Connect with us

kerala

തോറ്റത് ജയ്ക്കല്ല , പിണറായിസ്റ്റ് സി.പി.എമ്മാണ് : ഡോ. ആസാദ്

പുതുപ്പള്ളിയിലേത് ജെയ്ക്കിന്റെ വ്യക്തിപരമായ തോൽവിയോ ചാണ്ടി ഉമ്മന്റെ വ്യക്തിപരമായ വിജയമോ അല്ല. രാഷ്ട്രീയമായി സർക്കാറിനെതിരെ തിരിഞ്ഞ പൗരസമൂഹത്തിന്റെ ശക്തമായ വിധിയെഴുത്താണ് നടന്നത്. അത് ആ അർത്ഥത്തിൽ മനസ്സിലാക്കിയാൽ സി പി എമ്മിനും എൽ ഡി എഫിനും നന്ന്.

Published

on

ജെയ്ക്കല്ല തോറ്റത്. മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പിണറായിസ്റ്റ് സി പി എമ്മുമാണ്. പാർട്ടി ഭക്തജനസംഘവും സൈബർ ക്വട്ടേഷൻകാരും ഊതിവീർപ്പിച്ചാൽ വലുതാവും, വികസന വിരാട് രൂപമാവും പിണറായി വിജയൻ എന്ന മൗഢ്യത്തിന് അടിയേറ്റിരിക്കുന്നു. ഭരണപരാജയം എന്ന വാസ്തവത്തിന്റെ മണ്ണിലേക്ക് എൽ ഡി എഫ് എന്ന മുന്നണിയെ തള്ളിയിട്ടിരിക്കുന്നു പുതുപ്പള്ളിയിലെ സമ്മതിദായകർ.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തിലുള്ള ദുഖവും സഹാനുഭൂതിയും ഒരു തരംഗമായി എന്നു വിശ്വസിക്കുന്നവർ കാണും. അത് ലളിതമായ കാഴ്ച്ചയാണ്. ഉമ്മൻ ചാണ്ടി മരണാനന്തരവും പ്രസക്തനും ശക്തനുമായി വളർന്നത് സംസ്ഥാന ഭരണവുമായി മാറ്റുരയ്ക്കാൻ പര്യാപ്തമായ പ്രതിപക്ഷ പ്രതീകം എന്ന നിലയിലാണ്. പഴയ തോണിക്കാരന്റെ കഥയാണ് കാര്യം. ജനാധിപത്യ രാഷ്ട്രീയാധികാരം തീവ്രവലതു ചായ് വു പ്രകടിപ്പിക്കുമ്പോൾ മദ്ധ്യവലതു വിഭാഗങ്ങൾ സ്വീകാര്യരാവും. ആദരണീയരാവും. ഉമ്മൻചാണ്ടിയെ മുൻ നിർത്തി യു ഡി എഫ് പിണറായി വിജയനുമായി നടത്തിയ രാഷ്ട്രീയ സമരത്തിന്റെ ഏറ്റവും പുതിയമുഖമാണ് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ്. അവിടത്തെ ജനവിധി സംസ്ഥാന ഭരണത്തിനുള്ള കടുത്ത ശാസനയാണ്.

ജനങ്ങൾ വിഡ്ഡികളല്ല. ഊമകളോ ബധിരരോ ആണെന്നു തോന്നാം. പക്ഷേ, സാമാന്യബോധമില്ലാത്ത വെറും അടിയാളക്കൂട്ടങ്ങളാണെന്ന് കരുതരുത്. കേരളത്തിലെ എൽ ഡി എഫ് ഗവണ്മെന്റിനെ നയിക്കുന്നവർ ജനങ്ങളെ മാനിക്കാൻ പഠിക്കണം. മാസപ്പടിയും ഡോളർ കടത്തും ധൂർത്തും മുതൽ നികുതിവർദ്ധന, വിലക്കയറ്റം, സാമൂഹിക അരക്ഷിതാവസ്ഥ, കസ്റ്റഡി കൊലപാതകം തുടങ്ങി നീളുന്ന ദുർവൃത്തികൾ വരെ ജനങ്ങൾ കാണുന്നു. അവർ പ്രതികരിക്കുന്നു. ഭരിക്കുന്നവരുടെ കുറ്റകരമായ നിശ്ശബ്ദതയ്ക്ക് ശിക്ഷ വിധിക്കുന്നു.

പുതുപ്പള്ളിയിലേത് ജെയ്ക്കിന്റെ വ്യക്തിപരമായ തോൽവിയോ ചാണ്ടി ഉമ്മന്റെ വ്യക്തിപരമായ വിജയമോ അല്ല. രാഷ്ട്രീയമായി സർക്കാറിനെതിരെ തിരിഞ്ഞ പൗരസമൂഹത്തിന്റെ ശക്തമായ വിധിയെഴുത്താണ് നടന്നത്. അത് ആ അർത്ഥത്തിൽ മനസ്സിലാക്കിയാൽ സി പി എമ്മിനും എൽ ഡി എഫിനും നന്ന്.

ആസാദ്
08 സെപ്തംബർ 2023

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

Published

on

കണ്ണൂരില്‍ മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിക്ക് നേരെയാണ് മര്‍ദ്ദനം ഉണ്ടായത്. സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഹോം നേഴ്‌സിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Continue Reading

kerala

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു

കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Published

on

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില്‍ എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര്‍ ആര്‍ ടി സംഘങ്ങളും ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ്‍ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച ഗഫൂര്‍ അലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും.

Continue Reading

kerala

ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി

സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Published

on

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്‍ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന്‍ ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending