Connect with us

india

ഭാരത് ജോഡോയാത്ര കശ്മീരില്‍ ;സുരക്ഷ ശക്തമാക്കി: കനത്ത തണുപ്പിലും കോട്ട് വലിച്ചൂരി രാഹുല്‍

‘ഇന്ന് രാഹുല്‍ ശങ്കരാചാര്യരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ബി.ജെ.പി ആളുകളെ ഭിന്നിപ്പിച്ചു. ഇന്നത്തെ ഇന്ത്യ രാമന്റെ ഭാരതമോ ഗാന്ധിജിയുടെ ഹിന്ദുസ്ഥാനോ അല്ല. നമ്മള്‍ ഒരുമിച്ചാല്‍ വിദ്വേഷം രാഷ്ട്രീയത്തെ മറികടക്കാം’- ഫറൂഖ് അബ്ദുല്ല പറഞ്ഞു

Published

on

ജമ്മു: ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ലയും ദോഗ്ര സ്വാഭിമാന്‍ സംഘടനാ തലവന്‍ ചൗധരി ലാല്‍ സിങും ചേര്‍ന്ന് ലഖന്‍പൂരില്‍ ജോഡോ യാത്രയെ സ്വീകരിച്ചു. ഭാരത് ജോഡോയാത്രയെ തുടര്‍ന്ന് കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ സഞ്ചരിക്കുന്ന റൂട്ടുകളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. കനത്ത തണുപ്പിലും കോട്ട് വലിച്ചൂരി രാഹുല്‍.
ഇന്നലെ അതിര്‍ത്തി ഗ്രാമമായ ഹത്‌ലി മോറില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ചാറ്റല്‍ മഴ വകവെക്കാതെ നൂറുകണക്കിന് ആളുകളാണ് രാഹുലിനെ വരവേല്‍ക്കാനെത്തിയത്. പരമവീര ചക്ര നേടിയ ക്യാപ്റ്റന്‍ ബനാ സിങ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ യാത്രയില്‍ അണിചേര്‍ന്നു. കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ ഘടകം പ്രസിഡന്റ് വികാര്‍ റസൂല്‍വാനി ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുലിനെ അനുഗമിച്ചു. തനിക്ക് സ്വദേശത്തേക്കുള്ള മടങ്ങിവരവാണിതെന്ന് രാഹുല്‍ പറഞ്ഞു.
‘ഇവിടുത്തെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ അറിയുന്നുണ്ട്. കുനിഞ്ഞ ശിരസുമായാണ് നിങ്ങളുടെ അടുത്തേക്ക് വന്നത്. എന്റെ പൂര്‍വികര്‍ ഈ മണ്ണില്‍ പെട്ടവരായിരുന്നു. തനിക്ക് സ്വദേശത്തേക്കുള്ള മടക്കമാണിത്’- രാഹുല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കരാചാര്യര്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തിയ യാത്ര അനുസ്മരിച്ചായിരുന്നു ഫറൂഖ് അബ്ദുല്ലയുടെ പ്രസംഗം.

‘ഇന്ന് രാഹുല്‍ ശങ്കരാചാര്യരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ബി.ജെ.പി ആളുകളെ ഭിന്നിപ്പിച്ചു. ഇന്നത്തെ ഇന്ത്യ രാമന്റെ ഭാരതമോ ഗാന്ധിജിയുടെ ഹിന്ദുസ്ഥാനോ അല്ല. നമ്മള്‍ ഒരുമിച്ചാല്‍ വിദ്വേഷം രാഷ്ട്രീയത്തെ മറികടക്കാം’- ഫറൂഖ് അബ്ദുല്ല പറഞ്ഞു. കശ്മീരില്‍ 350 കിലോമീറ്റര്‍ ദൂരമാണ് രാഹുലും സംഘവും കാല്‍നടയായി സഞ്ചരിക്കുക. മൂന്ന് പ്രധാന പൊതുയോഗങ്ങളെയും രാഹുല്‍ അഭിസംബോധന ചെയ്യും. അതേസമയം സെപ്തംബറില്‍ കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ഈമാസം 30ന് ശ്രീനഗറില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്. എത്തിയിരുന്നു. രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍, ബെഡുകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Continue Reading

india

മംഗളൂരുവിലെ വിദ്വേഷക്കൊല; മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.

Published

on

മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കോട്ടക്കല്‍ പറപ്പൂരിലെ അഷ്‌റഫ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം. അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്നലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ സന്ദീപ് (14ാം പ്രതി), ദീക്ഷിത് (15ാം പ്രതി), സച്ചിന്‍ (19ാം പ്രതി) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ഏപ്രില്‍ 27ന് കുഡുപ്പുവിലാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊന്നത്. കഴിഞ്ഞ മാസം 31ന് ഇതേ കോടതി രാഹുലിനും കെ. സുശാന്തിനും ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.

Continue Reading

india

യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്

സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

Published

on

യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്. സംഭലിലെ ആലം സാരായ് ഗ്രാമത്തിലെ ഖബര്‍സ്ഥാനിലെ മതില്‍ പൊളിച്ചു നീക്കി. മുറാദാബാദ് റോഡില്‍ ചാന്‍ദൗസി ഭാഗത്ത് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

ഖബര്‍സ്ഥാന്റെ റെയില്‍വേ ക്രോസിങ്ങിന് സമീപമുള്ള മതില്‍ 10 മീറ്റര്‍ പുറത്താണ് കെട്ടിയതെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മതില്‍ പൊളിച്ചത്. ഗതാഗത തിരക്ക് കാരണമാണ് ദൗത്യം രാത്രിയാക്കിയത്. ആറുമാസം മുമ്പ് ആരംഭിച്ച ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ഒരുഭാഗത്ത് ഏഴ് മീറ്റര്‍ നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇവിടെ പുല്ല് നീക്കി നിരപ്പാക്കി.-വിനയ്കുമാര്‍ മിശ്ര പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗത്തോടും സംസാരിച്ചിരുന്നു. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഖബര്‍സ്ഥാന്‍ നില്‍ക്കുന്നത് എന്നാണ് കണ്ടെത്തിയതെന്നും തഹസീല്‍ദാര്‍ ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അതേസമയം ഖബര്‍സ്ഥാന്‍ പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും കയ്യേറ്റ ആരോപണം അടിസ്ഥാനരഹിതമാണ് എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Continue Reading

Trending