Connect with us

News

സവിശേഷതകളുടെ കളിയാരവങ്ങളില്‍ മുങ്ങിയ ഖത്തര്‍ ലോകകപ്പ്

ചരിത്രത്തിലെ ആദ്യത്തെ ഹരിത(ഗ്രീന്‍) ഗതാഗതസംവിധാനമാണ് ഖത്തര്‍ ഫിഫകപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലിനീകരണം ഇല്ലാത്ത പുക വമിപ്പിക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ആണ് നിരത്തുകളില്‍ ഫിഫക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്നത്.

Published

on

ദോഹ/എസ്. എ. എം. ബഷീര്‍

മൂന്നുലക്ഷത്തോളം വരുന്ന ഒരുജനതയുടെ കൊച്ചുരാജ്യം ഈവലിയ ലോകത്തിലെ എണ്ണൂറുകോടി ജനങ്ങളുടെ കണ്ണുംകരളും കവരുന്ന അതിസുന്ദരവും അത്യപൂര്‍വ്വവും അനിതരസാധാരണവുമായ കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പറഞ്ഞുവരുന്നത് ഫിഫവേള്‍ഡ് കപ്പിനെപ്പറ്റിത്തന്നെ. അത് നടത്തുന്ന ഖത്തര്‍ എന്ന കൊച്ചുരാജ്യത്തെപ്പറ്റിയും.
ലോകത്തില്‍ വിസ്തൃതിയുടെ കാര്യത്തില്‍ 165-ാംസ്ഥാനമാണ് ഖത്തറിനുള്ളത്. ലോകജനസംഖ്യയുടെ .03 ശതമാനംമാത്രം.വിദേശികളും സ്വദേശികളും അടക്കം കഷ്ടിച്ച് മുപ്പതു ലക്ഷം ആളുകള്‍ അധിവസിക്കുന്ന വിസ്മയങ്ങളുടെ ഉപദ്വീപ് ആണ് ഖത്തര്‍. നൂറുമൈല്‍ നീളത്തിലും അമ്പതുമൈല്‍ വീതിയിലും 11,850 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലും ഉള്ള ഒരുരാജ്യം. കേരളത്തില്‍ നാലര വടക്കന്‍ജില്ലകളുടെ ഭൂവിസ്തൃതി മാത്രം.
ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ അഞ്ചില്‍ ഉള്‍പ്പെടുന്ന രാജ്യം. മൂന്നുലക്ഷത്തോളം സ്വദേശി പൗരന്മാരും കാല്‍കോടിയിലധികം വിദേശികളും അടക്കം കഷ്ടിച്ച് മുപ്പതുലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ഏറ്റവും സാമാധാനവും സുരക്ഷിതത്വവും ഉള്ള ഒരു ഗള്‍ഫ് മുസ്ലിംരാജ്യം. കഠിനഹൃദയരായ ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുന്ന വശ്യമായ സിദ്ധിയുള്ള ഒരു ഭരണകൂടവും അവിടത്തെ ജനങ്ങളും ഇപ്പോള്‍ ലോകത്തിന്റെ നെറുകയിലാണ്. ലോകത്ത് അഞ്ഞൂറ് കോടി ജനങ്ങള്‍ ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ 2022 മത്സ രങ്ങള്‍ കാണുന്നുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
തണുപ്പുകാലത്ത് നടക്കുന്ന ആദ്യത്തെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് ഖത്തറില്‍ നടന്നു കൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുംമികച്ച മത്സരങ്ങളായിരിക്കും ഇവിടെ അരങ്ങേറുക എന്ന് നേരത്തെതന്നെ പ്രവചിച്ചത് മുന്‍ ഇംഗ്ലണ്ട്കാപ്റ്റനും ഖത്തര്‍ ഫിഫ കപ്പിന്റെ അംബാസഡറുമായ ഡേവിഡ് ബെക്കാമായിരുന്നു. ജിസിസി രാജ്യങ്ങളിലെയും അറബ്‌ലോകത്തെയും ആദ്യത്തെ ഫിഫ ലോകകപ്പാണല്ലോ ഇത്. ഈ മത്സരം മിഡില്‍ഈസ്റ്റ് രാജ്യങ്ങള്‍ തമ്മിലും ലോകരാജ്യങ്ങള്‍ തമ്മിലുമുള്ള ഐക്യം ഊട്ടിയുറപ്പിക്കാന്‍ കോവിഡാനന്തര ലോകത്തെ സഹായിക്കും എന്ന ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ഹമദ് അല്‍താനിയുടെ പ്രത്യാശ അക്ഷരാര്‍ഥത്തില്‍ ശരിയായിവന്നിരിക്കുന്നു.

ഇത്തവണത്തെ ഫിഫലോകകപ്പിന് ചിലപ്രത്യേകതകള്‍ ഉണ്ട്. ഈ മത്സരങ്ങള്‍ക്കായി അഡിഡാസ് കമ്പനി പ്രത്യേകമായി ഡിസൈന്‍ ചെയ്ത അതിസൂക്ഷ്മ സെന്‍സര്‍ സസ്‌പെന്‍ഷന്‍ ഘടിപ്പിച്ച ബോളുകളാണ് ഈ മത്സരങ്ങളില്‍ ഉപയോഗിക്കുന്നത്. ഈബോളിന് ‘അല്‍ രിഹ്‌ല’ എന്ന് പേരും നല്‍കിയിട്ടുണ്ട്. ഇങ്ങനെ ടെക്‌നോബോള്‍ ഉപയോഗിക്കുന്ന ആദ്യത്തെ ഫിഫ ലോകകപ്പുമത്സരവും ഇതുതന്നെ. പന്തിന്റെ വേഗതയും ചലനങ്ങളും കൃത്യമായി ഒപ്പിയെടുക്കുന്ന പന്ത്രണ്ടോളം ട്രാക്കിംഗ് നിരീക്ഷണക്യാമറകള്‍ മത്സരം നടക്കുന്ന ഓരോ സ്റ്റേഡിയത്തിലും ഘടിപ്പിച്ചത് കൊണ്ട് തന്നെ വളരെ കണിശവും കൃത്യവും ആയിരിക്കും ഓരോ ഗോളിന്റെയും വിധി നിര്‍ണ്ണയങ്ങള്‍. 2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിലാണ് ഓഫ് സൈഡ് ചലനങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുന്ന വി.എ.ആര്‍ ( വീഡിയോ അസിസ്റ്റഡ് റഫറി) സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിച്ചത്. ഓരോ കളിക്കാര്‍ക്കും അവരുടെ പെര്‍ഫോമന്‍സ് നിലവാരവും വിലയിരുത്തലുകളും നിരന്തരമായി പരിശോധിച്ച് കൊണ്ടിരിക്കാന്‍ സാധിക്കുന്ന ഫുട്‌ബോള്‍ ആപ്പ് ഈമത്സരത്തില്‍ ആദ്യമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ഇങ്ങനെ ഓരോകളിക്കാര്‍ക്കും അവരുടെ നിര്‍ണ്ണായകചലനങ്ങളും ബോള്‍ കാല്‍വശമുണ്ടായിരുന്ന സമയവും മറ്റുവിവരങ്ങളും കൃത്യമായി അറിയാന്‍ കഴിയുന്നു.

ചരിത്രത്തിലെ ആദ്യത്തെ ഹരിത(ഗ്രീന്‍) ഗതാഗതസംവിധാനമാണ് ഖത്തര്‍ ഫിഫകപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലിനീകരണം ഇല്ലാത്ത പുക വമിപ്പിക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ആണ് നിരത്തുകളില്‍ ഫിഫക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. 741 ഇലക്ട്രിക് ബസുകളും പ്രത്യേക പരിശീലനം ലഭിച്ച മൂവായിരം ഡ്രൈവര്‍മാരും ഇരുനൂറിലധികം അഡ്മിന്‍ ജീവനക്കാരെയും ഇതിനായി നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് സ്വദേശികളും വിദേശി കളുമായ വോളണ്ടിയര്‍മാരുമടങ്ങുന്ന വിപുലമായ ഈസന്നാഹങ്ങള്‍ എണ്ണയിട്ട യന്ത്രംപോലെ ചലിക്കുന്നത് കാണാന്‍തന്നെ ഏറെ സന്തോഷമാണ്. ഏറ്റവുംചെറിയ ദൂരപരിധിക്കകത്തു (55 കിലോമീറ്റര്‍ ചുറ്റളവില്‍) നടക്കുന്ന ആദ്യത്തെ ലോകകപ്പ് മത്സരങ്ങളാണിത്. ലോകകപ്പ് ചരിത്രത്തിലാദ്യമായി വനിതാ റഫറിമാര്‍ രംഗത്തിറങ്ങിയ മത്സരമാണ് ഖത്തര്‍ ലോകകപ്പ്. ജപ്പാനിലെ യോഷിമി യമാഷിത ,ഫ്രാന്‍സിലെ സ്റ്റെഫാനി ഫ്രാപ്പാര്‍ റ്റ് റുവാണ്ടയില സലീമ മുകന്‌സംഗ എന്നിവര്‍ ഈ പുതുചരിത്രം കുറിച്ചുകൊണ്ടിരിക്കുന്നു. ഏഷ്യയിലെ രണ്ടാമത്തെ വേള്‍ഡ് കപ്പ്. ഏറ്റവും കുറഞ്ഞ സ്റ്റേ ഡി യങ്ങളില്‍ നടക്കുന്ന മത്സരം. മുഴുവനായും കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള സ്റ്റേ ഡിയങ്ങള്‍, ഏറ്റവും കൂടുതല്‍ കാണികള്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലോകകപ്പ്, ഏറ്റവും ചെലവേറിയ ലോകകപ്പ്. മറ്റൊരു ലോകകപ്പ്മത്സരങ്ങളിലും കാണാനാകാത്തവിധം ഇന്ത്യക്കാര്‍ അതിലും വിശേഷിച്ചു മലയാളികള്‍ കളി നിയന്ത്രിക്കുന്നതിലും, കളിയൊരുക്കങ്ങള്‍ നടത്തുന്നതിലും,ഗാലറികള്‍ നിറഞ്ഞു കവിഞ്ഞു കളി കാണുന്നതിലും ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന അഭിമാനകരമായ കാഴ്ച ആവേശകരമാണ്.

GULF

സൗദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക്

Published

on

ജുബൈൽ: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പ്രവാസികൾ മരിച്ചു. രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഇന്ത്യ, പാകിസ്താൻ പൗരന്മാരുമാണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസും ഡംപ് ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ബംഗ്ലാദേശികളായ മസൂം അലി (45), മുഹമ്മദ് സർദാർ (22), ഇന്ത്യൻ പൗരൻ ആബിദ് അൻസാരി (25), പാകിസ്​താൻ പൗരൻ ഷെഹ്‌സാദ് അബ്​ദുൽഖയൂം (30) എന്നിവരാണ് മരിച്ചത്.

ജുബൈൽ വ്യവസായ നഗരിക്ക് സമീപമാണ് സംഭവം. റിയാസ് എൻ.ജി.എൽ പ്രൊജക്ടിലെ ജോലിക്കാരാണ് മരിച്ചവലെല്ലാം. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രക്കിലുണ്ടായിരുന്ന ലോഡ് ബൻ്റെ മുകളിലേക്ക് മറിയുകയായിരുന്നു. ഇത് അപകടത്തിൻ്റെ അഘാതം വർധിപ്പിച്ചു.
.
ഗഫൂർ അഹമ്മദ്, രാഗേഷ്, മുഹമ്മദ് റഫീഖ്, മഹേഷ് മെഹദ എന്നിവർ ഉൾപ്പെടെ ഏഴു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ ജുബൈൽ അൽ മന ആശുപത്രിയിലും ജുബൈൽ ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പരിക്കേറ്റവരിൽ നാലു പേർ ഇന്ത്യക്കാരാണ്. മൃതദേഹങ്ങൾ സഫ്‌വ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

kerala

വിമാനം ലഭിച്ചില്ല; നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയില്‍; ടി.സിദ്ദിഖ് എം.എല്‍.എ

നിരവധി മലയാളികള്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവിടെയുള്ള വിനോദസഞ്ചാരികള്‍ പരിഭ്രാന്തിയിലാണെന്നും ടി.സിദ്ദീഖ് പറഞ്ഞു

Published

on

ശ്രീനഗറില്‍ നിന്ന് ഇതുവരെ വിമാനം ലഭിച്ചിക്കാത്തതിനാല്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിലാണെന്ന് കശ്മീരിലുള്ള ടി.സിദ്ദിഖ് എം.എല്‍.എ. നിരവധി മലയാളികള്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവിടെയുള്ള വിനോദസഞ്ചാരികള്‍ പരിഭ്രാന്തിയിലാണെന്നും ടി.സിദ്ദീഖ് പറഞ്ഞു. എന്നാല്‍, നാട്ടുകാര്‍ക്ക് കാര്യമായ ആശങ്കയില്ല. മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും ചര്‍ച്ചകള്‍ നടത്തി. നോര്‍ക്കയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാളെയുള്ള വിമാനത്തില്‍ സീറ്റ് ലഭിച്ചിട്ടില്ല. വിമാന സര്‍വീസ് കുറവാണ് എന്നതാണ് പ്രശ്‌നം. അടുത്ത ദിവസം തന്നെ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദീഖ് പറഞ്ഞു. നിയമസഭ സബ്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖ്, തിരൂരങ്ങാട് എം.എല്‍.എ കെ.പി.എ മജീദ്, നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍, കൊല്ലം എം.എല്‍.എ മുകേഷ് എന്നിവര്‍ കശ്മീരിലെത്തിയത്.

Continue Reading

kerala

പഹല്‍ഗാമിലുണ്ടായത് രാജ്യത്തിനെതിരായ കടന്നാക്രമണം; അത് മതപരമാക്കാന്‍ ശ്രമിക്കരുത്; വി.ഡി. സതീശന്‍

ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല.

Published

on

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം രാജ്യത്തിനെതിരായ കടന്നാക്രമണമാണെന്നും മതപരമാക്കാന്‍ ശ്രമിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല. ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകര സംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ? മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണത്തെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

”എന്ത് വിഷയം ഉണ്ടായാലും മതപരമാക്കാനാണ് ശ്രമിക്കുന്നത്. കശ്മീര്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനയാണോയെന്ന് ഇന്ത്യയിലെ തന്നെ സംഘടനയാണോയെന്ന് അന്വേഷണം നടത്തി കേന്ദ്ര സര്‍ക്കാരാണ് പറയേണ്ടത്. അതിന് മുമ്പ് ചര്‍ച്ച നടത്തി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കേണ്ട കാര്യമില്ല. ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ മത വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല. ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകര സംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ? പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് എല്ലായിടത്തുമുള്ളത്. ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും ഓരോരുത്തര്‍ ചാടി വീഴുകയാണ്. മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് കശ്മീരില്‍ ഉണ്ടായത്. അതിനെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടത്” – വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

Trending