Connect with us

kerala

ലജ്ജിച്ചു തലതാഴ്ത്തുക

Published

on

അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപേര്‍ പീഡിപ്പിച്ചുവെന്ന പത്തനംതിട്ടയിലെ പതിനെട്ടുകാരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവില്‍പ്പനക്കാരന്‍, പ്ലസ്ടു വിദ്യാര്‍ത്ഥി, നവവരന്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ സ്വകാര്യ ബസില്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍പോലും പീഡനത്തിനിരയാക്കിയെന്ന കായിക താരവും ദളിതുമായ കുട്ടിയുടെ മൊഴി ഓരോ മലയാളിയേയും നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതാണ്. സാംസ്‌കാരിക ഔന്നിത്യത്തിന്റെയും സദാചാരബോധത്തിന്റെയും പേരില്‍ മേനിനടിക്കുന്ന നമ്മുടെ നാടിന്‍ മനോഗതി ഇപ്പോഴും എത്രമാത്രം പ്രാകൃതമാണെന്നതിന് അങ്ങേയറ്റം ഹീനമായ ഈ കൃത്യങ്ങള്‍ അടിവരയിടുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു പീഡനക്കേസില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് ആദ്യമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ചുവര്‍ഷക്കാലം അറുപതുപേര്‍ ഒരു പാവം പെണ്‍കുട്ടിയെ തങ്ങളുടെ കാമവെറിക്ക് ഇരയാക്കിയിട്ടും രക്ഷിതാക്കളോ അധ്യാപകരോ മറ്റുഅധികാരികളോ അറിഞ്ഞില്ലെന്നത് നമ്മുടെ ഔപചാരികവും ഔദ്യോകിഗവുമായുള്ള സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും വിശ്വാസ്യതയെയാണ് ചോദ്യംചെയ്യുന്നത്.

പതിമൂന്ന് വയസ് മുതല്‍ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാകുന്നു എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ആദ്യം ലൈംഗികപീഡനത്തിന് ഇരയാക്കിയത് കാമുകനാണത്രെ. 2019 ല്‍ വിവാഹവാഗ്ദാനം നല്‍കി പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചു. തുടര്‍ന്ന് അയാളുടെ സുഹ്യത്തുക്കളും പീഡനത്തിനിരയാക്കുകയും നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി അഞ്ചു വര്‍ഷത്തിനിടെ അറുപതിലേറെ ആളുകള്‍ പിഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ അറിയിച്ചത്. തുടര്‍ന്ന് അവര്‍ വിവരം ജില്ലാ ശിശുക്ഷേമസമിതിയെ അറിയി ക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ കിഴിലുള്ള കോന്നിയിലെ നിര്‍ഭയയില്‍ എത്തിച്ചശേഷം മനശാസ്ത്രജ്ഞര്‍ വഴി വിശദാംശങ്ങള്‍ മനസിലാക്കുകയായിരുന്നു. വിവരം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതിനു പിന്നാലെയാണ് വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളില്‍ പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. തന്നെ പീഡനത്തിനിരയാക്കിയവരില്‍ 34 ആളുകളുടെ പേരുവിവരങ്ങളും മറ്റുപലരുടെയും ഫോണ്‍നമ്പറുകളും കുട്ടി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ചിലരുടെ നമ്പറുകള്‍ വീട്ടുകാരുടെ ഫോണിലും സൂക്ഷിച്ചിട്ടുണ്ട്. സ്വന്തമായി ഫോണ്‍ ഇല്ലാതിരുന്ന കുട്ടി മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും അതുവഴിയാണ് പലരും കുട്ടിയെ ബന്ധപ്പെട്ടിരുന്നതുമെന്നുമാണ് പൊലീസ് പറയുന്നത്.

കായികതാരവും ദളിത് വിഭാഗത്തില്‍പെട്ടതുമായ പെണ്‍കുട്ടിയാണ് ഇത്രയും ഭീകരമായ പീഡനത്തിരയായത് എന്നതു അതിശക്തമായ അന്വേഷണം ആവശ്യപ്പെടു ന്ന സംഗതികളാണ്. വനിതാകായിക താരങ്ങള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ കഥകള്‍ നമ്മുടെ രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയത് ഈയടുത്ത് തന്നെയാണ്. ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള ലോക വേദികളില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ഇന്ത്യയുടെ വീരപുത്രിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവത്തിന്റെ പേരില്‍ ജീവന്റെ വിലയുള്ള മെഡലുകള്‍ ഗംഗാനദിയിലേക്ക് വലിച്ചെറിയാന്‍വരെ തയാറായിരുന്നു. ഇന്ത്യന്‍ കായിക രംഗത്തെ നക്ഷത്രതുല്യരായ പ്രതിഭകളുടെ അവസ്ഥ ഇതാണെങ്കില്‍ ഈ ദുഷ്പ്രവണതയുടെ അലയൊലികള്‍ ഏറിയും കുറഞ്ഞും താഴേതട്ടുവരെ നിലനില്‍ക്കുന്നു ണ്ടെന്നതാണ് പത്തനംതിട്ട സംഭവം അടിവരയിടുന്നത്. കഠിനാദ്ധ്വാനത്തിന്റെ വഴിയിലൂടെ നിറമുള്ള സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുന്ന യുവത്വത്തെ വഞ്ചിക്കാനും വശംവതരാക്കാനുമുള്ള തന്ത്രങ്ങള്‍ വ്യാപകമായി മെനയപ്പെടുകയാണ്. അവരുടെ ആഗ്രഹങ്ങള്‍ക്ക് കൂട്ടുനിന്നും സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്നും നിലകൊള്ളുന്നവര്‍ പിന്നീട് ചതിയില്‍ അകപ്പെടുത്തുന്ന വാര്‍ത്തകള്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പരിശീലകരെന്നോ കായികസംഘടനാ മേ ധാവികളെന്നോ എന്നൊന്നുമുള്ള യാതൊരു വ്യത്യാസവും അവിടങ്ങളിലില്ല. ദളിതുകള്‍ക്കും പിന്നോക്കക്കാര്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ആണ്‍പെണ്‍ വ്യത്യാസമില്ലാ നാട്ടില്‍ വര്‍ധിച്ചുവരികയാണ്. അധികാരവും സ്വാധീനവുമുപയോഗിച്ച് ഇത്തരം കേസുകളില്‍നിന്ന് എളുപ്പത്തില്‍ ഊരിപ്പോരാമെന്ന ധാരണയാണ് പ്രാകൃത കാലഘട്ടത്തി ലേ പോലെ തന്നെ ഈ ദുരവസ്ഥ മാറ്റമില്ലാതെ തുടരാനുള്ള കാരണം. ഭരണകുടങ്ങളുടെ ജാഗ്രവത്തായ ഇടപെടലുകളാണ് ഇക്കാര്യത്തിലെല്ലാം അനിവാര്യമായിട്ടുള്ളത്. കുറ്റമറ്റരീതിയിലുള്ള അന്വേഷണത്തിലൂടെ കുറ്റക്കാരെ മുഴുവന്‍ നിയമത്തിനു മുന്നിലെത്തിച്ച് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നുള്ളതാണ് അതില്‍ പ്രഥാനം. വിവിധ വിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ രൂപപ്പെടുത്തിയ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്തകയെന്നതാണ് മറ്റൊന്ന്. സ്‌കൂളുകളിലെ പി.ടി.എ സംവിധാനവും കൗണ്‍സിലിങ് സെന്ററുകളുമെല്ലാം കുട്ടികളുടെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ളതാണ്. അങ്ങനെയുള്ള സംവിധാനങ്ങള്‍ക്കൊന്നും സംശയത്തിന്റെ ഒരു ലാഞ്ചനപോലുമില്ലാതെ ആറുവര്‍ഷക്കാലം ഒരുപെണ്‍കുട്ടി പീഡനത്തിനിരയായി എന്നുവരുമ്പോള്‍ ആ സംവിധാനങ്ങളുടെ കാര്യക്ഷമത തീര്‍ച്ചയായും ചോദ്യംചെയ്യപ്പെടുകയാണ് എന്നതു വിസ്മരിക്കാനാവില്ല.

 

kerala

പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാതെ ഖബറടക്കി മാതാവ് ക്വാറന്റൈനില്‍

ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്.

Published

on

കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. പുനലൂരിലെ ആലഞ്ചേരി മുസ്‌ലിം ജമാഅത്ത്പള്ളിയിലായിരുന്നു ഖബറടക്കം. പൊതുദര്‍ശനത്തിന് വെക്കാതെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് നേരെ ഖബറടക്കാനാണ് കൊണ്ടുവന്നത്. അതേസമയം, കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കുകയും ചെയ്തു. തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു നിയ മരിച്ചത്.

കഴിഞ്ഞ എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പില്‍ കളിച്ചുകൊണ്ടിരുന്ന നിയയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്‌സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മെയ് ഒന്നാം തീയതിയാണ് എസ്എടിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.

തന്റെ കണ്‍മുന്നില്‍വെച്ചാണ് പട്ടി കുഞ്ഞിനെ കടിച്ചുകീറിയതെന്ന് മാതാവ് പറയുന്നു. ‘അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു. ഒരു മനുഷ്യനും കേട്ടില്ല. അത് തിന്നാന്‍ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാന്‍ ഓടിച്ചുവിട്ട പട്ടി എന്റെ കണ്‍മുന്നില്‍വെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്.അപ്പഴേ എടുത്തുകൊണ്ടുപോയി വേണ്ടതൊക്കെ ചെയ്തു,ദേ അവളെ ഇപ്പോള്‍ കൊണ്ടുപോയി.ഇനി എനിക്ക് കാണാന്‍ പറ്റില്ല.ഇനിയും പട്ടികളെ വളര്‍ത്ത്..’..കണ്ണീരോടെ നിയയുടെ മാതാവ് പറഞ്ഞു.ഈ ഒരു അവസ്ഥ ആര്‍ക്കും വരരുത് കുട്ടിയുടെ പിതാവ് പറഞ്ഞു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്.

Continue Reading

india

സുപ്രിംകോടതിയില്‍ വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; നിയമത്തെ എതിര്‍ക്കാതെ കേരളം

മധ്യപ്രദേശും അസമും ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് നിയമത്തെ അനുകൂലിച്ച് സുപ്രിംകോടതിയിൽ പോയത്

Published

on

സുപ്രിംകോടതിയിൽ വഖഫ് നിയമ ഭേദഗതിയ പിന്തുണച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ രംഗത്ത് വന്നപ്പോഴും നിയമത്തെ കോടതിയിൽ എതിർക്കാതെ കേരളം. നിയമത്തിന് എതിരാണെന്ന് പുറത്ത് പറയുന്ന ഇടത് സർക്കാർ നിയമത്തെ എതിർക്കാനായി ഇതുവരെയും സുപ്രിംകോടതിയെ സമീപിച്ചിട്ടില്ല.

മധ്യപ്രദേശും അസമും ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് നിയമത്തെ അനുകൂലിച്ച് സുപ്രിംകോടതിയിൽ പോയത്. നിയമത്തെ ശക്തമായി എതിർക്കുകയും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്ത കേരളം കേസിലെ സംഭവ വികാസങ്ങൾ നിരീക്ഷിക്കുകയാണ് എന്ന അഴകുഴമ്പൻ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. സുപ്രിംകോടതിയിലെ സംസ്ഥാന സർക്കാറിന്റെ അഭിഭാഷകനും ഹർജി നൽകുന്നതിന് നിർദേശം ലഭിച്ചില്ല.

Continue Reading

india

വഖഫ് ഭേദഗതി നിയമം രാജ്യത്തിന്റെ ഐക്യം തകര്‍ക്കും; സുപ്രിംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് മുസ്‌ലിം ലീഗ്‌

Published

on

വഖഫ് ഭേദഗതി നിയമത്തിന് പിന്നിൽ കേന്ദ്ര സർക്കാറിന് ഗൂഢലക്ഷ്യങ്ങളെന്ന് സുപ്രീംകോടതിയിൽ ആവർത്തിച്ച് മുസ്ലിംലീഗ്. നിയമം സ്റ്റേ ചെയ്യാനാവില്ലെന്ന കേന്ദ്ര സർക്കാർ വാദം തെറ്റാണെന്നും മൗലികാവകാശങ്ങൾ ലംഘിക്കുന്നതും രാജ്യത്തിന്റെ അഖണ്ഡതക്ക് കോട്ടം തട്ടുന്നതുമായ നിയമങ്ങൾ മുമ്പും കോടതികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും മുസ്ലിംലീഗ് ചണ്ടിക്കാട്ടി. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് മറുപടിയായി മുസ്ലിംലീഗ് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് മുൻകാല കോടതി വിധികൾ ഉദ്ധരിച്ച് മുസ്‌ലിംലീഗ് നിലപാട് വ്യക്തമാക്കിയത്.

