Connect with us

kerala

കരിങ്കൽ ഉത്‌പന്നങ്ങളുടെ വിലവർധന നിർമാണ മേഖലയ്ക്ക്‌ തിരിച്ചടി

Published

on

കോഴിക്കോട്: ക്വാറി-ക്രഷർ മേഖലയുടെ പ്രവർത്തനം ഒമ്പതുദിവസത്തെ സമരത്തിനുശേഷം സാധാരണ നിലയിലേക്ക് തിരിച്ചെത്തുമ്പോഴും സാമഗ്രികളുടെ വിലവർധന നിർമാണമേഖലയ്ക്ക് തിരിച്ചടിയാവുന്നു. കരിങ്കൽ ഉത്‌പന്നങ്ങൾക്കെല്ലാം ക്യുബിക് ഫീറ്റിന് അഞ്ചുരൂപയുടെ വിലവർധന ഉണ്ടായിട്ടുണ്ട്. മേയ് മൂന്നിന് റവന്യൂമന്ത്രിയുമായും വ്യവസായമന്ത്രിയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് റോയൽറ്റിക്കും ഫീസുകൾക്കും ആനുപാതികമായി വിലവർധിപ്പിച്ചതെന്ന് ക്വാറി ഉടമകൾ പറഞ്ഞു

മാർച്ച് 31-ന് ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തിലെ അപാകങ്ങൾ പരിഹരിക്കപ്പെടുകയാണെങ്കിൽ ഇപ്പോൾ വർധിപ്പിച്ച വില കുറയ്ക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ക്വാറി-ക്രഷർ കോ-ഓർ‍ഡിനേഷൻ കമ്മിറ്റി പ്രതിനിധി എം.കെ. ബാബു പറഞ്ഞു. പട്ടയഭൂമിയിലെ ഖനനം നിയമാനുസൃതമാക്കാൻ നടപടി സ്വീകരിക്കുക, ക്വാറികളുടെ ദൂരപരിധി 50 മീറ്ററായിത്തന്നെ നിലനിർത്തുക, റവന്യൂ ഭൂമിയിലെ ഖനനത്തിന് എൻ.ഒ.സി. നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 17 മുതൽ സമരം തുടങ്ങിയത്

ചട്ടഭേദഗതിയിലെ അപാകങ്ങൾ പരിഹരിക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ 26-ന് സമരം പിൻവലിച്ചെങ്കിലും ട്രേഡ് യൂണിയൻ സംഘടനകളുടെ പ്രതിഷേധം കാരണം ക്വാറി-ക്രഷർ യൂണിറ്റുകൾ തുറന്നുപ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പല ജില്ലകളിലും സമരം തീർന്നതോടെ വിലവർധനയുണ്ടായി. ഇതിനെതിരേ തൊഴിലാളി സംഘടനകളും യുവജനസംഘടനകളും ഉപരോധമേർപ്പെടുത്തുകയായിരുന്നു

സമരം പിൻവലിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ക്വാറികളും ക്രഷറുകളും തുറന്നു പ്രവർത്തിക്കാത്തത് നിർമാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിതമായ വിലവർധന സർക്കാർ അംഗീകരിക്കില്ലെന്ന നിലപാടിൽ വീണ്ടും ക്വാറി ഉടമകളുമായി മന്ത്രിതലത്തിൽ ചർച്ച നടന്നത്. ഉത്‌പന്നങ്ങളുടെ വില അഞ്ചുരൂപയിൽ കൂടുതൽ വർധിപ്പിക്കാൻ പാടില്ലെന്ന തീരുമാനം ആ ചർച്ചയിലാണ് ഉണ്ടായതെന്നും ക്വാറി ഉടമകൾ പറഞ്ഞു. എൽ.എ. പട്ടയ വിഷയമുൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിച്ചാൽ വിലക്കയറ്റമില്ലാതെ നിർമാണമേഖലയെ സജീവമാക്കാൻ കഴിയുമെന്ന വിശ്വാസവും അവർ പ്രകടിപ്പിച്ചു

