Connect with us

Video Stories

വന്‍ ജന പങ്കാളിത്തം; ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ മേളയ്ക്ക് സമാപനം

Published

on

 

ദോഹ: ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്ക് (ഖിഫ്) ഹോട്ടല്‍ പാര്‍ക്കില്‍ സമാപനം. ഇത്തവണ വന്‍ ജന പങ്കാളിത്തമാണ് മേളയ്ക്കുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയ്ക്ക് പങ്കെടുത്തവര്‍ക്കും സന്ദര്‍ശകര്‍ക്കും പുത്തന്‍ അനുഭവങ്ങളും പാഠങ്ങളും സമ്മാനിച്ചാണ് മേള സമാപിച്ചത്. പരസ്പരം സൗഹൃദപരമായ മത്സരത്തിന് രാജ്യത്തെ വിവിധ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മികച്ച അവസരം മേളയില്‍ സൃഷ്ടിക്കപ്പെട്ടു.
ഇത്തവണത്തെ മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും വിവിധ കമ്പനികളുടെ പങ്കാളിത്തം കൂടിയതും മികച്ച അവരസങ്ങള്‍ ഇതിലൂടെ തുറക്കപ്പെട്ടതും പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നതെന്നും വി കെയ്ഫിലെ ഖത്തര്‍ ഷെഫ് ഹസന്‍ അല്‍ഇബ്രാഹീമിനെ ഉദ്ധരിച്ച് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങളുടെ വലിയ നിര തന്നെ തയ്യാറാക്കപ്പെട്ടതിനാല്‍ പരസ്പരം മത്സരിക്കാനുള്ള പ്രത്യേക പരിതസ്ഥിതിയാണ് ഇത്തവണ ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഭക്ഷണ വൈവിധ്യങ്ങളെ ഇഷ്ടപ്പെട്ട ഇബ്രാഹിം ഉള്‍പ്പെടെയുള്ള മൂന്ന് സുഹൃത്തുക്കളാണ് വി കെയ്ഫ് സ്ഥാപിച്ചത്. ഇബ്രാഹിം പൈലറ്റും ക്യാപ്റ്റനുമാണ്. ഐടി എഞ്ചിനിയറായ അമീന മൂസയും ഭര്‍തൃമതിയായ ദുനിയാ ആബിദുമാണ് ഇബ്രാഹിമിനൊപ്പമുള്ളത്.
മൂന്ന് പേരും മികച്ച ഷെഫുമാരാണ്. മൂന്ന് പേരും വ്യത്യസ്ത തരത്തിലുള്ള ഭക്ഷണ വിഭവങ്ങളാണ് തയ്യാറാക്കുന്നത്. വോല്‍ക്കാനോ ബര്‍ഗര്‍, ചെറി ബര്‍ഗര്‍, ഗ്രീന്‍ ബിരിയാണി, ഖത്തരി ഹാരിസ് തുടങ്ങിയവയാണ് തങ്ങള്‍ തയ്യാറാക്കുന്നതെന്നും ഇബ്രാഹിം പറഞ്ഞു. മികച്ച സംതൃപ്തിയോടെയാണ് തങ്ങള്‍ മേളയില്‍ നന്ന് മടങ്ങുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ വിതരണ കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മികച്ച അവസരമാണ് മേള നല്‍കിയതെന്ന് അലി അല്‍ഉബൈദലി പറഞ്ഞു. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ തമ്മിലും വ്യാപാരികള്‍ തമ്മിലും മികച്ച ബന്ധം സ്ഥാപിക്കപ്പെടാന്‍ ഖിഫ് സഹായിച്ചിട്ടുണ്ട്.
കേവലം ഭക്ഷണം ആസ്വദിക്കുക എന്നതിലുപരി കൊടുക്കല്‍ വാങ്ങലുകളുടെ ഊഷ്മള ബന്ധം സ്ഥാപിക്കപ്പെടാനും വ്യാപാരികള്‍ക്ക് തങ്ങളുടെ ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും ഭക്ഷ്യമേള സഹായിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ 24 വര്‍ഷമായി ഓസ്‌കാര്‍ പുരസ്‌കാരദാനത്തിനുശേഷമുള്ള ഡിന്നര്‍ തയാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന സെലിബ്രിറ്റി ഷെഫ് വോള്‍ഫ്ഗാങ് പക്ക്, ഖത്തറിന്റെ അയിഷ അല്‍തമീമി എന്നിവരുടെ തല്‍സമയ പാചക തീയറ്ററിലെ പരിപാടിയായിരുന്നു ഇത്തവണത്തെ മേളയുടെ മുഖ്യ ആകര്‍ഷണം. ഫുഡ് നെറ്റ്‌വര്‍ക്കിന്റെ ബേക്കിംഗ് ഗുരു അന്ന ഒല്‍സോണ്‍, യു എസ് അയേണ്‍ ഷെഫ് മസഹാരു മൊറിമോറ്റോ, ഇദാം ദോഹയുടെ എക്‌സിക്യൂട്ടീവ് ഷെഫ് ഡാമിയന്‍ ലെറോക്‌സ് എന്നിവരും ഇത്തവണ മേളയില്‍ പങ്കെടുത്തു. മേളയോടനുബന്ധിച്ച് പഞ്ചനക്ഷത്ര റസ്‌റ്റോറന്റുകള്‍ പ്രഖ്യാപിച്ച വിവിധ ആനുകൂല്യങ്ങളും തല്‍സമയ പാചക ക്ലാസുകള്‍ ഇത്തവണ ആകര്‍ഷകമായി. ഇന്ത്യയുള്‍പ്പെടെ ഒന്‍പത് എംബസികളുടെ സഹകരണം ഇത്തവണ ഭക്ഷ്യമേളയ്ക്കുണ്ട്. യുഎസ്, ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തുര്‍ക്കി, ലെബനന്‍, മെക്‌സിക്കോ, എത്യോപ്യ എന്നീ എംബസികളാണ് മേളയില്‍ പങ്കെടുത്തത്. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് മേളയ്ക്കു ചുക്കാന്‍ പിടിച്ചത്്. ആകെ 177 സ്റ്റാളുകളാണ്് ഇത്തവണ സന്ദര്‍ശകരെ കാത്ത് ഹോട്ടല്‍ പാര്‍ക്കില്‍ നിരന്നത്.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending