പ്രവേശത്തിന്റെ പേരില്‍ രണ്ടു വോട്ടു കിട്ടുമോയെന്നു നോക്കാനാണു മതിലുമായി വരുന്നത്. ശബരിമല വിഷയത്തില്‍ പിടിവാശിയും ദുര്‍വാശിയും സര്‍ക്കാര്‍ ഉപേക്ഷിക്കണം. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരെയും യുഡിഎഫ് പോകുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്സ് അധ്യക്ഷനായിരുന്നു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയും യു.ഡി.എഫ് ജില്ലാ കണ്‍വീനറുമായ ബീമാപള്ളി റഷീദ് സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എം വിന്‍സെന്റ്, കെ.എസ് ശബരിനാഥന്‍, യു.ഡി.എഫ് നേതാക്കളായ ഷിബു ബേബിജോണ്‍, എന്‍ ശക്തന്‍, തോന്നയ്ക്കല്‍ ജമാല്‍, കണിയാപുരം ഹലീം, ടി. ശരത്ചന്ദ്രപ്രസാദ്, തമ്പാനൂര്‍ രവി, പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ മുസ്‌ലിംലീഗ് നേതാക്കളായ കരമന മാഹീന്‍, വിഴിഞ്ഞം റസാഖ്, എം.എ കരീം, അബ്ദുല്‍ഹാദി അല്ലാമ, ചാന്നാങ്കര എം.പി കുഞ്ഞ്, വള്ളക്കടവ് ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending