Connect with us

kerala

സരിനെ കൊണ്ടുവന്നത് രാജേഷും സുരേഷ് ബാബുവും ; കൃഷ്ണദാസ് പക്ഷം എതിർത്തു: ഭിന്നത പുറത്ത്

Published

on

കെ.പി. ജലീൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  ബിനു മോളെ നിർദ്ദേശിച്ച സി.പി.എം ജില്ലാ കമ്മിറ്റിയെ മറികടന്ന് പൊടുന്നനെ കോൺഗ്രസുകാരനായ ഡോ. പി. സരിനെ സ്ഥാനാർത്ഥിയാക്കിയത് കൃഷണ ദാസ് പക്ഷത്തെ മറികടന്ന്. മന്ത്രി എം.ബി രാജേഷും ജില്ലാ സെക്രട്ടറി എൻ. സുരേഷ് ബാബുവുമാണ് ഇതിനായി ചരടുവലിച്ചത്. ഇത് അന്നു തന്നെ പാർട്ടിയിൽ അതൃപ്തി ഉയർത്തിയിരുന്നു. എന്നാൽ ചിറ്റൂരിൽ കോൺഗ്രസ് വിമതരെ സി.പി.എമ്മിലേക്ക് കൊണ്ടുവന്ന മാതൃകയിൽ സരിനെ നിർത്തി പാലക്കാട് നേട്ടം കൊയ്യാമെന്നാണ് നേതാക്കൾ ജില്ലാ കമ്മിറ്റിയെ ധരിപ്പിച്ചത്. അന്നു തന്നെ സംസ്ഥാന സമിതിയംഗം എൻ. എൻ കൃഷ്ണദാസ് ഇതിനെ എതിർത്തിരുന്നു. മറ്റ് ചിലർ മിണ്ടാതിരുന്നു.

പ്രചാരണം മുറുകി വിജയത്തിലെത്തിയില്ലെങ്കിലും കൂടുതൽ വോട്ട് നേടാമെന്നാണ് രാജേഷ് വാദിച്ചത്. അത് പക്ഷേ അണികൾക്ക് ദഹിച്ചില്ല. അവർ പതിയെ പ്രചാരണ ത്തിൽ നിന്ന് വിട്ടുനിന്നു. താൻ ജയിക്കാത്ത മണ്ഡലത്തിൽ സരിൻ ജയിക്കുന്നതെങ്ങനെ എന്നാണ് കൃഷ്ണദാസും കൂട്ടരും ചോദിക്കുന്നത്. കോൺഗ്രസിൽ നിന്ന് 5000 വോട്ട് കിട്ടുമെന്നാണ് സരിൻ വാദിച്ചത്. ഇത് പക്ഷേ നീലപ്പെട്ടി വിവാദത്തോടെ അസ്ഥാനത്തായി.

കോൺഗ്രസിനെ വെറുതെ ഒരുമിപ്പിച്ചതാണ് ഫലത്തിൽ ഇതിലൂടെ സംഭവിച്ചത്. ബി.ജെ.പി നേതാക്കൾ ഇത് ഏറ്റു പിടിച്ചതോടെ സി.പി.എം – ബി.ജെ.പി ഡീൽ എന്ന ആരോപണത്തിനും ഇത് വഴിവെച്ചു. അതാണിപ്പോൾ കൃഷ്ണദാസ് പൊട്ടിത്തെറിക്കാൻ കാരണം. ‘ അയാൾ ‘ എന്ന് കൃഷ്ണദാസിനെ പരസ്യമായി വിളിക്കാൻ വരെ സുരേഷ് ബാബു തയ്യാറായി. ‘ സഖാവ് ‘ എന്നേ പാർട്ടിക്കാർ പരസ്പരം വിളിക്കാവൂ എന്ന ചട്ടം മറികടന്നാണിത്.

ഏതായാലും പെട്ടി വിവാദത്തിൽ സരിൻ കൃഷ്ണദാസ് പക്ഷത്ത് നിലയുറപ്പിച്ചതും സരിനെ ജില്ലാ സെക്രട്ടറി തള്ളിപ്പറഞ്ഞതും ഫലം വരുന്നതിന് മുമ്പേ സരിൻ വിഷയത്തിലെ സി.പി.എം അന്ത:സംഘർഷം വെളിച്ചത്തായിരിക്കയാണ്. 23 ന് ഫലം പുറത്ത് വരുന്നതോടെ ഇത് പാർട്ടിയിൽ ചിലർക്കെതിരെ അച്ചടക്ക നടപടി വരെ എത്തുന്ന സ്ഥിതിയാണ്. അതേ സമയം രണ്ടാം സ്ഥാനത്തെത്താനായാൽ അത് പറഞ്ഞ് പിടിച്ചു നിൽക്കാനാണ്
രാജേഷ് പക്ഷം . ഏതായാലും സരിൻ പാലക്കാട്ടെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയെന്നു തന്നെയാണ് ഇരു പക്ഷത്തിൻ്റെയും വിലയിരുത്തൽ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുറുപ്പംപടി പീഡനക്കേസ്; പീഡന വിവരം മറച്ചുവെച്ചു, മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചു; അമ്മ അറസ്റ്റില്‍

മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് മാതാവിന്റെ സമ്മതത്തോടെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അമ്മയ്ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു ധനേഷ് പീഡനം നടത്തിയത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. കുട്ടികളെ മദ്യം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

Continue Reading

kerala

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Continue Reading

kerala

തൃശ്ശൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി

നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്

Published

on

തൃശ്ശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയതെന്ന പൊലീസ് പറഞ്ഞു. പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് എട്ടരയോടെയായിരുന്നു സംഭവം.

Continue Reading

Trending