Culture
രമണ്‍ ശ്രീവാസ്തവ ‘സൂപ്പര്‍ മേധാവി’യാകുന്നു; പൊലീസ് സേനയില്‍ അതൃപ്തി

തിരുവനന്തപുരം: പൊലീസ് കാര്യങ്ങളില്‍ മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ നിയമിച്ച മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവ സൂപ്പര്‍ ഡി.ജി.പി ചമയുന്നതിനെതിരെ പൊലീസ് സേനയില്‍ അതൃപ്തി. ഇക്കാര്യത്തിലുള്ള അതൃപ്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. ടി.പി സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതിവിധി മുന്‍കൂട്ടികണ്ടായിരുന്നു രമണ്‍ ശ്രീവാസ്തവയെ ഉപദേശകനായി നിയമിച്ചതെന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. ഡി.ജി.പിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റാങ്കാണ്. ഡി.ജി.പി സ്ഥാനത്ത് ലോക്‌നാഥ് ബെഹ്‌റ ആയാലും ടി.പി സെന്‍കുമാറായാലും ചീഫ് സെക്രട്ടറിയുടെ റാങ്കിന് താഴെയാണ്. ഈ സാഹചര്യത്തിലാണ് രമണ്‍ ശ്രീവാസ്തവയുടെ ചീഫ് സെക്രട്ടറി റാങ്കിലെ നിയമനത്തിന് പ്രാധാന്യം വര്‍ധിക്കുന്നത്.
ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി കഴിഞ്ഞാല്‍ അടുത്ത അധികാര കേന്ദ്രം ഇനി ശ്രീവാസ്തവയായിരിക്കും. മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ വിളിച്ച തിരുവനന്തപുരം, കണ്ണൂര്‍ റേഞ്ച് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ രണ്ടാം സ്ഥാനക്കാരനായി ശ്രീവാസ്തവ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച കണ്ണൂരില്‍ നടന്ന യോഗത്തില്‍ ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാനുമായി ശ്രീവാസ്തവ കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. യോഗത്തിനിടെ ഉത്തരമേഖലയിലെ പൊലീസുകാരുടെ എണ്ണക്കുറവ് രാജേഷ് ദിവാന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഈ യോഗം അതിനുള്ളതല്ലെന്ന് രമണ്‍ ശ്രീവാസ്തവ ഇടപെട്ട് പറഞ്ഞതാണ്, ഡി.ജി.പി രാജേഷ് ദിവാനെ ചൊടിപ്പിച്ചത്. തന്റെ മേഖലയിലെ കാര്യം പറയേണ്ടെ എന്ന് രാജേഷ് ദിവാന്‍ കടുപ്പിച്ച് ചോദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം.
വിജിലന്‍സ് ആസ്ഥാനത്തേക്ക് ഉള്‍പ്പെടെ ഫോണില്‍ വിളിച്ച് ഉദ്യോഗസ്ഥര്‍ക്ക് രമണ്‍ ശ്രീവാസ്തവ നിര്‍ദേശം നല്‍കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം പരാതിപ്പെടുന്നു. പൊലീസിന്റെ ദൈനംദിന കാര്യങ്ങളില്‍ അമിതമായ ഇടപെടല്‍ ഉണ്ടാകുന്നുവെന്നാണ് പരാതി. ശ്രീവാസ്തവ കേരളത്തില്‍ ഡി.ജി.പിയായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരായിരുന്നു സെന്‍കുമാറും ലോക്‌നാഥ് ബെഹ്‌റയും. സുപ്രീംകോടതി വിധി പ്രകാരം സെന്‍കുമാര്‍ ഡി.ജി.പിയാകുന്നതോടെ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുന്ന രൂപത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള മുന്‍ ഡി.ജി.പിയുടെ നിര്‍ദേശങ്ങളില്‍ തൊട്ടുതാഴെയുള്ള പൊലീസ് മേധാവി എന്തു നടപടി സ്വീകരിക്കുമെന്നതാണ് ഇനി കാണേണ്ടത്.
പൊലീസിന്റെ തുടര്‍ച്ചയായ വീഴ്ചകളുടെ പേരില്‍ ഏറെ പഴികേട്ടതിനൊടുവിലാണ് പൊലീസ് കാര്യങ്ങളില്‍ ഉപദേശിക്കാനായി മുന്‍ ഡി.ജി.പിയെ മുഖ്യമന്ത്രി നിയമിച്ചത്. എന്നാല്‍ രമണ്‍ ശ്രീവാസ്തവയെ നിയമിച്ചതിനെതിരെ ആദ്യം മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ ഉപദേശിക്കാനെത്തിയ വ്യക്തിക്ക് ചീഫ് സെക്രട്ടറിക്ക് തത്തുല്യമായ റാങ്ക് നല്‍കിയതും. തുടര്‍ന്ന് പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നിടത്തോളം കാര്യങ്ങളെത്തി.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala16 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
india3 days ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി