Connect with us

Culture

വീഡിയോയില്‍ കൂട്ടിച്ചേര്‍ക്കലുകളുണ്ടെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്; എം.കെ രാഘവനെതിരായ ആരോപണം പൊളിയുന്നു

Published

on

കോഴിക്കോട്: ഒളിക്യാമറ ഓപ്പറേഷനില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ പങ്ക് പുറത്തുവിടുമെന്ന് എം.കെ രാഘവന്‍ എംപി. സംഘത്തെ കൊണ്ടുവന്നതും താമസിപ്പിച്ചതും സി.പി.എമ്മാണ്. അതിന്റെ തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും രാഘവന്‍ പറഞ്ഞു.

യു.ഡി.എഫ്. സ്ഥാനാര്‍ഥി എ.കെ. രാഘവന്‍ ഉള്‍പെട്ട ഒളികാമറ ദൃശ്യങ്ങളില്‍
സംശയം പ്രകടിപ്പിച്ച് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് രാവിലെ പുറത്തുവന്നിരുന്നു. രാഘവനെതിരായ വീഡിയോ ദൃശ്യങ്ങളില്‍ നിരവധി തവണ കൂട്ടിച്ചേര്‍ക്കലുകളും എഡിറ്റിംഗും നടന്നിട്ടുള്ളതായി സംശയിക്കുന്നുവെന്നാണ് കലക്ടര്‍ സാംബശിവ റാവു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോയുടെ ആധികാരികത സംബന്ധിച്ച് നിഗമനത്തിലെത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഒരു ഹിന്ദി മാധ്യമം എം കെ രാഘവനെതിരായ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഒരു വിദേശ കമ്പനിക്ക് കോഴിക്കോട് വസ്തു വാങ്ങാന്‍ സഹായിക്കണമെന്നും അതിന് പ്രത്യുപകാരമായി അഞ്ചു കോടി നല്‍കാമെന്ന് കമ്പനി പ്രതിനിധികള്‍ വാഗ്ദാനം ചെയ്യുന്നതുമായിരുന്നു വീഡിയോ.

എന്നാല്‍ വീഡിയോയില്‍ പറയുന്ന കഥകള്‍ തുടക്കം മുതല്‍ തന്നെ വിശ്വാസയോഗ്യമല്ലാത്തതായിരുന്നു. പണം മുടക്കാന്‍ തയ്യാറായ വിദേശ കമ്പനിക്ക് നഗരത്തില്‍ വസ്തു വാങ്ങാന്‍ എന്തിനാണ് അഞ്ച് കോടി നല്‍കി സ്ഥലം എം പിയുടെ സഹായം ആവശ്യമായി വരുന്നതെന്ന് സംശയം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു.

കെട്ടുകഥയ്ക്ക് സമാനമായ കാര്യങ്ങളായിരുന്നു ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. വസ്തു വാങ്ങാന്‍ എന്തിനാണ് എം പിയുടെ സഹായം എന്ന് വിശ്വാസയോഗ്യമായ വിശദീകരണമില്ല. ഇടപാട് നടന്നിട്ടില്ല. എം പി അല്ല വസ്തുവിന്റെ ബ്രോക്കര്‍ എന്നിരിക്കെ എന്തിനാണ് എംപിക്ക് ബ്രോക്കര്‍ കോഴ എന്നതും സംഭാഷണങ്ങളില്‍ വ്യക്തമല്ല. ഇതോടെ വീഡിയോയുടെ ആധികാരികത പരിശോധിക്കാനും വ്യാജ പ്രചരണത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും ഒരുങ്ങുകയാണ് എം കെ രാഘവനും യു ഡി എഫ് നേതൃത്വവും.

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending