Connect with us

Video Stories

ഭീകരരുടെ പട്ടിക പുറത്തിറക്കി ഖത്തര്‍; ചതുര്‍രാഷ്ട്രങ്ങളുടെ നിലപാടിനെ ശരിവെക്കുന്നു: ഖര്‍ഖാഷ്

Published

on

 

ദുബൈ: ഭീകരരുടെ പട്ടിക സ്വയം പുറത്തുവിട്ട് ഖത്തര്‍ വഴങ്ങുന്നു. ഖത്തറിലെ ഇതുമായി ബന്ധപ്പെട്ട മന്ത്രാലയം പുറത്തുവിട്ട ഭീകര പട്ടികയില്‍ 19 വ്യക്തികളും എട്ടു പ്രസ്ഥാനങ്ങളുമാണുള്ളത്. ഖത്തര്‍ ഭീകരരെ പിന്താങ്ങുന്നതായി ചതുര്‍രാഷ്ട്രങ്ങളുടെ രൂക്ഷമായ ആക്ഷേപവും ഖത്തറുമായി നയതന്ത്രബന്ധ വിഛേദനവും കഴിഞ്ഞ് പത്തു മാസം കഴിഞ്ഞാണ് ഖത്തര്‍ സ്വയം ഭീകരരുടെ പട്ടിക പുറത്തിറക്കിയത്. ഭീകരവാദ ബന്ധം ആരോപിച്ച് സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാഷ്ട്രങ്ങള്‍ ജൂണ്‍ അഞ്ചിനു ഖത്തറുമായുള്ള നയതന്ത്രബന്ധം മുറിച്ചിരുന്നു. ഖത്തര്‍ സംരക്ഷിക്കുകയോ ഖത്തറിന്റെ തണലില്‍ നിലനില്‍ക്കുകയോ ചെയ്യുന്ന ഭീകരരുടെ പട്ടിക ചതുര്‍രാഷ്ട്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഇവര്‍ക്ക് അഭയം നല്‍കുന്നത് ഒഴിവാക്കുന്നതുള്‍പ്പെടെ 13 കാരണങ്ങള്‍ മുന്നോട്ടുവെച്ച് ഖത്തറുമായി സന്ധിയാകാമെന്ന് ഉപാധി വെച്ച് ചതുര്‍രാഷ്ട്രങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
അന്ന് ഇത് അംഗീകരിക്കാന്‍ തയാറാകാതിരുന്ന ഖത്തര്‍ ഇപ്പോള്‍ പുറത്തുവിട്ടവരില്‍ പത്തുപേര്‍ ചതുര്‍രാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച പട്ടികയില്‍ ഉള്ളവര്‍ തന്നെയാണ്. ഖത്തറിന്റെ തീരുമാനം സഊദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും സ്വാഗതം ചെയ്തു. ഭീകര പട്ടിക വിഷയത്തില്‍ ചതുര്‍ രാഷ്ട്രങ്ങളുടെ നിലപാട് ശരിയെന്നു കാണിക്കുന്നതാണ് ഖത്തറിന്റെ നടപടിയെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഖര്‍ഖാഷ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഖത്തര്‍ അവര്‍ക്കെതിരെയും പ്രതിസന്ധിയുടെ കാതലായ ഭീകരതയെ പിന്തുണക്കുന്നു എന്നതിനും തെളിവ് ഉണ്ടെന്ന് സമ്മതിച്ചിരിക്കുന്നു – ഖര്‍ഖാഷ് ട്വീറ്റ് ചെയ്തു.
അമേരിക്കയുടെ സമ്മര്‍ദത്തില്‍ ഖത്തര്‍ പ്രശ്‌ന പരിഹാരത്തിന് നിര്‍ബന്ധിതരായിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
11 ഖത്തരികളും നാലു ഈജിപ്തുകാരും രണ്ടു സഊദികളും രണ്ടു ജോര്‍ദാനികളുമാണ് പട്ടികയിലുള്ള വ്യക്തികള്‍. ഖത്തറില്‍ നിന്നുള്ള ആറു സംരംഭങ്ങളും ദാഇഷ് സിനായി ശാഖ, യമനില്‍ നിന്നുള്ള ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുമാണ് വിലക്കപ്പെട്ട പ്രസ്്ഥാനങ്ങള്‍.
പട്ടികയിലുള്ള പ്രമുഖരില്‍ അബ്ദുറഹ്്മാന്‍ അല്‍ നുഐമിയും ഉണ്ട്. 2013 ഡിസംബറില്‍ യുഎസ് ഗവണ്‍മെന്റ് അദ്ദേഹത്തെ ഭീകരവാദി എന്ന് മുദ്രകുത്തിയിരുന്നു. 2014 സെപ്തംബറില്‍ യുഎന്നും ഭീകരവാദിയെന്ന് പ്രഖ്യാപിച്ചു. ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നു എന്നതായിരുന്നു അബ്ദുറഹ്്മാനെതിരായ വാദം.
64കാരനായ അല്‍ നുഐമിയെക്കുറിച്ച് യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ദി ട്രഷറി പറഞ്ഞത്, ഇറാഖിലെ അല്‍ഖായിദക്ക് ദശലക്ഷക്കണക്കിന് ഡോളറുകള്‍ നല്‍കുന്നുവെന്നാണ്. സിറിയയിലെ അല്‍ഖാഇദ അംഗങ്ങള്‍ക്കും സോമാലിയയിലെ അല്‍ ശബാബ് അംഗങ്ങള്‍ക്കും യമനിലെ ഒരു ചാരിറ്റി വഴി അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖാഇദക്കും ഇദ്ദേഹം ലക്ഷക്കണക്കിന് ഡോളറുകള്‍ സമ്മാനിച്ചതായും യുഎസ് ട്രഷറി വകുപ്പ് ആരോപിച്ചിരുന്നു. ഡിസംബര്‍ 2016ല്‍ ഐ.എസിനു വേണ്ടി അല്‍ നുഐമി ആയുധം, ആള്‍ബലം, ധനം എന്നിവക്കായി ആഹ്വാനം ചെയ്തതായും പറയപ്പെടുന്നു.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending