Connect with us

Culture

എറണാകുളത്ത് നിന്ന് ആശ്വാസ വാര്‍ത്ത; മഴ കുറയുന്നു, താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളമിറങ്ങുന്നു

Published

on

കൊച്ചി: ഇന്ന് രാവിലെ ഏഴു മണി മുതലുള്ള മൂന്നു മണിക്കൂറില്‍ എറണാകുളം ജില്ലയിലെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മൂവാറ്റുപുഴ പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമാണ്. മഴ കുറയുകയും വെള്ളമിറങ്ങുകയും ചെയ്തിട്ടുണ്ട്. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജന കേന്ദ്രത്തില്‍ ദുരിതാശ്വാസ വസ്തുക്കളുടെ സ്വീകരണ കേന്ദ്രം തുറന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യുവജനക്ഷേമ ബോര്‍ഡ് പരിശീലനം നല്‍കിയ കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ സേവന സന്നദ്ധരായി ദുരിതാശ്വാസ രംഗത്തിറങ്ങിയിട്ടുണ്ട്. 20 പേരാണ് ഇപ്പോഴുള്ളത്. പരിശീലനം ലഭിച്ച 89 വളണ്ടിയര്‍മാരാണ് ജില്ലയിലുള്ളത്.

പാതാളം വ്യാവസായിക മേഖലയിലേക്ക് ലോഡുമായി വന്ന ട്രക്കിന്റെ െ്രെഡവര്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ശരവണനെ (45) കമ്പനിയുടെ പുറകിലുള്ള മാലിന്യക്കുഴിയില്‍ ആഗസ്റ്റ് 9ന് രാത്രി അവശനിലയില്‍ കണ്ടെത്തി. അഗ്‌നിശമന സേന ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളപ്പൊക്കവുമായി സംഭവത്തിന് ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. എല്ലാ ക്യാമ്പുകളിലും ഓരോ സിവില്‍ പോലീസ് ഓഫീസര്‍ വീതം 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്. കൂടാതെ സ്ത്രീകളുള്ള ക്യാമ്പുകളില്‍ വനിത പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് മസ്യത്തൊഴിലാളികളെ എത്തിക്കുന്നതിന് മത്സ്യ ബന്ധന വകുപ്പ് 16 യാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. തൃക്കാക്കര, ആലുവ പ്രദേശങ്ങളിലേക്ക് മൂന്നു വീതവും പറവൂര്‍, ഏലൂര്‍ പ്രദേശങ്ങളിലേക്ക് അഞ്ചു വീതവും യാനങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇതുവരെ തീരദേശ മേഖലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വൈദ്യുതി തടസമില്ലാതിരിക്കാന്‍ വേണ്ട നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരുന്നതിനനുസരിച്ച് ഫീഡറുകള്‍ ഓഫ് ചെയ്യുകയും വെള്ളമിറങ്ങുന്ന മുറയ്ക്ക് അവ ചാര്‍ജ്ജ് ചെയ്യുകയും ചെയ്യുന്നുണ്ട്.

എല്ലാ ക്യാമ്പുകളിലും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ക്യാമ്പുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ടാങ്കറും െ്രെഡവറെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. പൈപ്പ് ലൈനുകള്‍ വഴിയുള്ള സാധാരണ ജലവിതരണവും നടത്തുന്നുണ്ട്. ആലുവ, പെരുമാനൂര്‍, തമ്മനം പമ്പ് ഹൗസുകളില്‍ നിന്നും മരട് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നുമാണ് വെള്ളം ലഭ്യമാക്കുന്നത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാന്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തിയതായി ആര്‍ ടി ഒ അറിയിച്ചു. ടോറസ്, ജെസിബി തുടങ്ങിയവയുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഒരു എം വി ഐ, മൂന്നു വീതം എ എം വി ഐ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ക്യാമ്പുകളിലാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ മാവേലി സ്‌റ്റോറുകള്‍ വഴി അതത് വില്ലേജ് ഓഫീസര്‍ മുഖാന്തിരം ലഭ്യമാക്കാനുള്ള നടപടികള്‍ തുടരുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

kerala

സമരം തുടര്‍ന്ന് ആശമാരും, കൂടെച്ചേര്‍ന്ന് അംഗനവാടി ജീവനക്കാരും

അതേസമയം നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ കൂട്ട ഉപവാസം അനുഷ്ഠിക്കാനാണ് തീരുമാനം.

Published

on

സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന ആശാ പ്രവര്‍ത്തകരുടെയും അംഗനവാടി ജീവനക്കാരുടെയും സമരം കൂടുതല്‍ ശക്തമാകുകയാണ്. ആശാ പ്രവര്‍ത്തകരുടെ നിരാഹാര സമരം നാലാം ദിനത്തിലേക്കും രാപ്പകല്‍ സമരം 42-ാം ദിവസത്തിലേക്കും കടന്നു. അതേസമയം നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ കൂട്ട ഉപവാസം അനുഷ്ഠിക്കാനാണ് തീരുമാനം.

പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ആശ വര്‍ക്കര്‍മാര്‍. ഈ മാസം 24 ന് സമര കേന്ദ്രത്തില്‍ ആശ വര്‍ക്കമാര്‍ കൂട്ട ഉപവാസമിരിക്കും. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 42ആം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മൂന്നാം ദിവസമാണ്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആര്‍ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശ വര്‍ക്കമാര്‍മാരുടെ സമരം വളരെ ശക്തമായി മുന്നോട്ട് പോകുമ്പോഴും സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം തുടരുകയാണ്. അതേസമയം, വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

Continue Reading

india

ഉള്ളിക്ക് വിലയിടിഞ്ഞു; കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രം

അഞ്ച് മാസത്തോളം ഉള്ളിയുടെ കയറ്റുമതിയും നിരോധിക്കുന്ന സാഹചര്യമുണ്ടായി.

Published

on

ഉള്ളി കയറ്റുമതിയിൽ സെപ്റ്റംബറിൽ ഏർപ്പെടുത്തിയ 20 ശതാനം നികുതി പിൻവലിക്കാൻ തീരുമാനമെടുത്ത് കേന്ദ്ര ഗവൺമെന്റ്. ഏപ്രിൽ ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുക. രാജ്യത്ത് ഉള്ളിയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി 2023 ഡിസംബർ 8 മുതൽ 2024 മെയ് 3 വരെ മിനിമം കയറ്റുമതി നിരക്കുൾപ്പെടെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അഞ്ച് മാസത്തോളം ഉള്ളിയുടെ കയറ്റുമതിയും നിരോധിക്കുന്ന സാഹചര്യമുണ്ടായി. ഈ നിയന്ത്രണങ്ങൾക്കാണ് നിലവിലെ തീരുമാനത്തിലൂടെ അയവുവരുന്നത്

കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും 2023-24 ൽ 17.7 ലക്ഷം ടണും, 2024-25 ൽ( മാർച്ച് 18 വരെ) 11.65 ലക്ഷം ടണും മൊത്തം കയറ്റുമതി നടന്നുവെന്നാണ് ഗവൺമന്റെ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാസം തോറുമുള്ള ഉള്ളികയറ്റുമതി 2024ലെ 0.72 ലക്ഷം ടണ്ണിൽ നിന്ന് 1.85 ആയി വർധിച്ചു.

റാബി വിളകളുടെ വിപണിയിലെ വരവിനോടനുബന്ധിച്ച് റീടെയിൽ വില കുറയാനുള്ള സാഹചര്യം മുന്നിൽ കണ്ട് കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഉള്ളി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് തങ്ങളുടെ പുതിയതീരുമാനമെന്ന് ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പറഞ്ഞു.

ഭക്ഷ്യ ധാന്യ വിളകളുടെ ഹോൾസെയിൽ വിപണിവില മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും രാജ്യത്ത് മൊത്തത്തിൽ 39 ശതമാനം ഇടിവ് ഉണ്ടായെന്ന് മന്ത്രാലയം പറയുന്നു. അതു പോലെ ഉള്ളിയുടെ രാജ്യത്തെ റീടെയിൽ വിലയിലും കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ 10 ശതമാനം ഇടിവുണ്ടായി.

അഗ്രികൾച്ചറൽ ആൻഡ് ഫാർമേഴ്സ് വെൽഫയർ അസോസിയേഷന്റെ കണക്കു പ്രകാരം ഈ വർഷത്തെ റാബി ഉൽപ്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണുള്ളത്. ഇന്ത്യയിലെ മൊത്തം ഉള്ളി ഉൽപ്പാദനത്തിന്റെ 70-75 ശതമാനം വരുന്ന റാബി ഉള്ളി ഒക്ടോബർ-നവംബർ മാസത്തിൽ ഖാരിഫ് വിളവ് വിപണിയിലെത്തുന്നതു വരെ ഉള്ളിയുടെ വിപണി വില സ്ഥിരത നിലനിർത്തുന്നതിൽ നിർണായകമാണ്.

Continue Reading

kerala

കേരളത്തിലെ പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല; രമേശ് ചെന്നിത്തല

ബാബാ സാഹിബ് അംബേദ്കര്‍ വിശ്വ രത്‌നമായി അടയാളപ്പെടുത്തേണ്ട വ്യക്തിത്വമാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

എസ് സി എസ് ടി വിഭാഗങ്ങളുടെ വികസനത്തിന് നാം എന്ത് ചെയ്തു എന്നത് പരിശോധിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. ബാബാ സാഹിബ് അംബേദ്കര്‍ വിശ്വ രത്‌നമായി അടയാളപ്പെടുത്തേണ്ട വ്യക്തിത്വമാണെന്നദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി പതിനഞ്ചു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാന്‍ അനുസരിച്ച് 3000 കോടി രൂപ ലഭിക്കേണ്ട sc-st വിഭാഗ പദ്ധതികള്‍ക്ക് 1500 കോടി പോലും ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

ദളിതര്‍ക്ക് സമൂഹത്തില്‍ ലഭിക്കേണ്ട മാന്യത ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ദളിതുകള്‍ അല്ലാത്തവരുടെ മനോനിലയില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ബാബാ സാഹിബ് അംബേദ്കര്‍ വിശ്വ രത്‌നമായി അടയാളപ്പെടുത്തേണ്ട വ്യക്തിത്വമാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോണ്‍ക്ലേവില്‍ ഉണ്ടാകുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കുമെന്നദ്ദേഹം വ്യക്തമാക്കി. കൊടിക്കുന്നില്‍ സുരേഷ് എം.പി, പദ്മശ്രി അവാര്‍ഡ് ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Continue Reading

Trending