ഓരോഘട്ടത്തിലും ഏർപ്പെടുത്തുന്ന ചട്ടങ്ങളും ഭീമമായ പിഴകളും ഈ വ്യവസായമേഖലയെ തളർത്തുകയാണെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റിപ്രതിനിധികൾ പറയുന്നു. 630 ക്വാറികളും 1200 ക്രഷർ യൂണിറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. 2015-ൽ 5964 ക്വാറികൾ പ്രവർത്തിച്ചിടത്താണ് ഇത്രയും ശോഷണം ഉണ്ടായിട്ടുള്ളതെന്നും അവർ പറഞ്ഞു. തൃശ്ശൂർ, എറണാകുളം ജില്ലകളിലായി 130 ക്വാറികൾ പൂട്ടേണ്ടിവന്നു. വയനാട്, കാസർകോട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ഇപ്പോൾ കരിങ്കല്ല് എത്തുന്നത് തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമാണ്

40 ലക്ഷത്തോളമാളുകൾ ഉപജീവനത്തിന് ആശ്രയിക്കുകയും സർക്കാർ ഖജനാവിലേക്ക് പ്രതിവർഷം അയ്യായിരം കോടിയുടെ വരുമാനം നൽകുകയും ചെയ്യുന്ന ഈ വ്യവസായമേഖല പിടിച്ചുനിൽക്കാൻ പാടുപെടുന്ന അവസ്ഥയിലാണെന്ന് സംസ്ഥാന ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ ചെയർമാനും മുൻ എം.എൽ.എ.യുമായ എ.എം. യൂസഫ് പറഞ്ഞു. നിലവിലുണ്ടായിരുന്ന വിലയിൽനിന്ന് 12 മുതൽ 15 രൂപവരെ വർധിപ്പിച്ചാൽ മാത്രമേ ബാധ്യതകളിൽനിന്ന് കരകയറാൻ തങ്ങൾക്ക് കഴിയുകയുള്ളൂവെന്നും ക്വാറി ഉടമകൾ പറയുന്നു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്‌ലിംലീഗ്

Published

on

മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ശശി തരൂരിന്റെ പ്രശ്‌നം കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ശശി തരൂര്‍ നടത്തുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു

ആളപായമില്ലെന്നാണ് പ്രാഥമിക നി​ഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകൾക്കും തീപിടിച്ചു.

ആളപായമില്ലെന്നാണ് പ്രാഥമിക നി​ഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവിൽ സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Continue Reading

kerala

ദേശീയ പാതയില്‍ കാല്‍നടയാത്രികാര്‍, ഇരുചക്രവാഹനം, ഓട്ടോറിക്ഷ എന്നിവക്ക് പ്രവേശനമില്ല സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി

ദേശീയ പാതയുടെ പണി പൂര്‍ത്തിയായല്‍ ആള്‍ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്

Published

on

ദേശീയ പാത 66 ലൂടെ കാല്‍നടയാത്രികര്‍ക്കും ഇരുചക്രവാഹനം, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവര്‍ക്കും പ്രവേശനമില്ലെന്ന് വ്യക്തമാക്കിയുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി. ദേശീയ പാതയുടെ പണി പൂര്‍ത്തിയായല്‍ ആള്‍ കേരള ബൈക്ക് റൈഡ് നടത്തണമെന്ന് കരുതിയവര്‍ക്ക് മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്.

ആറുവരിപ്പാതയിലെ ഇടതുവശത്തെ ലൈനിലൂടെ യാത്രചെയ്യാന്‍ ഇരുചക്രവാഹനങ്ങളെ അനുവദിക്കണമെന്ന നിര്‍ദേശം സര്‍ക്കാറിനും ഹൈവേ അതോറിറ്റിക്കും മുന്നിലുണ്ടായിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല.

Continue Reading

Trending