Connect with us

kerala

പി വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കില്ല: ഡിഎംകെ

Published

on

പി.വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാനാകില്ലെന്ന് ഡിഎംകെ. സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാല്‍ അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ പറ്റില്ലെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു. സിപിഎം നടപടിയെടുത്തയാളാണ് അന്‍വറെന്നും മുന്നണിബന്ധത്തിനു കോട്ടം തട്ടുന്ന രീതിയില്‍ നടപടികള്‍ എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളില്‍ നിന്നുള്ള വിമതരെ ഉള്‍ക്കൊള്ളുന്ന പതിവ് ഡി.എം.കെക്ക് ഇല്ലെന്നും അതിനാല്‍ അന്‍വര്‍ പാര്‍ട്ടിയുടെ ഭാഗമാകാന്‍ സാധ്യത കുറവാണെന്നും ടി.കെ.എസ്. ഇളങ്കോവന്‍ കൂട്ടിച്ചേര്‍ത്തു. ഡിഎംകെ നേതാക്കളുമായി കഴിഞ്ഞ ദിവസം അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

കേരളത്തില്‍ ഡിഎംകെക്ക് സ്വന്തമായി സംഘടനാ ശക്തിയുണ്ടെന്നും പി വി അന്‍വറിന്റെ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്ന നിലപാടിലാണ് ഡിഎംകെയെന്നും ഇളങ്കോവന്‍ പറഞ്ഞു.

മഞ്ചേരിയില്‍ നടക്കുന്ന പി.വി അന്‍വറിന്റെ പൊതുയോഗത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിലാണ് അന്‍വര്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നാണ് പാര്‍ട്ടിയുടെ പേരെന്ന് വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, സാമൂഹിക സംഘടനയാണിതെന്നും രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജലീൽ തന്റെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെ മാറ്റരുത്: എ.പി അനിൽകുമാർ

ഒരു നാടിനേയും അവിടത്തെ ജനതയേയും അപമാനിച്ച ജലീലിന്റെ നടപടി ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് അനിൽകുമാർ പറഞ്ഞു.

Published

on

തന്റെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമായി കെ.ടി ജലീൽ മലപ്പുറം ജില്ലയേയും അവിടത്തെ ജനങ്ങളെയും മാറ്റുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എ.പി അനിൽകുമാർ എംഎൽഎ. അൻവർ ഉയർത്തിയ വിഷയങ്ങൾ കണ്ട് ആദ്യം നായക വേഷം കെട്ടി പോർട്ടൽ തുടങ്ങിയ ജലീൽ എം.വി ഗോവിന്ദൻ വിരട്ടിയപ്പോൾ മതേതരത്വത്തിന്റെയും പിണറായി ഭക്തിയുടെയും ആൾരൂപമാകാൻ ശ്രമിക്കുകയാണ്. മിർജാഫറിന്റെ പണിയെടുക്കരുത് എന്നാണ് ജലീലിനെ ഓർമിപ്പിക്കാനുള്ളതെന്ന് അനിൽകുമാർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ട ജലീൽ താങ്കളുടെ ഫേസ്ബുക്ക് വായിച്ചു. താങ്കളുടെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെയും മലപ്പുറം ജില്ലയിലെ ജനങ്ങളെയും മാറ്റി എന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇവിടം ബാക്കി എല്ലാ സ്ഥലങ്ങളെയും പോലെ മനുഷ്യർ അധ്വാനിച്ച് ജീവിക്കുന്ന ഒരു നാട് തന്നെയാണ്. ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തിയതും അതിന് ഭരണപരമായ ഒത്താശ ചെയ്തുകൊടുത്തതും മലപ്പുറം ജില്ലയിലും കരിപ്പൂർ വിമാനത്താവളത്തിലും അല്ല എന്നുള്ള കാര്യം ജലീലിന് അറിയാമല്ലോ ?

സാധാരണ സിനിമകളിൽ നായകനും വില്ലനും രണ്ട് ദൗത്യങ്ങളാണ് നിർവഹിക്കുന്നത് എന്നാൽ അൻവർ ഉയർത്തിയ വിഷയങ്ങളുടെ ആരവം കണ്ട് ആദ്യം നായക വേഷം കെട്ടി പോർട്ടൽ തുടങ്ങി ശ്രദ്ധേയനാകാൻ ശ്രമിച്ചപ്പോൾ M V ഗോവിന്ദൻ വിരട്ടിയപ്പോൾ അത് മതിയാക്കി എന്നാൽ പിന്നെ മതേതരത്വത്തിന്റെയും പിണറായി ഭക്തിയുടെയും ആൾരൂപം ആകാം എന്ന് കരുതി മിർജാഫറിന്റെ പണി എടുക്കരുത് എന്നുള്ളതാണ് വിനീതമായ ഒരു അഭ്യർത്ഥന.

ഇന്ത്യയിൽ ഒരുപാട് സ്വർണ്ണക്കടകളുണ്ട് നിരവധി എയർപോർട്ടുകളും പോർട്ടുകളുമുണ്ട്. അവിടങ്ങളിലൂടൊക്കെയും നിയമവിരുദ്ധമായ പലതും നടക്കുന്നുണ്ടാവും അതൊക്കെ ഏതെങ്കിലും സമുദായത്തിന്റെ പേരിലാണോ ചാർത്തപ്പെടുന്നത്? രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ ആയിട്ടല്ലേ കാണപ്പെടുന്നത്.

അങ്ങനെ ഒരു രാജ്യത്തെ കുറ്റകൃത്യങ്ങളോ അല്ലെങ്കിൽ അത്തരം സംഭവങ്ങളോ തടയുന്നതിന് വേണ്ടി നിയമം നടപ്പിലാക്കേണ്ടവർ നട്ടെല്ല് വളയുകയും ഈ നിയമപാലകരോടൊപ്പം പങ്ക് കച്ചവടം നടത്തി ലാഭമുണ്ടാക്കുകയും കൊള്ളമുതലിന്റെ വീതം പറ്റുകയും ചെയ്യുന്നതിന് പകരം അത് കാര്യക്ഷമമായി നടപ്പിലാക്കിയാൽ തടയാവുന്നതേയുള്ളൂ എല്ലാ കള്ളക്കടത്തും. കള്ളക്കടത്ത് തടയുന്നതിന്റെ ഉത്തരവാദിത്വം മതമേലാധ്യക്ഷന്മാർക്കാണോ ?പകരം മതവിധി പറയാനാണെങ്കിൽ സാദിഖലി ശിഹാബ് തങ്ങൾ മാത്രമാക്കുന്നത് എന്തിന് ?എല്ലാ മതങ്ങളുടെയും മതമേലധ്യക്ഷന്മാർ മതവിധി പറഞ്ഞ് കുറ്റകൃത്യം നിയന്ത്രിക്കട്ടെ. താങ്കൾ നാടിനെയും ഒരു ജനതയെയും അപമാനിച്ചത്‌ ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് ഓർമ്മിപ്പിക്കട്ടെ .

Continue Reading

kerala

‘ജലീലിന്‍റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിദ്വേഷമുണ്ടാക്കുന്നത്’; കേരളത്തോട് മാപ്പ് പറയണമെന്ന് പി.കെ. ഫിറോസ്

ജലീലിന്‍റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും  പ്രസ്‌താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

Published

on

കെ.ടി ജലീൽ എംഎൽഎക്കെതിരെ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി. കെ ഫിറോസ്. ജലീലിന്‍റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും  പ്രസ്‌താവന പിൻവലിച്ച് കേരളത്തോട് മാപ്പ് പറയണമെന്ന് പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

വർഷങ്ങളായി ബിജെപി നടത്തുന്ന പ്രചാരണം ജലീൽ ഏറ്റെടുത്തു. മതവിധി പുറപ്പെടുവിക്കാൻ ഇത് മതരാഷ്ട്രമാണോ എന്നും പി.കെ. ഫിറോസ് ചോദിച്ചു. കെ.ടി ജലീൽ ആർഎസ്എസിന് വേണ്ടി പണിയെടുക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി.

ജലീൽ ഏറ്റെടുത്തത് ബിജെപിയുടെ പ്രചാരണമാണ്. സമുദായത്തിലെ ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് എല്ലാവരും എങ്ങനെ ഉത്തരവാദി ആകുമെന്നും ഫിറോസ് ചോദിച്ചു. മലപ്പുറത്തെ ഒറ്റുകൊടുത്തത് ജലീലാണെന്നും പ്രസ്താവന പിൻവലിച്ച് നാടിനോട് മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Continue Reading

kerala

ചോദ്യപേപ്പര്‍ തലേദിവസം സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സംഭവം; വിശദീകരണവുമായി പി.എസ്.സി

ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്നമാണ് തിയതി തെറ്റായി കാണിക്കാന്‍ കാരണമെന്നും പി.എസ്.സി വിശദീകരിച്ചു.

Published

on

എല്‍ഡി ക്ളര്‍ക്കിന്റെ ചോദ്യപേപ്പര്‍ തലേദിവസം സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പി.എസ്.സി. പരീക്ഷ നടപടികള്‍ കഴിഞ്ഞാണ് ചോദ്യപേപ്പറും ഉത്തര സൂചികയും പ്രസിദ്ധീകരിച്ചതെന്ന് പി.എസ്.സി. ഗൂഗിളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് സമയമാറ്റത്തിന് പിന്നിലുള്ള കാരണമെന്നും പി.എസ്.സി പറഞ്ഞു.

സാങ്കേതിക വിഭാഗം പരിശോധന നടത്തിയെന്നും വിഷയം ഗൂഗിളിനെ അറിയിച്ചെന്നും പി.എസ്.സി അധികൃതര്‍ വ്യക്തമാക്കി. ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്നമാണ് തിയതി തെറ്റായി കാണിക്കാന്‍ കാരണമെന്നും പി.എസ്.സി വിശദീകരിച്ചു.

എറണാകുളം, മലപ്പുറം ജില്ലയില്‍ ശനിയാഴ്ചയാണ് പിഎസ്സി എല്‍ഡി ക്ളര്‍ക്കിന്റെ പരീക്ഷ നടന്നത്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സൈറ്റില്‍ ഒരു ദിവസം മുമ്പ് ചോദ്യപേപ്പര്‍ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. ബുക്ക്ലറ്റ് നമ്പര്‍ 133/2024 എം എന്ന നമ്പരിലുള്ള 100 ചോദ്യങ്ങള്‍ അടങ്ങിയ പിഡിഎഫ് ഫയലാണ് സൈറ്റില്‍ ലഭ്യമായിട്ടുള്ളത്.

 

 

Continue Reading

Trending