Connect with us

Culture

മതേതരത്വവും സാമുദായിക സൗഹാര്‍ദവും എക്കാലത്തും ചന്ദ്രികയുടെ പ്രാണവായു: രമേശ് ചെന്നിത്തല

പാണക്കാട് കുടുംബവും ചന്ദ്രികയും എനിക്ക് നല്‍കുന്ന സ്‌നേഹവാല്‍സല്യങ്ങള്‍ക്ക് നന്ദി പറയുന്നു. ചന്ദ്രിക എക്കാലവും എന്റെ പ്രിയപ്പെട്ട മാധ്യമം തന്നെയാണ്.

Published

on

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച മാധ്യമസ്ഥാപനമാണ് ചന്ദ്രിക. പ്രതിവാര പത്രമായി 1934ല്‍ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച ചന്ദ്രിക 1940കളില്‍ കോഴിക്കോട്ടെത്തിയതോടെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും അധഃസ്ഥിതരുടെയും ജിഹ്വയായി മാറി. മഹാന്‍മാരായ കെ.എം സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും ദീര്‍ഘദര്‍ശിത്വത്തോടെ വളര്‍ത്തിയെടുത്ത ചന്ദ്രിക ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട മാധ്യമ സ്ഥാപനമായി മാറിയിരിക്കുകയാണ്.

ന്യൂനപക്ഷങ്ങളുടേയും ദളിത് പിന്നോക്ക വിഭാഗങ്ങളുടേയും ശബ്ദമായി മാറാന്‍ ചന്ദ്രികക്ക് കഴിഞ്ഞതാണ് അതിന്റെ എക്കാലത്തെയും വലിയ പ്രസക്തിയെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ മുഖപത്രമായിരിക്കുമ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ചന്ദ്രിക എക്കാലത്തും സന്നദ്ധമായിരുന്നു എന്ന് അതീവ സന്തോഷത്തോടെ എനിക്ക് പറയാന്‍ കഴിയും. മതേതരത്വവും മതസൗഹാര്‍ദവും എക്കാലത്തും ചന്ദ്രികയുടെ പ്രാണവായുവായിരുന്നു. ഞാനടക്കമുള്ള എത്രയോ കോണ്‍ഗ്രസ് നേതാക്കളുടെ ലേഖനങ്ങള്‍ ചന്ദ്രിക വലിയ പ്രാധാന്യത്തോടെ എപ്പോഴും പ്രസിദ്ധീകരിക്കാറുള്ളതും ഞാനോര്‍ക്കുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധമാണ് ചന്ദ്രികയുമായി എനിക്കുള്ളത്. ദിവംഗതനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എനിക്ക് പകര്‍ന്നു നല്‍കിയിട്ടുള്ള സ്‌നോഹ വാത്സല്യങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. അതേപോലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നില്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന സ്‌നേഹത്തിനും വിശ്വാസത്തിന് ഞാന്‍ അദ്ദേഹത്തോടെ ഏറെ കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. പാണക്കാട് കുടുംബവും ചന്ദ്രികയും എനിക്ക് നല്‍കുന്ന സ്‌നേഹവാല്‍സല്യങ്ങള്‍ക്ക് നന്ദി പറയുന്നു. ചന്ദ്രിക എക്കാലവും എന്റെ പ്രിയപ്പെട്ട മാധ്യമം തന്നെയാണ്.

FOREIGN

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു

Published

on

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്.

കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

Continue Reading

Business

ഈ കുതിപ്പ് എങ്ങോട്ടാ? സ്വർണ വില 65,000 കടക്കുമോ?

ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.

Published

on

കഴിഞ്ഞ ദിവസം സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045രൂപയും പവന് 64,360 രൂപയുമായി.

പത്തുദിവസം മുമ്പുള്ള റെക്കോഡ് തകർത്ത് വ്യാഴാഴ്ചയാണ് സ്വർണം പുതിയ ഉയരത്തിലെത്തിയത്. ഗ്രാമിന് 35 രൂപ വർധിച്ച് 8070ഉം പവന് 280 രൂപ വർധിച്ച് 64,560 രൂപയുമായിരുന്നു അന്നത്തെ വില. എന്നാൽ, ഇന്നലെ പവന് 360രൂപ കുറഞ്ഞ് 64,200 ആയിരുന്നു.

ഈ വർഷം മാത്രം7,360 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഉൾപ്പെടെ സംസ്ഥാനത്ത് ഒരുപവൻ സ്വർണം വാങ്ങണമെങ്കിൽ 70,000 രൂപക്ക് മുകളിൽ നൽകണം.

ഇതിന് മുമ്പ് ഫെബ്രുവരി 11നാണ് സ്വർണത്തിന് റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു.

പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ തീരുവ ചുമത്തൽ അടക്കമുള്ള നടപടികളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്‍റെ ഡിമാൻഡ് വർധിക്കുന്നതുമാണ് വിലക്കുതിപ്പിന് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും രൂപയുടെ വിനിമയനിരക്കിലെ ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Continue Reading

india

റമദാനിൽ മുസ്‍ലിം ജീവനക്കാർക്ക് രണ്ടുമണിക്കൂർ അവധി അനുവദിക്കണമെന്ന് കോൺഗ്രസ്

കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ സയ്യിദ് അഹ്മദ്, എ.ആർ.എം. ഹുസൈൻ എന്നിവർ ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

Published

on

റമദാനിൽ കർണാടകയിലെ സർക്കാർ ജീവനക്കാരായ മുസ്‍ലിംകൾക്ക് വൈകുന്നേരം നാലിനുശേഷം രണ്ട് മണിക്കൂർ അവധി അനുവദിക്കണമെന്ന് കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സർക്കാറുകൾ ഇളവ് അനുവദിച്ചതുപോലെ കർണാടകയിലും ഇളവ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. തെലങ്കാനയിൽ കോൺഗ്രസ് സർക്കാറും ആന്ധ്രയിൽ തെലുഗുദേശം പാർട്ടി സർക്കാറുമാണ് ഭരണത്തിലുള്ളത്.

മാർച്ച് രണ്ടുമുതൽ മാർച്ച് 31 വരെ തെലങ്കാനയിലെ മുസ്‍ലിംകളായ സർക്കാർ ജീവനക്കാർക്ക് വൈകീട്ട് നാലുവരെ മാത്രം ജോലി സമയമായി നിശ്ചയിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, അധ്യാപകർ, കരാറുകാർ, കോർപറേഷൻ, പൊതുമേഖലാ ജീവനക്കാർ തുടങ്ങിയവർക്കാണ് ഇളവ് അനുവദിച്ചിരുന്നത്.

അതേസമയം, ജീവനക്കാർ കുറവുള്ള സ്ഥലങ്ങളിൽ അവശ്യഘട്ടങ്ങളിൽ മുസ്‍ലിം ജീവനക്കാർ നേരത്തേ ജോലി അവസാനിപ്പിക്കരുതെന്നും ഉത്തരവിൽ തെലങ്കാന സർക്കാർ സൂചിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കർണാടകയിലും ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷ പാർട്ടിയായ കോൺഗ്രസ് തന്നെ മുന്നോട്ടുവന്നത്.

കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ സയ്യിദ് അഹ്മദ്, എ.ആർ.എം. ഹുസൈൻ എന്നിവർ ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ഈ ആവശ്യവുമായി നേതാക്കൾ ഉടൻ മുഖ്യമന്ത്രിയെ കാണുമെന്ന് അവർ പറഞ്ഞു.ഈ ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയും നിയമസഭാ കൗൺസിൽ അംഗവുമായ നസീർ അഹ്മദിനും കത്തെഴുതിയിട്ടുണ്ട്.

അതേസമയം, കർണാടകയിൽ മുസ്‍ലിം ജീവനക്കാർക്ക് ഇളവ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ തലവൻ പ്രമോദ് മുത്തലിക് രംഗത്തെത്തി. ഭരണഘടന പ്രകാരം, എല്ലാ മതങ്ങൾക്കും തുല്യപരിഗണനയാണ് നൽകേണ്ടത്. ഇന്ത്യ മതേതരരാഷ്ട്രമാണ്.

ഒരു പ്രത്യേക മതത്തിൽപെട്ട സർക്കാർ ജീവനക്കാർക്കുമാത്രം പ്രത്യേക സംവിധാനങ്ങൾ ഒരുക്കുന്നത് ശരിയല്ല. ശിവരാത്രി, ഏകാദശി തുടങ്ങിയ സമയങ്ങളിൽ ഹിന്ദുക്കൾക്ക് സർക്കാർ പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ഒരുമണിക്കൂർ അവധിയാണ് അവർ ചോദിക്കുന്നതെന്നും നാളെ വെള്ളിയാഴ്ച ദിവസം മുഴുവൻ അവധി വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending