Connect with us

india

ചോദ്യപേപ്പർ ചോർച്ച, ട്രെയിൻ അപകടം; കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി ധ്രുവ് റാഠി

കേന്ദ്ര റെയില്‍വേ മന്ത്രി, വിദ്യാഭ്യാസമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനം.

Published

on

കേന്ദ്ര മന്ത്രിമാരുടെ ഭരണത്തിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് വിമര്‍ശനവുമായി യൂട്യൂബര്‍ ധ്രുവ് റാഠി. തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹം കേന്ദ്ര മന്ത്രിമാരെ വിമര്‍ശിച്ചത്. ഈ അടുത്ത് നടന്ന സംഭവങ്ങളെ ഉള്‍ക്കൊള്ളിച്ചായിരുന്നു പോസ്റ്റ്. കേന്ദ്ര റെയില്‍വേ മന്ത്രി, വിദ്യാഭ്യാസമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനം.

രാജ്യത്ത് നടക്കുന്ന അനിഷ്ട സംഭവങ്ങളെ അതാത് സ്ഥാനത്തിരിക്കുന്ന മന്ത്രിമാര്‍ക്ക് തടയാനാകുന്നില്ല എന്നാണ് പോസ്റ്റില്‍ പറയുന്നത്. ‘റെയില്‍വേ മന്ത്രിക്ക് ട്രെയിന്‍ അപകടങ്ങള്‍ തടയാന്‍ കഴിയുന്നില്ല, വിദ്യാഭ്യാസ മന്ത്രിക്ക് പരീക്ഷ പേപ്പര്‍ ചോര്‍ച്ച തടയാന്‍ കഴിയുന്നില്ല, ആഭ്യന്തര മന്ത്രിക്കാകട്ടെ ഭീകരാക്രമണവും തടയാന്‍ കഴിയുന്നില്ല,’ എന്നതാണ് പോസ്റ്റിന്റെ പൂര്‍ണ രൂപം.

അടിക്കടി നടക്കുന്ന ട്രെയിന്‍ അപകടങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ഉയര്‍ന്നത് കാഞ്ചന്‍ജംഗ ട്രെയിന്‍ അപകടം ഉണ്ടായപ്പോഴാണ്. ജൂണ്‍ 17ന് നടന്ന അപകടത്തില്‍ കാഞ്ചന്‍ജംഗ ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിക്കുകയായിരുന്നു. 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ അപകടത്തിന്റെ കാരണം റയില്‍വേ വകുപ്പിന്റെ അനാസ്ഥയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ അപകടത്തെ വിമര്‍ശിച്ചാണ് ധ്രുവ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിതിരെ പ്രതികരിച്ചത്.

നീറ്റ് പരീക്ഷയിലെ ക്രമക്കേട് രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നിരവധി വിമര്‍ശങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് നേരെ ഉയര്‍ന്നിരുന്നു. അദ്ദേഹത്തിനുള്ള മറ്റൊരു വിമര്‍ശനമാണ് ഇപ്പോള്‍ ധ്രുവ് റാഠിയില്‍ നിന്നുയര്‍ന്നത്.

ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ തടയാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി അമിത് ഷായെയാണ് ധ്രുവ് അവസാനമായി വിമര്‍ശിക്കുന്നത്. ജൂണ്‍ 18ന് പോസ്റ്റ് ചെയ്ത കുറിപ്പ് 2 .7 ദശലക്ഷത്തിലധികം ആളുകളാണ് വായിച്ചത്. മൂന്ന് ലക്ഷത്തോളം ആളുകള്‍ പോസ്റ്റില്‍ കമന്റ് ഇട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Published

on

ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും മേഖലയില്‍ സൈന്യം തെരച്ചില്‍ ഊര്‍ജ്ജതമാക്കുകയും ചെയ്തിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ബാരാമുല്ലയിലെ ഉറി മേഖലയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ സൈന്യം വധിച്ചത്. ഇവരില്‍ നിന്ന് വലിയ തോതില്‍ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. ഭീകരരും സൈന്യവും തമ്മില്‍ രൂക്ഷമായ വെടിവെപ്പാണുണ്ടായത്.

പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സൈന്യത്തിന്റെ തിരിച്ചടി. നാവികസേനയിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരടക്കം പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Continue Reading

india

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ തീവ്രവാദികളില്‍ ഒരാളുടെ ചിത്രം പുറത്ത്

കഴിഞ്ഞ ദിവസം ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Published

on

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലെ തീവ്രവാദി സംഘത്തിലെ ഒരാളുടെ ചിത്രം പുറത്ത്. കഴിഞ്ഞ ദിവസം ജമ്മു- കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ അക്രമി സംഘങ്ങളില്‍പെട്ട ഒരാളുടെ ചിത്രം മാധ്യമങ്ങളാണ് പുറത്തു വിട്ടത്. തോക്കുമായി നീങ്ങുന്ന അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്.

ബൈസരന്‍ താഴ്വരയില്‍ ട്രെക്കിങ് യാത്രക്കായി എത്തിയ വിനോദസഞ്ചാരികളുടെ സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. തീവ്രവാദികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ലഷ്‌കറെ ത്വയ്യിബ തൊയ്ബയുടെ അനുബന്ധ സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി.

 

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം: മരണം 28 ആയി; ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണം 28 ആയി. 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടം ശ്രീനഗറില്‍ നടക്കും. ഭീകരാക്രമണത്തില്‍ മരിച്ച മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്‍ ഇന്ന് ശ്രീനഗറിലെത്തും.

ആറു ഭീകരരാണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. പഹല്‍ഗാം, ബൈസരണ്‍, അനന്ത്‌നാഗ് തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാസേന ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംഘം ഇന്ന് പഹല്‍ഗാമിലെത്തും.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അതീവ ജാഗ്രത തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡല്‍ഹി പൊലീസ് സുരക്ഷ ശക്തമാക്കി. മറ്റ് തന്ത്രപ്രധാന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭീകരാക്രമണത്തില്‍ തമിഴ്നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

 

 

Continue Reading

Trending