kerala
ബി.ജെ.പി കോട്ടയില്‍ വിള്ളല്‍ വരുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
കഴിഞ്ഞ തവണ ഷാഫിപറമ്പില്‍ നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ രാഹുലിന് ലഭിച്ചിട്ടുണ്ട്.

ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുനില ഉയര്‍ത്തി. വോട്ടെണ്ണല്‍ രണ്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ ഭൂരിപക്ഷം കുത്തനെ ഇടിച്ചാണ് രാഹുല്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ തവണ ഷാഫിപറമ്പില്‍ നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ രാഹുലിന് ലഭിച്ചിട്ടുണ്ട്.
പാലക്കാട്ട് ബി.ജെ.പിക്ക് നിലവില്‍ 858 വോട്ടിന്റെ ലീഡ് മാത്രമാണുള്ളത്. കല്‍പ്പാത്തി, കുമാരപുരം, നാരായണപുരം എന്നിവ ഉള്‍പ്പെടുന്ന മേഖലകളിലെ വോട്ടാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. ഈ റൗണ്ടില്‍ മാത്രം 2,000 വോട്ടിന്റെ ലീഡാണ് ബിജെപി ഇവിടെ പ്രതീക്ഷിച്ചിരുന്നത്.
കല്പാത്തി അടക്കമുള്ള ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കൃഷ്ണകുമാറിന് പ്രതീക്ഷിച്ച വോട്ടുകള്‍ സമാഹരിക്കാനായില്ല. കഴിഞ്ഞ തവണ ഇ. ശ്രീധരന് നേടിയതിനേക്കാള്‍ 700ലേറെ വോട്ടുകള്‍ കുറവാണ് കൃഷ്ണകുമാറിന്.
സി. കൃഷ്ണകുമാറിന് 7569 വോട്ടാണ് ഇതുവരെ ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ 6711 വോട്ടും മൂന്നാംസ്ഥാനത്തുള്ള പി. സരിന് 4121 വോട്ടും നേടി.
പാലക്കാട്:
സി. കൃഷ്ണകുമാര്‍ 7569
രാഹുല്‍ മാങ്കൂട്ടത്തില്‍ 6711
പി. സരിന് 4121
kerala
ഐവിന് ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍
നെടുമ്പാശേരി ഐവിന് ജിജോ കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍.

നെടുമ്പാശേരി ഐവിന് ജിജോ കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. വാഹനം തട്ടിയതിന് പിന്നാലെ ഐവിനെ മര്‍ദിച്ചെന്നും വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും മൊഴി നല്കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച അറസ്റ്റ് രേഖപ്പെടുത്തി.
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചത് തര്‍ക്കത്തിലേക്കെത്തുകയായിരുന്നെന്ന് രണ്ടാം പ്രതി മോഹന്‍ മൊഴി നല്കി. ഐവിന്റെ കാറില്‍ തട്ടിയതിനു പിന്നാലെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. എന്നാല്‍ എല്ലാം ഐവിന് മൊബൈലില്‍ പകര്‍ത്തി. നാട്ടുകാര്‍ എത്തുന്നതിന് മുമ്പായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഐവിനെ കാര്‍ ഇടിപ്പിച്ചത്.
എന്നാല്‍ ഒരു കിലോമീറ്ററോളം ഐവിനെ ബോണറ്റില്‍ വലിച്ചിഴച്ചിട്ടും വാഹനം നിര്‍ത്താന്‍ പ്രതികള്‍ക്ക് തോന്നിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം ഓടിച്ച വിനയ് കുമാറിന് പുറമേ കൂടെയുണ്ടായിരുന്ന മോഹനനെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
kerala
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന; പവന് 880 രൂപ കൂടി
കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8720. പവന് 69,760 രൂപ എന്ന നിരക്കിലാണ് വില വര്‍ധനവ്. കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു.
ലോകവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്. ആറ് മാസത്തിനിടെ ഒരാഴ്ചയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വെളളിയാഴ്ച സ്വര്‍ണവിലയില്‍ ലോക വിപണിയില്‍ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
GULF
ഇന്‍ഡിഗോ ഫുജൈറ-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു

-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി