Culture
വെട്ടിത്തുറന്ന് രാമചന്ദ്ര ഗുഹ; അക്കമിട്ട് പരാതികള്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്‍കാലിക ഭരണ സമിതിയില്‍ നിന്നും ചരിത്രകാരനായ രാമചന്ദ്ര ഗുഹ രാജിവെക്കാന്‍ കാരണം ക്യാപ്റ്റന്‍ വിരാത് കോലിയുടെ അനാവശ്യ ഇടപെടലുകളെന്ന് സൂചന. ക്രിക്കറ്റ് നിരൂപകന്‍ കൂടിയായ ഗുഹ ക്രക്കറ്റ് ബോര്‍ഡിനും സുപ്രീം കോടതിക്കും നല്‍കിയ രാജിക്കത്തില്‍ ഈ കാര്യം പരാമര്‍ശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിന്റെ കോച്ചായ അനില്‍ കുംബ്ലെയും നായകനായ വിരാത് കോലിയും തമ്മിലുള്ള പിണക്കം വാര്‍ത്തകളില്‍ നിറയവെയാണ് ഗുഹ നാടകീയമായി രാജിക്കത്ത് നല്‍കിയത്. അനില്‍ കുംബ്ലെയുമായി വ്യക്തിബന്ധം സൂക്ഷിക്കുന്നയാളാണ് ഗുഹ. ടീം സെലക്ഷന്‍, പരിശീലക സെലക്ഷന്‍ തുടങ്ങി എല്ലാ വിഷയങ്ങളിലും ക്യാപ്റ്റന്മാര്‍ ഇടപെടുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ആപത്താണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പരിശീലകന്‍ എന്ന നിലയില്‍ കുംബ്ലെയുടെ കരാര്‍ കാലാവധി ഇപ്പോള്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കുകയാണ്. തുടര്‍ന്ന് പുതിയ പരിശീലകനെ കണ്ടെത്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പരിശീലക പദിവിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാനുളള അവസരം ഉപയോഗപ്പെടുത്തി വീരേന്ദര്‍ സേവാഗ്, മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡി തുടങ്ങിയവര്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്. ക്രിക്കറ്റ് ബോര്‍ഡിലെ ചിലര്‍ക്ക് സേവാഗിനോട് താല്‍പ്പര്യമുണ്ടെന്നും ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് സേവാഗ് അപേക്ഷ നല്‍കിയതെന്നുമുള്ള പ്രചാരണങ്ങള്‍ക്കിടെയാണ് ഗുഹയുടെ രാജിയെന്നതും ശ്രദ്ധേയമാണ്. ക്രിക്കറ്റ് ബോര്‍ഡും സുപ്രീം കോടതി നിയോഗിച്ച് മേല്‍നോട്ട സമിതിയും തമ്മിലുള്ള വടംവലിയും ഈ പ്രശ്‌നത്തില്‍ മറ നീക്കി പുറത്ത് വരുന്നുണ്ട്. ഗുഹ രാജിക്കത്ത് നല്‍കിയത് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി തലവന്‍ വിനോദ് റായിക്കാണ്. അനില്‍ കുംബ്ലെ വിനോദ് റായി ഉള്‍പ്പെടെയുളളവരുമായി ഉറ്റബന്ധമുള്ള വ്യക്തിയാണ്.
ചാമ്പ്യന്‍സ് ട്രോഫിക്ക് ടീം പുറപ്പെടുന്നതിന് മുമ്പ് ടീം അംഗങ്ങളുടെയും പരിശീലകന്റെയും പ്രതിഫലം ഉയര്‍ത്തണമെന്നും ടീം സെലക്ഷന്‍ യോഗങ്ങളില്‍ കോച്ചിന് മുഖ്യ സ്ഥാനം നല്‍കണമെന്നുമെല്ലാം കുംബ്ലെ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതര്‍ക്ക് നീരസമുണ്ട്. കുംബ്ലെ അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നു എന്ന അവരുടെ നിലപാടിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ചു കൊടുക്കാതെ പുതിയ കരാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതും. കോലിയുെട നേതൃത്വത്തില്‍ ചില സിനീയര്‍ താരങ്ങള്‍ കുംബ്ലെക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ടീം സെലക്ഷന്‍, അന്തിമ ഇലവന്‍, ഫീല്‍ഡിംഗ്, ബാറ്റിംഗ് പൊസിഷനുകള്‍ ഈ കാര്യങ്ങളില്ലെല്ലാം കുംബ്ലെ ഇടപെടുന്നു എന്നാണ് സീനിയര്‍ താരങ്ങളുടെ പരാതി. എന്നാല്‍ പരിശീലകന്‍ എന്ന നിലയില്‍ തന്റെ ജോലി നിര്‍വഹിക്കുമെന്ന വ്യക്തമായ മുന്നറിയിപ്പ് താരങ്ങള്‍ക്ക് കുംബ്ലെ നല്‍കിയിട്ടുണ്ട്. ടീമിന്റെ സെലക്ഷന്‍ പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കുന്ന സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന മൂന്നംഗങ്ങളോട്് കുംബ്ലെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
നാളെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ മല്‍സരത്തില്‍ അയല്‍ക്കാരായ പാക്കിസ്താനുമായി ഇന്ത്യ ബിര്‍മിംഗ്ഹാമില്‍ കളിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ചാമ്പ്യന്‍ഷിപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ഇന്ത്യക്കാണ് ഇത്തവണയും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇന്നലെ പരിശീലന വേളയില്‍ കുംബ്ലെ മൈതാനത്തേക്ക് വന്നപ്പോള്‍ ഗ്രൗണ്ടില്‍ നിന്നും കോലി അപ്രത്യക്ഷനായ വാര്‍ത്തയും ഇതിനിടെ വന്നിട്ടുണ്ട്. ഇത്തരത്തില്‍ ടീമിലെ രണ്ട് പ്രമുഖര്‍ ഏറ്റുമുട്ടുമ്പോള്‍ അത് കളിയെ ബാധിക്കുമോ എന്നതാണ് ആരാധകരുടെ ആശങ്ക.
