Connect with us

india

കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് അമിത് ഷാ; രജനീകാന്ത് സമ്മതിക്കുമോ? തമിഴ്‌നാട്ടില്‍ സസ്‌പെന്‍സ്

1967 മുതല്‍ ദ്രാവിഡ കക്ഷികള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തില്‍ മഹാരാഷ്ട്രക്കാരനായ രജനിക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.

Published

on

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പോടിയായി സൂപ്പര്‍ താരം രജനീകാന്തിനെ വലയിലാക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രജനീകാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ശനിയാഴ്ചയാണ് ഷാ ചെന്നൈയിലെത്തുന്നത്.

നേരത്തെ, ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമുണര്‍ത്തി അമിത് ഷായും സൂപ്പര്‍ താരവുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നത്. രജനിയോടെ സംസ്ഥാന ബിജെപിയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

അമിത് ഷായുടെ വരവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു. അണ്ണാഡിഎംകെയുമായുള്ള സഖ്യചര്‍ച്ചകളില്‍ ഷായുടെ വരവ് ഗുണം ചെയ്യുമെന്നാണ് നേതാക്കള്‍ വിചാരിക്കുന്നത്. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗങ്ങള്‍ക്ക് പുറമേ, സംസ്ഥാന സര്‍ക്കാര്‍ പരിപാടികളും അമിത് ഷാ പങ്കെടുക്കുന്നുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദല്‍ ആകാനാണ് ബിജെപിയുടെ ശ്രമം. പരമാവധി ആളുകളെ പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈയിടെ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുഷ്ബു സുന്ദര്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ അണ്ണാമലൈ എന്നിവരെ ബിജെപി സ്വന്തം പാളയത്തില്‍ എത്തിച്ചിരുന്നു.

രജനി ബിജെപിയില്‍ ചേരുമോ?

തമിഴ്‌നാട് രാഷ്ട്രീയം ഏറെ കൗതുകത്തോടെ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഇക്കാര്യത്തില്‍ രജനീകാന്ത് ഇതുവരെ കൃത്യമായ ഒരുത്തരം നല്‍കിയിട്ടില്ല. വ്യക്തമായ രാഷ്ട്രീയച്ചായ്‌വുകള്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല എങ്കിലും നേരത്തെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇരുവരും കൃഷ്ണനെയും അര്‍ജുനനെയും പോലെയാണ് എന്നാണ് രജനി പറഞ്ഞിരുന്നത്. കശ്മീരിന്റെ പ്രത്യേകാധികാരം ഒഴിവാക്കിയ ബിജെപി സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനിയുടെ രാഷ്ട്രീയ കക്ഷി മത്സരിക്കുമെന്ന് തന്നെയാണ് വിവരം. 2017ല്‍ തന്നെ 2021ലെ തെരഞ്ഞൈടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആത്മീയതയില്‍ അധിഷ്ഠിതമായിരിക്കും തന്റെ രാഷ്ട്രീയം എന്നും തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകവൃന്ദമുള്ള താരം വ്യക്തമാക്കിയിരുന്നു.

1967 മുതല്‍ ദ്രാവിഡ കക്ഷികള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തില്‍ മഹാരാഷ്ട്രക്കാരനായ രജനിക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ബില്‍; മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ട: കെ സി വേണുഗോപാല്‍ എംപി

ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു.

Published

on

വഖഫ് ബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാല്‍ എംപി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപിയും പറഞ്ഞു.

ബിജെപി മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബില്ലിലൂടെ മുസ്‌ലിം വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് സിപിഎം അംഗം കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല, വഖഫ് ഭൂമികള്‍ നിയന്ത്രിക്കാന്‍ മാത്രമാണ് ബില്ലെന്നായിരുന്നു ബില്‍ അവതരിപ്പിച്ച ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവിന്റെ അവകാശ വാദം.

എന്നാല്‍ പ്രതിപക്ഷം ബില്‍ സമൂഹത്തെ വിഭജിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. നിയമനിര്‍മാണത്തെ കേന്ദ്രം അട്ടിമറിക്കുന്നെന്ന് കെ സി വേണുഗോപാലും പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ജെപിസിയ്ക്ക് അധികാരമില്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു.

ബില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയും മുസ്‌ലിം സമൂഹത്തിന്റെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ആരോപിച്ചു. ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു.

Continue Reading

india

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളില്‍ ഒരാളെ ഗുരുതര പരിക്കോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിര്‍ (26) ആണ് മരിച്ചത്.

സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂര്‍ ജില്ല ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഗൂഡല്ലൂര്‍ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡില്‍ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ചാണ് കടന്നല്‍ കുത്തേറ്റത്.

അതേസമയം കടന്നല്‍ കൂടിന് കല്ലെറിഞ്ഞതോടെ തേനീച്ചകള്‍ ഇളകിയെന്നാണ് വിവരം. ഗൂഡല്ലൂര്‍ ഫയര്‍ഫോഴ്‌സും വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Continue Reading

india

വഖഫ് ഭേദഗതി ബില്ലിലൂടെ മോദി സര്‍ക്കാര്‍ ‘ഭരണഘടനയെ നേര്‍പ്പിക്കാന്‍’ ശ്രമിക്കുന്നു; കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്

ബില്ലിലെ ഭേദഗതികള്‍ ഇന്ത്യയില്‍ കൂടുതല്‍ വ്യവഹാരങ്ങളിലേക്ക് നയിക്കുമെന്നും ഗൊഗോയ് അവകാശപ്പെട്ടു.

Published

on

വഖഫ് ഭേദഗതി ബില്ലിലൂടെ മോദി സര്‍ക്കാര്‍ ‘ഭരണഘടനയെ നേര്‍പ്പിക്കാന്‍’ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്.

”ഭരണഘടനയെ ദുര്‍ബലപ്പെടുത്താനും ന്യൂനപക്ഷ സമുദായങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിക്കാനും ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാനുമാണ് ഈ ബില്‍ ലക്ഷ്യമിടുന്നത്,” ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ കൗണ്ടര്‍ തുറന്ന് കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു.

എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) ചര്‍ച്ച നടന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും റിജിജുവിന്റെയും അവകാശവാദങ്ങള്‍ നിരസിച്ച കോണ്‍ഗ്രസ് നേതാവ്, ക്ലോസ് ബൈ ക്ലോസ് ചര്‍ച്ച നടന്നിട്ടില്ലെന്ന് പറഞ്ഞു.

പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഒരു ഭേദഗതി പോലും അംഗീകരിച്ചിട്ടില്ലെന്നും വഖഫിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരെയാണ് ജെപിസിയിലേക്ക് ക്ഷണിച്ചതെന്നും ഗൊഗോയ് പറഞ്ഞു.

ഭാവിയില്‍ സര്‍ക്കാര്‍ മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് വഖഫ് ഭേദഗതി ബില്ലിനെതിരെ ചര്‍ച്ച ചെയ്ത ഗൊഗോയ് മുന്നറിയിപ്പ് നല്‍കി. ‘ഇന്ന്, അവര്‍ ലക്ഷ്യമിടുന്നത് ഒരു സമുദായത്തിന്റെ ഭൂമിയാണ്, നാളെ അവര്‍ മറ്റൊരു സമുദായത്തെ ലക്ഷ്യമിടുന്നു,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബില്ലിലെ ഭേദഗതികള്‍ ഇന്ത്യയില്‍ കൂടുതല്‍ വ്യവഹാരങ്ങളിലേക്ക് നയിക്കുമെന്നും ഗൊഗോയ് അവകാശപ്പെട്ടു.

 

Continue Reading

Trending