Connect with us

kerala

മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല

Published

on

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. മാലിദ്വീപ് മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴ ലഭിക്കാന്‍ കാരണം.

ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദ സാധ്യതാ മുന്നറിയിപ്പുണ്ട്. നാളെയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി നവംബര്‍ 27 ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. നവംബര്‍ 29 ഓടെ കാറ്റ് പടിഞ്ഞാറ്‌വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

നവംബര്‍ 27ന് തെക്കന്‍ ആന്‍ഡമാന്‍ കടല്‍ വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നീ ഭാ?ഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

kerala

ആശമാരുടെ സമരത്തെ തള്ളി സിപിഎം: ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരമെന്ന്‌ ഇ.പി ജയരാജൻ

വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം പിന്നിടുകയാണ്.

Published

on

ആശമാരുടെ സമരം അനാവശ്യമാണെന്ന് ഇ.പി ജയരാജൻ. ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരം. ആശമാരുടെ വേതനം 7000 രൂപയിൽ എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്നും അത് തിരിച്ചറിഞ്ഞ് ആശമാർ സമരത്തിൽ നിന്ന് പിൻമാറണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു.

വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം പിന്നിടുകയാണ്. ആശമാരുടെ വേതനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് പുറത്തുവന്നിട്ടില്ല. കേരള സർക്കാർ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനും തയ്യാറായിട്ടില്ല.

ഈ പശ്ചാത്തലത്തിൽ തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് നിരവധി പേരാണ്നിലവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്.

Continue Reading

kerala

എംഎല്‍എ ശമ്പളം മുഴുവന്‍ സന്നദ്ധസംഘടനയ്ക്ക്; മാത്യു കുഴല്‍നാടന്റെ വേറിട്ട വഴി

കേരളത്തില്‍ എന്നല്ല ദേശീയ തലത്തില്‍ തന്നെ എംഎല്‍എയുടെ പ്രവൃത്തി മാതൃകയാവുകയാണ്.

Published

on

ജനപ്രതിനിധിയായി ലഭിച്ച ശമ്പളം മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് സംഭാവന ചെയ്ത് മൂവാറ്റുപുഴ എംഎല്‍എയുടെ വേറിട്ട വഴി. എംഎല്‍ എ സ്ഥാനത്തു നിന്ന് ശമ്പളമായി കൈപ്പറ്റിയ തുക മുഴുവന്‍ മണ്ഡലത്തിലെ ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ടിയാണ് അഡ്വക്കേറ്റ് മാത്യു കുഴല്‍ നാടന്‍ സംഭാവന ചെയ്തത്. കേരളത്തില്‍ എന്നല്ല ദേശീയ തലത്തില്‍ തന്നെ എംഎല്‍എയുടെ പ്രവൃത്തി മാതൃകയാവുകയാണ്.

‘മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറിയ ഘട്ടം മുതല്‍ ജോലി ചെയ്ത് പൊതുപ്രവര്‍ത്തനം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി അഭിഭാഷക വൃത്തി സജീവമായി നടത്തിയാണ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയത്. മൂവാറ്റുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്ന് മുതല്‍ ലഭിച്ച ശമ്പളത്തില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ല. നാല് വര്‍ഷത്തെ ശമ്പളമിനത്തില്‍ 25 ലക്ഷം രുപ അക്കൗണ്ടിലുണ്ട്. ഈ തുക ജനങ്ങള്‍ക്ക് മടക്കി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്’ മാത്യൂ കുഴല്‍നാടന്‍ എംഎല്‍ എ ഫേ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

ശമ്പളം പോരാ, യാത്രാബത്ത ഇരട്ടിയാക്കണം എന്നൊക്കെ നിരന്തരമായി പരാതികള്‍ ഉയര്‍ത്തുന്നവരെയാണ് മലയാളികള്‍ക്ക് പരിചയമുള്ളത്. ഈ വഴിയല്ല തന്റെ യാത്ര എന്നാണ് ഈ യുവ എംഎല്‍ എ പ്രഖ്യാപിക്കുന്നത്. കാലഘട്ടത്തിന് അനുസരിച്ച് രാഷ്ട്രീയത്തേയും നവീകരിക്കാന്‍ സജീവമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു തന്നെ സാധിക്കണം എന്ന് പലപ്പോളും പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുള്ള ആളാണ് മാത്യു കുഴല്‍ നാടന്‍.

അദ്ദേഹത്തിന്റെ റീ ഡിഫൈനിംഗ് പൊളിറ്റിക്‌സ് എന്ന വിഷയം അദ്ദേഹം പലപ്പോളും ഊന്നിപ്പറയുന്നതാണ്. പുതിയ തലമുറയെ ആകര്‍ഷിക്കുന്ന മാറ്റം കൊണ്ടുവരാതെ ഈ സിസ്റ്റത്തെ മാറ്റാനാവില്ല എന്ന് അദ്ദേഹം പറയാറുണ്ട്. അതിനെ ന്യായീകരിച്ചുകൊണ്ടാണ് ഈ നടപടി.

മാത്യു കുഴല്‍നാടന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ സ്പര്‍ശം വഴിയാണ് മാതൃകാ പദ്ധതി നടപ്പാക്കുന്നത്. മൂവാറ്റുപുഴ മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ ഡയാലിസ് രോഗികള്‍ക്കും ഒരു വര്‍ഷത്തേക്ക് ഡയാലിസിസ് നടത്താനുള്ള തുക സഹായമായി നല്‍കും. പ്രതിമാസ കൂപ്പണ്‍ ആയിട്ടാണ് സഹായം നല്‍കുക. ഈ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ച് 15ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ നിര്‍വഹിക്കും.

ഇതിനു പുറമേ ഹോം കെയര്‍ സര്‍വ്വീസില്‍ പരിശീലനവും നല്‍കാന്‍ പരിപാടി തയ്യാറാക്കുന്നുണ്ട് .

കിടപ്പ് രോഗികളും അനാഥരും ഒറ്റപ്പെട്ടും താമസിക്കുന്നവരെ പരിചരിക്കുന്നതിനും അവരോടൊപ്പം ചെലവഴിക്കുകയും ചെയ്യുന്നതിനായി നാല് യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കും. വിദേശത്ത് കെയര്‍ ഹോമുകളില്‍ ജോലി നോക്കാനായി പോകുന്നവര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ എംഎല്‍എയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ പദ്ധതിയുടെ രുപരേഖ തയ്യാറാക്കി വരികയാണെന്നും മാത്യു കുഴല്‍ നാടന്‍ അറിയിച്ചു

Continue Reading

kerala

ആശാവർക്കേഴ്സ് പിന്നോട്ടില്ല; രാപ്പകൽ സമരം 34-ാം ദിവസത്തിൽ

കേരള സർക്കാർ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനും തയ്യാറായിട്ടില്ല.

Published

on

വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം. ആശമാരുടെ വേതനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് പുറത്തുവന്നിട്ടില്ല. കേരള സർക്കാർ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനും തയ്യാറായിട്ടില്ല.

ഈ പശ്ചാത്തലത്തിൽ തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് നിരവധി പേരാണ്നിലവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. അതേസമയം സമരത്തിന്‍റെ രൂപവും ഭാവവും മാറുന്നതോടെ കേന്ദ്ര – സംസ്ഥാന സര്‍ക്കാർ നിലപാട് എന്താകുമെന്ന് ഉറ്റ് നോക്കുകയാണ് ആശമാർ.

Continue Reading

Trending