Connect with us

kerala

സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും

സീതി ഹാജിയുടെ ജീവിതവും ശ്രദ്ധേയമായ നിയമസഭാ പ്രസംഗങ്ങളും പ്രമുഖ നേതാക്കളുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി നിഷ പുരുഷോത്തമൻ, ആനന്ദ് ഗംഗൻ എന്നിവർ ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്.

Published

on

കോഴിക്കോട്: മുസ്ലിംലീഗിന്റെ സമുന്നത നേതാവും കേരള നിയമസഭാംഗവും ചീഫ് വിപ്പുമായിരുന്ന പി. സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പുറത്തിറങ്ങുന്നു. സീതി ഹാജി, നിലപാടുകളുടെ നേതാവ് എന്ന ശീർഷകത്തിൽ മനോരമ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 2023 നവംബർ 29 ബുധനാഴ്ച രാവിലെ 9.30ന് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും. സീതി ഹാജിയുടെ ജീവിതവും ശ്രദ്ധേയമായ നിയമസഭാ പ്രസംഗങ്ങളും പ്രമുഖ നേതാക്കളുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി നിഷ പുരുഷോത്തമൻ, ആനന്ദ് ഗംഗൻ എന്നിവർ ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന പ്രകാശന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആദ്യകോപ്പി ഏറ്റുവാങ്ങും. പി.കെ ബഷീർ എം.എൽ.എ സ്വാഗതം ആശംസിക്കും. മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു ആമുഖ പ്രഭാഷണവും നിഷ പുരുഷോത്തമൻ പുസ്തക പരിചയവും നിർവ്വഹിക്കും. അബ്ദുൽ ലത്തീഫ് ഉപ്പള രാഹുൽ ഗാന്ധിക്ക് ഉപഹാരം സമർപ്പിക്കും. ചടങ്ങിൽ ഇ.പി ജയരാജൻ, കെ.സി വേണുഗോപാൽ എം.പി, കെ. മുരളീധരൻ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ രാഘവൻ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. പി.എം.എ സലാം, ഡോ. എം.കെ മുനീർ എം.എൽ.എ, കെ.പി.എ മജീദ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

നർമത്തിൽ പൊതിഞ്ഞതും കുറിക്ക് കൊള്ളുന്നതുമായ സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ട്. ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം കേരള നിയമസഭയിൽ പോരാട്ടം നടത്തി. സ്വതസിദ്ധമായ ഏറനാടൻ ശൈലിയിൽ ആരെയും ആകർഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. ആ പ്രസംഗങ്ങൾ തനിമ ചോരാതെ തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. പി.കെ ബഷീർ എം.എൽ.എ, എം.സി മായിൻ ഹാജി, എം.വി സിദ്ദീഖ് മാസ്റ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

സീതി ഹാജി

1932 ഓഗസ്റ്റ് 16ന് ജനിച്ച സീതി ഹാജി കുട്ടിക്കാലത്ത് തന്നെ മുസ്ലിംലീഗ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഏറനാട് താലൂക്ക് സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. ചന്ദ്രിക ഡയരക്ടറായിരുന്നു. 1977, 1980, 1982, 1987 വർഷങ്ങളിൽ കൊണ്ടോട്ടിയിൽനിന്നും 1991ൽ താനൂരിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം കേരള നിയമസഭയിൽ ചീഫ് വിപ്പായിരിക്കെ 1991 ഡിസംബർ അഞ്ചിന് നിര്യാതനായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

Published

on

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.

ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.

പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.

 

Continue Reading

kerala

ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Published

on

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.

അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

 

Continue Reading

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

Trending