സുപ്രീം കോടതി നിയോഗിച്ച ക്രിക്കറ്റ് ഭരണസമിതിയില്‍ നിന്നും താന്‍ രാജിവെക്കുന്നത് തന്റെ സമീപനങ്ങളും നിലപാടുകളും ക്രിക്കറ്റ് ബോര്‍ഡ് ഭരണ സമിതി നിലപാടുകളും തമ്മിലുള്ള പൊരുത്തക്കേട് കൊണ്ടാണെന്ന് രാമചന്ദ്ര ഗുഹ. സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിയുടെ തലവന്‍ വിനോദ് റായിക്ക് നല്‍കിയ കത്തിലാണ് അക്കമിട്ട് തന്റെ വിയോജിപ്പുകള്‍ ഗുഹ പ്രകടിപ്പിച്ചിരിക്കുന്നത്. പരിശീലകരെ നിയോഗിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് പുലര്‍ത്തുന്ന ഇരട്ടത്താപ്പിലുള്ള വിയോജിപ്പാണ് ഗുഹ ഒന്നാമതായി പ്രകടിപ്പിച്ചിരിക്കുന്നത്. ദേശീയ ടീമിന്റെയോ, ജൂനിയര്‍-സീനിയര്‍ ടീമുകളുടെയോ പരിശീലകരായി നിയോഗിക്കുന്നവരെ തന്നെ ഐ.പി.എല്‍ ടീമുകളുടെ പരിശീലകരായി നിയോഗിക്കുന്നത് തെറ്റായ കീഴ്‌വഴക്കമുണ്ടാക്കും. ദേശീയ ചുമതലയുള്ളവര്‍ക്ക് ഐ.പി.എല്‍ ജോലിയും നല്‍കരുതെന്ന് ഞാന്‍ വ്യക്തമായി ആവശ്യപ്പെട്ടതാണ്. ദേശീയ ചുമതലയുളളവര്‍ തന്നെ ഐ.പി.എല്‍ പോലെ തികച്ചും വിത്യസ്തമായ ഫോര്‍മാറ്റില്‍ നടത്തപ്പെടുന്ന ചാമ്പ്യന്‍ഷിപ്പില്‍ പരിശീലകപദവി നല്‍്കരുതെന്നുളള നിലപാടിനെ പക്ഷേ ക്രിക്കറ്റ് ബോര്‍ഡ് ഗൗനിച്ചില്ല. മറ്റൊന്ന് ബി.സി.സി.ഐയുമായി കമന്റേറ്റര്‍ കരാറുള്ള താരങ്ങള്‍ തന്നെ കളിക്കാരുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൂപ്പര്‍ താര സംസ്‌ക്കാരം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ബാധം തുടരുകയാണ്. പല മുന്‍കാല താരങ്ങളും ഡബിള്‍ ജോലിയാണ് ചെയ്യുന്നത്. സംസ്ഥാന അസോസിയേഷനുകളെ നയിക്കുന്നവര്‍ തന്നെ കളി പറയാന്‍ വരുന്നു. മഹേന്ദ്രസിംഗ് ധോണിക്ക് എ ഗ്രേഡ് നല്‍കിയതിലും വിയോജിപ്പുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമീപകാല നേട്ടത്തില്‍ ഹെഡ് കോച്ച് എന്ന നിലയില്‍ അനില്‍ കുംബ്ലെയുടെ റോള്‍ വലുതാണ്. പക്ഷേ അദ്ദേഹത്തിന്റെ കരാര്‍ കാലാവധി ദീര്‍ഘിക്കിപ്പിക്കുന്നില്ല. ആഭ്യന്തര മല്‍സരങ്ങളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് കാര്യമായ പ്രതിഫലം നല്‍കുന്നില്ല. ലോധ കമ്മിറ്റി ശിപാര്‍ശകള്‍ വളരെ കര്‍ക്കശമായിട്ടും ക്രിക്കറ്റ് ഭരണത്തില്‍ ഇടപെടാന്‍ കഴിയാതെ ഭരണ സമിതി വിറങ്ങലിച്ച് നില്‍ക്കുന്നതിലും നിരാശയുണ്ടെന്ന് ഗുഹ കത്തില്‍ പറയുന്നു.
Film
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാ
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
kerala3 days ago
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം