Connect with us

kerala

കേരളത്തിലെ സി.പി.എം സ്ഥാനാര്‍ഥികള്‍ കെട്ടിവെച്ച കാശ് പോലും കിട്ടാത്ത രീതിയിലേക്കെത്തുമെന്ന് പി.വി അന്‍വര്‍

‘കേരളത്തിലെ സി.പി.എം പശ്ചിമബംഗാളിനേക്കാളും മോശമായ സ്ഥിതിയിലേക്കെത്തും’

Published

on

വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സി.പി.എം സ്ഥാനാര്‍ഥികള്‍ കെട്ടിവെച്ച് കാശ് പോലും കിട്ടാത്ത രീതിയിലേക്കെത്തുമെന്ന് പി.വി അന്‍വര്‍. കേരളത്തിലെ സി.പി.എം പശ്ചിമബംഗാളിനേക്കാളും മോശമായ സ്ഥിതിയിലേക്കെത്തുമെന്നും പിവി അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ് ചെന്നൈയില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വത്തിന്റെ മുഖമാണ് ഡി.എം.കെയെന്നും പാര്‍ട്ടി പ്രഖ്യാപന സമ്മേളന വേദിയില്‍ ഡി.എം.കെ നിരീക്ഷകര്‍ ഉണ്ടാകുമെന്നും പിവി അന്‍വര്‍ പറഞ്ഞു. എ.ഡി.ജി.പിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പൊഴിറ്റിക്കല്‍ സെക്രട്ടറിക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കട്ടെയെന്നും പി.വി അന്‍വര്‍ പറഞ്ഞു. പൂരം കലക്കിയതിന് പിന്നില്‍ എ.ഡി.ജി.പിയാണെന്നും പി.വി അന്‍വര്‍ ആവര്‍ത്തിച്ചു.

പി.വി. അന്‍വര്‍ ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പാര് എന്നാണ് വിവരം. മഞ്ചേരിയില്‍ ഇന്ന് വൈകീട്ട് നടക്കുന്ന സമ്മേളനത്തില്‍ പിവി അന്‍വര്‍ പാര്‍ട്ടിയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനുമായി കഴിഞ്ഞ ദിവസം ചെന്നൈയില്‍വെച്ച് അന്‍വര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലൈംഗികാതിക്രമ കേസ്; നടന്‍ സിദ്ദിഖിനെതിരെ നീക്കവുമായി അന്വേഷണസംഘം

നാളെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനുശേഷം സിദ്ദിഖിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിക്കാനാണ് തീരുമാനം.

Published

on

ലൈംഗികാതിക്രമ കേസില്‍ അന്വേഷണവുമായി സഹകരിക്കാമെന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്ത് നല്‍കിയിരുന്നു. വിവരം ശേഖരിക്കുക എന്ന പേരില്‍ നോട്ടീസ് നല്‍കിയ പൊലീസ് ലക്ഷ്യമിടുന്നത് പ്രാഥമിക ചോദ്യം ചെയ്യലാണെന്നാണ് റിപ്പോര്‍ട്ട്. നാളെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനുശേഷം സിദ്ദിഖിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിക്കാനാണ് തീരുമാനം. ഇതിലൂടെ മുന്‍കൂര്‍ ജാമ്യം തടയുകയാണ് പൊലീസിന്റെ ലക്ഷ്യം.

അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ സിദ്ദിഖ് ആരോപണങ്ങളെ തള്ളുക്കളയുന്ന് തെളിവുകളുമായിട്ടായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുന്നത്. തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും സാമ്പത്തിക താല്‍പര്യമാണ് പിന്നിലെന്നുമുള്ള വാദം ഉയര്‍ത്താനാണ് നടന്‍ സിദ്ദിഖ് ലക്ഷ്യം വെക്കുന്നത്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പരാതിയുമായി മുന്നോട്ട് വരാന്‍ ഉണ്ടായതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖ് ആരോപിക്കുന്നത്.

 

 

Continue Reading

kerala

കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല.

Published

on

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു. തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല. വായനാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ട്രാവലറിന് തീ പിടിച്ചത്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു.

ചുരത്തിലെ നാലാം വളവിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. നാദാപുരം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് അപകടത്തില്‍ പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികെയാണ് അറിയിച്ചു.

 

 

Continue Reading

kerala

മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.കെ ഷൈജല്‍ വീണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറി

പുതുപ്പാടി ലോക്കല്‍ സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്.

Published

on

മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.കെ ഷൈജലിനെ വീണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതുപ്പാടി ലോക്കല്‍ സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്.

സമൂഹ മാധ്യമത്തില്‍ ബലിപെരുന്നാള്‍ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ നടന്ന പുതുപ്പാടി ലോക്കല്‍ സമ്മേളനത്തില്‍ ഇയാളെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

ഷൈജലിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. മുസ്ലിം സംഘടനകളും പി.കെ ഷൈജലിനെതിരെ രംഗത്തെത്തിയിരുന്നു.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുസ്‌ലിം മതവിശ്വാസികളില്‍ തെറ്റിദ്ധാരണക്ക് ഇടയാക്കുംവിധം പോസ്റ്റ് ഇട്ടതിനു ഷൈജലിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

 

Continue Reading

Trending