Connect with us

Video Stories

ഖത്തര്‍-സഊദി അതിര്‍ത്തിക്ക് കുറുകെ സമുദ്ര പാത: പരിഹാസം പടര്‍ത്തി സോഷ്യല്‍മീഡിയ

Published

on

ദോഹ: ഖത്തര്‍-സഊദി അതിര്‍ത്തിക്ക് കുറുകെ സമുദ്ര പാത നിര്‍മിച്ച് ഖത്തറിനെ ഒരു ദ്വീപാക്കി മാറ്റാന്‍ സഊദി അറേബ്യ പദ്ധതി തയാറാകുന്നു. മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിന്റെ ഏക കരമാര്‍ഗ അതിര്‍ത്തി സഊദിയുമായാണ് പങ്കുവെക്കുന്നത്. ഖത്തര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സല്‍വയില്‍ നിന്ന് എതിര്‍വശത്തുള്ള ഖോര്‍ അല്‍ഉദൈദിലേക്ക് ഒരു ചാനല്‍ നിര്‍മിച്ച് ഖത്തറുമായുള്ള കരബന്ധം പൂര്‍ണമായും വിഛേദിക്കാനുള്ള പദ്ധതിക്കാണ് സഊദി രൂപം നല്‍കുന്നത്. പദ്ധതി ഔദ്യോഗിക അംഗീകാരത്തിന് കാത്തിരിക്കുകയാണെന്നു സഊദി പത്രമായ സബ്ഖ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്ത വൈറലായതോടെ മിഡില്‍ ഈസ്റ്റ് മേഖലയിലെ സാമൂഹിക മാധ്യമങ്ങളില്‍ സഊദിക്കെതിരെ വന്‍ പരിഹാസമാണ് നടക്കുന്നതെന്ന്് പെനില്‍സുല റിപ്പോര്‍ട്ട് ചെയ്തു. പദ്ധതി ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ സഊദിക്ക് സാധിക്കില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിവിധ വ്യക്തികള്‍ അപിപ്രായപ്പെടുന്നു.
ചരക്ക്, യാത്രാ കപ്പലുകളെ സ്വീകരിക്കാന്‍ പറ്റുന്ന വിധം പ്ലാന്‍ ചെയ്ത ചാനലിന് 60 കിലോമീറ്റര്‍ നീളവും 200 മീറ്റര്‍ വീതിയും 15 മുതല്‍ 20 മീറ്റര്‍ വരെ ആഴവും ഉണ്ടായിരിക്കും എന്ന് സബ്ഖിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 750 മില്യണ്‍ ഡോളര്‍ പ്രാഥമിക ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ നിര്‍മാണം 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും എന്നും പത്രം വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ഗള്‍ഫ് സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണിപ്പോള്‍. ‘സല്‍വ മാരിടൈം ചാനല്‍’ എന്ന ട്വിട്ടര്‍ ഹാഷ് ടാഗ് വെള്ളിയാഴ്ച ഖത്തറിലേയും സഊദിയിലെയും ടോപ്പ് ട്രെന്ടിംഗ് ആയിരുന്നു. ഇത്തരം വിചിത്രമായ ഒരു പദ്ധതി സഊദി നടപ്പിലാക്കാന്‍ സാധ്യതയില്ലെങ്കിലും ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുകയും കൂടുതല്‍ വഷളാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് വാര്‍ത്തകള്‍ പടച്ച് വിടുന്നതെന്ന് സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ അപിപ്രായപ്പെട്ടു. ഇത് വെറും ഒരു പ്രചാരണമാണെന്നും ഖത്തറിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമമാണെന്നും ട്വിറ്ററില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്ക്, ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ തുടങ്ങി പരാജയപ്പെട്ട പ്രോജെക്റ്റുകളുടെ നീണ്ട ഒരു ചരിത്രം സഊദിക്കുണ്ടെന്നു അഭിപ്രായപ്പെട്ടവരുമുണ്ട്്.

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

Trending