ഹിന്ദു, സിഖ് മതസ്ഥാപനങ്ങളുടെ ഭരണത്തിന് രൂപീകരിച്ച നിയമങ്ങൾ അതത് വിഭാഗങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി. 1978ലെ ഗുരുവായൂർ ദേവസ്വം നിയമവും 1925ലെ സിഖ് ഗുരുദ്വാരാ നിയമവും ഇതിന് ഉദാഹരണമാണ്. അതത് മതവിശ്വാസികൾക്ക് മാത്രമേ ഇത്തരം ഭരണസമിതികളിൽ പങ്കാളിത്തമുള്ളൂ. എന്നാൽ വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും ഇതിന് വിരുദ്ധമായി മുസ്ലിംകൾ അല്ലാത്തവരെ ഉൾപ്പെടുത്താൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് തുല്യതയുടെ ലംഘനമാണെന്നും മുസ്ലിംലീഗ് ചൂണ്ടിക്കാട്ടി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടിയുള്ള മറുപടി സത്യവാങ്മൂലം അഭിഭാഷകനും മുസ്ലിംലീഗ് രാജ്യസഭാംഗവുമായ അഡ്വ. ഹാരിസ് ബീരാനാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

ഗുരുതര ഭരണഘടനാ ലംഘനങ്ങൾ ഉൾകൊള്ളുന്ന നിയമങ്ങൾ മുമ്പും കോടതികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് മുൻകാല കേസുകൾ അക്കമിട്ടു നിരത്തിയും വിവാദമായ കർഷക നിയമത്തിലെ വ്യവസ്ഥകൾ മരവിപ്പിച്ചത് ചൂണ്ടിക്കാട്ടിയും മുസ്ലിലീഗ് ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. ഭരണഘടനയുടെ അനുഛേദം 14, 15, 26 പ്രകാരം മതപ്രചാരണം നടത്താനും മതസ്ഥാപനങ്ങൾ നടത്താനുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമം. കേശവാനന്ദഭാരതി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കേസിലെ സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ് കേന്ദ്ര സർക്കാർ നീക്കം. നിയമഭദഗതി മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ദോഷം ചെയ്യില്ലെന്ന കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലെ വാദം കളവാണ്. വലിയ രീതിയിൽ ഇത് ന്യൂനപക്ഷങ്ങളേയും അവരുടെ ജീവിതത്തെയും ബാധിക്കും.

വഖഫ് ബൈ യൂസർ റദ്ദാക്കാനുള്ള നിയമത്തിലെ വ്യവസ്ഥയും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. നിയമം വഴി വഖഫ് സ്വത്തുക്കൾ വഖഫ് അല്ലാതാ കുമെന്ന ഭീതിയുണ്ട്. പള്ളികൾ മാത്രമല്ല, ശ്മശാനങ്ങൾ, മദ്രസകൾ, സ്‌കൂളുകൾ, കോളജുകൾ, മതപഠന ശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപന ങ്ങൾ എന്നിവയുടെ നിലനിൽപ്പ് ആശങ്കയിലാണ്. കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വഖഫ് ഭൂമി സം ബന്ധിച്ച് പറയുന്ന കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതും പെരുപ്പിച്ചു കാട്ടിയതുമാണെന്ന് മുസ്ലിംലീഗ് എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. പതിനൊന്ന് വർഷത്തിനിടെ വഖഫ് ഭൂമി 116 ശതമാനം വർധിച്ചെന്നത് അടിസ്ഥാന രഹിതമാണെന്നും മുസ്‌ലിംലീഗ് വ്യക്തമാക്കി.

Continue Reading

Trending