Connect with us

Culture

“ശാന്തമായ ദേശസ്‌നേഹം തീവ്രദേശീയതയെ തോല്‍പ്പിക്കും”; തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് ചിദംബരം

Published

on

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മറ്റു ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്കേറ്റ തിരിച്ചടിയില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. ശാന്തമായ ദേശസ്‌നേഹം പ്രബലമായ ദേശഭക്തിയെ തോല്‍പ്പിക്കുമെന്നായിരുന്നു, പി. ചിദംബരത്തിന്റെ പ്രതികരണം. ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോ മാധ്യമങ്ങളുടെ ചോദ്യത്തോട് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി കോണ്‍ഗ്രസിനെ തൂത്തുവാരുമെന്ന പ്രവചനങ്ങളെ വോട്ടര്‍മാര്‍ കാറ്റില്‍ പറത്തുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പുറത്തുവരുന്നത്. തീവ്രദേശീയ വാദവും ബാലക്കോട്ട് മാതൃകയില്‍ പാകിസ്ഥാനില്‍ വീണ്ടും ആക്രമണം നടത്തുന്നതും എല്ലാ തെരഞ്ഞെടുപ്പിലും സഹായിക്കില്ലെന്ന തിരിച്ചറിവ് ബി.ജെ.പിക്ക് നല്‍കുന്നതാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍. പാകിസ്ഥാനും കശ്മീരും റാഫേല്‍ വിമാനവും സവര്‍ക്കറുമൊക്കെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കിയ ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോലെ നേട്ടത്തിലെത്തിക്കാന്‍ ആയിട്ടില്ല.

പ്രചാരണത്തിനിടെ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പ്രാദേശിക നേതാക്കള്‍ കൂട്ടത്തോടെ കൂറുമാറിയ അവസ്ഥയില്‍ വന്‍ വിജയം കൊയ്യാനാവുമെന്ന പ്രതീക്ഷയിലായിരുന്നു മഹാരാഷ്ട്രയില്‍ ബി.ജെ.പി. മോദി-ഖട്ടാര്‍ വ്യക്തി പ്രഭാവും തീവ്രദേശീയതാ വിഷയങ്ങളിലൂന്നിയ പ്രചാരണവും തുണക്കെത്തുമെന്ന പ്രതീക്ഷ ഹരിയാണയിലും അസ്ഥാനത്തായി. മറുഭാഗത്ത് മുതിര്‍ന്ന നേതാക്കള്‍ നിഷ്‌ക്രിയരായതോടെ പ്രചാരണ രംഗത്ത് ബഹുദൂരം പുറകിലായിരുന്നു കോണ്‍ഗ്രസ്. തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും ഫലപ്രദമായി ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നുവെങ്കില്‍ ബി.ജെ.പി ഈ രണ്ടു സംസ്ഥാനങ്ങളിലും തകര്‍ന്നടിയുമായിരുന്നു. എന്നാല്‍ ഹരിയാണയില്‍ രാഹുല്‍ നടത്തിയ രണ്ടു റാലികളാണ് കോണ്‍ഗ്രസിനെ പോരാട്ടരംഗത്ത് തിരിച്ചു കൊണ്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പി. ചിദംബരത്തെ ഈമാസം മുപ്പത് വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. ഹൈദരാബാദില്‍ ചികില്‍സ ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം തള്ളി. ആവശ്യമെങ്കില്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികില്‍സ ലഭ്യമാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട് തേടി. നവംബര്‍ നാലിന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending