Culture
ജനങ്ങളുടെ മന്‍കിബാത് കേള്‍ക്കനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്: രാഹുല്‍

അഹമ്മദാബാദ്: തെരഞ്ഞൈടുപ്പ് പ്രചാരണം ചൂടുപിടിച്ച ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാറിനെയും കടന്നാക്രമിച്ച രാഹുല്‍ഗാന്ധി. സ്വന്തം മന്‍കി ബാത് നിങ്ങളെ കൊണ്ട് കേള്‍പ്പിക്കാനല്ല, ജനങ്ങളുടെ മന്‍കി ബാത് കേള്‍ക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. നവ്‌സര്‍ജന്‍ യാത്രയുടെ മൂന്നാം ഘട്ടത്തില്‍ പോര്‍ബന്ധറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബി.ജെ.പി ഭരണം ഏതാനും വ്യവസായികള്‍ക്ക് വേണ്ടി മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Congress VP Rahul Gandhi travels from Porbandar to Ahmedabad, where he will interact with members of the fishermen, Dalit, public health and teaching communities. #Congress_સાથે_ગુજરાત pic.twitter.com/zvF3ihm6fr
— Congress (@INCIndia) November 24, 2017
നവ്‌സര്‍ജന്‍ യാത്രയുടെ മൂന്നാം ഘട്ടത്തില്‍ ഗുജറാത്തിലെത്തിയ രാഹുല്‍ പോര്‍ബന്ധറിലെ അഞ്ചിടത്താണ് സംസാരിച്ചത്. പോര്‍ബന്ധറിലെ മത്സ്യത്തൊഴിലാളികളുമായി ആദ്യം സംവദിച്ച അദ്ദേഹം പിന്നീട് നഗരത്തിലെ മറൈന്‍ എഞ്ചിനീയറിങ് വര്‍ക്‌സും ഗാന്ധിയുടെ ജന്മസ്ഥലമായ കീര്‍ത്തിമന്ദിറും സന്ദര്‍ശിച്ചു. അഹമ്മദാബാദിലെ അധ്യാപക സമൂഹത്തിലെ അംഗങ്ങളുമായി രാഹുൽഗാന്ധി ആശയവിനിമയം നടത്തി.
Moments from CVP Rahul Gandhi’s interaction with Ahmedabad’s teaching community. #Congress_સાથે_ગુજરાત pic.twitter.com/l1UthENPPn
— Congress (@INCIndia) November 24, 2017
LIVE: Rahul Gandhi interacts with members of the teaching community in Ahmedabad. #Congress_સાથે_ગુજરાત https://t.co/Gkn8MhcPn7
— Congress (@INCIndia) November 24, 2017
Rahul Gandhi visited Palghar Marine Engineering Works in Porbandar, and met with manufacturers of machine & boat parts. #Congress_સાથે_ગુજરાત pic.twitter.com/8PlRCi883T
— Arjun Modhwadia (@arjunmodhwadia) November 24, 2017
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴി യു.പി.എ സര്‍ക്കാര്‍ 33000 കോടി രൂപ പാവപ്പെട്ടവര്‍ക്ക് കൈമാറിയെന്നും എന്നാല്‍ മോദി സര്‍ക്കാര്‍ ഇത്രയും തുക നാനോ ഫാക്ടറിക്കു വേണ്ടി മാത്രം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ക്ക് നിങ്ങളുടെ ഭൂമി നഷ്ടപ്പെട്ടു. വെള്ളവും നഷ്ടപ്പെട്ടു. എന്നാല്‍ ടാറ്റയ്ക്ക് വൈദ്യുതി നല്‍കുന്നു. നിങ്ങളാരെങ്കിലും നാനോ ഓടിക്കുന്നുണ്ടോ? മോദി സര്‍ക്കാറില്‍ നിന്ന് വ്യവസായികള്‍ക്ക് മാത്രമാണ് പണം ലഭിക്കുന്നത്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ സമീപിക്കുമ്പോള്‍ മുന്നൂറു കോടി രൂപ പോലും നല്‍കാനില്ലെന്നാണ് അദ്ദേഹം പറയുന്നത്’ – രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തെ 90 ശതമാനം കോളജുകളും സ്വകാര്യ വത്കരിച്ചതു കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഫീസുകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലെന്നും അദ്ദേഹം ആരോപിച്ചു.
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി